നാടിനെയും മുത്തൂറ്റിനെയും നന്നാക്കാൻ പോകുന്നതിന് മുമ്പ് കുടുംബം നന്നാക്കാൻ നോക്കൂ..ഭാര്യയെ ഒക്കെ നല്ല രീതിയിൽ നോക്കൂ..നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ; ***യാണ് നീയൊക്കെ ഇത്രയും തടിവെച്ച് മാനേജരെ ആക്രമിക്കാൻ വളർന്നത്; കാലു പോലും വയ്യാതെ കിടക്കുന്ന അയാളെ എന്തിനാടോ വെറുതെ തുമ്മിക്കുന്നത്; തൊഴിലാളി സമരം തുടരുമ്പോൾ തൊഴിലാളികൾക്ക് നേരേ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞ് മുത്തൂറ്റ് മാനേജ്മെന്റ്; ശനിയാഴ്ചത്തെ ചർച്ച പരാജയപ്പെട്ടപ്പോഴും തൊഴിലാളികളെ താറടിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ
എം മനോജ് കുമാർ
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി സമരം തുടരുമ്പോൾ തൊഴിലാളികൾക്ക് നേരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞു മുത്തൂറ്റ് മാനെജ്മെന്റ്. തൊഴിലാളി സമരത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വരും എന്ന ഭീതിയിലാണ് അധിക്ഷേപങ്ങൾ നിർബാധം ചൊരിയുന്നു എന്നാണ് ആക്ഷേപങ്ങൾ ഉയരുന്നത്. മുത്തൂറ്റ് മാനെജ്മെന്റിനു അടുപ്പമുള്ളവർ രൂപം നൽകിയ ഫെയ്സ് ബുക്ക് പേജായ മുത്തൂറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴിയാണ് അധിക്ഷേപം കൂടുതൽ വരുന്നത്. മുത്തൂറ്റ് ഫിനാൻസിൽ മുപ്പത് വർഷത്തോളം സർവീസ് നടത്തിയശേഷം പരുക്ക് പറ്റി പിരിഞ്ഞുപോയ പണിക്കരുടെ നേരെ അധിക്ഷേപം ചൊരിഞ്ഞതോടെയാണ് സോഷ്യൽ മീഡിയാ പോര് കൂടുതൽ വിവാദത്തിലേക്ക് വന്നത്. മുത്തൂറ്റിലെ ജോലിക്കിടെ ഗുരുതരമായി പരുക്ക് പറ്റി തുടരാൻ കഴിയാത്ത അവസ്ഥയിലാണ് കോട്ടയം സ്വദേശിയായ പണിക്കർ സർവീസിൽ നിന്നും പിരിയുന്നത്. കമ്പനിയുടെ ആവശ്യത്തിനായി പുറത്തു പോയപ്പോഴാണ് പണിക്കർക്ക് പരുക്ക് പറ്റിയത്.
മുത്തൂറ്റ് ചെക്കുമായി ബാങ്കിൽ പോകുമ്പോഴാണ് പണിക്കർക്ക് അപകടം പിണഞ്ഞത്. പണിക്കരുടെ കാൽ പാദം അപകടത്തിൽ അറ്റുപോവുകയായിരുന്നു. അപകടത്തിനു ശേഷം പണിക്കർക്ക് ജോലിയിൽ തുടരാൻ കഴിഞ്ഞില്ല. മൂന്നു വർഷത്തോളമായി പണിക്കർ പിരിഞ്ഞിട്ട്. പിരിയുമ്പോഴും മൂവായിരത്തിനു അടുത്തുള്ള തുകയാണ് പണിക്കർ കൈപ്പറ്റിയിരുന്നത്. പണിക്കർ കിടപ്പിലായപ്പോൾ അപകടം പരിഗണിച്ച് മൂവായിരം രൂപ മാനെജ്മെന്റ് ഒരു തുകയായി മാസം തോറും നൽകിയിരുന്നു. പണിക്കർ സർവീസിൽ ഉള്ളപ്പോൾ തന്നെ മകൻ ജയകുമാർ മുത്തുറ്റിൽ ജോലിക്ക് കയറിയിരുന്നു. അച്ഛന്റെ അവസ്ഥകൾ മനസിലാക്കിയിരുന്നതിനാൽ മുത്തുറ്റ് പ്രശ്നം വന്നപ്പോൾ തന്നെ ജയകുമാർ യൂണിയനിൽ ചേർന്നിരുന്നു. ഇത് മാനേജ്മെന്റിനെ ചൊടിപ്പിച്ചു. തങ്ങളുടെ ഔദാര്യം കൈപ്പറ്റി ജീവിക്കുന്ന കുടുംബം തങ്ങൾക്കെതിരെ തിരിഞ്ഞതായി മാനെജ്മെന്റ് കരുതി. തുടർന്നാണ് മുത്തൂറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴി മാനേജ്മെന്റ് അധിക്ഷേപം ശക്തമാക്കിയത്. അധിക്ഷേപം ശക്തമാക്കിയപ്പോൾ തന്നെ പണിക്കർക്ക് നൽകിയിരുന്ന മൂവായിരം രൂപയും മാനെജെമെന്റ്റ് കട്ട് ചെയ്തു. പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ തുക മാനെജ്മെന്റ് കട്ട് ചെയ്തത്. അതിനു ശേഷമാണ് അധിക്ഷേപം ഇവർ രൂക്ഷമാക്കിയത്. പണിക്കരുടെ മകൻ ജയകുമാറും നിലവിൽ സസ്പെൻഷനിലാണ്. എല്ലാം ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കിക്കൊണ്ടുള്ള സസ്പെൻഷൻ ആണ്.
മുത്തൂറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴി കടുത്ത അധിക്ഷേപമാണ് പണിക്കരുടെ കുടുംബത്തിനു നേർക്ക് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ പേജ് വഴി വരുന്നത്. അയാൾ അങ്ങിനെ വളച്ചു പിടിച്ച് കോട്ടയം ആർഒവിൽ നിന്ന് മേടിച്ചത് ***യാണ് നീയൊക്കെ ഇത്രയും തടിവെച്ച് മാനേജരെ ആക്രമിക്കാൻ വളർന്നത്. കാലു പോലും വയ്യാതെ കിടക്കുന്ന അയാളെ എന്തിനാടോ വെറുതെ തുമ്മിക്കുന്നത്. ഓരോ തവണ തുമ്മുമ്പോഴും അദ്ദേഹം പോലും പറഞ്ഞു ഇതിലും ഭേദം വാഴ വയ്ക്കുകയായിരുന്നുവെന്നു. ജയകുമാറിനെ അധിക്ഷേപിക്കാൻ ഫെയ്സ് ബുക്ക് വഴി വരുന്ന അധിക്ഷേപങ്ങളിൽ ഒന്ന് മാത്രമാണിത്. നിന്റെ തന്തയെ അങ്ങിനെ ആണോ വിളിക്കുന്നത് എന്ന് തുടങ്ങി തരം താണ അധിക്ഷേപങ്ങൾ ആണ് ഈ ഫെയ്സ് ബുക്ക് പേജ് വഴി വരുന്നത്. ഏതുവർഷം ആണ് 1000 കിട്ടിക്കൊണ്ടിരുന്നത് എന്ന് കൂടി ഓർക്കണം. പിന്നെ നാടിനെയും മുത്തൂറ്റിനെയും നന്നാക്കാൻ പോകുന്നതിന് മുമ്പ് കുടുംബം നന്നാക്കാൻ നോക്കൂ..ഭാര്യയെ ഒക്കെ നല്ല രീതിയിൽ നോക്കൂ..നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാതെ,പിന്നെ ഒരുതാമ്രപത്രം വീട്ടിലോട്ട് വിട്ടിട്ടുണ്ട്. ഒന്നു കൈപ്പറ്റിയേരെ. വെറുതെ എന്തിനാണ് രഞ്ജിത്തിനെ കൂടി കുരുക്കുന്നത്: മറ്റൊരു കമന്റ് ഇങ്ങനെ.
മുപ്പത് വർഷത്തോളം മുത്തൂറ്റിനെ സേവിച്ച് മുത്തൂറ്റ് ജോലിക്കിടയിൽ അപകടം സംഭവിച്ച് വീട്ടിൽ കിടക്കുന്ന പണിക്കർ ചേട്ടനെയും കുടുംബത്തെയും അപമാനിക്കുന്നതിൽ പ്രതിഷേധം മുത്തുറ്റിനുള്ളിൽ തന്നെ ശക്തമാണ്. ജയകുമാർ തന്നെ രണ്ടു പതിറ്റാണ്ടോളമായി മുത്തൂറ്റിൽ തുടരുന്ന ജീവനക്കാരുമാണ്. വീട്ടിലെ പ്രശ്നങ്ങളും അച്ചന്റെ അനുഭവവും അറിഞ്ഞത് കാരണമാണ് ജയകുമാർ യൂണിയനിൽ ഉറച്ചു നിന്നത്. ഇതോടെ മാനെജ്മെന്റ് പണിക്കർക്കും കുടുംബത്തിനും എതിരായി മാറുകയും ചെയ്തു. ഇതോടെയാണ് നിരന്തര അധിക്ഷേപവുമായി എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ ഫെയ്സ് ബുക്ക് പേജ് രംഗത്ത് വന്നത്. ഈ അധിക്ഷേപത്തിന്നെതിരെ മുത്തൂറ്റിലെ ജീവനക്കാരും കമന്റുകൾ വഴി പ്രതികരിക്കുന്നുണ്ട്. ഈ പ്രതികരണം വന്ന ശേഷവും അധിക്ഷേപം തുടരുകയാണ്.
അതേസമയം പണിമുടക്ക് ഒത്തുതീർപ്പിനായി കേരള ഹൈക്കോടതി നിയമിച്ച നിരീക്ഷകന്റെ സാന്നിധ്യത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ഇന്നു നടന്ന ചർച്ച പരാജയവുമായി. . തൊഴിലാളി സംഘടന ഉന്നയിച്ച പതിനേഴോളം ആവശ്യങ്ങളിൽ ചുരുക്കം ചില കാര്യങ്ങളിൽ മാത്രം പരസ്പരധാരണ ഉണ്ടായെങ്കിലും ഇടക്കാല ശമ്പളവർധനവിന്റെ കാര്യത്തിൽ മാനേജ്മെന്റ് തുച്ഛമായ തുകയാണ് സമ്മതിച്ചത്. എന്നാൽ ഇത് ഒത്തുതീർപ്പിനു സഹായകമാവുന്നതായിരുന്നില്ല. അതിനാൽ അടുത്ത ചർച്ച ഈ മാസം പത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രശ്നം പൂർണമായി ഒത്തുതീർപ്പാക്കി പണിമുടക്ക് പിൻവലിച്ചാലും 40 തൊഴിലാളികളെ സസ്പെന്റ് ചെയ്ത് പുറത്തു നിർത്തുമെന്നും ഏഴ് തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയിൽ ഒരു പുനഃപരിശോധനയ്ക്കും തയ്യാറല്ല എന്നും മാനേജ്മെന്റ് നിലപാട് എടുക്കുകയായിരുന്നു. എന്നാൽ സസ്പെൻഷൻ- ഡിസ്മിസൽ ഉൾപ്പെടെ എല്ലാ പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്ന് ലേബർ കമ്മീഷണറോടും നിരീക്ഷകനോടും തൊഴിലാളികൾ ആവശ്യപ്പെട്ടു. ഒത്തുതീർപ്പ് ആകാത്ത പശ്ചാത്തലത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് തൊഴിലാളി യൂണിയൻ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍