അന്ന് നമ്പി നാരായണന്റെയും ഐ എസ് ആർ ഓയുടെയും നെഞ്ചിലേക്ക് പൊങ്കാലയിട്ട മാധ്യമങ്ങൾക്കും സിപിഎമ്മിനും മറുപടിയായി ഇന്ന് പിഎസ്എൽവി കുതിക്കും, കയ്യിൽ ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി; ഇന്നത്തെ വിക്ഷേപണം നമ്പിക്കു മറ്റൊരു വിജയമാകും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കാലം കറങ്ങുന്നതു പലർക്കും മറുപടി നൽകാനും പലർക്കും വിജയിക്കാനും വേണ്ടിയാണെന്ന് തെളിയിച്ചു ഇന്ന് രാത്രി ഇന്ത്യയുടെ അഭിമാന റോക്കറ്റ് പിഎസ്എൽവി വീണ്ടും കുതിക്കുന്നു. ഇന്ത്യക്കു സ്വന്തമായി ഒരു റോക്കറ്റ് എന്ന അഭിമാന സ്വപ്നമായി നീങ്ങിയ ഐഎസ്ആർഓയുടെയും ക്രയോജനിക് ഇന്ധനത്തിനും പിഎസ്എൽവി സാങ്കേതിക വിദ്യയ്ക്കും തുടക്കമിട്ട നമ്പി നാരായണനെ പോലുള്ള ശാസ്ത്രജ്ഞരുടെയും അഭിമാനത്തെയും ആത്മവീര്യത്തെയും തച്ചുടയ്ക്കാൻ മുന്നിൽ നിന്നതു മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും ചാരക്കേസിനെ തുടർന്ന് അധികാരത്തിൽ എത്തിയ നായനാർ സർക്കാരുമാണ്.
രണ്ടു പതിറ്റാണ്ട് മുൻപ് പിഎസ്എൽവിയുടെ വിക്ഷേപണം പാളിയപ്പോൾ ഒന്നാം പേജിൽ ആറു കോളം തലക്കെട്ട് നിരത്തി നമ്പിയുടെ രക്തം കുടിച്ചവർ റോക്കറ്റ് വിക്ഷേപണം പാളിയത്തിൽ അദ്ദേഹവും സഹപ്രവർത്തകരും ആനന്ദ നൃത്തം ചവിട്ടിയെന്ന പെരുംനുണയും എഴുതി പിടിപ്പിച്ചു. പക്ഷെ വിവാദങ്ങളിൽ തൽക്കാലം പകച്ചെങ്കിലും ഐഎസ്ആർഓ പരീക്ഷണങ്ങൾ മുന്നോട്ടു പോയി, ഒടുവിൽ നമ്പിയെന്ന മഹാശാസ്ത്രജ്ഞൻ ജീവിച്ചിരിക്കെ തന്നെ അദേഹഹത്തെ കുറ്റവിമുക്തനാക്കാനും ആ ചരിത്ര വിധി പുറത്തു വന്നു മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പിഎസ്എൽവി വിക്ഷേപണത്തിന് അദ്ദേഹത്തിന് സാക്ഷിയാകാനും കാലം അവസരമൊരുക്കുകയാണ്.
ഇന്ന് രാത്രി നമ്പി നാരായണൻ ടെലിവിഷൻ സ്ക്രീനിൽ പിഎസ്എൽവിയുടെ മറ്റൊരു കുതിപ്പ് കാണുമ്പോൾ ഒരുപക്ഷെ മുത്തശ്ശി പത്രത്തിന്റെ 1994 ഡിസംബർ ആറിലെ വെണ്ടയ്ക്ക തലക്കെട്ടും ഓർത്തേക്കും. കാരണം, ആ തലക്കെട്ടുകൾ ഇന്നും അദ്ദേഹത്തിന്റെ നെഞ്ചിലെ തീയാണ്. പക്ഷെ പകയില്ലാതെ നിയമത്തിനും നീതിക്കും വേണ്ടി പോരാടി, ഒടുവിൽ വിജയിയായി. അനേകം അഭിമുഖങ്ങളിലും ആത്മകഥയിലും തന്റെ നിരപരാധിത്വം ആണയിട്ടു പറഞ്ഞു. പക്ഷെ മാധ്യമ നുണകളുടെ വീര്യം അതിലുമൊക്കെ ഏറെയായിരുന്നു. ഏറ്റവും ഒടുവിൽ കുറ്റവിമുക്തൻ ആക്കപ്പെട്ടപ്പോൾ അതെ നുണാനാവുകൾ തന്നെ വാഴ്ത്താൻ എത്തിയെങ്കിലും ഇന്നത്തെ പിഎസ്എൽവി വിക്ഷേപണത്തോടെ അവർക്കൊക്കെ ആൾമാർത്ഥമായി ''സോറി സാർ'' എന്ന രണ്ടു വാക്കിൽ ഒരു തലക്കെട്ടെഴുതാൻ മനസ്സിൽ നന്മ അവശേഷിക്കുന്നുണ്ടോ എന്നായിരിക്കും കാലം വീണ്ടും അന്വേഷിക്കുന്നത്. പക്ഷെ കൂടുതൽ വായനക്കാർക്കായി ഇക്കിളി വാർത്തകൾക്കു പിന്നാലെ പോയവർക്ക് കാലം ഏറെക്കഴിഞ്ഞും മനഃസാക്ഷിക്കുത്തു എന്നൊന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായിരിക്കും തെറ്റ്.
കൃത്യമായി പറഞ്ഞാൽ 1994 ലാണ് നമ്പി നാരായണനും മറ്റൊരു ഐഎസ് ഉദ്യോഗസ്ഥനും ചേർന്ന് ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യ റഷ്യക്കും പാക്കിസ്ഥാനുമായി മറിച്ചു വിറ്റു എന്ന കലാപമുയരുന്നത്. ഇന്ത്യക്കു ഒരു കാരണവശാലും ക്രയോജനിക് എൻജിൻ കിട്ടരുതെന്നു അമേരിക്കയും സഖ്യ കക്ഷികളും ചേർന്ന് ആഗ്രഹിച്ച കാലം കൂടിയാണത്. രാജീവ് ഗാന്ധിയുടെ മരണശേഷം രാജ്യം പുതിയ നേതൃത്വത്തിൽ പതുക്കെ നടുനിവർത്തുന്ന കാലം ആണെന്നതും വിദേശ ശക്തകൾക്കു കരുത്തായി. അതിനാൽ ഐഎസ്ആർഓ യുടെ റോക്കറ്റ് സാങ്കേതിക വിദ്യ ഒരു കാരണവശാലും വിജയത്തിൽ എത്തരുത് എന്ന് സൗഹൃദ രാജ്യങ്ങളും വൻ ശകക്തി രാജ്യങ്ങളും ഒന്നുപോലെ ആഗ്രഹിച്ച കാലം. യഥാർത്ഥത്തിൽ ഒന്നേ എന്നാണ് ഐഎസ്ആർഓ തുടങ്ങിയത്. തുടക്കം മുതൽ രാജ്യം ഒരിക്കൽ വിജയിക്കും എന്ന ഇച്ഛാശക്തി മാത്രമായിരുന്നു ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾ നയിച്ച യു ആർ റാവു, കസ്തൂരി രംഗൻ തുടങ്ങിയ ശാശ്ത്രജ്ഞരുടെ സ്വപ്നം. ഇതിനിടയിൽ മിസൈൽ കലാമും നമ്പി നാരായണനും ഉൾപ്പെടെയുള്ള നൂറു കണക്കിന് മിടുക്കർ കൂടി രാപകൽ അധ്വാനിച്ചപ്പോൾ ഇന്ത്യക്കു സ്വന്തമായി മിസൈൽ, ഉപഗ്രഹ സാങ്കേതിക വിദ്യകളായി. ഈ കരുത്തു തകർക്കാൻ കൂടിയാണ് ചാരക്കേസ് രൂപം കൊള്ളുന്നത്. അതിൽ രാഷ്ട്രീയം നിറഞ്ഞതു മറ്റൊരു ഘട്ടത്തിലാണ്. തിരുവനന്തപുരത്തെ പൊലീസ് ഇൻസ്പെക്ട്ർ ആയിരുന്ന എസ വിജയന്റെ കാമക്കണ്ണുകൾ മറിയം റഷീദ എന്ന വിദേശ വനിതയിൽ പതിയുകയും അവൾ അയാളെ നിർദാക്ഷിണ്യം ആട്ടിയിറക്കിയതും ഈ കേസിന്റെ പിറവിയിൽ ഉള്ള അടിസ്ഥാന കാരണമാണ്. എല്ലാ ഘടകങ്ങളും ഒത്തുചേർന്നപ്പോൾ നിലതെറ്റിയതു നമ്പി നാരയന്നതും പിന്നീടും കരുണാകരനും.
സത്യത്തിൽ, ദേശാഭിമാനിയും തനിനിറവും മനോരമയും ഒക്കെ തഞ്ചത്തിൽ കഥ മെനഞ്ഞാണ് ചാരക്കേസിന് രാഷ്ട്രീയ നിറം നൽകിയത്. അതിരസകരമായ നീണ്ടകഥകൾ പത്രങ്ങളുടെ എഡിറ്റോറിയൽ ടീമിൽ നിന്നും രൂപം കൊണ്ട്. പ്രഗത്ഭരായ പത്രപ്രവർത്തകരുടെ വിശ്വാസ്യത തകർത്താണ് ബൈ ലൈനിൽ കഥകൾ അച്ചടിച്ച് പറന്നത്. പിന്നീട് ഈ വാർത്ത ശകലങ്ങൾ ജേണലിസം വിദ്യാർത്ഥികൾക്കുള്ള പാഠഭാഗങ്ങളായി. തങ്ങൾ അറിയാത്ത കാര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പത്രത്താളുകളിൽ പിറന്നു വീണത് മറിയം റഷീദയോ ഫൗസിയ ഹസ്സനോ നമ്പി നാരായണനോ ഒന്നും അറിഞ്ഞിരുന്നില്ല. അവർക്കാകട്ടെ ഹോളിവുഡ് ഡിക്ടറ്റീവ് കഥകളിലെ പ്രതിനായകരുടെ റോളും മാധ്യമങ്ങൾ നൽകി. ഇന്ന് അതെ മാധ്യമങ്ങൾ നമ്പി നാരായണന് വേണ്ടി വീര കഥകൾ അച്ചടിക്കുന്നതും കാലത്തിന്റെ കുസൃതിയാണ്.
ഇന്ത്യയുടെ റോക്കറ്റ് സയൻസ് ആകാശം മുട്ടെ വളർന്നേക്കാൻ സാധ്യതയുണ്ട് എന്ന വിദേശ ശക്തികളുടെ ഭയവും ചാരക്കേസിലേക്കു കാരണമായി. ആദ്യ ഇന്ത്യൻ റോക്കറ്റായ വികാസ് എൻജിനും തുടർന്ന് പിഎസ്എൽവി, ജിഎസ്എൽവി സാങ്കേതിക വിദ്യയും ഇന്ത്യ നേടും എന്ന ഭയമാണ് ഈ കേസിൽ നിഴലിട്ടത്. പിഎസ്എൽവി പ്രോജക്ടിന്റെ ലാബ് ഡയറക്ടർ ആയിരുന്ന നമ്പി നാരായണൻ കേസിൽ കുടുങ്ങിയാൽ പ്രോജക്റ്റ് തളരുമെന്നു ഗൂഢ ശക്തികൾ വിശ്വസിച്ചു. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ക്രയോജനിക് പ്രോജക്റ്റ് വികാസം പ്രാപിച്ചപ്പോൾ തളർന്നത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയമാണ്. മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ ദുർബലനാക്കാൻ ആന്റണിയും ഉമ്മൻ ചാണ്ടിയും പണിപ്പെട്ടപ്പോൾ 94 ഡിസംബറിൽ അറസ്റ്റിലായ നമ്പി നാരായണന് പിന്നാലെ 95 മാർച്ചിൽ കരുണാകരന് രാജി വയ്ക്കേണ്ടി വന്നു. സിബിഐ അന്വേഷണം പോലും ഈ കേസിൽ വസ്തുത ഇല്ലെന്നു കണ്ടെത്തിയ ശേഷമാണു ഇതൊക്കെ സംഭവിച്ചത് എന്നതും ഇപ്പോൾ കൗതുകകരമാണ്.
തൊട്ടടുത്ത വർഷം സിബിഐ കേസ് അവസാനിപ്പിക്കാൻ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. കോടതി അതംഗീകരിച്ചു. ജയിലിൽ കിടന്നവരെ പുറത്തു വിട്ടു. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന സിപിഎം സർക്കാർ വീണ്ടും ചാരക്കേസിന്റെ തീ കത്തിക്കാൻ ശ്രമിച്ചു. കരുണാകരനും ഐഎസ്ആർഒയും നമ്പി നാരായണനും എല്ലാം വീണ്ടും പൊള്ളി. എന്നാൽ സുപ്രീം കോടതി ഇടപെട്ടു ആ നീക്കം അപ്പോൾ തന്നെ അവസാനിപ്പിച്ച്. തുടർന്നും കേരള സർക്കാർ നമ്പി നാരായണനെ പീഡിപ്പിച്ച പൊലീസുകാരെ സംരക്ഷിച്ചിരുന്നു. ആ സംരക്ഷണം ഇപ്പോഴും തുടരുന്നു. അന്നത്തെ കരുണാകരന്റെ വലംകൈ ആയിരുന്ന രമൺ ശ്രീവാസ്തവയാണ് ഇന്നത്തെ സിപിഎം മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഉപദേശകനായി നിയമിക്കപ്പെട്ടതു എന്നാണ് അതീവ കൗതുകം. ഇതിലൂടെ നമ്പി നാരായണൻ പീഡിപ്പിക്കപ്പെട്ട കാലത്തു ഉന്നത പദവിയിൽ ഇരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇന്നത്തെ സർക്കാരിന്റെ വലംകൈ ആയി മാറിയ സാഹചര്യത്തിൽ നമ്പിനാരായണനോട് മാപ്പു പറയാൻ ഉള്ള ബാധ്യത സിപിഎമ്മിന്റെ പേരിലും രണ്ടു വട്ടം വന്നു ചേരുകയാണ്. ഒന്ന് 1998 ലെ കേസിന്റെ പേരിലും രണ്ടാമത് രമൺ ശ്രീവസ്തയുടെ പേരിലും.
ഈ പൂർവ്വകാലം ചരിത്രം മുന്നിൽ നിൽക്കെയാണ് രണ്ടു ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി ഇന്ന് നാൽപ്പതിനാലാമതു കുതിപ്പിന് തയ്യറെടുക്കുന്നത്. ഈ റോക്കറ്റ് ഓരോ തവണയും ആകാശത്തുമ്പിലേക്കു കുതിക്കുമ്പോൾ നമ്പി നാരായണനും ശശികുമാറും അടക്കമുള്ള ശാസ്ത്രജ്ഞർ പൊലീസ് ബൂട്ടിൽ അമർന്ന കഥകൂടിയാണ് ചുരുങ്ങിയ പക്ഷം മലയാളികൾ എങ്കിലും ഓർക്കേണ്ടതും, ആ മഹത്തുക്കളോടു വീണ്ടും വീണ്ടും മാപ്പിരക്കേണ്ടതും. നെറികേടും കൊള്ളരുതായ്മയും കൂടിക്കലർന്ന കേരള രാഷ്ട്രീയത്തിൽ എന്നും ദുർഗന്ധമായി ചലം വമിപ്പിക്കാൻ ചാരക്കേസിന്റെ ഓർമ്മകൾ കൂട്ടിനുണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്