ജീവനക്കാരുടെ അശ്രദ്ധയിൽ മാലിന്യ സംസ്കരണ പ്ലാന്റിന് തീപിടിച്ചു; അഴിമതിക്കെതിരെ സമരം ചെയ്യുന്നവരെ പ്രതിയാക്കാനുള്ള നീക്കവുമായി പഞ്ചായത്ത് അധികൃതർ: നാദാപുരത്തു നിന്നും ഒരു രാഷ്ട്രീയ പ്രതികാരത്തിന്റെ കഥ
എം പി റാഫി
കോഴിക്കോട്: നാദാപുരം പഞ്ചായത്തിലെ കല്ലാച്ചി പാലാഞ്ചോല കുന്നിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ അജ്ഞാതർ തീയിട്ട സംഭവത്തിൽ സമരക്കാരെ കള്ള കേസിൽ കുടുക്കാൻ പഞ്ചായത്ത് അധികൃതരുടെ നീക്കം. സംഭവത്തിനു പിന്നിൽ അട്ടിമറിയാണെന്നും പ്ലാന്റ് ഇല്ലാതാക്കുന്നതിനായി ബോധപൂർവ്വമായ ശ്രമം നടന്നതായും ചൂണ്ടിക്കാണിച്ചാണ് പഞ്ചായത്ത് അധികൃതർ പരാതിക്കൊരുങ്ങുന്നത്. എന്നാൽ പ്ലാന്റിലെ ജീവനക്കാർ മാലിന്യം തീയി്ട്ടുകൊണ്ടിരിക്കെ പ്ലാന്റിന് തീപടർന്നു പിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
തീവെപ്പിനു പിന്നിൽ സമീപവാസികളാണെന്നും സമരക്കാരായ പരിസരവാസികൾക്കെതിരെ പരാതി നൽകുമെന്നും പഞ്ചായത്ത് ഭരണ സമിതി ഇന്നലെ പറഞ്ഞിരുന്നു. സമരക്കാരെ ഇല്ലാതാക്കുന്നതിനു പിന്നിലെ പഞ്ചായത്തിന്റെ തന്ത്രമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പഞ്ചായത്ത് റോഡ് ഉപരോധിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. വർഷങ്ങളായി നിലനിൽക്കുന്ന മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്നം നാട്ടിലെ ക്രമസമാധാന വിഷയമായി മാറിയിരിക്കുകയാണ്. പഞ്ചായത്തിലെ മാലിന്യ പ്രശ്നം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് പല തവണ പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടന്നെങ്കിലും ഒടുവിൽ തീവെപ്പിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു.
26 ലക്ഷം രൂപ ചെലവിട്ട് ആറ് വർഷം മുമ്പ് നിർമ്മിച്ച മാലിന്യ സംസ്കരണ പ്ലാന്റാണ് സമീപവാസികൾക്ക് ദുരിതം വിതയ്ക്കുന്നത്. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച പ്ലാന്റിൽ മാലിന്യ സംസ്കരണം നടക്കുന്നില്ലെന്നു മാത്രമല്ല, മാലിന്യം കുമിഞ്ഞു കൂടി ദൈനംദിന ജീവിതത്തെ ദിസ്സഹമാക്കുകയും ചെയ്തിരിക്കുകയാണ്. പഞ്ചായത്തിനെതിരെ നാട്ടുകാർ സംഘടിച്ച് കർമ്മസമിതി രൂപവൽക്കരിച്ച് ഏറെ നാളായി സമരം നടന്നു വരികയാണ്. മുസ്ലിംലീഗ് ഭരണം കയ്യാളുന്ന നാദാപുരം പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ ചെറുവിരലനക്കാൻ തയ്യാറായിരുന്നില്ല. പഞ്ചായത്ത് അധികൃതർ ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.
കല്ലാച്ചി പാലാഞ്ചോലകുന്നിന്റെ മീറ്ററുകൾക്കകലെ നിന്നും മൂക്കുപൊത്താതാ ഇതുവഴി ഒരാൾക്കും നടക്കാൻ സാധിക്കില്ല. വിവാഹമോ മറ്റു ചടങ്ങുകളോ പരിസരത്ത് നടത്താൻ സാധ്യമാകാത്ത അവസ്ഥയായിരുന്നു. കുടിവെള്ളക്കിണറുകളിലും കലരുന്ന വിധം മാലിന്യം വമിച്ചു കഴിഞ്ഞിട്ടുണ്ടിവിടെ. നിത്യരോഗവും പ്രയാസങ്ങളുമാണ് മാലിന്യങ്ങൾക്കു നടുവിലെ ഇവരുടെ ജീവിതം. ശുദ്ധവായുവും ശുദ്ധജലവും അനുഭവിച്ച് ജീവിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങൾക്കു നേരെയാണ് ഇവിടെ പഞ്ചായത്ത് ഭരണസമിതി തന്നെ കത്തിവച്ചിരിക്കുന്നത്. മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയും ചട്ടം അനുശാസിക്കുന്ന നിയമങ്ങൾ പാലിച്ചിരിക്കണം എന്നാണ് നിയമം എന്നിരിക്കെ ഇതെല്ലാം കാറ്റിൽ പറത്തിയാണ് നനാദാപുരം പഞ്ചായത്ത് ഭരണസമിതി മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നടത്തിയത്.
പഞ്ചായത്തിൽ മാലിന്യ പ്ലാന്റ് സംസ്കരണ പ്ലാന്റ് തുടങ്ങുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് വേണമെന്നിരിക്കെ ഇതൊന്നും കരസ്ഥമാക്കാതെ വ്യക്തി താൽപര്യങ്ങൾക്കു വേണ്ടി മാത്രം ദൃതി പിടിച്ച് പ്ലാന്റ് സ്ഥാപിക്കുകയായിരുന്നു.വിഷയം ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണബോർഡിൽ പരാതി ലഭിച്ചതോടെ പഞ്ചായത്ത് സെക്രട്ടറിക്ക് ബോർഡ് നോട്ടീസ് അയച്ചിരുന്നു. ഒരുവിധ മലിനീകരണ നിയന്ത്രണ ഉപാധികളും ഏർപ്പെടുത്താതെയാണ് പ്ലാന്റിനുള്ളിൽ ഖരമാലിന്യ സംസ്കരിക്കുന്നതെന്നും ഇതിന് മുൻകൂട്ടി അനുമതി വങ്ങിയിലെലന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ പറയുന്നു. ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. പ്ലാന്റിനു സമീപത്തെ ഏതാനും ലീഗ് കുടുംബങ്ങളെ കയ്യിലെടുത്തായിരുന്നു പഞ്ചായത്ത് ഇവിടെ പ്ലാന്റ് സ്ഥാപിച്ചിരുന്നത്. പരിസരവാസികൾക്ക് യാതൊരു ബുദ്ധിമുട്ടോ ദുർഗന്ധമോ ഉണ്ടോവില്ലെന്ന് നേരത്തെ ലീഗ് നേതാക്കൾ ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പ്ലാന്റ് സ്ഥാപിതമായത്.
എന്നാൽ വർഷം പിന്നിടുന്തോറും സമീപിവാസികൾക്ക് ദുരിതം അനുഭവപ്പെടാൻ തുടങ്ങി. ഇതോടെ ലീഗുൾപ്പടെയുള്ള സമീപവാസികളായ വിവിധ പാർട്ടിക്കാരും ഒന്നിച്ച് പഞ്ചായത്തിനെതിരെ സമരം നടത്താൻ തുടങ്ങി. സമരത്തിന് മാദ്ധ്യമ ശ്രദ്ധലഭിച്ചതോടെ സമര സമിതിയുടെ ഉപാധികൾ അംഗീകരിക്കാൻ പഞ്ചായത്ത് തയ്യാറായിരന്നു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഇവിടെ നിന്നും മാറ്റാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. മുപ്പതോളം ലോഡ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മാറ്റിയ ശേഷമായിരുന്നു തീപിടിത്തവും തുടർന്ന് സംഘർഷവുമുണ്ടായത്. തീപിടിത്തത്തിന്റെ പേരിൽ സമരക്കാർക്കെതിരെ കള്ളകേസ് ചമക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ രാവിലെ ആരംഭിച്ച റോഡ് ഉപരോധം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ കാലങ്ങളിൽ ഏറ്റവും നല്ല ഭരണം കാഴ്ച വെക്കുകയും ഇതിന് അവാർഡ് ലഭിക്കുകയും വരെ ചെയ്ത നാദാപുരം പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ വിറളിപൂണ്ട രാഷ്ട്രീയ എതിരാളികളാണ് സംഭവത്തിനു പിന്നിലെന്നും മാലിന്യം മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലെ തീപിടിത്തം ദുരൂഹത ഉണ്ടാക്കുന്നതായും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍