ലോക്ക് ഡൗൺ കാരണം ദേവസ്വങ്ങൾ മരണവീട് പോലെ ശോകമൂകം; ക്ഷേത്രങ്ങളിൽ നിന്നും ഒരു രൂപ പോലും വരുമാനമില്ല; ഫണ്ടില്ലാത്തതിനാൽ ശമ്പള-പെൻഷൻ വിതരണവും പ്രതിസന്ധിയിൽ; ക്ഷേത്ര നവീകരണ ഫണ്ടിൽ നിന്നും സർക്കാരിന് നൽകിയത് ഒരു കോടി രൂപയും; ബോർഡ് പ്രസിഡന്റും കൂട്ടരും നടത്തിയത് രഹസ്യനീക്കം; ദേവസ്വം സംഘടനകൾ കാര്യമറിയുന്നത് ഫേസ്ബുക്കിലൂടെ; ക്ഷേത്രങ്ങൾക്കായി ഭക്തർ നൽകിയ തുകയിൽ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ എൻ.വാസുവിന്റെ നടപടി വിവാദത്തിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: പ്രളയകാലത്ത് ക്ഷേത്രങ്ങൾ തകർന്നടിഞ്ഞപ്പോൾ ആരംഭിച്ച ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപയെടുത്ത് സർക്കാർ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി വിവാദമാകുന്നു. ക്ഷേത്ര വരുമാനം പൂർണമായി നിലച്ചിരിക്കെ, ശമ്പളം നൽകാൻ പോലും ഫണ്ടില്ലാതിരിക്കുന്ന അവസ്ഥ നേരിടുമ്പോൾ ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും ഒരു കോടി സംഭാവന നൽകിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ നടപടിക്കെതിരെ കടുത്ത എതിർപ്പാണ് ദേവസ്വം സംഘടനകളിൽ നിന്നും ജീവനക്കാരിൽ നിന്നും ഉയരുന്നത്. വരുമാനം നിലച്ച ഈ സാഹചര്യത്തിലും സർക്കാരിനോട് സഹായം അഭ്യർത്ഥിക്കില്ലാ എന്നാണ് ബോർഡ് പ്രസിഡന്റ് വ്യക്തമാക്കുന്നത്. ഈ നിലപാട് കൈക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ക്ഷേത്ര നവീകരണത്തിനു ഭക്തർ നൽകിയ തുകയെടുത്ത് വാസു സർക്കാരിനു നൽകിയിരിക്കുന്നത്.
പ്രളയത്തിൽ തകർന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം മാത്രം ലക്ഷ്യമാക്കി കഴിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫണ്ടാണിത്. പ്രളയത്തിൽ തകർന്നടിഞ്ഞ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനു ഭക്തർ നല്കുന്ന ഈ തുക ഒരു പ്രത്യേകം അക്കൗണ്ടായാണ് ദേവസ്വം പരിപാലിക്കുന്നത്. മറ്റു ഭണ്ഡാരങ്ങൾ തുറക്കുമ്പോഴാണ് ക്ഷേത്രങ്ങളിലേ ഈ പ്രത്യേക ഭണ്ഡാരവും തുറക്കുന്നത്. ഈ തുക ടെമ്പിൾ റിനോവേഷൻ ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ ഫണ്ടിൽ നിന്നും ഒരു കോടി രൂപയെടുത്താണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്തത്. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് ഇറക്കിയിരിക്കുന്ന സർക്കുലറിൽ പറയുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലെന്നാണ്. അതിനാൽ ഒരു മാസത്തെ ശമ്പളം ടെമ്പിൾ റിനോവേഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യണം. ദേവസ്വം തന്നെ കടുത്ത പ്രതിസന്ധിയിൽ മുന്നോട്ടു പോകുമ്പോഴാണ് ദേവസ്വം പരിപാലിക്കുന്ന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകിയ തീരുമാനത്തിന്നെതിരെ എതിർപ്പ് ശക്തമാകുന്നത്.
ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും തുകയെടുക്കുന്നത് ശരിയല്ലാത്തതിനാൽ എതിർപ്പ് പേടിച്ച ആരും അറിയാത്ത ഒരു രഹസ്യനീക്കമാണ് എൻ.വാസുവും കൂട്ടരും നടത്തിയത്. സംഭാവനാ നീക്കം പുറത്ത് വന്നില്ല. അറിഞ്ഞവർ എല്ലാം രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. ഒരു കോടി രൂപ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാസു സംഭാവന ചെയ്യുന്ന ചിത്രങ്ങൾ ഇടത് ദേവസ്വം നേതാക്കൾ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഏക അംഗീകൃത സംഘടനയായ ദേവസ്വം എപ്ലോയീസ് ഫ്രണ്ട് കൂടി സംഭവം അറിഞ്ഞില്ല. ഇതോടെയാണ് എൻ.വാസുവിന്റെ നടപടിയെക്കുറിച്ച് സംഘടനകൾക്കും ജീവനക്കാർക്കും എതിർപ്പ് ശക്തമാകുന്നത്. ക്ഷേത്രങ്ങൾ തുറക്കാത്തതിനെ തുടർന്നു വരുമാനം നിലച്ചതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലോക്ക് ഡൗൺ കാരണം ദേവസ്വങ്ങൾ മരണവീട് പോലെ മൂകമാണ്. ഒരു രൂപയുടെ വരുമാനം പോലും ഭക്തർ എത്താത്തത് കാരണം ബോർഡിനു ലഭിക്കുന്നില്ല.
കൊറോണ കാരണം സർക്കാർ സാലറി ചാലഞ്ച് ഏർപ്പെടുത്തിയപ്പോൾ ദേവസ്വം ജീവനക്കാർക്ക് മറ്റൊരു നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. സാലറി ചാലഞ്ച് തുക ടെമ്പിൾ റിനോവേഷൻ ഫണ്ടിനു നൽകാനാണ് സർക്കുലറിൽ ആവശ്യപ്പെടുന്നത്. ദേവസ്വം ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കുമുള്ള തുകകൾക്ക് പ്രതിസന്ധി നേരിടുന്നതിനാലാണ് ഈ തീരുമാനം. ദേവസ്വം ബോർഡ് ഇറക്കിയിരിക്കുന്ന സർക്കുലറിൽ തന്നെ കാര്യങ്ങൾ സുവ്യക്തമാണ്. വരുമാന നഷ്ടം വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്നാണ് ബോർഡ് സമ്മതിക്കുന്നത്. അതിനാൽ ഒരു മാസത്തെ ശമ്പളം ജീവനക്കാർ ടെമ്പിൾ റിനോവേഷൻ ഫണ്ടിലേക്ക് നൽകണം. രണ്ടു പ്രളയങ്ങളും ശബരിമല യുവതീ പ്രവേശന വിഷയങ്ങളും ബോർഡിനെ സാമ്പത്തികമായി തകർത്തിരിക്കുന്നു. കാണിക്കയാണ് പ്രധാന വരുമാനം. കാണിക്ക നിലച്ചിരിക്കുന്നു. അപ്പോൾ മുന്നോട്ട് പോകാൻ ഒരു മാസത്തെ ശമ്പളം നൽകിയെ തീരൂ. ഈ തുക ശമ്പള ബില്ലിൽ നിന്നും കുറവ് ചെയ്യും. നിലവിലെ പ്രതിസന്ധിയുടെ ചിത്രം സർക്കുലർ വഴി വിവരിക്കുന്ന ബോർഡ് ഉന്നതർ തന്നെയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള തുകയും സംഭാവന ചെയ്തിരിക്കുന്നത്. ബോർഡിനു തന്നെ നിലനിൽക്കാൻ പണമില്ല. അപ്പോൾ കരുതൽ ധനം എടുത്ത് സംഭാവന നൽകിയാൽ ബോർഡ് എങ്ങനെ മുന്നോട്ടു പോകും എന്നാണ് സംഘടനകൾ ഉയർത്തുന്ന ചോദ്യം.
കൊറോണ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെയാണ്. കാണിക്ക വരുമാനമാക്കി മുന്നോട്ടു പോകുന്ന ബോർഡിനു കടുത്ത പ്രഹരമാണ് ക്ഷേത്രങ്ങളുടെ അടച്ചിടൽ. ശബരിമല അടക്കമുള്ള മുഴുവൻ ക്ഷേത്രങ്ങളും അടഞ്ഞു കിടക്കുകയാണ്. കൊറോണ കാരണം ബോർഡ് മൂക്കുകുത്തിയിരിക്കുകയാണ്. രണ്ടു പ്രളയങ്ങൾ, യുവതീ പ്രവേശന വിഷയം ബോർഡിനു അതിജീവനശേഷിയുടെ മേലുള്ള കടുത്ത പ്രഹരങ്ങളാണ്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ വഴിമുട്ടിയ അവസ്ഥയിലാണ്. അതിനാൽ ഒരു മാസ ശമ്പളം റിനോവേഷൻ ഫണ്ടിലേക്ക് വകയിരുത്തും. ഇതാണ് സർക്കുലറിൽ ബോർഡ് വ്യക്തമാക്കുന്നത്. മഹാപ്രളയത്തിൽ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ തകർന്നടിഞ്ഞപ്പോൾ ദേവസ്വം ബോർഡ് കണക്കാക്കിയ നഷ്ടം നൂറു കോടിയുടെതായിരുന്നു. നൂറു കോടിയുടെ നഷ്ടം ചൂണ്ടിക്കാട്ടി തന്നെ വന്നു കണ്ട അന്നത്തെ പ്രസിഡന്റ് എ.പത്മകുമാറിനോട് അയ്യപ്പൻ തുണയ്ക്കും എന്ന മറുപടി നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ യാത്രയാക്കിയത്. ബോർഡിന്റെ നീക്കിയിരുപ്പായ ആയിരം കോടിയോളം വരുന്ന ഫണ്ടിൽ നിന്നും പണമെടുത്ത് പുനർ നിർമ്മാണം നടത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ശമ്പളം, പെൻഷൻ മുന്നിലുള്ളതിനാൽ ഈ നിർദ്ദേശം പത്മകുമാർ തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് പത്മകുമാർ ടെമ്പിൾ റിനോവേഷൻ ഫണ്ട് എന്ന ഓമനപ്പേര് നൽകി ക്ഷേത്ര പുനരുദ്ധാരണത്തിൽ ഭക്തരിൽ നിന്നും സംഭാവന തേടാനുള്ള തീരുമാനം കൈക്കൊണ്ടത്.
ഫണ്ടില്ലാത്തതിനെ തുടർന്നു നൂറു കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിനു പിന്നീട് മുഖ്യമന്ത്രി തന്നെ അനുവദിച്ചിരുന്നു,. ആ നൂറു കോടിയിൽ നിന്നും മുപ്പത് കോടി മാത്രമാണ് പക്ഷെ ദേവസ്വം ബോർഡിനു ലഭിച്ചത്. എഴുപത് കോടി നൽകിയതേയില്ല. ഈ ഘട്ടത്തിൽ തന്നെയാണ് യുവതീ പ്രവേശന വിഷയവും ബോർഡിനെ പിടിച്ചു കുലുക്കിയത്. ശബരിമലയിൽ പോലും ഭക്തർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പൊലീസിന്റെ ലാത്തി പേടിച്ച് പോകുന്ന ഭക്തരും ശബരിമല എത്തിയില്ല. പ്രളയവും യുവതീ പ്രവേശന വിഷയവും കാരണം ഇതര സംസ്ഥാനക്കാരും താത്ക്കാലത്തെക്കെങ്കിലും ശബരിമല കൈയൊഴിഞ്ഞ അവസ്ഥയിലായി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കാലാകാലങ്ങളായി സർക്കാർ അനുവദിക്കുന്ന ഗ്രാന്റുണ്ട്. പ്രതിവർഷം 80 ലക്ഷം രൂപയാണ് ഈ ഗ്രാന്റ്. ഇതിലും നാല്പത് ലക്ഷം മാത്രമേ നൽകിയിട്ടുള്ളൂ. ദേവസ്വം ബോർഡിനോടുള്ള സർക്കാർ നിലപാട് ഇങ്ങനെയായിരിക്കെയാണ് വിത്തെടുത്ത് കുത്തുന്ന രീതിയിൽ ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് സംഭാവന ചെയ്തിരിക്കുന്നത്. കടുത്ത പ്രതിഷേധം ബോർഡ് ഉന്നതർക്കെതിരെ ഉയർത്താനുള്ള ഒരുക്കത്തിലാണ് ദേവസ്വം സംഘടനകൾ.
വരുമാനത്തിലെ കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചിട്ടുണ്ട്. ലോക് ഡൗൺ നീട്ടുന്നത് മുന്നിൽ കണ്ട് ഓൺലൈൻ വഴിപാടുകൾ ആരംഭിക്കാനാണ് ബോർഡ് തീരുമാനം. ദൈനംദിന പൂജകൾ മാത്രമാണ് ക്ഷേത്രങ്ങളിൽ ഇപ്പോൾ നടക്കുന്നത്. ലോക് ഡൗണിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ വഴിപാട് വരുമാനവും കാണിക്ക വരുമാനവും നിലച്ചു. ശബരിമല ക്ഷേത്രത്തിൽ മാത്രം സാധാരണ വിഷു കാലത്ത് ലഭിക്കാറുള്ളത് 30 കോടിയാണ്. ഈ തുക ഇക്കുറി ലഭിക്കില്ല. ലോക് ഡൗൺ നീട്ടുന്നത് മുന്നിൽ കണ്ട് ഓൺലൈൻ വഴിപാടുകൾ ആരംഭിക്കാനാണ് ബോർഡ് തീരുമാനം. ശബരിമലയിൽ ഓൺലൈൻ വഴിപാട് ബുക്കിങ് സൗകര്യം ഒരുക്കി. മേട -വിഷു പൂജകൾക്കായി ശബരിമല നട തുറക്കുന്ന പതിനാലാം തീയതി മുതൽ പതിനെട്ടാം തീയതി വരെ 8 വഴിപാടുകൾ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്.
Stories you may Like
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായി ദേവസ്വം ജീവനക്കാരനെത്തുമോ?
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- ആർക്ക് മുന്നിൽ മുട്ടു മടക്കാൻ ഇല്ലെന്ന ഉറച്ച മനസ്സോടെ ഗ്രോവാസു; ജയിലിൽ തുടരും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്