'വത്തക്ക' പരാമർശം നടത്തിയ അദ്ധ്യാപകന്റെ വലിയ ഫാൻ; പെൺകുട്ടികൾ ശബ്ദം ഉയർത്തി സംസാരിച്ചാൽ ഉടൻ കലഹിച്ച് നിങ്ങൾ ഏതെങ്കിലും അടുക്കളയിൽ ഒതുങ്ങിക്കഴിയേണ്ടവരെന്ന് പറയും; ഇന്റേണൽ മാർക്ക് കുറച്ചും ഭാവി തുലയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയും മാനസിക പീഡനം; പഠിച്ചതും പഠിപ്പിക്കുന്നതും ഫാറൂഖ് കോളേജിൽ; വിനോദയാത്രയ്ക്കിടെ ദളിത് വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകനെ പൊന്നുപോലെ നോക്കി ലീഗും കോളേജ് മാനേജ്മെന്റും
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വിനോദ യാത്രക്കിടയിൽ ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത അദ്ധ്യാപകനെതിരെ നടപടിയെടുക്കാതെ കോഴിക്കോട് ഫാറൂഖ് കോളേജ് അധികാരികൾ. ഫാറൂഖ് കോളേജ് മലയാളം വിഭാഗം അദ്ധ്യാപകൻ കമറുദ്ദീൻ പരപ്പിലിനെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്ന് ഇത്ര സമയമായിട്ടും അദ്ധ്യാപകനെതിരെ നടപടിയെടുക്കാത്തതിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
മുസ്ലിം ലീഗിന്റെ അധീനതയിലുള്ള റൗളത്തുൽ ഉലൂം മാനേജ്മെന്റാണ് പീഡനക്കേസിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിട്ടും സംരക്ഷണം നൽകുന്നത്. അദ്ധ്യാപകനെ പുറത്താക്കാതിരിക്കുന്നതിൽ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന വിമർശനവുമായി വിദ്യാർത്ഥികളും രംഗത്തെത്തി. ഇന്ന് കോളേജിലേക്ക് എസ്എഫ്ഐ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രിതഷേധ മാർച്ച് സംഘടിപ്പിച്ചു.ഫാറൂഖ് കോളേജിൽ തന്നെ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് കമറുദ്ദീൻ. പഠിക്കുന്ന കാലത്ത് എംഎസ്എഫിന്റെ നേതാവും രണ്ട് വർഷം വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയുമായിരുന്നു. അദ്ധ്യാപകനായതിന് ശേഷം നിലവിൽ മുസ്ലിം ലീഗിന്റെ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കോൺഫഡറേഷൻ ഓഫ് കോളേജ് ടീച്ചേർസ് എന്ന സംഘടനയുടെ ഫാറൂക്ക് കോളേജ് ഘടകത്തിന്റെ നേതാവുമാണ്.
ക്ലാസ് മുറികളിൽ നിന്ന് കമറുദ്ദീൻ നിരന്തരമായി പെൺകുട്ടികളെ അപമാനിച്ച് ഇറക്കിവടാറുണ്ടായിരുന്നതായി ഇദ്ദേഹം പഠിപ്പിക്കുന്ന വിദ്യാർത്ഥികളിലൊരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു. പലരും അപമാനിതരായി ഇറങ്ങിപ്പോകാറുമുണ്ടായിരുന്നു. പഠിപ്പിക്കുന്ന വിഷയത്തിൽ യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനവും അദ്ധ്യാപക സംഘടന പ്രവർത്തനവുമായിരുന്നു. എംഎസ്എഫിന്റെ കീഴിൽ ഇദ്ദേഹത്തിന് വേണ്ടി കുഴലൂത്ത് നടത്തുന്ന ഒരു പറ്റം വിദ്യാർത്ഥികളുമുണ്ടായിരുന്നു.
അവരെ ഉപയോഗിച്ച് കമറുദ്ദീനെ എതിർക്കുകയോ ചോദ്യം ചെയ്യുകയോ ചെയുന്ന വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യാറുണ്ട്. ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് കുറക്കുകയും കോളേജ് ഓട്ടോണമസാണ് നിങ്ങളുടെ ഭാവി നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും. മാനസിക പീഡനം സഹിക്കാതെ പഠനം നിർത്തിപ്പോകേണ്ടി വന്ന വിദ്യാർത്ഥികളുമുണ്ട്.
ശബ്ദമുയർത്തി സംസാരിക്കുന്ന പെൺകുട്ടികളോട് കമറുദ്ദീൻ നിരന്തരം കലഹിക്കുകയും നിങ്ങളൊക്കെ ഏതെങ്കിലും അടുക്കളയിൽ ഒതുങ്ങിക്കഴിയേണ്ടവരാണെന്ന് പറഞ്ഞ് അത്തരം വിദ്യാർത്ഥികളെ അപമാനിക്കുകയും ചെയ്യും. കോളേജിലെ പ്രധാന സദാചാര പൊലീസും അദ്ദേഹമായിരുന്നു. കോളേജിന്റെ തന്നെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രെയിനിങ് കോളേജിലെ ഒരു അദ്ധ്യാപകൻ നടത്തിയ വത്തക്ക പരാമർശത്തിൽ പ്രതിഷേധിച്ച് സമരം നടത്തിയ വിദ്യാർത്ഥികളെ കമറുദ്ദീന്റെ നേതൃത്വലുള്ള അദ്ധ്യാപകർ നിരന്തരം വേട്ടയാടിയിരുന്നു. കോളേജിന്റെ ആഭ്യന്തര വേദികളിലും വത്തക്ക പരാമർശം നടത്തിയ അദ്ധ്യാപകനെ അനുകൂലിച്ച് സംസാരിച്ചിരുന്ന ആളാണ് ഇപ്പോൾ അറസ്റ്റിലായ കമറുദ്ദീനെന്നും വിദ്യാർത്ഥി പറയുന്നു.
2019 ഡിസംബറിൽ കോളേജിൽ നിന്ന് ഉഡുപ്പി കുടജാദ്രി എന്നിവിടങ്ങളിലേക്ക് നടത്തിയ വിനോദ യാത്രക്കിടയിലാണ് അവസാന വർഷം ഡിഗ്രി മലയാളം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിയെ ഖമറുദ്ദീൻ പീഡിപ്പിക്കുന്നത്. ബസിൽ വച്ചാണ് കമറുദ്ദീൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. ബസിന്റെ ഏറ്റവും പിറകിലെ സീറ്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. മാനസികമായി തളർന്ന വിദ്യാർത്ഥി യാത്ര കഴിഞ്ഞെത്തിയ ഉടൻ ഹോസ്റ്റലിൽ കൂടെ താമസിക്കുന്നവരുമായി പീഡന വിവരം പങ്കുവെക്കുകയായിരുന്നു. വിദ്യാർത്ഥികളും മലയാളം വിഭാഗത്തിലെ വിദ്യാർത്ഥികളും കോളേജ് അധികൃതർക്ക് നൽകിയ പരാതിയിൽ കമറുദ്ദീനെ സസ്പെന്റ് ചെയ്തിരുന്നു.
പിന്നീട് സംഭവമറിഞ്ഞ ഫറോക്ക് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കേസ് പിന്നീട് കോഴിക്കോട് സൗത്ത് പൊലീസിന് കൈമാറുകയുമായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലും മുസ്ലിം ലീഗിന്റെ സമ്മർദ്ദത്താലും ഇതുവരെയും കേസിൽ നടപടികളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ വിദ്യാർത്ഥികളിൽ നിന്ന് പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതോടെ പൊലീസ് കഴിഞ്ഞ ദിവസം കമറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം തെളിഞ്ഞാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ്് കോളേജ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിശദീകരണമെങ്കിലും മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഇതുവരെയും കമറുദ്ദീനെതിരെ കൂടുതൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
അതേ സമയം ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഫാറൂഖ് കോളേജ് അദ്ധ്യാപകനെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് എസ്എഫ്ഐ കോഴിക്കോട് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടും അദ്ധ്യാപകനെ പുറത്താക്കാൻ കോളേജ് അധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല.പീഡന വിവരം അറിഞ്ഞിട്ടും അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഇത്രമേൽ ഹീനമായ കൃത്യം ചെയ്ത വ്യക്തി ഒരു നിമിഷം പോലും അദ്ധ്യാപകനായി തുടരാൻ അർഹനല്ല. ഈ അദ്ധ്യാപകനെ അടിയന്തരമായി കോളേജിൽ നിന്ന് പുറത്താക്കാൻ ഫാറൂഖ് കോളേജ് അധികാരികൾ തയ്യാറാകണമെന്നും വിഷയത്തിൽ വിദ്യാർത്ഥിനിക്കൊപ്പം നിന്നുകൊണ്ട് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍