മന്ത്രിമാരെയും നേതാക്കളെയും കൊലപ്പെടുത്തി കരുത്തു തെളിയിച്ചു; ഫണ്ട് ശേഖരണത്തിന് വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് ശൃംഖല; പഞ്ചാബ് രാഷ്ട്രവാദം ഉന്നയിക്കുന്ന സംഘടനയ്ക്ക് പാക് ചാര സംഘടനയുമായും അടുത്ത ബന്ധം: ഹർമീന്ദർസിങ് മിന്റു തലവനായ ഖാലിസ്ഥാൻ ലിബറേഷൻ രാജ്യത്തെ വിറപ്പിക്കുന്നത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
അമൃത്സർ: രാജ്യം കണ്ട ഏറ്റവും കരുത്തയായ ഭരണാധികാരി ആയിരുന്ന ഇന്ദിരാഗാന്ധിയുടെ ജീവൻ പൊലിഞ്ഞത്. പഞ്ചാബ് സ്വതന്ത്രവാദം ഉന്നയിച്ചു കൊണ്ടുള്ള ഖാലിസ്ഥാൻ തീവ്രവാദികളെ അമർച്ച ചെയ്തതിന്റെ പേരിലാണ്. സുവർണ ക്ഷേത്രത്തെ മറയാക്കി ബിന്ദ്രൻ വാലയും സംഘവും ഭീകരത വിതച്ചപ്പോൾ മടിച്ചു നിൽക്കാതെ ബ്ലൂസ്റ്റാർ ഓപ്പറേഷന് ഇന്ദിര ഉത്തരവിട്ടു. ഈ സംഭവമാണ് പിൽക്കാലത്ത് പഞ്ചാബിലെ വിഘടന വാദത്തിന്റെ അടിവേരറുത്തത്. എന്നാൽ, ഇടക്കാലം കൊണ്ട് വീണ്ടും ഖാലിസ്ഥാൻ വാദം ശക്തമാകുന്നു എന്നത് രാജ്യത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ്.
പഞ്ചാബിലെ നാഭാ സെൻട്രൽജയിൽ ആക്രമിച്ച് ആയുധധാരികളായ സംഘം നിരോധിതസംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ തലവൻ ഹർമീന്ദർസിങ് മിന്റുവടക്കം അഞ്ചുപേരെ മോചിപ്പിച്ച സംഭവം രാജ്യത്തെ ഞെട്ടിക്കാൻ കാരണവും മറ്റൊന്നല്ല. അത്രമേൽ ഭീതിപ്പെടുത്തുന്ന വിധത്തിലാണ് ഖാലിസ്ഥാൻ ലിബറേഷൻ എന്ന സംഘടനയുടെ വളർച്ച. പൊലീസ് വേഷത്തിൽ എത്തി ജയിൽ ആക്രമിച്ചു കടന്ന സംഘം അക്ഷരാർത്ഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ രണ്ട് കാറുകളിലായാണ് എട്ടുപേരോളം വരുന്ന അക്രമിസംഘമെത്തിയത്. കനത്തസുരക്ഷയുള്ള ജയിൽഭേദിച്ച സംഘം ജയിൽ കാവൽക്കാരനെ കത്തിയുപയോഗിച്ച് ആക്രമിക്കുകയും തുടർന്ന് പൊലീസിനുനേരെ നൂറു റൗണ്ടോളം വെടിയുതിർക്കുകയും ചെയ്തു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. അധോലോകനേതാവായ വിക്കി ഗോണ്ടർ, ഗുർപ്രീത് സെക്കോൺ, നീത ദിയോൾ, വിക്രംജിത് എന്നിവരാണ് മിന്റുവിനൊപ്പം രക്ഷപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തെത്തുടർന്ന് ജയിൽ ഡി.ജി.പിയെ സസ്പെൻഡ് ചെയ്തു. ജയിൽ സൂപ്രണ്ട്, ഡെപ്യൂട്ടി ജയിൽസൂപ്രണ്ട് എന്നിവരെ പുറത്താക്കി. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ പ്രത്യേക ദൗത്യസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. മൂന്നുദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ജയിൽ ചാടിയവരെ എത്രയുംപെട്ടെന്ന് പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി സുഖ്ബീർ ബാദൽ പറഞ്ഞു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാന സർക്കാറിനോട് കേന്ദ്രം റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലുമായി ഫോണിൽ ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി സംസ്ഥാന പൊലീസ് മേധാവിയോട് സംസ്ഥാനത്തെ ജയിലുകളിൽ സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടു. അയൽസംസ്ഥാനങ്ങളായ ഹരിയാണ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലും രാജ്യാതിർത്തിയിലും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെയായി നിഷ്ക്രിയാവസ്ഥയിലായ ഖാലിസ്ഥാൻ രാഷ്ട്രവാദം അടുത്തകാലത്തായി വീണ്ടും തലപൊക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നത്. ഹർമിന്ദർസിങ് മിന്റു ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സിന്റെ (കെ.എൽ.എഫ്.) തലവനായി ചുമതലയേറ്റെടുത്തതിനുശേഷമാണ് ഇവർ വീണ്ടും സജീവമായത്. വിദേശരാജ്യങ്ങളിലടക്കം ഖാലിസ്ഥാൻ പ്രസ്ഥാനത്തിന് വേരുകളുണ്ടാക്കാൻ മിന്റുവിനായി. കെ.എൽ.എഫിന്റെ സാമ്പത്തികസ്രോതസ്സുകളും വിദേശരാജ്യങ്ങളിലാണ്. തായ്ലൻഡ് കേന്ദ്രീകരിച്ചാണ് മിന്റുവിന്റെ പ്രവർത്തനം. പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായും കെ.എൽ.എഫിന് അടുത്തബന്ധമുണ്ട്.
മിന്റുവിന്റെ അറസ്റ്റോടെ കെ.എൽ.എഫിന്റെ പ്രവർത്തനം നിലച്ചെന്ന പ്രതീതിയുണ്ടായെങ്കിലും രാജ്യത്തെ അതിസുരക്ഷയുള്ള ജയിലുകളിലൊന്നായ നാഭ ആക്രമിക്കാനും മിന്റുവടക്കം അഞ്ചുപേരെ രക്ഷിക്കാനുംകഴിഞ്ഞത് ഇവർ വീണ്ടും സജീവമായതിന്റെ സൂചനയാണ്.
സ്വതന്ത്ര സിഖ് രാജ്യമെന്ന നിലയിൽ ഖാലിസ്ഥാൻ രൂപവത്കരിക്കണമെന്ന ആവശ്യമാണ് ഖാലിസ്ഥാൻ വാദികൾ ഉയർത്തുന്നത്. സിഖ് വിഭാഗക്കാരുടെ ഏറ്റവും പ്രധാന ആരാധനാലയമായ അമൃത്സറിലെ സുവർണക്ഷേത്രംതന്നെ ഒരു കാലത്ത് ഇതിന്റെ പ്രവർത്തനങ്ങൾക്ക് മുഖ്യകേന്ദ്രമായിരുന്നു. ജർണൈയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ ഈ പ്രസ്ഥാനം വൻ വളർച്ച നേടി.
ഖാലിസ്ഥാൻ തീവ്രവാദികളെ നേരിടാനാണ് ഇന്ദിരാഗാന്ധി സർക്കാർ 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നറിയപ്പെടുന്ന സൈനികനടപടി കൈക്കൊണ്ടത്. ഇതിനുശേഷം വർഷങ്ങൾ നീണ്ടുനിന്ന പൊലീസ് നടപടികളിലൂടെ ഖാലിസ്ഥാൻ പ്രസ്ഥാനത്തെ അടിച്ചൊതുക്കി. എങ്കിലും രാജ്യത്തിനുപുറത്ത് ഇതിന്റെ അവശേഷിപ്പുകൾ സജീവമാണ്. ഈ അവശേഷിപ്പിക്കുളാണ് രാജ്യത്തെ ഇപ്പോൾ വിറപ്പിക്കുന്ന വിധത്തിലേക്ക് വളർന്നിരിക്കുന്നത്.
2014 നവംബറിലാണ് മിന്റുവിനെ പൊലീസ് അറസ്റ്റുചെയ്തത്. തായ്ലൻഡിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ച് അറസ്റ്റുനടന്നത്. അറസ്റ്റിലാകുന്ന സമയത്ത് 10 തീവ്രവാദ കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബറേഷനുവേണ്ടി ഫണ്ട് സംഭരിക്കുന്നതിനായി തായ്ലൻഡ് കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഗുർദീപ്സിങ് എന്ന പേരിൽ വ്യാജ മലേഷ്യൻ പാസ്പോർട്ടും തിരിച്ചറിയൽ കാർഡുമായി യുറോപ്പിലും ഏഷ്യയിലുമുടനീളം ഇയാൾ യാത്രചെയ്തിട്ടുണ്ട്. കമ്പോഡിയ, ലാവോസ്, മ്യാന്മർ എന്നീ രാജ്യങ്ങളിൽ ഇയാൾക്ക് വൻശൃംഖലയുണ്ട്. 2013 ജൂണിൽ പാക്കിസ്ഥാനിലേക്കും ഇയാൾ യാത്രചെയ്തു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നു.
2008 ൽ ആത്മീയസംഘടനയായ 'ദേരാ സച്ചാ സൗദാ' തലവൻ ഗുർമീത് രാം റഹിംസിങ്ങിനുനേരെയും മൂന്ന് ശിവസേനാ നേതാക്കൾക്കുനേരെയും ആക്രമണം നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. 2010ൽ ലുധിയാനയ്ക്ക് സമീപമുള്ള ഹൽവാര വ്യോമസേനാതാവളത്തിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസും മിന്റുവിന്റെ പേരിലുണ്ട്. സ്വാതന്ത്ര്യദിനത്തിൽ പഞ്ചാബിൽ ആക്രമണം നടത്തുന്നതിനായി പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ. ഇയാളെ നിയോഗിച്ചെങ്കിലും പദ്ധതി പരാജയപ്പെടുകയായിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിൽ പാക് ചാര സംഘടനയുടെപങ്കുണ്ടോ എന്ന സംശയവും ബലമാണ്.
ഹർമിന്ദർസിങ് മിന്റു നേതൃത്വം നൽകുന്ന ഖാലിസ്ഥാൻ ലിബറേഷൻ 1986ൽ അരൂർ സിങ്ങും സുഖ്വീന്ദർസിങ് ബാബ്ബറുമാണ് രൂപവത്കരിച്ചത്. 1995്ൽ കെ.എൽ.എഫിനെ ഖാലിസ്ഥാൻ മൂവ്മെന്റുമായി ബന്ധപ്പെട്ട പ്രമുഖ തീവ്രവാദസംഘടനകളുടെ ലിസ്റ്റിൽപ്പെടുത്തി രാജ്യം മുൻകരുതലെടുത്തു. എന്നാൽ, ഇവരുടെ മുന്നേറ്റത്തെ പൂർണ്ണമായും തടയാൻ സാധിച്ചില്ല. പഞ്ചാബിലും പുറത്തുമായി നിരവധി തീവ്രവാദപ്രവർത്തനങ്ങൾക്കും കൊലപാതകങ്ങൾക്കും കെ.എൽ.എഫ്. നേതൃത്വം നൽകി കരുത്തു തെൡയിച്ചു കൊണ്ടിരുന്നു.
പൊലീസുകാരും മന്ത്രിമാരും നേതാക്കളും കെഎൽഎഫിന്റെ പ്രവർത്തനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 1987 ഡിസംബർ 12ന് പഞ്ചാബിൽ പൊലീസുകാർക്കുനേരെ ആക്രമണം നടത്തി. ഒമ്പത് പൊലീസുകാർ കൊല്ലപ്പെട്ടു. 1990ൽ സംസ്ഥാനമന്ത്രിയായിരുന്ന ബൽവന്ത്സിങ്ങിനെ കൊലപ്പെടുത്തിയും ഇവർ കരുത്തു കാണിച്ചു. ഇതിനിടെ 1990ൽ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും എട്ടുപേരെ കൊലപ്പെടുത്തുകയും ചെയ്തു.
1991 ഒക്ടോബറിൽ റൊമാനിയൻ നയതന്ത്രജ്ഞനായിരുന്ന ലിവിയു റാഡുവിനെ തട്ടിക്കൊണ്ടുപോയതും സർക്കാറിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. 1992 ജൂലൈ 29ന് കെ.എൽ.എഫ്. തലവൻ ഗുർജന്ത് സിങ്ങിനെ ലുധിയാനയിൽവച്ച് പൊലീസ് കൊലപ്പെടുത്തി. 1999 ഓഗസ്റ്റ് 20ന് മൂന്ന് കെ.എൽ.എഫ്. തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു. 1999 ൽ കെ.എൽ.എഫ്. പ്രവർത്തകൻ ദേവേന്ദർപാൽ സിങ്ങിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ അവിടം കൊണ്ടും ഒന്നും നിന്നില്ല. 2008 ൽ ദേരാ സച്ചാ സൗദാ ആസ്ഥാനം ആക്രമിച്ചാണ് സംഘഠന കരുത്തുകാട്ടിയത്. 2009 ആർഎസ്എസ്സിന്റെ പഞ്ചാബ് അധ്യക്ഷൻ രുൾഡാ സിങ്ങിനെ കൊലപ്പെടുത്തിയതോടെ സംഘടന്ക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്