ലൗജിഹാദ് ആരോപണ വിധേയരായ പോപ്പുലർ ഫ്രണ്ടുകാർക്ക് തടയിട്ടത് കേരള രാഷ്ട്രീയത്തിൽ പുതുതുടക്കം ആകുമോ? കേന്ദ്ര സർക്കാറിന്റെ പിഎഫ്ഐ നിരോധനത്തിൽ ക്രൈസ്തവ സഭയും ഹാപ്പി! ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താൻ ക്രൈസ്തവ പാർട്ടി രൂപീകരിക്കാനും ബിജെപിയിൽ അണിയറ നീക്കം; ബിഷപ്പുമാരെ രഹസ്യമായി നദ്ദ കണ്ടത് പ്രാരംഭ നീക്കം മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്നും അതിന് പിന്നിൽ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾക്ക് പങ്കുണ്ടെന്ന വിധത്തിൽ ആരോപണം ഉന്നയിച്ചത് പാലാ ബിഷപ്പ് അടക്കമുള്ളവരായിരുന്നു. മധ്യ തിരുവിതാംകൂറിലെയും മറ്റിടങ്ങളിലെയും ബിഷപ്പുമാർ ഇക്കാര്യത്തിൽ സമാന മനസ്ക്കരാണ് താനും. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ട് കേന്ദ്രസർക്കാർ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തുമ്പോൾ കേന്ദ്ര സർക്കാർ നടപടിക്കൊപ്പമാണ് ക്രൈസ്തവ സഭയിലെ ഉന്നതർ സ്വീകരിക്കുന്നതും. തങ്ങൾ ഉയർത്തിയ വിഷയത്തിന് ഭാഗികായി ലഭിച്ച അംഗീകാരാണ് പിഎഫ്ഐ നിരോധനമെന്ന് കാണുന്നവരുമുണ്ട്. എന്നാൽ, ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്നാണ് പൊതുനിലപാട്.
അതേസമയം ഭാവിയിലെ ഇന്ത്യൻ രാഷ്ട്രീയം മുൻനിർത്തി കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിനായാണ് ക്രൈസ്തവ നേതാക്കളെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ കൂടിക്കാഴ്ച്ച നടത്തിയതും. കോട്ടയത്തു വച്ചായിരുന്നു രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയത്. സൗഹൃദസന്ദർശനം മാത്രമായിരുന്നെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നുമാണ് സഭകളുടെ വിശദീകരണം. ഞായറാഴ്ച ബിജെപി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കഴിഞ്ഞാണ് നഡ്ഡ കാരിത്താസ് കാമ്പസിലെത്തിയത്. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, ക്നാനായ കത്തോലിക്കസഭാ കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് എന്നിവരുമായിട്ടാണ് അദ്ദേഹം ഒന്നരമണിക്കൂർ കൂടിക്കാഴ്ച നടത്തിയത്.
വിവിധ ക്രൈസ്തവസഭകളുടെ നേതൃത്വത്തിൽ ഭാരതീയ ക്രൈസ്തവസംഗമം എന്നപേരിൽ അടുത്തിടെ പുതിയ പ്രസ്ഥാനം രൂപപ്പെട്ട സാഹചര്യത്തിലാണ് ബിജെപി. അധ്യക്ഷന്റെ നീക്കം ശ്രദ്ധനേടിയത്. സഭകൾ അടുത്തിടെ ഉന്നയിച്ച ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ബിജെപി.ക്കും സമാനനിലപാടാണുള്ളത്.
കേരളത്തിൽ ബിജെപി.യുടെ ബഹുജനപിന്തുണയും വോട്ടുശതമാനവും കൂട്ടുന്നതിന് ക്രൈസ്തവർ അടക്കമുള്ള വിവിധ സമുദായങ്ങളുമായി അടുപ്പം കൂട്ടണമെന്ന് ദേശീയനേതൃത്വം നിർദേശിച്ചിരുന്നു. നഡ്ഡയ്ക്കൊപ്പം സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കർ, ജില്ലാപ്രസിഡന്റ് ലിജിൻലാൽ എന്നിവരുമുണ്ടായിരുന്നു.
ചർച്ചയിൽ ബിജെപി കേരളത്തിൽ രൂപീകരിക്കുന്ന ക്രൈസ്തവ സംഘടനയിലെ ക്ലാനായ കത്തോലിക്കാ സഭയുടെ പങ്കാളിത്തം ചർച്ചയായതായാണ് സൂചന. ഒരു മണിക്കൂറോളം ബിഷപ്പുമാരുമായി സംസാരിച്ച ഇദ്ദേഹം എൻഐഎ റെയ്ഡ് അടക്കമുള്ള കാര്യങ്ങൾ സഭയുമായി പങ്കുവച്ചു. രാജ്യത്തിന്റെ തീവ്രവാദ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ സഭ ബിജെപിയും കേന്ദ്ര സർക്കാരുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയമാണ് ജെപി നദ്ദ പ്രധാനമായും ഉയർത്തിയതെന്നാണ് സൂചന. കോട്ടയത്ത് എത്തിയ ബിജെപി അധ്യക്ഷൻ കോടിമതയിലെ സ്വകാര്യ ഹോട്ടലിലാണ് താമസിച്ചിരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ ക്രൈസ്തവ സഭകളുമായി അടുക്കാനാണ് ബിജെപിയുടെ നീക്കം. ഗോവൻ മാതൃകയിലെ രാഷ്ട്രീയ സഹകരണമാണ് ആലോചന. ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയ്ക്ക് ക്രൈസ്തവ സഭകളുമായി നല്ല ബന്ധമുണ്ട്. ഇത് മുതൽക്കൂട്ടാക്കി മുമ്പോട്ട് പോകാനാണ് തീരുമാനം. ഇതിനിടെയാണ് കേരളത്തിൽ പുതിയ സംഘടനയുമായി ക്രൈസ്തവ സഭയും എത്തുന്നത്. ഇതിന് പിന്നിലും പരിവാർ രാഷ്ട്രീയമുണ്ടെന്നാണ് വയ്പ്പ്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് കേരളത്തിലുണ്ട്. ക്രൈസ്തവ സഭയുമായി അടുത്ത ബന്ധം ആർ എസ് എസും ആഗ്രഹിക്കുന്നു.
ബി.സി.എസിന്റെ വരവിനെ മറ്റു പാർട്ടികളും ജാഗ്രതയോടെയാണ് കാണുന്നത്. വിവിധ മുന്നണികളിൽ നിന്ന് തിരഞ്ഞെടുപ്പിൽ സമ്മർദഗ്രൂപ്പായി നിന്ന് സീറ്റ് വാങ്ങിയെടുക്കാനുള്ള നീക്കമായി കാണുന്ന നേതാക്കളുമുണ്ട്. നിലവിൽ പല രാഷ്ട്രീയപ്പാർട്ടികളിൽ പ്രവർത്തിക്കുന്ന നേതാക്കൾ ബി.സി.എസുമായി സഹകരിച്ചുവരുന്നുണ്ട്. ജോർജ് ജെ. മാത്യു ചെയർമാനും വി.വി. അഗസ്റ്റിൻ ജനറൽ സെക്രട്ടറിയും ജോണി നെല്ലൂർ, പി.എം. മാത്യു, സ്റ്റീഫൻ മാത്യു എന്നിവർ വൈസ് ചെയർമാന്മാരും ആയ 51 അംഗ എക്സിക്യുട്ടീവാണ് സംഘടനയുടെ തലപ്പത്തുള്ളത്. ഇതിൽ ജോർജ് ജെ മാത്യു ബിജെപിയുമായി അടുപ്പമുള്ള വ്യക്തിയാണ്. വിവി അഗസ്റ്റിനും ജോണി നെല്ലൂരും പിഎം മാത്യുവുമെല്ലാം കേരള രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തേടുന്നവരാണ്. അതുകൊണ്ട് കൂടിയാണ് ഈ സംഘടനയുടെ രാഷ്ട്രീയ ഉദേശ്യത്തിൽ ചർച്ചകൾ സജീവമാകുന്നത്.
അതേസമയം കേരളത്തിൽ ബിജെപി. നേതാക്കൾക്ക് ജനങ്ങൾക്കിടയിൽ സ്വാധീനംകുറവെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ജനങ്ങളോട് അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെടാനും സമയം കണ്ടെത്തണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി. സ്ഥാനാർത്ഥികളുടെ യോഗത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് ഈ നിർദ്ദേശം നൽകിയത്. മസിലുപിടിച്ചു പെരുമാറുന്ന രീതിയെ യോഗത്തിൽ ജെ.പി.നഡ്ഡ പരിഹസിച്ചു.
സ്ഥാനാർത്ഥികളുടെ പേരും മുഖവും പോലും സമ്മതിദായകർക്ക് ഇപ്പോൾ ഓർമയില്ല. ബെംഗളൂരു കേന്ദ്രമായ ഏജൻസിയെക്കൊണ്ട് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. സാമൂഹികമാധ്യമങ്ങളിൽ ബിജെപി. പ്രാദേശിക നേതാക്കളെ തീരെ കുറച്ചാളുകളേ പിന്തുടരുന്നുള്ളൂ. പിന്തുടരുന്നവരിൽ തന്നെ ഭൂരിപക്ഷംപേരും നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിലെ വോട്ടർമാരല്ലെന്നാണ് കണ്ടെത്തൽ.
കേരളത്തിൽ ഒരിക്കലും അധികാരം ലഭിക്കില്ലെന്ന വിചാരം പാടില്ലെന്ന് നഡ്ഡ പറഞ്ഞു. കേരളം സിപിഎമ്മിനും കോൺഗ്രസിനും തീറെഴുതി കൊടുത്തിരിക്കുകയാണെന്ന ചിന്ത വേണ്ടാ. ജനങ്ങൾക്കിടയിൽ തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരുന്നില്ലെങ്കിൽ അത്തരം നേതാക്കൾ ജനമനസ്സിൽനിന്ന് പുറത്താകും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ മാസത്തിൽ 20 ദിവസമെങ്കിലും അതത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് ദേശീയ അധ്യക്ഷന്റെ നിർദ്ദേശം.
Stories you may Like
- കേരളത്തിലെ ബിജെപിയുടെ സോഷ്യൽ എൻജിനീയറിങ് വിജയിക്കുമോ?
- ബിജെപിയുടെ 'ക്രൈസ്തവ നയതന്ത്രം' തുടരും; പരിവാർ ലക്ഷ്യം കേരളത്തിൽ അക്കൗണ്ട് ഉറപ്പാക്കൽ
- സഭ മാറി ചിന്തിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് കൊച്ചിയിൽ നിന്നും മോദിയുടെ മടക്കം
- 'എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തി; ഇനിയെങ്ങോട്ടെന്ന ചോദ്യത്തിന് പ്രസക്തിയില്ല'
- 'ക്രൈസ്തവരിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും സംവരണം കൂട്ടണം'
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍