ലേഡി ഡോക്ടർ പരാതി നൽകിയത് ലൈംഗികാതിക്രമത്തിന്റെ അസ്വസ്ഥതകൾ തിരിച്ചറിഞ്ഞ്; സിഐയ്ക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞത് തനിക്ക് നേരെ നടന്നത് ബലാത്സംഗ ശ്രമമെന്നും; കെജിഎംഒഎ ഡോക്ടറോട് അപ്പോയിന്റ്മെന്റ് എടുത്തത് കാര്യം പറയാതെ; സ്വാധീന കരുക്കൾ നീക്കാൻ പോലും അവസം നൽകാതെ നീങ്ങിയപ്പോൾ ഡോക്ടർ നേതാവ് ഞൊടിയിടയ്ക്കുള്ളിൽ അഴിക്കുള്ളിലും; നടപ്പാക്കിയത് വാളയാറിലെ പിഴവ് സംഭവിക്കരുതെന്ന നിർദ്ദേശം; ഡോ സനൽ കുമാറിനെ തുറന്ന് കാട്ടി മ്യൂസിയം സിഐയുടെ ഹീറോയിസം
എം മനോജ് കുമാർ
തിരുവനന്തപുരം: ഫോർട്ട് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടർ സനൽകുമാറിന്റെ അറസ്റ്റിനു വഴി തെളിച്ചതിന് പിന്നിൽ മ്യൂസിയം സിഐ യു.ബിജുവിന്റെ ജാഗ്രതയേറിയ നീക്കങ്ങൾ. കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡനറും ജില്ലാ പ്രസിഡന്റുമായ സർക്കാർ ഡോക്ടറെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്യാനൊരുങ്ങുമ്പോൾ നീക്കങ്ങളെക്കുറിച്ച് ഒരു സൂചനയും സിഐ നൽകിയില്ല. സിഐയുടെ തന്ത്രപരമായ നീക്കങ്ങൾ ഡോക്ടറെ അഴിക്കുള്ളിൽ എത്തിക്കുകയും ചെയ്തു. പരാതി കിട്ടിയപ്പോൾ തന്നെ കേസിൽ ഡോക്ടറെ പ്രതി ചേർത്തു. അറസ്റ്റ് ഉടനെ രേഖപ്പെടുത്തുകയും ചെയ്തു. അറസ്റ്റ് വിവരം ലീക്കായാൽ പ്രതിയായ ഡോക്ടർ ഒളിവിൽ പോകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമായിരുന്നു. ഉടൻ അറസ്റ്റ് വന്നപ്പോൾ ഡോക്ടർക്കും ഉന്നതല ബന്ധങ്ങൾ ഉള്ളവർക്കും അനങ്ങാൻ സാധിച്ചില്ല. ഡോക്ടർ അഴിക്കുള്ളിലാകുകയും ചെയ്തു.
വാളയാറിലെ സഹോദരികളുടെ മരണത്തിനു ശേഷം കേരളാ പൊലീസ് കൈക്കൊണ്ട തീരുമാനം തന്നെയാണ് മ്യൂസിയം സിഐ നടപ്പിലാക്കിയതും. പോക്സോ, ബലാത്സംഗക്കെസുകളിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. വാളയാർ കേസിൽ സർക്കാർ കൂടി പ്രതിക്കൂട്ടിലായ സാഹചര്യം വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഈ കാര്യത്തിലുള്ള ശക്തമായ നിർദ്ദേശം ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് നേരിട്ട് നൽകുകയും ചെയ്തിരുന്നു. പൊലീസിനെതിരെ ഉയർന്ന ശക്തമായ വികാരം ഉൾക്കൊണ്ടാണ് കേരളാ പൊലീസ് ഈ നിലപാട് സ്വീകരിച്ചത്. കേരളമാസകലമുള്ള മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും എത്തിയിരിക്കുന്ന ഈ നിർദ്ദേശം തന്നെയാണ് മ്യൂസിയം സ്റ്റേഷനിൽ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കപ്പെട്ടത്.
വനിതാ ഡോക്ടറുടെ പരാതി വന്നപ്പോൾ പരാതിയുടെ ഗൗരവം ഉൾക്കൊണ്ട് മ്യൂസിയം സിഐ തന്നെ നേരിട്ടാണ് ഈ പരാതി കൈകാര്യം ചെയ്തത്. അന്വേഷണത്തിൽ തെളിഞ്ഞത് പ്രതിസ്ഥാനത്തുള്ള കെജിഎംഒയിലെ ഈ ഡോക്ടറുടെ ഉന്നത തല ബന്ധങ്ങളും. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന രീതിയിൽ സിഐ കരുതി നീങ്ങി. പരാതിയുടെ വിവരങ്ങൾ മുഴുവൻ രഹസ്യമായി സൂക്ഷിച്ചു. അറസ്റ്റുമായി ബന്ധപ്പെട്ടു എല്ലാ കരുതൽ നടപടികളും മുൻകൂർ തന്നെ കൈക്കൊണ്ടു. മ്യൂസിയം പൊലീസിലെ പലരും അറസ്റ്റ് വിവരം അറിഞ്ഞതുപോലുമില്ല. മെഡിക്കൽ വൃത്തങ്ങളിലെ ഉന്നതനെ പൊക്കുമ്പോൾ ഒരു വിവരങ്ങളും പുറത്തേക്ക് പോയില്ല.
അതുകൊണ്ട് തന്നെ പ്രശ്നത്തിൽ ഇടപെടാൻ ആർക്കും കഴിഞ്ഞതുമില്ല. അറസ്റ്റ് സൂചന ആരോപണ വിധേയനായ ഡോക്ടർ സനൽകുമാറിനും നൽകിയില്ല. ഒരു ലേഡി ഡോക്ടറുടെ പരാതി കിട്ടി. അത് അന്വേഷിക്കുന്നു എന്ന രീതിയിലാണ് പൊലീസ് നീങ്ങിയത്. അതുകൊണ്ട് തന്നെ തന്നെ തേടിയുള്ള മ്യൂസിയം സിഐയുടെ വരവിനു പിന്നിലും ഡോക്ടർ അപകടം മണത്തതേയില്ല. ബലാത്സംഗ ശ്രമത്തിനു പരാതി നൽകിയപ്പോൾ പരാതിയിലെ വിശദാംശങ്ങൾ ചികഞ്ഞ സിഐയ്ക്ക് പരാതിയിലെ വാസ്തവം ബോധ്യമായി. അതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.
രണ്ടു ദിവസം മുൻപാണ് ലേഡി ഡോക്ടർ പരാതിയുമായി എത്തുന്നത്. ബലാത്സംഗശ്രമം ചൂണ്ടിക്കാട്ടിയാണ് വനിതാ ലേഡി ഡോക്ടർ സിഐയ്ക്ക് പരാതി നൽകിയത്. തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ അസ്വസ്ഥതകളുമായാണ് ലേഡി ഡോക്ടർ സിഐയെ കണ്ടത്. ഒരു ഡോക്ടർ എന്ന നിലയിൽ തനിക്ക നടത്തേണ്ട പരിശോധനയെക്കുറിച്ച് ധാരണകൾ ഉള്ളതിനാൽ ഡോക്ടറുടെ പെരുമാറ്റത്തിലെ അസ്വാഭാവികതകളും ലൈംഗിക അതിക്രമവുമാണ് വനിതാ ഡോക്ടർ ചൂണ്ടിക്കാട്ടിയത്. തനിക്ക് നേരെ നടന്നത് ബലാത്സംഗ ശ്രമം തന്നെയെന്നു വനിതാ ഡോക്ടർ ചൂണ്ടിക്കാട്ടുകയും ചെയ്തു. വാസ്തവം സിഐ ഉറപ്പു വരുത്തുകയായിരുന്നു. കേസിൽ ഗൈനക്കോളജിസ്റ്റിനെ പ്രതിചേർക്കുകയായിരുന്നു. പൊലീസ് അറസ്റ്റിലേക്കും നീങ്ങി. ആർക്കും ഇടപെടാനുള്ള ഒരു പഴുതും ഇതിനിടയിൽ നൽകിയതുമില്ല. ഇത് ഡോക്ടർക്ക് വിനയാവുകയും ചെയ്തു.
പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മരിയൻ കോളെജ് വിദ്യാർത്ഥി അറസ്റ്റിലാകുന്നതിനു പിന്നിൽ പ്രവർത്തിച്ചതും ഇതേ മ്യൂസിയം സിഐയുടെ കരുനീക്കങ്ങൾ തന്നെയായിരുന്നു. വാളയാർ സംഭവങ്ങളെ തുടർന്ന് പൊലീസിന് ലഭിച്ച കർശനമായ നിർദ്ദേശം തന്നെയാണ് കണ്ണേറ്റുമുക്ക് വലിയശാല സ്വദേശി ജെറി പോക്സോ കേസിൽ അറസ്റ്റിലാകാനും കാരണമായത്. പരാതി നൽകി ആഴ്ചകൾ കഴിഞ്ഞാണ് ജെറി പിടിയിലായത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ജെറി കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ജെറിയെ രക്ഷിക്കാൻ വൻ സമ്മർദ്ദമാണ് പൊലീസിന് മേൽ വന്നത്. പക്ഷെ ബിജു കർശനമായ സമീപനം തന്നെയാണ് ഈ കേസിലും കൈക്കൊണ്ടത്. ഇതോടെയാണ് ജെറി പോക്സോ കേസിൽ അകത്തായത്.
പ്രണയം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ വശത്താക്കി ആൽത്തറയുള്ള മറ്റൊരു സുഹൃത്തിന്റെ വീട്ടിൽക്കൊണ്ടുപോയാണ് കഴിഞ്ഞ ഓണക്കാലത്ത് ജെറി പീഡിപ്പിച്ചത്. കടയ്ക്കാവൂർ സ്വദേശിയായ ജെറി കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടിയാണ് കണ്ണേറ്റുമുക്കിലെ സുഹൃത്തിന്റെ വീട്ടിൽ താമസം തുടങ്ങിയത്. എതിന്നിടയിലാണ് പെൺകുട്ടിയുമായി ജെറി സൗഹൃദം തുടങ്ങുന്നത്. ഇത് പീഡനത്തിനുള്ള അവസരമാക്കി ജെറി മാറ്റുകയായിരുന്നു. സ്കൂൾ യൂണിഫോമിൽ പെൺകുട്ടിയെ സ്കൂളിനു മുന്നിൽ നിന്ന് കൂട്ടിക്കൊണ്ടു പോയാണ് ജെറി പീഡനത്തിനു വിധേയമാക്കിയത്. എന്നിട്ടും സ്വാധീനത്തിന്റെ ബലത്തിൽ പ്രതി രക്ഷപ്പെട്ടു നടക്കുകയായിരുന്നു. സ്കൂൾ അധികൃതർ സംഭവം അറിഞ്ഞതോടെ രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചു വരുത്തി വിവരം പറഞ്ഞു. ഇതോടെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. പീഡനം നടന്നത് മ്യൂസിയം പൊലീസ് പരിധിയിൽ ആയതിനാൽ തമ്പാനൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. മ്യൂസിയം പൊലീസാണ് പരാതി ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജെറിയെ അറസ്റ്റ് ചെയ്യുന്നത്.
ട്യൂഷന് ക്ലാസിലെ പ്രണയമാണ് പീഡനത്തിലേക്കും ഒടുവിൽ പോക്സോ കേസിലെ അറസ്റ്റിലേക്കും വഴിവെച്ചത്. ആൽത്തറയിലെ സുഹൃത്തിന്റെ വീട്ടിൽ ബൈക്കിൽ എത്തിച്ചാണ് ഈ ഓണക്കാല വേളയിൽ ജെറി ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. സുഹൃത്ത് പുറത്ത് കാവൽ നിൽക്കുമ്പോഴാണ് ജെറി പീഡനം നടത്തിയത്. കഴിഞ്ഞ 14 നു തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ഒൻപതാം ക്ലാസുകാരി മൊഴി നൽകിയത്. കേസ് വന്നപ്പോൾ മുങ്ങി നടക്കുകയായിരുന്ന ജെറിയെ കഴിഞ്ഞ ദിവസമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ജെറി സഞ്ചരിച്ചിരുന്ന ലൊക്കേഷൻ മനസിലാക്കി റോഡിൽ നിന്നാണ് ജെറിയെ സിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ജെറിയെ റിമാൻഡ് ചെയ്യുകയും ചെയ്തു. പ്രണയം പീഡനത്തിലേക്ക് മാറ്റിയതാണ് പോക്സോ കേസിൽ ജെറി കുടുങ്ങാൻ കാരണം.
പക്ഷെ വാളയാർ പീഡനങ്ങളുടെ പാശ്ചാത്തലത്തിൽ പൊലീസിന്റെ സമീപനം ജെറിക്കും വിനയായി. ഇതോടെയാണ് ജെറി റിമാൻഡിലായത്. ജെറിക്ക് പിന്നാലെ ഇപ്പോൾ മ്യൂസിയം സിഐ സ്വീകരിച്ച കടുത്ത നിലപാട് കാരണം കെജിഎംഒഎയിലെ ഒരുന്നതൻ കൂടി ബാലാത്സംഗക്കേസിൽ അഴിക്കുള്ളിലാവുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്