Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മംഗളുരുവിലേക്ക് രോഗികളെ കടത്തി വിട്ടില്ലെങ്കിലും ഇനി യെദൂരിയപ്പയെ കുറ്റം പറയുന്നതിന് കേരളത്തിനും അർഹതയില്ല; ഗൾഫിൽ നിന്ന് പ്രവാസികളെ കൊണ്ടു വന്നാൽ സ്വീകരണം ഒരുക്കുമെന്ന് പറയുന്നവർ നിറ ഗർഭിണിയായ കണ്ണൂരുകാരിയോട് കേരള അതിർത്തിയിൽ കാട്ടിയതുകൊടും ക്രൂരത; മനസാക്ഷിയില്ലാത്ത ഇത്തരം തഹസിൽദാർമാർ മലയാളിക്കും അപമാനം; മുത്തങ്ങാ അതിർത്തിയിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥന്റെ മർക്കട മുഷ്ടിയിൽ കരഞ്ഞ് തളർന്നത് തലശ്ശേരിക്കാരി; കേരളത്തെ ഞെട്ടിച്ച് യുവതിയുടെ ദുരവസ്ഥ

മംഗളുരുവിലേക്ക് രോഗികളെ കടത്തി വിട്ടില്ലെങ്കിലും ഇനി യെദൂരിയപ്പയെ കുറ്റം പറയുന്നതിന് കേരളത്തിനും അർഹതയില്ല; ഗൾഫിൽ നിന്ന് പ്രവാസികളെ കൊണ്ടു വന്നാൽ സ്വീകരണം ഒരുക്കുമെന്ന് പറയുന്നവർ നിറ ഗർഭിണിയായ കണ്ണൂരുകാരിയോട് കേരള അതിർത്തിയിൽ കാട്ടിയതുകൊടും ക്രൂരത; മനസാക്ഷിയില്ലാത്ത ഇത്തരം തഹസിൽദാർമാർ മലയാളിക്കും അപമാനം; മുത്തങ്ങാ അതിർത്തിയിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥന്റെ മർക്കട മുഷ്ടിയിൽ കരഞ്ഞ് തളർന്നത് തലശ്ശേരിക്കാരി; കേരളത്തെ ഞെട്ടിച്ച് യുവതിയുടെ ദുരവസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ബെംഗളൂരുവിൽ നിന്ന് വയനാട് അതിർത്തി വഴി കേരളത്തിലേക്ക് വരാൻ ശ്രമിച്ച മലയാളിയായ നിറഗർഭിണിയെ അതിർത്തിയിൽ തടഞ്ഞ് തിരിച്ചയച്ചു. ബെംഗളൂരുവിൽ നിന്ന് വയനാട് വഴി കണ്ണൂരിലേക്ക് വരാൻ ശ്രമിച്ച ഒൻപത് മാസം ഗർഭിണിയായ ഷിജിലക്കാണ് ഈ അനുഭവം. കണ്ണൂരിലേക്കായിരുന്നു യാത്ര. കണ്ണൂരിൽ ജില്ലാ ഭരണകൂടത്തെ അറിയിച്ച് ഐസുലേഷൻ ഉൾപ്പെടെ ഒരുക്കിയായിരുന്നു മലയാളിയുടെ വരവ്. എന്നിട്ടും മുത്തങ്ങയിൽ ദുരിതമാണ് യുവതിയെ കാത്തിരുന്നത്. ഇതോടെ തിരിച്ച് മടങ്ങേണ്ടി വന്നു. എന്നാൽ ബംഗളൂരുവിലേക്ക് കടക്കാനും പ്രയാസമുണ്ടായി.

പ്രസവത്തിന് സൗകര്യത്തിനായാണ് നാട്ടിലേക്ക് യുവതി മടങ്ങിയത്. കണ്ണൂരിലെ പ്രാദേശിക ഭരണ കൂടത്തെ അറിയിച്ചിരുന്നു. ഇതിന് ശേഷം ബംഗളൂരു പൊലീസിന്റെ പാസും വാങ്ങി. ഇന്നലെ രാവിലെ 11.45ന് അതിർത്തിയിൽ എത്തി. എന്നാൽ അതിർത്തി കടക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ നിലപാട് എടുത്തു. കേരളാ പൊലീസ് മാത്രമായിരുന്നു ആശ്വാസം. ആറ് മണിക്കൂർ മുത്തങ്ങ ചെക്‌പോസ്റ്റിൽ കാത്തുനിന്ന ശേഷമാണ് തലശേരി സ്വദേശിനിയായ ഷിജില മടങ്ങിയത്. ബെംഗളൂരുവിൽ നിന്ന് പത്ത് മണിക്കൂർ യാത്രചെയ്താണ് ഷിജിലയും സഹോദരിയും മുത്തങ്ങയിൽ എത്തിയത്. എന്നാൽ ചെക്‌പോസ്റ്റിൽ ഉണ്ടായിരുന്ന കേരളത്തിലെ ഉദ്യോഗസ്ഥർ അതിർത്തി കടക്കാൻ അനുവദിച്ചില്ല.

തഹസിൽദാരായിരുന്നു ഇവരെ കയറ്റി വിടില്ലെന്ന് ഉറച്ച നിലപാട് എടുത്തത്. മുത്തങ്ങാ ചെക് പോസ്റ്റിൽ നിന്ന് പറഞ്ഞു വിട്ടു. ഇതോടെ കുറച്ചു സമയം കാട്ടിൽ വാഹനം ഒതുക്കിയിടുകയും ചെയ്തു. എന്നാൽ വീണ്ടും ഉദ്യോഗസ്ഥരെത്തി. തീർത്തും മോശമായ ഭാഷയിൽ പെരുമാറി. രണ്ട് ഷിഫ്റ്റ് ഉദ്യോഗസ്ഥരെ ഇവർ കണ്ടു. രണ്ടു കൂട്ടരും ഒരേ ഭാഷയിലാണ് സംസാരിച്ചത്. റവന്യൂ ഉദ്യോഗസ്ഥരുടെ കടുംപിടത്തത്തിൽ പൊലീസും നിസ്സഹായരായി. ഇതോടെ മലയാളിയായ യുവതിയും കൂടെ എത്തിയവരും പ്രതിസന്ധിയിലായി. മതിയായ യാത്രാ രേഖകൾ ഉള്ളവരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമാണ് മുത്തങ്ങയിൽ ഉണ്ടായത്.

കണ്ണൂർ കളക്ടറേറ്റിൽ നിന്നും ചെക്‌പോസ്റ്റ് കടത്തി വിടാനുള്ള അനുമതി കത്ത് അയച്ചു എന്നറിയിച്ചതിനെ തുടർന്നാണ് ഇവർ മുത്തങ്ങ ചെക്‌പോസ്റ്റിലേക്ക് വന്നത്. എന്നാൽ കണ്ണൂർ കളക്റ്റ്രേറ്റിൽ നിന്നും അനുമതി കത്ത് വന്നില്ലെന്ന് ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് ഇവർ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. ചെക്‌പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ഗർഭിണിയുടെ ഭർത്താവ് ആരോപിച്ചു. ഇവരുടെ കൈയിൽ കർണാടക അധികൃതരുടെ യാത്രാ അനുമതി ഉണ്ടായിരുന്നു. ഗർഭിണിയെന്ന പരിഗണന പോലും ഇവർക്ക് ചെക് പോസ്റ്റിൽ നൽകിയില്ല. കേരളത്തിൽ നിന്ന് മംഗളൂരുവിൽ പോകുന്ന രോഗികളെ അതിർത്തിയിൽ കർണ്ണാടക തടഞ്ഞിരുന്നു. അന്ന് വിമർശിച്ച കേരളമാണ് ഇപ്പോൾ പ്രസവ ചികിൽസയ്ക്കായി നാട്ടിലേക്ക് വന്ന മലയാളിയെ പോലും ചെക് പോസ്റ്റിൽ തടഞ്ഞത്.

മംഗളൂരുവിൽ കേരളത്തിലെ രോഗികളെ ചികിൽസിക്കാനാകില്ലെന്ന നിലപാട് കർണ്ണാടകം എടുത്തപ്പോൾ സുപ്രീംകോടതിയിൽ അതിനെ ചോദ്യം ചെയ്യുകയായിരുന്നു കേരളം. മാനുഷിക പരിഗണനയാണ് ഈ വിഷയത്തിൽ ചർച്ചയാക്കിയത്. ഗൾഫിലും മറ്റും പ്രതിസന്ധിയിലായ മലയാളികളെ തിരികെ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ മതിയായ സഹായമൊരുക്കുന്നില്ലെന്നും കേരളം പരാതിപ്പെടുന്നു. ഇതിന് വേണ്ടി പ്രധാനമന്ത്രിക്ക് നിരന്തരം കത്ത് അയയ്ക്കുകയും ചെയ്യുകയാണ് പിണറായി സർക്കാർ. എന്നാൽ കേരള അതിർത്തിയിൽ എത്തിയ മലയാളിയായ ബംഗളൂരുവിൽ നിന്നെത്തിയ ഗർഭിണി യുവതിയെ പോലും പ്രവേശിപ്പിക്കുന്നില്ലെന്നതാണ് വസ്തുത. ഇന്നലെ പാലക്കാട്ടെ അതിർത്തിയിലും മലയാളി ഗർഭിണിക്ക് സമാന അനുഭവം നേരിട്ടു. പിന്നീട് കളക്ടറും എസ് പിയും ഇടപെട്ട് അവരെ കടത്തി വിട്ടു.

കോവിഡ് വ്യാപനത്തെ തടയാൻ കടുത്ത നടപടികൾ എടുക്കുന്നവർ മനുഷ്യരുടെ നിസ്സഹായാവസ്ഥ കാണുന്നില്ലെന്ന പരാതിയാണ് സജീവമാണ്. കൊറോണക്കാലത്ത് കൈക്കൂലിയുടെ സാധ്യതകളെല്ലാം അടച്ചു. അങ്ങനെ ആളുകളിൽ നിന്ന് മനുഷ്യത്വ രഹിതമായി കൈക്കൂലി വാങ്ങിയവർ തങ്ങളുടെ അമർഷം ഇത്തരം നടപടികളിലൂടെ തീർക്കുകയാണെന്ന വാദവും സജീവമാണ്. ഏതായാലും മലയാളിയോട് മനുഷ്യത്വപരമായി കോവിഡ് കാലത്ത് കേരളം ഇടപെടുന്നില്ലെന്നതിന് തെളിവാണ് മുത്തങ്ങയിലെ സംഭവം. മുംബൈയിൽ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സ്വന്തം നാടായ തൃശൂരിലേക്ക് ആംബുലൻസിൽ എത്തിയ യുവതിയെ ലോക്ഡൗൺ നിമിത്തം കേരളത്തിലേക്ക് പ്രവേശിപ്പിക്കാതെ രണ്ടു നാൾ കർണാടക അതിർത്തിയിൽ തടുത്തിട്ടതും വിവാദമായിരുന്നു. ആദ്യ ദിവസങ്ങളിൽ അനുമതി നൽകാതിരുന്ന ജില്ലാ ഭരണകൂടം ഒടുവിൽ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി.

ഗുരുവായൂർ കണ്ടാനശേരി കറുപ്പം വീട്ടിൽ ഫാത്തിമ(37)യും ഭർത്താവ് ഉസ്മാൻ ഷെയ്ക്കുമാണ് കേരള അതിർത്തിയിൽ കുടുങ്ങിയത്. മുംബൈയിൽ നിന്ന് ആംബുലൻസിൽ റോഡു മാർഗം 1200 കിലോമീറ്റർ പിന്നിട്ട് കർണാടക അതിർത്തി കടന്ന് കേരളത്തിലെ മുത്തങ്ങ ചെക് പോസ്റ്റിൽ 31 ന് രാത്രി എട്ടരയോടെ എത്തിയെങ്കിലും ഇവരെ ലോക് ഡൗൺ നിമിത്തം കേരളത്തിലേക്ക് പ്രവേശിപ്പിച്ചില്ല.അതിർത്തി കടക്കാൻ കഴിയാത്തതിനാൽ ഒരു ദിവസം വനമേഖലയിൽ ഒറ്റപ്പെട്ട് കഴിഞ്ഞ ഇവർ രണ്ടാം ദിവസം ഗുണ്ടൽപേട്ട താലൂക്ക് ആശുപത്രിയിലും കഴിഞ്ഞു. ഇതേ അവസ്ഥയാണ് ഇപ്പോൾ ഷിജിലയ്ക്കും ഉണ്ടാകുന്നത്. മുംബൈയിലെ ആശുപത്രിയിൽ 19 നായിരുന്നു ഗർഭാശയ സംബന്ധമായ ഫാത്തിമയുടെ ശസ്ത്രക്രിയ. ലോക് ഡൗൺ വന്നതിനാൽ 21 ന് ഡിസ്ചാർജ് ചെയ്തു. ഉടൻ യാത്ര സാധ്യമല്ലാത്തതിനാൽ 3 ദിവസം ഹോട്ടലിൽ കഴിഞ്ഞു. 24 ന് ബുക്ക് ചെയ്ത ഫ്‌ളൈറ്റ് റദ്ദായതിനാൽ തുടർന്നും ഹോട്ടലിൽ കഴിയേണ്ടി വന്നു. ലോക്ഡൗൺ നിമിത്തം ഭക്ഷണ സാധനങ്ങൾ വരെ കിട്ടാതായതോടെ ആംബുലൻസ് വിളിച്ച് കേരളത്തിലേക്ക് പോന്നു. തമിഴ്‌നാട് അതിർത്തിയിലേക്കാണ് ആദ്യം പോയത്. അവർ മുത്തങ്ങ വഴി പോകാൻ പറഞ്ഞു.

എന്നാൽ മുത്തങ്ങ അതിർത്തിയിലെത്തിയപ്പോൾ കേരളത്തിലേക്കും വിട്ടില്ല. കേരളത്തിലെ ആശുപത്രിയിലോ മുറിയിലോ നിരീക്ഷണത്തിൽ കഴിയാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. തിരികെ പോയപ്പോൾ കർണാടക അതിർത്തിയിൽ മൂലഹൊളെ ചെക് പോസ്റ്റിന് സമീപം ബന്ദിപ്പുര വനമേഖലയിൽ രാത്രി മുഴുവൻ കഴിച്ചു കൂട്ടി. പിറ്റേന്നും കേരള ചെക്‌പോസ്റ്റിലെത്തി അപേക്ഷിച്ചെങ്കിലും കടത്തി വിട്ടില്ല. തുടർന്ന് കർണാടക പൊലീസിന്റെ സഹായത്തോടെ ഗുണ്ടൽപേട്ടിലേക്ക് തിരിച്ചു. ഗുണ്ടൽപേട്ട താലൂക്ക് ആശുപത്രിയിൽ ഒരു ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു.കലക്ടറുമായി ബന്ധപ്പെട്ടെങ്കിലും കടത്തി വിട്ടില്ല. ശസ്ത്രക്രീയ കഴിഞ്ഞ രോഗിയെന്ന നിലയിൽ സ്വന്തം നാട്ടിലേക്ക് യാത്ര അനുവദിക്കണമെന്നു മാത്രമായിരുന്നു ആവശ്യം. കോവിഡ് കെയർ സെന്ററുകളിലോ നിരീക്ഷണത്തിലോ കഴിയാനും തയാറായിരുന്നു. പിന്നീട് കേരളത്തിലേക്ക് വരാൻ അനുവദിക്കുകയായിരുന്നു ഈ മലയാളിയെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP