അന്തസ്സ് ജീവിതം കൊണ്ട് തെളിയിച്ച സ്ത്രീ രത്നങ്ങളെ എന്തിനാണ് പിറകിലേക്കു തെളിക്കുന്നതെന്ന് ഖദീജ നർഗീസ്; പ്രശ്നം കുടുസ്സായ ചിന്തകളെന്ന് അഡ്വ. നൂർബീന; പൊതുവേദികളിൽ നിന്ന് സ്ത്രീകളെ അകറ്റുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരെ മുസ്ലിം വനിതാ നേതാക്കൾ; മതപൗരോഹിത്യത്തിനെ നേർക്കും കടുത്ത വിമർശനം
കെ സി റിയാസ്
കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ പെരുമ്പറ മുഴക്കുമ്പോഴും മുസ്ലിം സ്ത്രീകളെ പൊതുവേദികളിൽ നിന്ന് വെട്ടിമാറ്റുന്ന മത, രാഷ്ട്രീയ നേതൃത്വത്തിന്റെ തെറ്റായ നിലപാടിനെതിരെ വിവിധ മുസ്ലിം വനിതാ നേതാക്കൾ രംഗത്ത്. ജമാഅത്തെ ഇസ്ലാമിയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ഇസ്ലാം; സ്ത്രീ സുരക്ഷ, സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ഇന്നലെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലാണ് വിവിധ വനിതാ നേതാക്കൾ തങ്ങളുടെ പ്രതിഷേധം പരസ്യമാക്കിയത്.
കോഴിക്കോട്ട് നടന്ന യൂത്ത്ലീഗ് സമ്മേളനത്തിലും ശേഷം നടന്ന മുസ്ലിം ലീഗിന്റെ പോഷക വിഭാഗമായ കെ എം സി സിയുടെ പ്രവാസി സംഗമത്തിലും വനിതാ നേതാക്കളെ ചില പുരുഷ നേതാക്കൾ അധിക്ഷേപിച്ചിരുന്നു. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അൻവറിനെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിൻ ഹാജിയും വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദിനെ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരുമാണ് അവഹേളിച്ചത്. അതിനു പിന്നാലെ ഈയിടെ കോഴിക്കോട് കടപ്പുറത്ത് നടന്ന മുജാഹിദ് ഐക്യസമ്മേളനത്തിൽ പതിനായിരക്കണക്കിന് വനിതകൾ സദസ്സുകളിലേക്ക് ഒഴുകിയപ്പോഴും അവരെ പ്രതിനിധീകരിക്കാൻ പേരിനു പോലും ഒരൊറ്റ വനിതയെ പോലും വേദിയിൽ ഇടം നൽകാൻ സംഘാടകർ തയ്യാറായിരുന്നില്ല. സ്ത്രീ ശാക്തീകരണത്തിൽ ഊറ്റംകൊള്ളുന്ന, മുസ്ലിം പരിഷ്കരണ പ്രവർത്തനങ്ങൾക്കു മുന്നിൽ നടന്ന മുജാഹിദുകൾക്കു പോലും മഹിളാ രത്നങ്ങളെ വേദിക്കു പിറകിലേക്കു മാറ്റേണ്ടിവന്നത് വിവിധ തലങ്ങളിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് നേതൃ സമീപനങ്ങൾക്കെതിരെ പരസ്യ പ്രതിഷേധവുമായി വനിതാ ലീഗ് സംസ്ഥാന ജനറൽസെക്രട്ടറിയും കേരള വനിതാ കമ്മിഷൻ അംഗവുമായ അഡ്വ. നൂർബീന റഷീദും മുജാഹിദ് വനിതാ വിഭാഗം സംസ്ഥാന നേതാവും പണ്ഡതയും സാമൂഹ്യ പ്രവർത്തകയുമായ ഖദീജ നർഗീസും രംഗത്തെത്തിയത്.
കോഴിക്കോട്ട് ഈയിടെ വലിയൊരു മഹാസമ്മേളനം നടന്നെങ്കിലും അതിന്റെ വേദിയിൽ ഒരു സ്ത്രീയെ പോലും ഇരുത്താനായില്ലെന്നും ഇതിൽ ഏറെ വേദനയുണ്ടെന്നും മനസ്സ് തട്ടിയാണ് എം ജി എം സംസ്ഥാന ഉപാധ്യക്ഷ കൂടിയായ ഖദീജ നർഗീസ് അഭിപ്രായപ്പെട്ടത്. നിറഞ്ഞ കയ്യടികളോടെയാണ് ഖദീജ നർഗീസിന്റെ ഓരോ വാക്കുകളെയും സദസ്സ് സ്വീകരിച്ചത്. മാന്യമായ വസ്ത്രധാരണം നടത്തുന്ന, അർഹതയും പ്രാപ്തിയും കഴിവുമുള്ള വനിതകൾക്ക് എന്താണ് സമ്മേളനങ്ങളുടെ മുൻനിരയിൽ ഇരുന്നാലെന്നും അവർ ചോദിച്ചു. ഒരു ബഹുസ്വര സമൂഹത്തിൽ നമ്മുടെ അന്തസ്സ് ജീവിതംകൊണ്ട് തെളിയിച്ച സ്ത്രീ രത്നങ്ങളെ എന്തിനാണ് പിറകിലേക്കു തെളിക്കുന്നത്. ലോകവും പ്രപഞ്ചവുമെല്ലാം വളരെ സന്തുലിതമായാണ് സർവ്വശക്തൻ സംവിധാനിച്ചിട്ടുള്ളത്. എന്നാൽ അത്തരമൊരു സന്തുലിതമായ നിലപാട് സ്വീകരിക്കാൻ അതിന്റെ വക്താക്കൾക്കു സാധിക്കാതെ വരുന്നത് സങ്കടകരമാണ്. വിശ്വാസ സ്വാതന്ത്ര്യം, ധാർമിക സുരക്ഷ, കുടുംബ ഭദ്രത തുടങ്ങി ഓരോ വിഷയങ്ങളിലും ഇസ്ലാമിന് കൃത്യവും കണിശവുമായ നിലപാടുകളുണ്ട്. അതനുസരിച്ച് തന്നെയാണ് മുസ്ലിം വനിതാ സംഘടനകൾ പ്രവർത്തിക്കുന്നത്.
പ്രവാചകന്റെ കാലത്ത് യുദ്ധവേളകളിൽ പോലും സ്ത്രീ പങ്കാളിത്തമുണ്ടായിരുന്നു. ഖലീഫ ഉമറിന്റെ ഭരണത്തിൽ ഇൻകം ടാക്സ് ഓഫീസർ ഒരു വനിതയായിരുന്നു. പ്രവാചക പത്നി ആഇശ പള്ളിയിൽ വച്ച് സ്ത്രീകൾക്ക് മതാധ്യാപനങ്ങൾ പഠിപ്പിച്ചിരുന്നു. വനിതകൾ ഒട്ടേറെ ഹദീസുകൾ ഉദ്ധരിച്ചതടക്കം ഇസ്ലാമിക ചരിത്രത്തിൽ എമ്പാടും ഉദാഹരണങ്ങളുണ്ട്. ഇതെല്ലാം ആർക്കാണ് മനസ്സിലാവാത്തത്? പർദ്ദയും മഫ്തയും ധരിച്ച് സ്ത്രീകൾ വോട്ടു ചോദിച്ചാൽ മാത്രം മതിയോ? സ്ത്രീകൾക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനപ്പുറം മാന്യമായ വേഷവിധാനങ്ങളോടെതന്നെ ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പൊതുസമൂഹത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. സ്കൂളിലും പള്ളികളിലും പോകുന്നതോടൊപ്പം ജോലി നിർവഹണങ്ങളിലും തെരഞ്ഞെടുപ്പുകളിലും പങ്കാളിയാകാൻ അവർക്കു സാധിക്കണം. അതിനെ ആരും മതവിരുദ്ധമായി (ഹറാം) പ്രഖ്യാപിക്കേണ്ടതില്ല. മതം അനുവദിച്ച സീമകളെ കൊട്ടിയടക്കുകയാണ് മതപൗരോഹിത്യം. സ്വന്തം നിലപാട് പോലും മനസ്സിലാക്കാത്തതാണ് അരക്ഷിതാവസ്ഥയ്ക്കു കാരണമെന്നും അല്ലാഹുവും അവന്റെ പ്രവാചകനും അനുവദിച്ചുതന്നതിനെ ആരും മതവിരുദ്ധമാക്കേണ്ടതില്ലെന്നും അവർ ഓർമിപ്പിച്ചു.
സമൂഹത്തിൽ പടരുന്ന ഇരുട്ടിന് പ്രകാശമാകാൻ മതപ്രചാരണങ്ങൾക്കു സാധിക്കേണ്ടതുണ്ടെന്നു വനിതാ ലീഗ് നേതാവും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയുമായ അഡ്വ. നൂർബീന റഷീദ് ചൂണ്ടിക്കാട്ടി. ഇസ്ലാമിലെ സ്ത്രീകൾക്ക് പൊതുവേദികളിൽ മുൻനിരയിൽ ഇരിക്കാൻ പറ്റില്ലെന്ന വിലക്കുകൾ അത്ഭുദപ്പെടുത്തുന്നതാണ്. അറിവുണ്ടായിട്ടും തിരിച്ചറിവില്ലാതെ പോകുന്നതിന്റെ ഉദാഹരണമാണിതെന്നും അവർ വ്യക്തമാക്കി. വളരെ വ്യാപ്തിയുള്ള ഒരു വിഷയത്തെ എത്ര കുടുസ്സായാണ് ചിലർ പിൻനിരകളിലേക്കു മാറ്റുന്നത്. സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കുമൊന്നും തെല്ലും കുറവില്ലെങ്കിലും മനുഷ്യ ഹൃദയങ്ങളിൽ വെളിച്ചം പകരുന്നില്ല. അസമത്വങ്ങളും ജീർണതകളും അരങ്ങു വാഴുമ്പോഴും അതിരുകടന്ന ഒരു സ്വാതന്ത്ര്യവും നാമാരും ആഗ്രഹിക്കുന്നില്ലെന്നും നൂർബീന ചൂണ്ടിക്കാട്ടി. നമസ്കാരവും സുന്നത്ത് നോമ്പുകളുമടക്കം ഇസ്ലാമിലെ ആരാധനകളെല്ലാം നിർവഹിക്കുമ്പോഴും നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാകുന്നുവോ എന്ന് പുനപ്പരിശോധിക്കണം. പൊതുവേദികളിൽ അടക്കം തെറ്റായ സമീപനങ്ങളാണ് വിമർശങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്നും അത് തിരുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.
എനിക്കു എന്റെ മതം, നിങ്ങൾക്കു നിങ്ങളുടെ മതം എന്ന വിശുദ്ധാധ്യാപനങ്ങൾ പഠിപ്പിക്കുന്ന മുസ്ലിംകൾക്ക് തീവ്രവാദത്തെയും ഭീകരവാദത്തെയും ഒരിക്കലും തുണയ്ക്കാനാവില്ലെന്നും തിന്മയെ ചെറുക്കാനും നന്മയെ പോഷിപ്പിക്കാനും സാധിക്കണമെന്നും മുസ്ലിം വനിതാ ലീഗ് സംസ്ഥാന ഉപാധ്യക്ഷയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ. കെ പി മറിയുമ്മ അഭിപ്രായപ്പെട്ടു. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം രാജ്യത്തെ ഭരണഘടന പൗരന്മാർക്ക് അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അവർ വ്യക്തമാക്കി.
ഇസ്ലാം പുരുഷ പക്ഷമോ സ്ത്രീ പക്ഷമോ അല്ലെന്നും മനുഷ്യ പക്ഷവും നീതിയുടെ പക്ഷവുമാണെന്ന് വിഷായാവതരണം നടത്തിയ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന ഉപാധ്യക്ഷ എ റഹ്മത്തുന്നിസ പറഞ്ഞു. അരക്ഷിതാവസ്ഥയും ബന്ധനങ്ങളുമല്ല, സ്വാതന്ത്ര്യവും സുരക്ഷയുമാണ് ഇസ്ലാം നൽകുന്നതെന്നും മുസ്ലിം സ്ത്രീകൾക്കും ഇസ്ലാമിനുമെതിരെയുള്ള വിവിധ വിമർശങ്ങളെ എണ്ണിയെണ്ണി അവർ സമർത്ഥിച്ചു.
തെറ്റിദ്ധാരണകളുടെ വേലിക്കെട്ടുകളിൽ തളച്ച് മുസ്ലിം സ്ത്രീകളെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് നീക്കിവെക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇത് തിരിച്ചറിയണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന കൂടിയാലോചനാസമിതി അംഗം പി വി റഹ്മാബി അഭിപ്രായപ്പെട്ടു. ഇസ്ലാം സന്തുലിതമാണ്. വളരെ എളുപ്പമായ മതത്തെ വളരെ കുടുസ്സാക്കാൻ സമുദായത്തിനകത്തും ശ്രമങ്ങളുണ്ടാവുന്നു. ലോകത്തെയും കാലഘട്ടത്തെയും വായിച്ചറിയാനും അടുത്തറിയാനും സ്ത്രീകൾക്കാവണം. അന്ധമായ ദേശീയത വളർത്തി, മതേതരത്വവും സോഷ്യലിസവും തകർക്കാൻ ഒരുഭാഗത്തുകൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നുണ്ട്്. ഇല്ലാത്ത ഭീകരത ഉണ്ടെന്നു സ്ഥാപിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്ത് പൊലീസ് ഭയപ്പെടുത്തുകയാണ്.
ഉത്തരേന്ത്യയിലും മറ്റും അനുഭവിച്ച ഭീതിയുടെ അന്തരീക്ഷം ഇന്ന് കേരളത്തിലേക്കും പടരുകയാണ്. മതന്യൂനപക്ഷങ്ങളും സാംസ്കാരിക പ്രവർത്തകരും യു എ പി എ എന്ന കരിനിയമത്തിന്റെ പേരിൽ ജയിലിൽ അടക്കപ്പെടുകയാണ്. മുത്വലാഖിന്റെ മറപിടിച്ച് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ മോദി ഭരണകൂടം ഗൂഢനീക്കങ്ങളാണ് നടത്തുന്നത്. നോട്ട് പ്രതിസന്ധിയിൽ നാട് നട്ടം തിരിയുമ്പോഴും വോട്ടുബാങ്കിൽ കണ്ണുനട്ട് യു പിയിൽ പ്രത്യേക നാടകമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഭീകരവാദികളെ തകർക്കാൻ ഇസ്രായാലെന്ന ജാര സന്തതിയുമായാണ് മോദിയുടെ കൂട്ടുകൂടെലെന്നും ഇത്തരം അപകടങ്ങളെല്ലാം സ്ത്രീ സമൂഹം തിരിച്ചറിയണമെന്നും അവർ ഓർമിപ്പിച്ചു. കെ ടി നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. സുലൈഖ പൂത്തൂർ, ആർ സി സാബിറ, വി പി ജമീല, സഫിയ്യ ടീച്ചർ, അസ്മാ മൻഅം, സഫ നൂറ തുടങ്ങിയവരും പങ്കെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്