കരുണാകരൻ ഒപ്പമില്ലാതെ കണ്ണനെ തൊഴാനെത്തുന്ന ആദ്യ പ്രധാനമന്ത്രി; ഇന്ദിരയ്ക്കും രാജീവിനും നരസിംഹറാവുവിന് ശേഷമെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിച്ചത് പൂർണ്ണ കുംഭം നൽകി; നാലാമന്റെ ക്ഷേത്ര ദർശനം ചടങ്ങുകളെ ഒന്നും ബാധിക്കാത്ത തരത്തിൽ; പട്ടും കദളിക്കുലയും ഉരുളിയിൽ നെയ്യുമായി നെഞ്ചുരുകി കണ്ണനെ പ്രാർത്ഥിക്കുന്നത് ഇത് രണ്ടാം തവണയും; 2008ലെ വരവ് ജയലളിതയുടെ പ്രചോദനത്താലും; ഇന്ദ്രപ്രസ്ഥത്തിൽ രണ്ടാമൂഴം അധികാരം നേടി ഗുരുവായൂരിലെ പരമ ഭക്തനായി മോദി മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഗുരുവായൂർ: ലീഡർ കെ കരുണാകരനൊപ്പമല്ലാതെ ഗുരുവായൂരപ്പനെ തൊഴാനെത്തിയ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഗുരുവായൂരിലേക്ക് പ്രശസ്തി എത്തിച്ചത് കേരള മുഖ്യമന്ത്രിയായിരുന്ന കരുണാകരനാണ്. എല്ലാം കണ്ണന് സമർപ്പിച്ചായിരുന്നു കരുണാകരന്റെ രാഷ്ട്രീയ പ്രവർത്തനം. എല്ലാ മാസവും ഒന്നാം തീയതി കണ്ണനെ തൊഴുന്ന മുഖ്യമന്ത്രി ഗുരുവായൂരപ്പന്റെ പ്രിയ ഭക്തനായി. ഈ ഭക്തിയാണ് മൂന്ന് പ്രധാനമന്ത്രിമാരെ ഗുരുവായൂർ സന്നിധിയിൽ എത്തിച്ചത്. 1980-ൽ ഇന്ദിരാഗാന്ധിയും '87-ൽ രാജീവ്ഗാന്ധിയും '94-ൽ നരസിംഹറാവുവും കണ്ണനെ തൊഴാനെത്തി. അതുകൊണ്ട് തന്നെ ഗുരുവായൂരപ്പനെ തൊഴാനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ പന്തീരടിപൂജ കഴിഞ്ഞ് പത്തുമണിക്ക് ശേഷം നരേന്ദ്ര മോദി കണ്ണനെ വണങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മോദി ഗുരുവായൂരിൽ എത്തിയിട്ടുണ്ട്. അന്ന് ചെയ്തത് പോലെ താമരയിൽ തുലാഭാരവും നടത്തി. പ്രധാനമന്ത്രിയെന്ന നിലയിൽ മോദി എത്തുമ്പോൾ പൂർണ്ണ കുംഭം നൽകിയാകും ക്ഷേത്രം സ്വീകരിച്ചത്. ക്ഷേത്രത്തിലെ ഒരു ചടങ്ങിന്റെയും സമയം തെറ്റിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം. ക്ഷേത്രം കിഴക്കേഗോപുരത്തിൽ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവരുടെ നേതൃത്വത്തിൽ പൂർണകുംഭത്തോടെയാണു പ്രധാനമന്ത്രിയെ വരവേറ്റു. കൊടിമരത്തിനു സമീപത്തു കൂടി അകത്തു കടന്ന് അദ്ദേഹം ദർശനം നടത്തി.
ചടങ്ങുകൾ അതതുസമയങ്ങളിൽ നടക്കും. 11.15-ന് ഉച്ചപൂജ നിവേദ്യം പറയുന്നതിനുമുൻപ് ദർശനം കഴിഞ്ഞ് ക്ഷേത്രത്തിനുപുറത്ത് കടക്കും. ഓതിക്കൻ പഴയത്ത് അഷ്ടമൂർത്തി നമ്പൂതിരിയാണ് പന്തീരടിപൂജ നിർവഹിക്കുക. അദ്ദേഹവും മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻനമ്പൂതിരിയും ചേർന്ന് പൂജയ്ക്ക് ഗുരുവായൂരപ്പനെ അലങ്കരിക്കും. പൂജാസമയത്ത് മനസ്സിൽവരുന്ന രൂപത്തിലായിരിക്കും ഇവർ അലങ്കാരം നടത്തിയത്. ഈ രൂപത്തിലാണ് പ്രധാനമന്ത്രി ഗുരുവായൂരപ്പനെ ദർശിച്ചത്. ഭഗവാനെ അലങ്കരിക്കാൻ പ്രധാനമന്ത്രി മുഴുക്കാപ്പ് കളഭം ശീട്ടാക്കിയിരുന്നു. പട്ടും കദളിക്കുലയും ശ്രീലകത്ത് കത്തിക്കാൻ ഉരുളിയിൽ നറുനെയ്യും പ്രധാനമന്ത്രി സോപാനത്ത് സമർപ്പിച്ചു. പന്തീരടിപൂജ കഴിഞ്ഞതിനാൽ ഉച്ചപ്പൂജ നേദ്യത്തിനു നട അടയ്ക്കുന്നതുവരെ പ്രത്യേക പൂജകളോ അഭിഷേകങ്ങളോ ഉണ്ടാകില്ല. ഗണപതിയെ തൊഴുതു ശ്രീകോവിൽ വലംവച്ച് മോദി ക്ഷേത്രത്തിൽ കുറച്ചു സമയം ധ്യാനിക്കും. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി നാക്കിലയിൽ ഗുരുവായൂരപ്പന്റെ പ്രസാദം നൽകും. വടക്കേനടയിലൂടെ പുറത്തിറങ്ങി ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തും.
980-ൽ ഇന്ദിരാഗാന്ധിയും '87-ൽ രാജീവ്ഗാന്ധിയും '94-ൽ നരസിംഹറാവുവും കണ്ണനെ തൊഴാനെത്തു്മ്പോൾ എല്ലാ സൗകര്യവുമൊരുക്കാൻ ഓടി നടന്നത് കരുണാകരനായിരുന്നു. രാജീവ് ഗാന്ധി നാരായണീയം 400-ാം വാർഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനും നരസിംഹറാവു ഗുരുവായൂർ റെയിൽപ്പാത ഉദ്ഘാടനത്തിനും എത്തിയപ്പോഴായിരുന്നു ക്ഷേത്രദർശനം നടത്തിയത്. മൂന്നുപേരുടെയും വരവിനുപിന്നിൽ ലീഡർ കെ. കരുണാകരന്റെ ശ്രമമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയോടൊപ്പം എത്തിയ അന്നത്തെ റെയിൽവേമന്ത്രി കമലാപതി ത്രിപാഠിയാണ് ഗുരുവായൂരിലേക്ക് റെയിൽപ്പാതയെന്ന പ്രതീക്ഷ നൽകിയത്. ഇതെല്ലാം കരുണാകരന്റെ ഗുരുവായൂർ സ്നേഹം അറിഞ്ഞ് കൂടിയുള്ള വരവുകളായിരുന്നു.
വാജ്പേയി, വി.പി. സിങ്, ചന്ദ്രശേഖർ, ദേവഗൗഡ എന്നിവർ പ്രധാനമന്ത്രിയല്ലാതിരുന്ന സമയത്ത് ഗുരുവായൂരപ്പനെ തൊഴാനെത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞവർഷം ഗുരുവായൂരപ്പനെ വണങ്ങി്. 2016-ൽ അന്നത്തെ രാഷ്ട്രപതി പ്രണബ്മുഖർജിയും ദർശനം നടത്തി. ഉപരാഷ്ട്രപതിയായിരിക്കേ വെങ്കിട്ടരാമനും ഗുരുവായൂരിൽ ദർശനം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ 7 എസ്പിമാരുടെയും 17 ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിൽ 1500 പൊലീസുകാരാണ് ഗുരുവായൂരിലുള്ളത്. ഡിജിപി ലോക്നാഥ് ബഹ്റ, എഡിജിപി ഷെയ്ഖ് ദർബേഷ്, ഐജി ബൽറാംകുമാർ ഉപാധ്യായ, സിറ്റി പൊലീസ് കമ്മിഷണർ എസ്എച്ച് യതീഷ്ചന്ദ്ര എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിച്ചു.
അധികാരത്തിൽ തുടർച്ചയായി രണ്ടാം തവണ എത്തിയ ശേഷം പ്രധാനമന്ത്രി ആദ്യമായി എത്തുന്നത് കേരളത്തിലേക്കാണ്. ബിജെപിക്ക് ഒരംഗത്തെ പോലും നാൽകാത്ത കേരളത്തിൽ മോദി എത്തുന്നത് ഗുരുവായൂർ കണ്ണന് നന്ദി പറയാനാണ്. 2008 ജനുവരി 13ന് മോദി ക്ഷേത്രദർശനം നടത്തിയിരുന്നു. അന്ന് താമരപ്പൂ കൊണ്ട് തുലാഭാരവും പുലർച്ചെ അഞ്ചരയോടെ പത്രസമ്മേളനവും നടത്തിയാണു മടങ്ങിയത്. 2001ലാണ് മോദി അദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ബിജെപിയിലെ ഗ്രൂപ്പിസത്തിന് പരിഹാരമായി കേശുഭായ് പട്ടേലിനെ മാറ്റിയാണ് മോദിയെ ബിജെപി ദേശീയ നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. 2002ലെ തെരഞ്ഞെടുപ്പിൽ മോദി ജയിച്ചു കയറി. അതിന് ശേഷം 2007ൽ തെരഞ്ഞെടുപ്പ്. ഏറെ വെല്ലുവിളികളെ മോദി അന്ന് നേരിട്ടു. എന്നാൽ ഗുജാറത്തിലെ ജനവിധി മോദിക്ക് അനുകൂലമായിരുന്നു. ഗുജറാത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തി. ഇതിന് ശേഷം മോദി ഓടിയെത്തിയത് ഗുരുവായൂർ ഉണ്ണിക്കണ്ണനെ തൊഴാനായാരിന്നു. അതിന് ശേഷം നേരെ പോയത് ജയലളിതയുടെ അടുത്തേക്കും.
2012ൽ അനായാസമായി ജയിച്ചു. പിന്നെ 2014ൽ എൻഡിഎ നയിച്ച് പ്രധാനമന്ത്രിയുമായി. ഇത്തവണ നടന്നത് വീറുറ്റ പോരാട്ടം. വിമർശകർ പോലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് വിധിയെഴുതി. എന്നാൽ 303 സീറ്റാണ് എൻഡിഎയ്ക്ക് കിട്ടിയത്. 2007 ഗുജറാത്തിൽ കിട്ടിയതിന് സമാനമായ ജയം. ഇപ്പോഴും ഓടിയെത്തുകയാണ് ഗുരുവായൂരിലേക്ക് മോദി. 2008 ജനുവരി 14നായിരുന്നു മോദി ആദ്യം ഗുരുവായൂരിലെത്തിയത്. എന്ന് കണ്ണന് കദളിപ്പഴവും തുലഭാരവും നടത്തി പോയത് തമിഴ്നാട്ടിലായിരുന്നു. അന്ന് തമിഴകം ഭരിച്ച ജയലളിതയെ കാണാൻ. ജയലളിതയും മോദിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ജയലളിതയിൽ നിന്നാണ് ഗുരുവായൂരപ്പന്റെ കടാക്ഷത്തിന്റെ ശക്തി മോദി തിരിച്ചറിഞ്ഞതെന്നും സൂചനയുണ്ട്.
ജയലളിതയ്ക്ക് വിശ്വാസമുണ്ടായിരുന്ന പിയപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഗുരുവായൂർ. 2004 ജൂലായ് ഏഴിനാണ് ജയലളിത അവസാനമായി ഗുരുവായൂരിൽ വന്നത്. ഗുരുവായൂരപ്പന് അണിയാൻ പച്ചപ്പട്ടും നിവേദിക്കാൻ കദളിപ്പഴവും ശ്രീലകത്ത് തെളിയിക്കാൻ നറുനെയ്യും സമർപ്പിച്ച് വണങ്ങിയനേരം നിയന്ത്രണംവിട്ട് വിതുമ്പുകയായിരുന്നു. കൂടെയുണ്ടായിരുന്ന ശശികലയാണ് സാന്ത്വനിപ്പിച്ചത്. അതിനും മൂന്നുവർഷം മുമ്പ് ആനയെ നടയിരുത്താനും ജയലളിത ഗുരുവായൂരിൽ എത്തിയിരുന്നു. 2001 ജൂലായ് രണ്ടിനാണ് ആനയെ നടയിരുത്താൻ ഗുരുവായൂരിലെത്തിയത്. മുന്മുഖ്യമന്ത്രി കരുണാനിധിയും കേന്ദ്രമന്ത്രിമാരും ജയിലിലായപ്പോഴുണ്ടായ രാഷ്ട്രീയക്കൊടുങ്കാറ്റിനിടെയായിരുന്നു ഗുരുവായൂർ ദർശനം.
സോപാനത്ത് 44 പവന്റെ സ്വർണക്കിരീടം സമർപ്പിച്ചും കൃഷ്ണ എന്ന കൊമ്പനെ നടയിരുത്തിയുമായിരുന്നു അന്ന് ദർശനം. പിന്നീടുള്ള രാഷ്ട്രീയ വളർച്ചയിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം താങ്ങും തണലുമായിരുന്നുവെന്ന് ജയലളിത കരുതിയിരുന്നു. ഇതിൽ നിന്നുള്ള പ്രചോദനമായിരുന്നു 2008ൽ മോദിയെ ഗുരുവായൂരിൽ എത്തിച്ചതെന്നാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്