മന്ത്രി ഇടപെട്ട് നടത്തിയ ഒത്തുതീർപ്പുകൾ എല്ലാം കാറ്റിൽപ്പറത്തി സ്ഥലം മാറ്റങ്ങൾ; നക്കാപ്പിച്ച ശമ്പളമുള്ളവരെ മാറ്റിയത് മണിക്കൂറുകൾ യാത്ര ചെയ്യേണ്ട ബ്രാഞ്ചുകളിലേക്ക്; പുറത്താക്കിയവരെ തിരിച്ചെടുത്തതുമില്ല; സമരം ചെയ്ത തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുമായി മുത്തൂറ്റ് മുതലാളി; ജീവനക്കാർ വീണ്ടും പ്രക്ഷോഭത്തിന്
അരുൺ ജയകുമാർ
തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്ത മുത്തൂറ്റ് ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്മെന്റ്. കഴിഞ്ഞ നവംബറിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ 17 ദിവസം സമരം ചെയ്ത ശേഷം നടത്തിയ മന്ത്രിതല ചർച്ചയിലാണ് കാര്യങ്ങൾ ഒത്തുതീർപ്പാക്കിയത്. 17 ദിവസവും ബ്രാഞ്ചുകൾ അടഞ്ഞ് കിടന്നതിനാൽ വലിയ സാമ്പത്തിക നഷ്ടമാണ് അന്ന് മുത്തൂറ്റിന് ഉണ്ടായത്. സമരം ഒത്തുതീർപ്പായതിന് പിന്നാലെ മാനേജ്മെന്റ് ആരംഭിച്ചിരിക്കുന്ന പ്രതികാര നടപടികൾ തുടരുന്നതിനാൽ രണ്ടാംഘട്ട സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ജീവനക്കാർ. സിഐടിയു, വകുപ്പ് മന്ത്രി എന്നിവർ ഇടപെട്ട് ചർച്ചകൾ നടത്തിയുണ്ടാക്കിയ സമവായമാണ് ഇപ്പോൾ വഞ്ചനയിലൂടെ മാനേജ്മെന്റ് മറികടന്നിരിക്കുന്നത്.
അകാരണമായി ട്രാൻസ്ഫർ നൽകിയവരെ തിരികെ വിളിക്കുമെന്നും മാന്യമായ ശമ്പളം നൽകുമെന്നും സംഘടനാ പ്രവർത്തനത്തിന് സ്വാന്ത്ര്യം നൽകികൊണ്ട് തന്നെ പ്രതികാര നടപടികളുണ്ടാകില്ലെന്നും പറഞ്ഞ മാനേജ്മെന്റ് പക്ഷേ തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട്പോയിരിക്കുകയാണ്. കരാറിൽ പറഞ്ഞത് പോലെ പിരിച്ച് വിട്ട ജീവനക്കാരെ തിരികെയെടുക്കാൻ മാനേജ്മെന്റ് ഇനിയും തയ്യാറായിട്ടില്ലെന്നും ഇപ്പോൾ കൂടുതൽ ശാഖകൾ അടച്ച് പൂട്ടാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നും ജീവനക്കാർ പറയുന്നു. വളരെ സീനിയറായ ജീവനക്കാരെപ്പോലും അന്യസംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു.ഇവരിൽ മിക്കവാറുംപേരുടെ സ്ഥലംമാറ്റം ഇനിയും റദ്ദാക്കിയിട്ടില്ല.
സമരം ചെയ്ത ജീവനക്കാരോടും പ്രതികാര നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോവുകയാണ് മാനേജ്മെന്റ്. പലർക്കും ദിവസം 45 മുതൽ 110 വരെ കിലോമീറ്റർ യാത്ര ചെയ്ത് ദിവസവും ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്നും ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. പീയൂൺ പോസ്റ്റിലുള്ള ജീവനക്കാർക്കാണ് ഇത് വലിയ തിരിച്ചടിയായിരിക്കുന്നത്. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് ദിവസേനയുള്ള യാത്രക്കൂലിക്ക് പോലും തികയാത്ത അവസ്ഥയാണെന്നും ജീവനക്കാർ പറയുന്നു. കൂടുതൽ ശാഖകൾ അടച്ച് പൂട്ടി പലരേയും ജോലി നിർത്തി പോകാൻ പ്രേരിപ്പിക്കുകയും മനപ്പൂർവ്വം ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായും പരാതികളുണ്ട്. ഇത്തരത്തിൽ അടച്ച് പൂട്ടുന്ന പല ശാഖകളും ലാഭത്തിൽ പ്രവർത്തിക്കുന്നവയാണെന്നും ഇതിന്റെ തെളിവുകൾ എവിടെ ഹാജരാക്കാനും തയ്യാറാണെന്നും ജീവനക്കാർ പറയുന്നു.
മന്ത്രിതല ചർച്ചയിൽ സമരമവാസാനിപ്പിച്ചപ്പോൾ ഇരു കൂട്ടരും പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണമെന്ന് ധാരണയെത്തിരുന്നുവെന്നും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നാണ് ആദ്യമായി വ്യവസ്ഥാലംഘനമുണ്ടായതെന്നും ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒത്തുതീർപ്പ് ധാരണ ലംഘിച്ച മാനേജ്മെന്റിനെതിരെ ഈ മാസം 15ന് മുത്തൂറ്റിന്റെ എറണാകുളം ഹെഡ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്താനാണ് ജീവനക്കാരുടെ തീരുമാനം. കേരളാ പ്രൈവറ്റ് ചിറ്റ്സ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ എന്ന പേരിൽ സംഘടന രൂപീകരിച്ചത് മുതലാണ് മുത്തൂറ്റിൽ മാനേജ്മെന്റും ജീവനക്കാരും തമ്മിൽ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പിന്നീട് 17 ദിവസം ബ്രാഞ്ചുകൾ അടച്ചിട്ട് നടത്തിയ സമരത്തിന് പ്രാദേശിക തലത്തിൽ സിപിഐ(എം) നേതാക്കൾക്ക് ചുമതലയും നൽകിയിരുന്നു.
ജീവനക്കാർക്ക് കമ്പനിയുടെ ഷെയർ നൽക്കുന്ന ഇഎസ്ഒപി എന്ന പദ്ധതിയിലും ഇപ്പോൾ വെള്ളം ചേർക്കുകയാണ് മാനേജ്മെന്റ്. നേരത്തെ 5 വർഷം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ഇഎസ്ഒപി നൽകിയിരുന്നത്. എന്നാൽ സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് ഇപ്പോൾ ഈ ആനുകൂല്യങ്ങൾ നൽകുന്നില്ല.ഇപ്പോൾ മുത്തൂറ്റിൽ ഹാഫ് ഡേ ലീവ് എന്ന സമ്പ്രദായം പോലും നിർത്തിയിരിക്കുകയാണ്. രാവിലെ 9 മണിക്ക് പഞ്ച് ചെയ്യേണ്ട ജീവനക്കാർ 5 മിനിറ്റ് വൈകിയാൽപ്പോലും അത് ഫുൾ ഡേ ലീവായി കൂട്ടുകയാണ് ചെയ്യുന്നതെന്നും ജീവനക്കാർ പരാതിപ്പെടുന്നു.
കഴിഞ്ഞ തവണ ജീവനക്കാർ സമരം നടത്തിയപ്പോൾ വിവിധ തസ്ഥികകളിലേക്ക് മുത്തൂറ്റ് നൽകുന്ന ശമ്പളങ്ങളുടെ വിവരം പരസ്യം ചെയ്തിരുന്നു. എന്നാൽ അത് വെറുതേയാണെന്ന് ജീവനക്കാർ അന്ന് തന്നെ പറഞ്ഞിരുന്നു.പിന്നീട് സമരം ഒത്ത് തീർപ്പായ ശേഷം ഇതേക്കുറിച്ച് ജീവനക്കാർ ചോദിച്ചപ്പോൾ നൽകിയ മറുപടിയാകട്ടെ നിങ്ങളുടെ ബോണസും ഇൻസന്റീവും എല്ലാം ചേർത്തുള്ള തുകയാണ് അതിൽ പ്രസിദ്ധീകരിച്ചത് എന്നായിരുന്നു.തുടർന്നാണ് പ്രതികാര നടപടികൾ തുടരുന്ന സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകാൻ ജീവനക്കാർ തീരുമാനിച്ചിരിക്കുന്നത്.അതേസമയം അടിയന്തിര സാഹചര്യങ്ങലിലല്ലാതെ ധർണ നടക്കുന്ന ദിവസങ്ങളിൽ അവധിയെടുക്കരുതെന്നു മാനേജ്മെന്റ് ജീവനക്കാർക്ക് കത്ത് നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍