Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പല്ലു പൊടിഞ്ഞ നടനാരെന്ന് ടിനിം ടോം വെളിപ്പെടുത്തണം; ഒരിക്കൽ പോലും ലഹരി ഉപയോഗിക്കാത്തവരെ വേട്ടയാടുന്ന നടപടി അംഗീകരിക്കില്ല; എക്‌സൈസ് നീക്കത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന; ഈരാറ്റുപേട്ടയിലേത് ഒന്നും കിട്ടാത്ത റെയ്ഡ്; ആഞ്ഞടിച്ച് ഫെഫ്ക; 'കളി' എന്ന സിനിമാ സംവിധായകനെ ചതിച്ചത് ആര്? നജിം കോയയോട് കാട്ടിയത് ക്രൂരത

പല്ലു പൊടിഞ്ഞ നടനാരെന്ന് ടിനിം ടോം വെളിപ്പെടുത്തണം; ഒരിക്കൽ പോലും ലഹരി ഉപയോഗിക്കാത്തവരെ വേട്ടയാടുന്ന നടപടി അംഗീകരിക്കില്ല; എക്‌സൈസ് നീക്കത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന; ഈരാറ്റുപേട്ടയിലേത് ഒന്നും കിട്ടാത്ത റെയ്ഡ്; ആഞ്ഞടിച്ച് ഫെഫ്ക; 'കളി' എന്ന സിനിമാ സംവിധായകനെ ചതിച്ചത് ആര്? നജിം കോയയോട് കാട്ടിയത് ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംവിധായകൻ നജിം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിൽ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിനെതിരേ പ്രതിഷേധവുമായി ഫെഫ്ക. എക്‌സൈസ് നീക്കത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും സിനിമാ സെറ്റിൽ ഭീതിജനകമായ സാഹചര്യമാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. നടൻ ടിനി ടോമിനെതിരേയും ഉണ്ണിക്കൃഷ്ണൻ രംഗത്തെത്തി. ലഹരിയെ കുറിച്ച് വെള്ളിപ്പെടുത്തൽ നടത്തിയ ടിനിയെ എന്തുകൊണ്ട് എക്‌സൈസ് ചോദ്യം ചെയ്തില്ല. ഗുരുതര വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. എക്സൈസിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് അദ്ദേഹം. എന്നിട്ട് എന്താണ് ചെയ്തതെന്നും ഉണ്ണിക്കൃഷ്ണൻ ചോദിച്ചു.

മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ വ്യാജ വിവരം നൽകിയവർക്കെതിരേയും അന്വേഷണം വേണം. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . ലഹരിക്കെതിരായ പൊലീസ് നടപടികൾ തടസപ്പെടുത്തേണ്ടെന്ന് കരുതിയാണ് പ്രതികരിക്കാത്തതെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ലഹരിക്കെതിരായ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കും. എതിർപ്പ് അന്വേഷണത്തോടല്ലെന്നും, ലഹരി ഉപയോഗിക്കാത്തവരെ പോലും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടു ദിവസം മുൻപ് ജോലി കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ നജിം സ്‌പോട്ട് എഡിറ്ററെ വിളിപ്പിച്ചു വരുമ്പോൾ ഹോട്ടലിൽ ചിലർ കാത്തുനിൽക്കുന്ന കാഴ്ചയായിരുന്നു. നജിം കോയയുടെ മുറി അന്വേഷിച്ച് അവർ എത്തി. ''നജീമിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയിൽ നിന്നും ഇറക്കിവിട്ടു. ശേഷം ഒരു വൻ സംഘം മുറിയുടെ അകത്തു കയറി ലോക്ക് ചെയ്തു. അവർ അദ്ദേഹത്തെ അറിയിച്ചത് എക്സൈസിന്റെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നാണ്. രണ്ടു മണിക്കൂറോളം റെയ്ഡ് നടന്നു. ആ മുറിയുടെ കാർട്ടനും തലയിണയും വരെ. പരിശോധിച്ചു. പ്രൊഡക്ഷന് നൽകിയ കാർ മുഴുവനും പരിശോധിച്ചു. എന്നിട്ടും അവർ ഉദ്ദേശിച്ച ഒന്നും ലഭിച്ചില്ല,''- ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

തന്നെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കാം എന്ന് പറയാൻ പോലും നജിം തയാറായി. ''ലഹരി ഉപയോഗിക്കാത്ത ഒരാളെ മാത്രം എന്തുകൊണ്ട് പരിശോധന നടത്തി? ഏതോ പരാതിയുടെ പേരിലാണ് റെയ്ഡ് നടന്നത്. മാനസികമായി തകർന്ന നജിം പിറ്റേദിവസം ഉണ്ണികൃഷ്ണനെ വിളിച്ചു സംസാരിക്കുകയായിരുന്നു. ഒരു ഇൻഫർമേഷന്റെ പേരിലാണ് തങ്ങൾ വന്നത് എന്ന് മാത്രമായിരുന്നു അവർ നൽകിയ വിശദീകരണം. ഇതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണ്,-'' ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു. നജിം കോയയും പങ്കെടുത്ത പത്രസമ്മേളനത്തിലാണ് ഉണ്ണിക്കൃഷ്ണൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

'സംഭവം കയ്യിൽ നിന്നെടുക്കെടാ' എന്ന് പറഞ്ഞ് എടാ പോടാ വിളിയുമുണ്ടായി എന്ന് നജിം. ആരെങ്കിലും തന്റെ അഭാവത്തിൽ ലഹരിമരുന്ന് മുറിയിൽ ഉപേക്ഷിച്ചോ എന്ന് പോലും ചിന്തിച്ചു വിഷമിച്ചിരുന്നു എന്ന് നജിം. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഉണ്ണിക്കൃഷ്ണൻ, ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി അറിയിച്ചു. സംഭവം എക്‌സൈസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയാതായി ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു. രണ്ടര മണിക്കൂറോളം റെയ്ഡ് നടന്നു.

''സാധനം എവിടെ, നിന്റെ കയ്യിലുള്ള സാധനം ഇങ്ങെടുക്ക്.'' എക്‌സൈസുകാരെന്നു പറഞ്ഞ് മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയതിനെക്കുറിച്ച് വിവരിക്കുമ്പോൾ സംവിധായകൻ നജീം കോയയുടെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. തിരുവനന്തപുരത്തുനിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞാണ് താൻ താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിലേക്ക് തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ഒരു സംഘം എത്തിയതെന്ന് നജീം കോയ പറഞ്ഞു.

''ഞാനും സ്‌പോട്ട് എഡിറ്ററും മാത്രമുണ്ടായ മുറിയിലേക്ക് ഇരച്ചുകയറിയ അവർ, ഊരിയിട്ട അടിവസ്ത്രം വരെ പരിശോധിച്ചു. റൂമിലെ സാധനങ്ങൾ വാരി വലിച്ചിട്ടു. എന്താണു വേണ്ടതെന്നു ചോദിച്ചപ്പോഴാണു കയ്യിലുള്ള സാധനം എടുക്ക് എന്ന് വന്നവർ പറഞ്ഞത്. സ്യൂട്ട് റൂമിൽ വന്ന ഉദ്യോഗസ്ഥർ പല ഭാഗങ്ങളിലായി തിരിഞ്ഞായിരുന്നു പരിശോധന.'' നജീം കോയ പറഞ്ഞു. തന്നെ പെടുത്താൻ ശ്രമമുണ്ടായേക്കുമെന്ന ഭീതിയിൽ ഓരോ ഉദ്യോഗസ്ഥന്റെയും പുറകിൽ ഓടിയെത്തി സാഹചര്യം നിരീക്ഷിക്കേണ്ടി വന്നെന്നും ഷൂട്ടിങ്ങിനായി ഹോട്ടലിൽ തങ്ങുന്ന മറ്റാരുടെയും മുറികൾ സംഘം പരിശോധിക്കാത്തതു കൂടുതൽ സംശയത്തിന് ഇടയാക്കിയെന്നും നജീം പറഞ്ഞു.

ഒടുവിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി ഒപ്പിട്ടു തന്നശേഷമാണു സംഘം മടങ്ങിയതെന്നും നജീം പറഞ്ഞു. ഒടിടി വെബ് സീരീസിന്റെ ഷൂട്ടിങ്ങിനായാണ് കോട്ടയം ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ നജീമും സംഘവും തങ്ങുന്നത്. 70 ദിവസത്തെ ഷൂട്ടിങ്ങ് ബാക്കി നിൽക്കെയാണ് സംഭവം. ഒരുകാര്യവുമില്ലാതെ എക്സൈസ് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചതടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി എം.ബി.രാജേഷിനും സിനിമ സംഘടനകൾക്കും നജീം പരാതി നൽകി.

അപൂർവരാഗം, ടു കൺട്രീസ്, ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും കളി എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് നജീം കോയ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP