ഒമ്പത് ഇന്ത്യൻ ഭാഷകളും എട്ട് വിദേശ ഭാഷകളും അറിയാമായിരുന്ന പണ്ഡിതൻ...ആണവായുധത്തിന്റെ പിതാവ്...രൂപയ്ക്ക് അന്തസ്സ് ഉണ്ടാക്കി നൽകിയ ധനതന്ത്രജ്ഞൻ...നൈസാമിന്റെ നാടു കണ്ടെത്തിയ സ്വാതന്ത്ര്യ സമര സേനാനി: ആധുനിക ഇന്ത്യയുടെ ചാണക്യനായ നരസിംഹ റാവുവിനെ എങ്ങനെ വിസ്മരിക്കാനാകും?
മറുനാടൻ മലയാളി ബ്യൂറോ
ഇന്ത്യ ഭരിച്ച രാഷ്ട്രതന്ത്രജ്ഞരായ പ്രധാനമന്ത്രിമാരുടെ കൂട്ടത്തിൽ നരംസിംഹ റാവുവിന്റെ പേര് പലരും പരാമർശിക്കാറില്ല. എന്നാൽ, തന്റെ ചാണക്യ തന്ത്രങ്ങളിലൂടെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവയിരുന്നു റാവുവെന്നതാണ് സത്യം. ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകർന്നടിഞ്ഞുകിടന്ന സമയത്ത് പ്രധാനമന്ത്രി പദവിയേറ്റെടുത്ത റാവുവാണ് രൂപയെ താങ്ങിനിർത്തുന്ന നടപടികൾക്ക് തുടക്കമിട്ടത്. ആഗോളീകരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും പാത തുറന്നുകൊടുക്കുകയും ചെയ്തതും മറ്റാരുമല്ല.
ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവാണ് ഒരർഥത്തിൽ നരസിംഹ റാവു. അദ്ദേഹം തുടങ്ങിവച്ചത് പൂരിപ്പിക്കുക മാത്രമാണ് പിന്നാലെ വന്ന മന്മോഹൻ സിങ് ചെയ്തത്. അത്രയ്ക്കും ദീർഘവീക്ഷണമുള്ളയാളായിരുന്നു റാവു. ആധുനിക ഇന്ത്യയിലെ ചാണക്യനെന്ന് റാവു വിശേഷിപ്പിക്കപ്പെടുന്നതും അതുകൊണ്ടുതന്നെ. രാഷ്ട്രീയതന്ത്രജ്ഞതയിലും അദ്ദേഹത്തെ കവച്ചുവെക്കാൻ മറ്റാരുമുണ്ടായിരുന്നില്ല. ഒരു ന്യൂനപക്ഷ സർക്കാരുമായി അഞ്ചുവർഷം തികച്ച പ്രധാനമന്ത്രിയാണ് അദ്ദേഹം.
തികഞ്ഞ പണ്ഡിതൻകൂടിയായിരുന്നു റാവു. തെലുങ്ക്, തമിഴ്, ഹിന്ദി, ഒറിയ, ഗുജറാത്തി, കന്നഡ, സംസ്കൃതം, ഉർദു എന്നീ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്പാനിഷ്, ജർമൻ, ഗ്രീക്ക്, ലാറ്റിൻ, പേർഷ്യൻ എന്നീ വിദേശ ഭാഷകളിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. എഴുത്തുകാരനും ചിന്തകനുമായിരുന്നു. പത്രപ്രവർത്തകനായാണ് റാവുവിന്റെ തുടക്കം. 1948 മുതൽ 55വരെ റാവു കാകത്തിയ പത്രിക എന്ന ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു.
ആന്ധ്രയിൽനിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു നരംസിഹറാവു. സാമ്പത്തിക രംഗത്തുമാത്രമല്ല, പ്രതിരോധ രംഗത്തും റാവുവിന്റെ ദീർഘവീക്ഷണമാണ് ഇന്ത്യയെ നയിച്ചത്. ആണവപരീക്ഷണം നടക്കുമ്പോൾ എ.ബി.വാജ്പേയിയായിരുന്നു പ്രധാനമന്ത്രിയെങ്കിലും അതിന് തുടക്കമിട്ടത് നരംസിംഹ റാവുവാണ്. ആധുനിക ഇന്ത്യയുടെ രൂപപ്പെടലിന് വഴിയൊരുക്കിയ നരസിംഹ റാവുവിന് ഭാരതരത്നം നൽകണമെന്ന ആവശ്യം രാഷ്ട്രീയ ഭേദമെന്യേ ഉയർന്നിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉൾപ്പെടെയുള്ളവർ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
1921 ജൂൺ 28-ന് ഹൈദരാബാദിലാണ് നരസിംഹ റാവു ജനിച്ചത്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയശേഷം അദ്ദേഹം സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങി. ഹൈദരാബാദിലെ നാട്ടുരാജാവായിരുന്ന നൈസാമിനെതിരെയായിരുന്നു പോരാട്ടം. നൈസാമിനെതിരെ ഒളിപ്പോരു നടത്തിയ സംഘത്തിൽ അംഗമായിരുന്നു അദ്ദേഹം. കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവുണ്ടായിട്ടും സധൈര്യം പോരാട്ടത്തിലുറച്ചുനിന്നു.
1947 ഓഗസ്റ്റ് 15-ന് രാജ്യം മുഴുവൻ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ റാവുവും സംഘാംഗങ്ങളും നൈസാമിന്റെ വെടിയുണ്ടകളിൽനിന്ന് രക്ഷതേടി കൊടുംകാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഒളിപ്പോർ അവസാനിപ്പിച്ചാണ് റാവു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുന്നത്. കോൺഗ്രസിൽ പടിപടിയായി ഉയർന്നുവന്ന റാവുവിനെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നത് ഇന്ദിരാ ഗാന്ധിയാണ്.
സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം നടപ്പാക്കുകയെന്ന ശ്രമകരമായ ദൗത്യമായിരുന്നു റാവുവിനെ ഇന്ദിരാ ഗാന്ധി ഏൽപ്പിച്ചത്. തന്റെ പേരിലുണ്ടായിരുന്ന വസ്തുവകകളിൽ ഏറെയും ഭൂരഹിതരായ കർഷകർക്ക് നൽകിക്കൊണ്ടാണ് റാവു ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. സാമ്പത്തികശാസ്ത്രം, നിയമം, ചരിത്രം, രാഷ്ട്രീയം, കല തുടങ്ങി വിവിധ മേഖലകളിൽ റാവുവിന് ഉണ്ടായിരുന്ന പാണ്ഡിത്യം മറ്റു രാഷ്ട്രീയക്കാരിൽനിന്ന് അദ്ദേഹത്തെ വേർതിരിച്ചുനിർത്തി.
നെഹ്റു കുടുംബത്തിന്റെ മേൽക്കോയ്മ നിലനിന്നിരുന്ന കോൺഗ്രസ്സിൽനിന്ന് എൺപതുകളുടെ ഒടുവിൽ ഏറെക്കുറെ വിരമിക്കലിന്റെ വക്കിൽനിൽക്കെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കോൺഗ്രസ്സിന്റെ പതിവ് രീതിയനുസരിച്ച് സോണിയ ഗാന്ധിയെ പാർട്ടി നേതാവായി നിർദ്ദേശിക്കുമെന്നിരിക്കെ, നെഹ്റു കുടുംബത്തിന്റെ മേൽക്കോയ്മയ്ക്കെതിരെ റാവു തുറന്നടിച്ചു. മുതിർന്ന നേതാക്കൾ അവഗണിക്കപ്പെടുന്നതിനെതിരെയായിരുന്നു റാവുവിന്റെ പ്രതിഷേധം.
1991-ലെ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ റാവു പ്രധാനമന്ത്രിപദത്തിലെത്തി. പക്ഷേ, പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല ഇന്ത്യയിലപ്പോൾ. സോവിയറ്റ് യൂണിയന്റെ തകർച്ചയും ബാധ്യതകളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകിടം മറിച്ചിരുന്നു. അടഞ്ഞ സമ്പദ്വ്യവസ്ഥയായിരുന്നു ഇന്ത്യയുടേത്. ഉയർന്ന പ്രതിരോധച്ചെലവുകളും വോട്ട് ബാങ്കുകൾ ലക്ഷ്യമിട്ടുള്ള അനാവശ്യ സബ്സിഡികളും മറ്റും സാമ്പത്തിക നില തീർത്തും ദയനീയമാക്കി മാറ്റിയിരുന്നു. ലോകബാങ്കിന് മുന്നിൽ ഇന്ത്യയുടെ സ്വർണനിക്ഷേപം പണയംവെക്കാൻ കൊണ്ടുപോകേണ്ട നിലയിലായിരുന്നു ഇന്ത്യ.
പാർട്ടിയുടെ നയങ്ങളും താത്പര്യങ്ങളുംപോലും അവഗണിച്ച് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വാതിലുകൾ തുറന്ിടാൻ റാവു തീരുമാനിച്ചു. സാമ്പത്തിക വിദഗ്ധനായ ഡോ. മന്മോഹൻ സിങ്ങിനെ ധനകാര്യമന്ത്രിയാക്കി. സാമ്പത്തിക പരിഷ്കരണത്തിനുള്ള നടപടികൾ കൈക്കൊള്ളാൻ മന്മോഹൻ സിങ്ങിന് പൂർണ സ്വാതന്ത്ര്യം നൽകി. പാർട്ടിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചുകൊണ്ടായിരുന്നു ഇത്. എന്നാൽ, മന്മോഹൻ സിങ്ങിലൂടെ റാവു നടപ്പാക്കിയ പദ്ധതികൾ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് നേരെ നിൽക്കാനുള്ള അവസരം നൽകി.
ഇന്ത്യയിൽ വിവരസാങ്കേതിക വിദ്യയുടെ പുതിയ ലോകം സൃഷ്ടിക്കലാണ് റാവു അടുത്തതായി ചെയ്തത്. വേണ്ടത്ര അവസരങ്ങളില്ലാതെ ഐടി വിദഗ്ദ്ധർ വിദേശത്തേയ്ക്ക് പോകുന്നത് തടയുവാൻ ഇത് വഴിയൊരുക്കി. ഐടി മേഖലയിൽ വൻതോതിലുള്ള കുതിച്ചുചാട്ടമാണ് ഇക്കാലയളവിലുണ്ടായത്. ഇത് ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നിർണായക ചുവടുവെയ്പ്പായി മാറുകയും ചെയ്തു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കുണ്ടായ ഉണർവിന്റെ ക്രെഡിറ്റ് പിന്നീട് രണ്ടുവട്ടം പ്രധാനമന്ത്രിയായ മന്മോഹൻ സിങ്ങിനാണ് എല്ലാവരും നൽകുന്നത്. എന്നാൽ, നരസിംഹ റാവുവിന്റെ ദീർഘവീക്ഷണമാണ് അതിന് വഴിതുറന്നതെന്ന സത്യം മനപ്പൂർവം വിസ്മരിക്കപ്പെട്ടു. ലോകക്രമത്തെക്കുറിച്ചുള്ള റാവുവിന്റെ അറിവും ഉൾക്കാഴ്ചയുമാണ് മന്മോഹനെ അതിന് പ്രാപ്തനാക്കിയത് എന്നതായിരുന്നു സത്യം.
കേന്ദ്രത്തിൽ പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുള്ള റാവു, 1971 മുതൽ മൂന്നുവർഷം ആന്ധ്രയുടെ മുഖ്യമന്ത്രിയുമായരുന്നു.2004 ഡിസംബർ 23-നാണ് നരസിംഹ റാവു അന്തരിക്കുന്നത്. അപ്പോഴേക്കും കോൺഗ്രസ്സുകാർക്കുപോലും വേണ്ടാത്ത നിലയിലേക്ക് അദ്ദേഹം അവഗണിക്കപ്പെട്ടിരുന്നു. നെഹ്റു കണ്ടെത്തിയ ഇന്ത്യയ്ക്ക് ശരിയായ രൂപം നൽകിയ പ്രധാനമന്ത്രിയെന്നാണ് റാവു വാഴ്ത്തപ്പെടുന്നത്. ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ നരസിംഹറാവുവിന് 95 വയസ്സാകുമായിരുന്നു. വിസ്മരിക്കപ്പെട്ട രാഷ്ട്രനേതാവായി മാറാനായിരുന്നു അദ്ദേഹത്തിന്റെ വിധി.
Stories you may Like
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- വാംഖഡേയിൽ കിവീസിനോട് മധുര പ്രതികാരം; ഒരു ജയമകലെ ലോകകപ്പ് കിരീടം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍