പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന പേരിൽ കടലിൽ കായം കലക്കുന്ന പോലെ സർക്കാർ കോടികൾ ഒഴുക്കുമ്പോൾ കാണാതെ പോകുന്ന ചില നന്മകളുണ്ട്; ഒറ്റ രൂപ നാണയം കൊണ്ട് വിസ്മയം തീർക്കുന്ന വിദ്യാർത്ഥികൾ; സഹജീവികളോട് കരുണയും സമൂഹത്തോട് പ്രതിബന്ധതയുമുള്ള പുതു തലമുറയെ വാർത്തെടുക്കാൻ കണ്ണശ മിഷൻ സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങൾ; പാമ്പ് പെറ്റ് കിടക്കുന്ന ക്ലാസ് മുറികൾ ഉള്ള നാട്ടിൽ പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഒരു സ്കൂൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി സർക്കാർ ഖജനാവിൽ നിന്നും മുടക്കുന്ന കോടികൾ സർക്കാർ സ്കൂളുകളിൽ കൂടി കയറിയിറങ്ങി ആരുടെയൊക്കെയോ പോക്കറ്റുകളിലേക്ക് പോകുന്നു എന്ന യാഥാർത്ഥ്യമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളം മനസ്സിലാക്കുന്നത്. കോടികൾ ചെലവിട്ട് നിർമ്മിച്ചു എന്ന പറയുന്ന കെട്ടിടങ്ങളും രാജ്യത്തിന് മാതൃകയായി എന്നു പറയുന്ന ക്ലാസ് മുറികളുമെല്ലാം വെറും സോപ്പുകുമിളകളാണെന്ന് നാട് തിരിച്ചറിയുകയാണ്. പാമ്പുകൾ അടയിരിക്കുന്ന ക്ലാസ് മുറികളും കാടുപിടിച്ചു കിടക്കുന്ന വിദ്യാലായ മുറ്റവുമാണ് ഇന്ന് കേരളത്തിലെ സർക്കാർ സ്കൂളുകളുടെ മുഖമുദ്ര. പൊതു വിദ്യാഭ്യാസം എന്നത് സർക്കാർ സ്കൂളുകൾ മാത്രമാണെന്നും മറ്റ് സ്കൂളുകൾ കച്ചവട താല്പര്യങ്ങളാണ് മുന്നോട്ട് വെക്കുന്നത് എന്നുമുള്ള മലയാളിയുടെ ധാരണകളെ പെളിച്ചെഴുതുകയാണ് തിരുവനന്തപുരം ജില്ലയിലെ പേയാട് കണ്ണശ മിഷൻ സ്കൂൾ. സാമൂഹിക പ്രതിബന്ധതയുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ സ്കൂളിനെ വേറിട്ടതാക്കുന്നത്.
കണ്ണശ മിഷൻ സ്കൂളിൽ ഓരോ ക്ലാസ് മുറികളിലും ഓരോ നന്മപെട്ടികൾ വെച്ചിട്ടുണ്ട്. ഓരോ വിദ്യാർത്ഥിയും എല്ലാ ദിവസവും ഇതിൽ ഓരോ ഒറ്റ രൂപ നാണയങ്ങൾ നിക്ഷേപിക്കും. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൊണ്ട് സമീപത്തെ മൂന്ന് പഞ്ചായത്തുകളിലായി 41 നിരാലംബരും നിർധനരുമായ വ്യക്തികൾക്ക് പ്രതിമാസം 500 രൂപ വീതം ഈ കുട്ടികൾ പെൻഷൻ നൽകുന്നുണ്ട്. കൂടാതെ സമീപ പ്രദേശത്തെ രണ്ട് അനാഥലായങ്ങൾക്ക് എല്ലാ മാസവും ആയിരം രൂപ വീതം ഈ കുട്ടികൾ തങ്ങളുടെ നന്മ ഫണ്ടിൽ നിന്നും സംഭാവന നൽകുന്നുണ്ട്.
ജീവിത യാത്രയിൽ തനിച്ചായി പോയവരും ദാരിദ്ര്യത്തിന്റെ പിടിയിലമർന്നവരും രോഗികളുമായിട്ടുള്ള 41 അഗതികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നത് കണ്ണസയിലെ കുട്ടികൾ സമാഹരിക്കുന്ന ഈ ഒറ്റരൂപ നാണയം കൊണ്ടാണ്. പാവങ്ങളുടെ കണ്ണീരൊപ്പുന്ന നന്മയുടെ പൂമരങ്ങളെയാണ് കണ്ണശയിൽ നട്ടുനനച്ച് വളർത്തുന്നത്.
അടുത്ത മാസം കണ്ണശ മിഷൻ സ്കൂൾ തങ്ങളുടെ നന്മ പദ്ധതിയുടെ ആയിരം ദിനങ്ങൾ ആഘോഷിക്കുകയാണ്. മൂന്ന് വർഷം മുമ്പ് കണ്ണശയുടെ മാനേജരും സാമൂഹിക പ്രവർത്തകനുമായ ആനന്ദ് കണ്ണശയുടെ മനസ്സിൽ ഉദിച്ച ആശയം വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രദേശത്തെ ജനപ്രതിനിധികളും ഏറ്റെടുക്കുകയായിരുന്നു. മറ്റുള്ളവരുടെ സങ്കടം തന്റേതുകൂടിയെന്ന് കരുതുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു ആനന്ദിന്റെ ലക്ഷ്യം. നന്മയുടെ ആയിരം ദിവസങ്ങൾ പിന്നിടുമ്പോൾ അദ്ദേഹം അഭിമാനപൂർവം പറയുന്നു..
'ഈ നന്മമരം അശരണർക്ക് തണലായി ഒരുപാട് മനുഷ്യർക്ക് സാന്ത്വന സ്പർശമാകുന്നു. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ഇതിനോട് ഏറെ താല്പര്യം. ഒറ്റ രൂപ നാണയം പെട്ടിയിൽ ഇടണം എന്നായിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയ നിർദ്ദേശം. ഇത് നിർബന്ധവുമല്ല എന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഓരോ ക്ലാസിനും പ്രത്യേകം നന്മ കോർഡിനേറ്റർമാരെയും വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്തു. എന്നാൽ പിന്നീട് വിദ്യാർത്ഥികൾ കൊണ്ടുവന്നത് വെറും ഒറ്റ രൂപ നാണയം മാത്രമായിരുന്നില്ല. തങ്ങളുടെ ജന്മദിനത്തിൽ നന്മ പെട്ടിയിൽ നിക്ഷേപിക്കാൻ കുട്ടികൾ കൂടുതൽ പണവുമായെത്തി. ഇത് വീട്ടുകാർ അറിഞ്ഞാണോ കൊണ്ട് വരുന്നത് എന്ന് അദ്ധ്യാപകർ രക്ഷകർത്താക്കളെ വിളിച്ച് അന്വേഷിക്കും. അങ്ങനെ രക്ഷകർത്താക്കളും ഈ പദ്ധതിയോട് പൂർണമായും സഹകരിച്ചതോടെ പദ്ധതിയിൽ കൂടുതൽ ആളുകളെ ചേർക്കാൻ കഴിഞ്ഞു'.
ഒരുദിവസം ഒരു രൂപ കൊണ്ടൊരു നന്മ. അതായിരുന്നു ആനന്ദ് കുട്ടികളിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിച്ച പ്രതിമാസ അഗതി പെൻഷൻ പദ്ധതി. ഇതിനായി കണ്ണശയിലെ ഓരോ ക്ലാസ് മുറിയിലും നന്മപ്പെട്ടി സ്ഥാപിച്ചു. ഓരോ വിദ്യാർത്ഥിയും ദിവസേന ഒരു രൂപയുടെ ഒരു നാണയം ഇതിൽ നിക്ഷേപിക്കുവാൻ അഭ്യർത്ഥിച്ചു. നാണയ തുട്ടുകൾ നിക്ഷേപിക്കാൻ ആരെയും നിർബന്ധിച്ചില്ല. പക്ഷേ, കുട്ടികൾ നന്മ പെട്ടിയിൽ നാണയം നിക്ഷേപിക്കേണ്ടത് തങ്ങളുടെ കടമയായി കണ്ടു. അവർ മിഠായി വാങ്ങൽ അവസാനിപ്പിച്ചു. ആ നാണയത്തുട്ടുകൾ നന്മപ്പെട്ടിയിലെ കാരുണ്യമായി മാറി.
പ്രതിമാസം 500 രൂപ ക്രമത്തിലാണ് ഇപ്പോൾ പെൻഷൻ നൽകിവരുന്നത്. മൂന്നു വർഷം മുൻപ് കുട്ടികളുടെ സാന്നിധ്യത്തിൽ സ്കൂളിന്റെ സ്ഥാപകൻ എസ്. സുശീലൻനായരാണ് ആദ്യ പെൻഷൻ വിതരണം തുടങ്ങിവച്ചത്. അന്ന് 20 കുടുംബങ്ങൾക്കാണ് പെൻഷൻ നൽകിയിരുന്നത്. കുട്ടികൾ നന്മ പദ്ധതിയെ നെഞ്ചേറ്റിയതോടെ ഗുണഭോക്താക്കളുടെ എണ്ണവും വർധിപ്പിക്കുകയായിരുന്നെന്ന് ആനന്ദ് കണ്ണശ പറയുന്നു.
ജില്ലയിലെ പേയാട് കേന്ദ്രമാക്കി 1990-91 ലാണ് സ്കൂൾ തുടങ്ങിയത്. എൽകെജി മുതൽ 10-ാം തരം വരെ മികച്ച വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം തന്നെ കുട്ടികളെ മൂല്യബോധമുള്ള പൗരന്മാരായി വളർത്തിയെടുക്കുന്നതിനും സ്കൂൾ നിതാന്തജാഗ്രതയാണ് പുലർത്തുന്നത്. ഇതിഹാസ വൃക്ഷങ്ങൾ സ്കൂളിലെ മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. ശിംശിപ, ഒലീവ്, ഇലഞ്ഞി, പ്ലാശ്, ചെമ്പകം, കടമ്പ്, വയംങ്കത എന്നീ അമൂല്യവൃക്ഷങ്ങളുടെ ഒരു ശേഖരം തന്നെ സ്കൂൾ അങ്കണത്തിലുണ്ട്. അഗസ്ത്യഹ്യദയം എന്ന പേരിൽ സ്കൂളിൽ ഔഷധതോട്ടം കുട്ടികൾ തന്നെ പരിപാലിക്കുന്നു.
സ്കൂൾ റേഡിയോ ആണ് കണ്ണശയുടെ മറ്റൊരു പ്രത്യേകത. വിദ്യാർത്ഥികൾ തന്നെ നടത്തിപ്പുകാരും അവതാരകരുമാകുന്ന കണ്ണശ റേഡിയോ എല്ലാ പ്രവർത്തി ദിവസങ്ങളിലും റേഡിയോ സ്കൂളിൽ സജീവമാണ്. 200 ദിവസം പിന്നിടുന്ന കണ്ണശയുടെ സ്കൂൾ റേഡിയോ ഇനി ചാനലായി മാറുകയാണ്.
ക്ലാസ് മുറികളിൽ ലൈബ്രറി
കണ്ണശ മിഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ലൈബ്രറി സ്ഥാപിച്ച് വിദ്യാർത്ഥി ദിനത്തിൽ ശ്രദ്ധേയരായി. ഒന്നു മുതൽ പത്താം ക്ലാസുവരെയുള്ള 44 ക്ലാസ് മുറികൾ ലൈബ്രറിയായി. കഥകൾ,കവിതകൾ,നോവലുകൾ തുടങ്ങി ചരിത്ര ഗ്രന്ഥങ്ങൾ വരെ ക്ലാസ് ലൈബ്രറികളിലുണ്ട്.അയ്യായിരത്തിലധികം പുസ്തക ശേഖരം നേരത്തെതന്നെ സ്കൂൾ പൊതു ലൈബ്രറിക്കുണ്ട്. കാട്ടാക്കട എംഎൽഎ ഐ.ബി.സതീഷാണ് ക്ലാസ് റൂം ലൈബ്രറികൾ ഉദ്ഘാടനം ചെയ്തത്.
പൊതുവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ പല പുതിയ പദ്ധതികൾക്കും തയ്യാറെടുക്കുകയാണ് കണ്ണശ. വിദ്യാർത്ഥികൾക്ക് സൗജന്യ ചികിത്സാ പദ്ധതിയും രക്ഷകർത്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷയും ഒരുക്കുക എന്നതാണ് പുതിയ സ്വപ്നം. തങ്ങളുടെ വിദ്യാലയ മുറ്റത്തെത്തുന്ന ഒരു വിദ്യാർത്ഥിയും സാമ്പത്തിക പരാധീനതകളുടെ പേരിൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വരരുത് എന്ന ലക്ഷ്യമാണ് കണ്ണശ പങ്കുവെക്കുന്നത്.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- വിദ്യാ വിജയന് അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ
- സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞെന്ന് പി രാജീവ്
- നവകേരള മുഖാമുഖം പരിപാടിക്ക് സമൂഹത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചെന്നും പിണറായി
- കോക്ലിയർ ഇപ്ലാന്റേഷൻ അപ്ഗ്രഡേഷന് വേണ്ട തുക അനുവദിച്ചു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്