മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലാളി സമരത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ഉലയുന്നു. സമരം പൊളിക്കാൻ ആസൂത്രണം ചെയ്ത നീക്കങ്ങൾ എല്ലാം ഒന്നൊന്നായി പൊളിഞ്ഞതാണ് മുത്തൂറ്റ് ഫിനാൻസ് എന്ന വമ്പനെ ഉലയ്ക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയും മുത്തൂറ്റ് മുതലാളിയും തമ്മിൽ നേർക്ക് നേർ കൊരുക്കുമ്പോൾ തൊഴിലാളികൾക്ക് അനുകൂലമായി സർക്കാർ നയം മാറ്റിയതാണ് മുത്തൂറ്റിനെ കുഴയ്ക്കുന്നത്. സിഐടിയു എന്ന തൊഴിലാളി സംഘടന കാരണം കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിക്കും എന്ന് പോലും മുത്തൂറ്റ് പ്രഖ്യാപനം നടത്തിയെങ്കിലും സർക്കാർ നിലപാട് ഈ ഗോൾഡ് ഭീമനെ കുരുക്കിയിരുക്കുകയാണ്. സിഐടിയു കാരണം കേരളം വിട്ടു എന്ന് വന്നാൽ സിപിഎമ്മിൽ നിന്നും സർക്കാരിൽ നിന്നും ലഭിക്കുന്ന എല്ലാ പിന്തുണയും നഷ്ടമാകുമെന്ന കൃത്യമായ സന്ദേശം മുത്തൂറ്റിന്റെ തലപ്പത്തുള്ളവർക്ക് ലഭിച്ചതോടെയാണ് ഈ നിലപാടിന്റെ പേരിൽ മുത്തൂറ്റ് കുഴഞ്ഞത്.
സമരം പൊളിക്കാൻ വെടിയേറ്റ വീഡിയോയും
സമരം പൊളിക്കാൻ ഒന്നൊന്നായി നടത്തിയ ശ്രമങ്ങൾ പൊളിഞ്ഞതും ഈ ഗോൾഡ് വമ്പന്‍ തിരിച്ചടിയായി. സിഐടിയു നടത്തിയ സമരങ്ങൾ സിസിടിവി ക്യാമറ വഴി ഒപ്പിയെടുത്ത് തൊഴിലാളി വിരുദ്ധമാക്കാൻ ശ്രമങ്ങൾ പരാജയപ്പെട്ടത് തൊഴിലാളികൾ തന്നെ ഈ വീഡിയോ തിരിച്ചറിഞ്ഞതോടെയാണ്. മോഷണ ശ്രമത്തിന്നിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ കെട്ടിയേൽപ്പിക്കാൻ നടത്തിയ ശ്രമവും ഇതേ രീതിയിൽ തന്നെ പരാജയപ്പെട്ടത് മുത്തൂറ്റിനു ക്ഷീണമായി. നാലുവർഷം മുൻപ് ബന്ദിനിടയിൽ നെടുങ്കണ്ടം ബ്രാഞ്ചിൽ സമരാനുകൂലികൾ നടത്തിയ ആക്രമണവും സിഐടിയുവിന്റെ തലയിൽ കെട്ടിയേൽപ്പിക്കാൻ ഇവർ നടത്തിയ ശ്രമവും പൊളിഞ്ഞത് കൂടുതൽ ക്ഷീണമായി. മുത്തൂറ്റ് പ്രചരിപ്പിച്ച വീഡിയോ കണ്ട് ജീവനക്കാർ തന്നെ ഓരോ സംഭവവും തിരിച്ചറിഞ്ഞതോടെയാണ് മുത്തൂറ്റിന്റെ ശ്രമങ്ങൾ പരാജയപ്പെടാൻ കാരണമായത്. ഇതോടെയാണ് മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്ന കാര്യവും വെളിയിൽ വന്നത്.
മുത്തൂറ്റ് സമരത്തിന്നെതിരെ വാർ റൂം പോലുള്ള സംവിധാനം ക്രമീകരിച്ച് മാനെജ്മെന്റ് നടത്തുന്ന ഓപ്പറേഷൻസാണ് പുറത്തായത്. സമരത്തിന്നിടയിൽ നടക്കുന്ന സംഭവങ്ങൾ സിസിടിവി വഴി ഒപ്പിയെടുത്ത് വാർ റൂമിൽ എത്തിച്ചാണ് ജീവനക്കാരെ സിഐടിയു തീ തീറ്റിക്കുന്നു എന്ന രീതിയിൽ വീഡിയോ പുറത്തിറങ്ങിയത്. ചെറുതായ പൊതുജന പിന്തുണയും തുടക്കത്തിൽ ഈ ശ്രമങ്ങൾക്കിടയിൽ മുത്തൂറ്റ് നേടിയിരുന്നു. പക്ഷെ കള്ളത്തരങ്ങൾ താമസംവിനാ പൊളിഞ്ഞതോടെയാണ് ആസൂത്രിതമായി മാനെജ്മെന്റ് നടത്തുന്ന വാർ റൂം ശ്രമങ്ങൾ പുറത്തെത്തിയത്. വീഡിയോയിലെ സമയവും സന്ദർഭവും തിരിച്ചറിഞ്ഞു തൊഴിലാളികൾ തന്നെ രംഗത്ത് വന്നതാണ് മാനെജ്മെന്റിന് തിരിച്ചടിയായത്.
അടവുകൾ പൊളിഞ്ഞ് പാളീസായി
പതിനെട്ടു അടവും പഠിച്ച തന്ത്രജ്ഞൻ ആണെന്ന മുത്തൂറ്റ് മുതലാളിയുടെ അഹങ്കാരത്തിനു മുഖത്തടിയേൽപ്പിച്ചതും ഇപ്പോൾ ജീവനക്കാർ ആരംഭിച്ച സമരമാണ്. മാനെജ്മെന്റ് പയറ്റിയ പതിനെട്ടു അടവുകളും ഒന്നൊന്നായി ഈ സമരത്തിന്നിടെ പൊളിഞ്ഞു പാളീസാകുന്നതാണ് കേരളം കണ്ടത്. ജീവനക്കാർക്കിടയിലെ ഐക്യദാർഡ്യം കാരണമാണ് മുതലാളിയുടെ നീക്കങ്ങൾ പൊളിഞ്ഞത്. വിദഗ്ദ്ധമായ ആസൂത്രങ്ങളും പദ്ധതികളും പൊളിഞ്ഞു. ആദ്യ ദിവസങ്ങളിൽ അവകാശസമരം സിഐടിയുവിനെതിരെ തിരിച്ചു വിടാനും, രാഷ്ട്രീയവത്ക്കരിക്കാനും ശ്രമിച്ചു. ഈ തന്ത്രം ആദ്യം വിജയിച്ചു. ചില മാധ്യമങ്ങളും രാഷ്ട്രീയ ലാക്കോടെ മുത്തൂറ്റ് മുതലാളിക്ക് ഒപ്പം നിന്നപ്പോൾ തന്ത്രം വിജയിച്ചു. ഈ ആത്മവിശ്വാസത്തിൽ മുന്നോട്ടു പോകുമ്പോൾ തന്നെ വാർ റൂം രൂപീകരിച്ച് വീഡിയോകൾ എഡിറ്റ് ചെയ്ത് പുറത്തിറക്കി.
സമരവുമായി ബന്ധപ്പെട്ടു മാനെജ്മെന്റ് പുറത്തിറക്കിയ വീഡിയോകളുടെ മലവെള്ളപ്പാച്ചിലിൽ ആദ്യം പകച്ചു പോയെങ്കിലും ജീവനക്കാരും സിഐടിയുവും പിന്നീട് സത്യം മനസിലാക്കി. അതോടെയാണ് സമരത്തിൽ ഏർപ്പെട്ട ജീവനക്കാർ ഒന്നടങ്കം സിഐടിയുവിനു അനുകൂലമായി രംഗത്ത് വന്നത്.
സിഐടിയു ഞങ്ങളെ തേടി വന്നതല്ല. ഞങ്ങൾ സിഐടിയുവിനെ തേടി അങ്ങോട്ട് ചെന്നതാണ് ' എന്ന ടാഗ് ലൈനോടോ സോഷ്യൽ മീഡിയകളിൽ ജീവനക്കാർ പ്രതിരോധിച്ചതോടെ മുതലാളിയുടെ കണക്ക് കൂട്ടലുകൾ തെറ്റുകയും വികാരം സമരത്തിനു അനുകൂലമായി തിരിയുകയും ചെയ്തു. സിഐടിയു തുടങ്ങിയ സമരത്തിനു അനുകൂലമായി സർക്കാരും നയം മാറ്റിയതോടെ ഈ പ്രശ്നത്തിൽ കേരളത്തിലെ ഓപ്പറേഷൻസ് അവസാനിപ്പിച്ചു പിൻവാങ്ങാൻ കഴിയാത്ത അവസ്ഥ വരുകയും ചെയ്തു.
പയറ്റിയത് ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം
അടച്ചു പൂട്ടൽ ഭീഷണിയിലൂടെ ജീവനക്കാരെ ഭിന്നിപ്പിച്ച് രണ്ട് തട്ടിലാക്കി ഒരു വിഭാഗത്തെ കൂടെ നിർത്തുക എന്നത് ആയിരുന്നു പിന്നീടുള്ള തന്ത്രം. അതിൽ ഒരു പരിധി വരെ മാനെജ്മെന്റ് വിജയിക്കുകയും ചെയ്തു. എങ്കിലും, ഭൂരിപക്ഷം ജീവനക്കാർ മറുപക്ഷത്ത് ആയതുകൊണ്ട് തന്നെ സമരം പൊളിക്കാൻ കഴിയാത്ത ഒരു നീക്കമായി അത് മാറുകയും ചെയ്തു. ഒപ്പം നീക്കം കോടതിയിലും പാളി. സമരം കോടതിയിൽ എത്തിയപ്പോൾ മീഡിയേഷനിൽ ചർച്ചക്ക് തയ്യാർ ആണോ എന്ന് ഇരു കൂട്ടരോടും കോടതി ചോദിച്ചിരുന്നു. മാനേജുമെന്റ് വക്കീലും യൂണിയന്റെ വക്കീലും കോടതിയെ തങ്ങളുടെ സമ്മതം അറിയിച്ചു, എന്നാൽ ഇതും പറഞ്ഞ് മാനേജുമെന്റ് വക്കീൽ മുതലാളിയെ കാണാൻ ചെന്നപ്പോൾ വിധംമാറി, കോടതിയുടെ മീഡിയേഷൻ തങ്ങൾക്ക് സ്വീകാര്യം അല്ലെന്ന് അതേ കോടതിയിൽ തന്നെ അറിയിക്കേണ്ട ഗതികേട് വരുത്തി.
കോടതിയുടെ മീഡിയേഷനിൽ വിഷയം വന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും താൻ തന്നെ ചിലപ്പോ അകത്തു പോകേണ്ടി വരുമെന്നും മനസിലാക്കിയായിരുന്നു ഈ നീക്കം. സോഷ്യൽ മീഡിയയും സമരത്തിന്നെതിരെ ഉപയോഗിച്ചു. സോഷ്യൽ മീഡിയായിൽ വ്യാജ ഐഡികൾ വച്ചുള്ള പിആർ വർക്ക് നടത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഈ സമരത്തിന് പിന്തുണ കൂടി വന്നു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് മറികടക്കാനുള്ള ശ്രമം പരാജയത്തിലേക്ക് നീങ്ങി. ജീവനക്കാരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി മാനെജ്മെന്റ് ആവിഷ്ക്കരിച്ചതാണ് സ്ഥാപനത്തിലുള്ള സിഐടിയു യൂണിയന്റെ തുടക്കം കുറിക്കലിന് അരങ്ങൊരുങ്ങിയത്. 2016ലാണ് മുത്തൂറ്റിൽ സിഐടിയു യൂണിയൻ ആരംഭിക്കുന്നത്.
അമിത ടാർജറ്റ് അടിച്ചേൽപിച്ച് ജീവനക്കാരെ വെറുപ്പിച്ചു
ഗൃഹോപകരണങ്ങളും മൊബൈൽ ഫോണുമൊക്കെ വിറ്റഴിക്കാൻ ജീവനക്കാരെ മുത്തൂറ്റ് ചുമതലപ്പെടുത്തി. ടാർജറ്റ് അടിച്ചേൽപ്പിച്ചു. ജീവനക്കാർ അതൃപ്തരായി. ഗോൾഡ് ലോൺ കമ്പനിയിൽ സ്റ്റാഫായി ചേർന്ന ഒരാൾ ഇത്രയും സാധനങ്ങൾ വിൽപ്പന നടത്തേണ്ട അവസ്ഥ വന്നു. സാധനങ്ങൾ വിൽക്കേണ്ട അവസ്ഥ വന്നപ്പോൾ ഇവർ സ്വയം വാങ്ങി നഷ്ടത്തിൽ പുറത്തുള്ളവർക്ക് വിറ്റഴിക്കേണ്ടി വന്നു. ജീവനക്കാർക്ക് ചെറിയ ശമ്പളത്തിന്നിടയിൽ തന്നെ കൈ നഷ്ടം വന്നു. 2012 നു ശേഷം ശമ്പള വർധനവ് ഉണ്ടായില്ല. ശമ്പള വർധനവില്ല, ജോലി ഭാരം, അമിത ടാർജറ്റ്. ജീവനക്കാർക്ക് ഭ്രാന്ത് വന്ന സമയത്താണ് ഇവർ സിഐടിയു യൂണിയനെക്കുറിച്ച് ആലോചിക്കുന്നത് തന്നെ. മാനേജർമാർക്ക് പ്രഷർ വന്നതോടെ അവർ ഈ പ്രഷറും താഴെ തട്ടിലേക്ക് എത്തിച്ചു.
ഇതും ജീവനക്കാർക്ക് താങ്ങാൻ കഴിയാത്ത അവസ്ഥ വന്നു. തൊണ്ണൂറു ശതമാനം ജീവനക്കാരും സിഐടിയു യൂണിയനിൽ മെമ്പർഷിപ്പ് എടുത്തു. ജീവനക്കാർ സ്വമേധയാ സിഐടിയുവിനെ സമീപിക്കുകയായിരുന്നു. അല്ലാതെ സിഐടിയു ജീവനക്കാരെ സമീപിക്കുകയായിരുന്നില്ല. അതുകൊണ്ടാണ് സിഐടിയു കുഴപ്പക്കാർ എന്ന പ്രചാരണം വന്നപ്പോൾ ഞങ്ങൾ സിഐടിയുവിനെ തേടി അങ്ങോട്ട് ചെന്നതാണ് എന്ന ഹാഷ് ടാഗുമായി തൊഴിലാളികൾ സോഷ്യൽ മീഡിയ വഴി രംഗത്ത് വന്നത്. മുപ്പത്തിയാറ് വർഷം മുത്തൂറ്റിൽ ജോലി ചെയ്യുന്ന പ്രസാദ് വർഗീസിനെപോലുള്ളവർ താൻ വാങ്ങുന്ന ഇപ്പോഴത്തെ ശമ്പളം അതായത് 13228 രൂപ ശമ്പളം സാലറി സ്ലിപ്പ് അടക്കം സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയതോടെ മുത്തൂറ്റ് സമരത്തിനു പിന്തുണയുമായി സോഷ്യൽ മീഡിയ കൂടി ഒപ്പം വന്നു. ഇത്തരം വലിയ കള്ളക്കളികൾ ആണ് മുത്തൂറ്റ് സമരം വന്നപ്പോൾ മാനെജ്മെന്റ് പുറത്തെടുക്കുകയും സോഷ്യൽ മീഡിയയും ജീവനക്കാരും ഒത്ത് ചേർത്ത് പൊളിക്കുകയും ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍