സർവീസ് നടത്തുന്നത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക്; വച്ചു പിടിക്കുന്നത് ഈ റൂട്ടിലെ കെഎസ്ആർടിസിക്ക് തൊട്ടുമുന്നിലും; വരുമാനം കുറയുന്നത് പതിവായപ്പോൾ ഗത്യന്തരമില്ലാതെ പരാതിയുമായി നേരിട്ട് ഇറങ്ങിയത് കെഎസ്ആർടിസി എംഡിയും; കഴക്കൂട്ടത്ത് പിടിവീണ 'കെയ്റോസ്' കെഎസ്ആർടിസിയുടെ സ്ഥിരം വില്ലൻ; കോൺട്രാക്റ്റ് കാര്യേജ് പെർമിറ്റ് എടുത്ത് സ്റ്റേജ് കാര്യേജ് ആക്കുന്ന സമാന്തര ബസുകാരുടെ പെർമിറ്റ് അടക്കം റദ്ദാക്കി പൂട്ടാൻ പുതിയ ഓപ്പറേഷനുമായി മോട്ടോർവാഹനവകുപ്പ്
എം മനോജ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അന്നം മുടക്കുന്ന സമാന്തര സർവീസുകൾക്ക് കടിഞ്ഞാണിടാൻ മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം കച്ചമുറുക്കുന്നു. നിയമങ്ങളും നിബന്ധനകളും കാറ്റിൽപ്പറത്തി സമാന്തരക്കാർ വിഹരിക്കുന്നത് പതിവാകുകയും രാത്രിയുള്ള കെഎസ്ആർടിസി ബസുകൾക്ക് കളക്ഷൻ കുറയുകയും ചെയ്തതോടെയാണ് എൻഫോഴ്സ്മെന്റ് വിഭാഗം രംഗത്തെത്തിയത്. എൺപതോളം എൻഫോഴ്സ്മെന്റും സ്ക്വാഡും ആർടിഒമാരുടെ കീഴിലുള്ള സ്ക്വാഡുകളുമാണ് സമാന്തരക്കാരെ തടയാൻ രംഗത്തിറങ്ങിയിരിക്കുന്നത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റുകൾ എടുത്ത് സ്റ്റേജ് കാര്യെജ് ആക്കി സർവീസ് നടത്തുന്ന സമാന്തരക്കാർക്കാണ് പിടി വീഴുക.
സംസ്ഥാനത്ത് വ്യാപകമായി കോൺട്രാക്റ്റ് കാര്യേജ് പെർമിറ്റുകൾ ദുരുപയോഗപ്പെടുത്തുന്നതായി മോട്ടോർ വാഹനവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വരുമാനം മുടക്കുന്ന സമാന്തരക്കാർക്ക് എതിരെയുള്ള കെഎസ്ആർടിസിയുടെ നിത്യ പരാതിയും പരിഗണിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമാന്തരക്കാരെ മെരുക്കാൻ ശ്രമം. വാഹനങ്ങൾ പിടികൂടുമ്പോൾ ഫൈൻ കൂടാതെ ടാക്സും കൂടി ചുമത്താനാണ് തീരുമാനം. മുൻപ് പിടിച്ച വാഹനങ്ങൾ ആണെങ്കിൽ നിരന്തരമായ നിയമലംഘനങ്ങൾ എന്ന രീതിയിൽ പെർമിറ്റ് റദ്ദ് ചെയ്യാൻ വകുപ്പിന് അധികാരമുണ്ട്. ഈ രീതിയിലേക്ക് വകുപ്പ് ഇതുവരെ നീങ്ങിയിട്ടില്ല. ഈ അധികാരം ഉപയോഗിക്കണോ എന്ന കാര്യം ആലോചിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബിജു മോൻ മറുനാടനോട് പറഞ്ഞു.
ഇപ്പോൾ സജീവമായ ഇത്തരം ഒരു സ്ക്വാഡ് തന്നെയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കയ്റോസ് ബസിനെ പിടിച്ചത്. സമാന്തരക്കാർ വാഴുന്നത് കാരണം കെഎസ്ആർടിസിക്ക് വരുമാനം കുറയുന്നതായി സിഎംഡി എംപി. ദിനേശ് ട്രാൻസ്പോർട്ട് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് കെയ്റോസ് ബസ് പിടിയിലായത്. ശനിയാഴ്ചയാണ് ഇവർ സർവീസിനു കൂടുതലും തയ്യാറാകുന്നത്. ശനിയാഴ്ച ലോംഗ് ട്രിപ്പുകൾ ഇവർ ഓപ്പറേറ് ചെയ്യും. ഞായർ രാത്രി ഇവർ തിരികെ വരുകയും ചെയ്യും. ഇതാണ് കെയ്റോസും ചെയ്തിരുന്നത്. ശക്തമായ നടപടികൾ എടുക്കാനാണ് വകുപ്പിന്റെ തീരുമാനം. പെർമിറ്റുകൾ ദുരുപയോഗം ചെയ്യുമ്പോൾ പിടികൂടിയാൽ പെർമിറ്റ് റദ്ദ് ചെയ്യാനുള്ള അവകാശമുണ്ടെങ്കിലും അധികൃതർ അത് ചെയ്യാറില്ല. നിരന്തരം സർവീസ് നടത്തുന്നവരെ ഇനി പിടികൂടുമ്പോൾ പെർമിറ്റ് റദ്ദ് ചെയ്യാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇതുവരെ സമാന്തരക്കാർ എന്ന് പറഞ്ഞു ചെറിയ വാഹനങ്ങളെയാണ് പിടികൂടുന്നത്. ചെറുവാഹനങ്ങൾ പിടികൂടുമ്പോൾ തന്നെ ബസുകൾ അടക്കമുള്ള വാഹനങ്ങളും പിടിച്ചെടുക്കാനാണ് തീരുമാനം.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെയ്റോസ് കഴക്കൂട്ടത്ത് വച്ചാണ് മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്. പിടികൂടുമ്പോൾ 32 യാത്രക്കാർ ബസിലുണ്ടായിരുന്നു. കോൺട്രാക്റ്റ് കാര്യേജുകൾക്കുള്ള പെർമിറ്റ് ദുരുപയോഗപ്പെടുത്തിയാണ് കെയ്റോസ് അടക്കമുള്ള ബസുകൾ സർവീസ് നടത്തുന്നത്. കെയ്റോസിനെക്കുറിച്ച് കെഎസ്ആർടിസി അധികൃതർ നേരത്തെ തന്നെ മോട്ടോർവാഹനവകുപ്പിന് പരാതി കൈമാറിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കെയ് റോസ് സർവീസ് നടത്തുന്നതായി വകുപ്പിന് വിവരവും ലഭിച്ചിട്ടുണ്ട്. ഇവർക്കുള്ള പെർമിറ്റ് ദുരുപയോഗപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാരെ ഇവർ കയറ്റിയിരുന്നു. സമാന്തര സർവീസ് നടത്തുന്നതിന്റെ പേരിൽ കെയ്റോസിനെ പിടിക്കുന്നത് ഇത് പത്താം തവണയാണ്. ഇവർ തുടർച്ചയായി പെർമിറ്റ് ദുരുപയോഗപ്പെടുത്തുന്നത് ഗൗരവമായി കാണുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവർക്കുള്ള പിഴ എത്രവേണം എന്നത് തീരുമാനമാകുന്നതേയുള്ളൂവെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു. കെയ്റോസ് ബസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ബസ് തമ്പാനൂർ കെഎസ്ആർടിസി ഗാരേജിലേക്ക് കയറ്റിയിട്ടിട്ടുമുണ്ട്. സ്റ്റേജ് കാരിയർ പെർമിറ്റ് പോലെയാണ് കെയ്റോസ് സർവീസ് നടത്തിയത്. ഇടയ്ക്കിടെ ഇവർ സ്റ്റോപ്പുകളിൽ നിർത്തുകയും യാത്രക്കാരെ കയറ്റുകയും ചെയ്തിട്ടുണ്ട്.
പെർമിറ്റ് ഇല്ലാതെ ഓടുന്നു. ഫൈൻ അടച്ച് പോകുന്നു. ഇതാണ് കെയ്റോസ് ബസ് അധികൃതർ പതിവാക്കിയത്. നിരവധി തവണ കെയ്റോസ് ഫൈൻ അടച്ച് രക്ഷപ്പെട്ടതായും മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു. കെഎസ്ആർടിസിയുടേത് പോലെ സ്റ്റോപ്പുകളിൽ നിറുത്തി യാത്രക്കാരെ കയറ്റുന്നത് കാരണമാണ് ഇവരെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്. കഴിഞ്ഞ തവണ ഇത്തരത്തിൽ നിയമവിരുദ്ധ സർവീസ് നടത്തിയതിനെ തുടർന്ന് ബസ് പിടികൂടി മോട്ടർ വാഹന വകുപ്പ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നു കോടതിയിൽ 2 ലക്ഷം രുപ കെട്ടിവച്ചു പുറത്തിറങ്ങി. കോട്ടയം ആസ്ഥാനമായ കമ്പനിയുടേതാണു ബസ്. നിർമ്മാണ യൂണിറ്റ് ഉള്ള ഈ കമ്പനിയിൽ നിന്ന് കെഎസ്ആർടിസി 100 ബസുകൾ നിർമ്മിച്ച് വാങ്ങിയിരുന്നു. ഈ ബസുകൾക്ക് മുന്നിലായിരുന്നു ഇവരുടെ നിയമവിരുദ്ധ സർവീസ്. ഇന്നലെ വിവിധ സ്ഥലങ്ങളിൽ സമാന്തര സർവീസ് നടത്തിവന്ന 4 വാനുകളും കിഴക്കേകോട്ടയിൽ റൂട്ടും സമയവും തെറ്റിച്ച് സർവീസ് നടത്തിവന്ന 6 സ്വകാര്യ ബസുകളും പിടികൂടിയിട്ടുണ്ട്.
Stories you may Like
- ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ലെന്ന് ബിജു പ്രഭാകർ
- കെഎസ്ആർടിസിയിൽ മുഖ്യമന്ത്രി ഇടപെടുമോ?
- ബിജു പ്രഭാകറിനെ മാറ്റും; കെ എസ് ആർ ടി സിയിലെ പകരക്കാരനെ മുഖ്യമന്ത്രി തീരുമാനിക്കും
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍