Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിശ്വാസികളെ വെട്ടിലാക്കി 'ചൊവ്വാഴ്ച ചെറിയ പെരുന്നാൾ' എന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചവരെ വെറുതെ വിടില്ല; വാട്‌സാപ്പ് ഹർത്താലിന് പിന്നാലെ വന്ന വാട്‌സാപ്പ് മാസപ്പിറവി സന്ദേശ കുപ്രചാരണത്തിനെതിരെ പൊലീസിൽ പരാതിയുമായി മുസ്ലിം സമുദായ നേതാക്കൾ; പണ്ഡിതന്മാരെ അവഹേളിക്കാനും സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുമുള്ള കള്ളപ്രചാരവേലയ്‌ക്കെതിരെ നേതാക്കൾ ഉണർന്നത് നിസ്സംഗതയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നതോടെ

വിശ്വാസികളെ വെട്ടിലാക്കി 'ചൊവ്വാഴ്ച ചെറിയ പെരുന്നാൾ' എന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചവരെ വെറുതെ വിടില്ല; വാട്‌സാപ്പ് ഹർത്താലിന് പിന്നാലെ വന്ന വാട്‌സാപ്പ് മാസപ്പിറവി സന്ദേശ കുപ്രചാരണത്തിനെതിരെ പൊലീസിൽ പരാതിയുമായി മുസ്ലിം സമുദായ നേതാക്കൾ; പണ്ഡിതന്മാരെ അവഹേളിക്കാനും സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുമുള്ള കള്ളപ്രചാരവേലയ്‌ക്കെതിരെ നേതാക്കൾ ഉണർന്നത് നിസ്സംഗതയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നതോടെ

ടി.പി.ഹബീബ്

കോഴിക്കോട്: വാട്സ് അപ്പ് മാസപ്പിറവിയുടെ പേരിൽ ഏറെ വിമർശനം നേരിടേണ്ടി വന്ന സമുദായ നേതാക്കൾ ഒടുവിൽ ഉണർന്നു. തങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ നേതാക്കൾ ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകി.ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, കെ.ആലിക്കുട്ടി മുസല്യാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, ജമലുല്ലെലി, സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരുടെ പേരിൽ തെറ്റായ വാർത്തകൾ സൃഷ്ടിച്ചു വെന്നാണ് പരാതി. 3 ന് ശവ്വാൽ മാസപ്പിറവി ദ്യശ്യമായതായും 4 ന് ചൊവ്വാഴ്ച ചെറിയ പെരുന്നാൾ ഉറപ്പിച്ചതായുമാണ് ഖാസിമാരുടെ പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരണം നടന്നത്.

തെറ്റായ വാർത്ത സൃഷ്ടിച്ച് സമൂഹമാധ്യമമായ വാട്സ് അപ്പ് വഴി പ്രചരിപ്പിച്ച വ്യക്തികളെ കണ്ടെത്തി അവർക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമസ്ത പി.ആർ.ഒ.അഡ്വ:മുഹമ്മദ് തയ്യിബ് ഹുദവി കോഴിക്കോട് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. മലപ്പുറം എസ്‌പി.ക്ക് പരാതി നൽകുന്നത് ആലോചിക്കുന്നുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അറിയിച്ചു.സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ഇത്തരം സന്ദേശങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നതെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

വാട്സ് അപ്പ് മാസപ്പിറവി വിഷയം മൂലം പ്രയാസമനുഭവിച്ച വിവരം മറുനാടൻ മലയാളിയാണ് പുറത്ത് വിട്ടത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം ചൂടുള്ള വാർത്തയായി. ഇതേ തുടർന്ന് പൊലീസിൽ പരാതി നൽകണമെന്ന അഭിപ്രായം സമുദായ നേതാക്കളിൽ ഉയർന്നത്.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. പെരുന്നാൽ മാസപ്പിറവി കണ്ടതായി കോഴിക്കോട് ഖാസിമാർ ഉറപ്പിച്ചതായാണ് ചിലർ വാട്സ് അപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചത്. കോഴിക്കോട് ഖാസിമാരുടെ പേരോട് കൂടിയാണ് പ്രചാരണം. വിവിധ ചാനലുകളുടെ സ്‌ക്രീൻ ഷോട്ടും പ്രചരിപ്പിച്ചവരുണ്ട്. ചൊവ്വാഴ്ച കേരളത്തിൽ ചെറിയ പെരുന്നാൾ എന്ന പേരിലാണ് വ്യാപകമായി പ്രചരിപ്പിച്ചത്.

നിരവധി ഫോൺ സന്ദേശങ്ങളാണ് കോഴിക്കോട് ഖാസിമാരിലേക്കും പാണക്കാട് ഹൈദറലി തങ്ങൾക്കും പോയത്. എന്നാൽ മാസപ്പിറവി കണ്ടതായി വിശ്വസിക്കാൻ പറ്റിയ കേന്ദ്രങ്ങളിൽ നിന്നും വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് നേതാക്കൾ വിശദീകരിച്ചു. എന്നാൽ ഇതിനിടയിലും വാട്സ് അപ്പ് സന്ദേശങ്ങൾ പറപറന്നു. ചില സ്ഥലങ്ങളിൽ പെരുന്നാൽ ആഘോഷത്തിന്റെ ഭാഗമായി ആട് മാടുകളെ വരെ രാത്രിയിൽ അറുത്തു.
നേതാക്കളുടെ വിശദീകരണം വിപുലമായ രീതിയിൽ വന്നതോടെയാണ് സമുദായം മാസപ്പിറവി കണ്ടില്ലെന്ന് പൂർണ്ണാർഥത്തിൽ വിശ്വസിച്ചത്. അപ്പോഴേക്കും മാസം കണ്ടതായുള്ള വിവരം തെറ്റാണെന്ന് ഉറപ്പ് വരുത്താൻ ഏറെ സമയമാണ് മുസ്ലിം പള്ളികളിലും ഭവനങ്ങളിലും വേണ്ടി വന്നത്.

സോഷ്യൽ മീഡിയ വഴി ഇത്തരത്തിലുള്ള ഗുരുതരമായ വ്യാജ വാർത്തകൾ തയ്യാറാക്കി വിട്ടിട്ടും അതിനെതിരെ യാതോരുനടപടിയുമുണ്ടാകാത്തത് സമുദായത്തിനിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് അന്യേഷിക്കണമെന്ന മിനിമം ആവശ്യം പോലും ഒരു മുസ്ലിം സംഘടനയും ആദ്യ ഘട്ടത്തിൽ ഉന്നയിച്ചിട്ടില്ല. പണ്ഡിതന്മാരെ അവഹേളിക്കുകയും മുസ്ലിം സമുദായത്തിലെ പൊതുബോധത്തെ വ്യാജ പ്രചാരണത്തിലൂടെ അപമാനിക്കുകയും ചെയ്തിട്ടും ഇത്തരക്കാരെ കണ്ടെത്താനുള്ള നടപടിക്ക് വേണ്ടി പ്രസ്താവന നടത്താൻ പോലും ആദ്യ ഘട്ടത്തിൽ സമുദായ നേത്യത്വം തയ്യാറായിട്ടില്ല. സമുദായ നേത്യത്വത്തിന്റെ നിസ്സംഗമായ നിലപാടിനെതിരെ വിവിധ മുസ്ലിം സമുദായ ഗ്രൂപ്പുകളിൽ വ്യാപക വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

കത്വവയിലെ പീഡിപ്പിക്കപ്പെട്ട പെൺകുഞ്ഞിന്റെ പേരിൽ വാട്സ് അപ്പ് വഴി ഹാർത്താൽ ആഹ്വാനം നടത്തിയ സംസ്ഥാനമാണ് കേരളം. സംഘപരിവാർ പ്രവർത്തകരുടെ ഹർത്താൽ ആഹ്വാനം ഏറ്റെടുക്കാൻ മാത്രം 'വിശാല മനസ്ഥിതി' അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടതുമാണ്. വാട്സ് അപ്പ് ഹർത്താൽ ഒരു ക്രമസമാധാന പ്രശ്നമായി വന്നതുകൊണ്ട് അന്ന് സർക്കാർ തലത്തിൽ ശക്തമായ അന്യേഷണം നടത്തി.അക്രമത്തിന് കാരണക്കാരയവരെയും അക്രമികളെയും നിയമത്തിന് മുമ്പിലെത്തിക്കാൻ സാധിച്ചു. അതുകൊണ്ട് പ്രശ്നത്തിന്റെ ആഴവും പരപ്പും കുറക്കാനിടയാക്കി. എന്നാൽ വാട്സ് അപ്പ് മാസപ്പിറവി പ്രത്യക്ഷത്തിൽ നിരുപദ്രവകാരമായതിനാലാണ് ആദ്യ ഘട്ടത്തിൽ ആരും ഒച്ചവെക്കാതിരുന്നത്.എന്നാൽ ഇത്തരക്കാർക്കെതിരെ ഇപ്പോൾ തന്നെ ശബ്ദമുയർത്തിയില്ലെങ്കിൽ, ഇവരുടെ അജണ്ടകൾ സമുദായ മേൽവിലാസത്തിൽ പ്രചരിക്കുമെന്നാണ് ആശങ്ക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP