മുരിങ്ങൂർ ധ്യാനകേന്ദ്രത്തിന്റെ പേരിൽ യുകെയിൽ ആരംഭിച്ച ധ്യാനകേന്ദ്രത്തിന്റെ മറവിൽ തട്ടിപ്പ്; ജീവിത പ്രശ്നങ്ങൾ നേരിട്ട മലയാളിയായ ഡോക്ടർ ദമ്പതികളെ ധ്യാനകേന്ദ്രത്തിലെ ബ്രദർ എന്ന പേരിൽ മറ്റൊരു മലയാളി തട്ടിച്ചത് 60ലക്ഷം രൂപ; യുകെയിൽ തട്ടിപ്പ് നടത്തിയ മലയാളി യുവാവിന് മൂന്നരക്കൊല്ലം തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി
പ്രത്യേക ലേഖകൻ
ലണ്ടൻ: പ്രശസ്തമായ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിനു ബ്രിട്ടനിൽ തുടങ്ങിയ ശാഖയായ ഡാർലിങ്ടൺ ഡിവൈൻ റിട്രീറ്റ് കേന്ദ്രത്തെ മറയാക്കി 70000 പൗണ്ടിന്റെ(ഏതാണ്ട് 60 ലക്ഷം രൂപ) തട്ടിപ്പു നടത്തിയ മലയാളി യുവാവിന് ഒടുവിൽ ജയിൽ ശിക്ഷ. ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷകനായും സേവകനായും ചമഞ്ഞെത്തിയ നൈനാൻ വർഗീസ് എന്ന യുവാവാണ് കോടതി വിധിയിലൂടെ മൂന്നര വർഷത്തോളം ജയിൽ ജീവിതം അനുഭവിക്കാൻ തയ്യാറെടുക്കുന്നത്. ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥനക്കു എത്തിയ ബർമിങ്ഹാമിലെ ഡോക്ടർ ദമ്പതികൾക്ക് ചുളുവിലയ്ക്ക് വീട് വാങ്ങി നൽകാം എന്ന പ്രലോഭനം നൽകിയാണ് ഇയാൾ 70000 പൗണ്ട് കൈക്കലാക്കിയത് എന്നായിരുന്നു കേസ്. പതിവായി ധ്യാന കേന്ദ്രത്തിൽ എത്തിയിരുന്ന ദമ്പതികളെ നല്ല വർത്തമാനത്തിൽ മയക്കിയാണ് നൈനാൻ പണം കൈക്കലാക്കിയത് എന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. എന്നാൽ ഒരു ഘട്ടത്തിൽ പാപ്പരായി മാറിയ ഇയാളിൽ നിന്നും പരാതിക്കാർക്കു നഷ്ടമായ പണം തിരികെ കിട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതിനിടെ ഡാർലിങ്ടൺ ധ്യാന കേന്ദ്രത്തിന്റെ തുടക്കകാലത്തു മുൻനിരയിൽ നിന്ന രണ്ടു പ്രാർത്ഥനക്കാരുടെ പേരും ഇപ്പോൾ യുകെ മലയാളികൾ ചർച്ച ചെയ്യുകയാണ്. ധ്യാന കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ടു എത്തിയ വൈദികരെ ചൂഷണം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഇരുവരും ഇപ്പോൾ പ്രമുഖ സംഘടനയുടെ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകരായി സമൂഹത്തിൽ നിറഞ്ഞു നിൽപ്പുണ്ട്. ഇവരുമായി ബന്ധപ്പെട്ട തർക്കം പൊതു മധ്യത്തിൽ എത്തുന്നത് ധ്യാന കേന്ദ്രത്തിനു ക്ഷീണമാകും എന്ന ചിന്തയിൽ മൂടി വയ്ക്കപ്പെടുക ആയിരുന്നു എന്നാണ് പിന്നീട് പുറത്തു വന്ന വിവരം. പ്രാർത്ഥന കേന്ദ്രത്തിൽ എത്തുന്ന വിശ്വാസികൾ ചൂഷണം ചെയ്യപ്പെടുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് ഇപ്പോൾ യുകെ മലയാളികൾ തിരിച്ചറിയുന്നത്.
ഏതാനും വർഷം മുൻപ് പ്രശസ്തമായ ധ്യാന കേന്ദ്രത്തിന്റെ മറവിൽ ഗ്യാസ്, ഇലക്ട്രിസിറ്റി ഇന്ധന വിതരണത്തിന് ഇറങ്ങിയ പ്രാർത്ഥനക്കാരൻ കോടീശ്വരനാകാൻ എളുപ്പ വഴിയായായാണ് പ്രാർത്ഥന ഉപയോഗപ്പെടുത്തിയത്. ഇയാൾക്കെതിരെ ബ്രിട്ടീഷ് മലയാളിയിൽ അടക്കം വാർത്ത എത്തിയപ്പോഴാണ് ധ്യാന കേന്ദ്രം ഇടപെട്ടു പ്രാർത്ഥന ബിസിനസ് അവസാനിപ്പിച്ചത്. ഇയാൾ ഇപ്പോഴും സ്വന്തം നിലയിൽ മുടക്കു മുതൽ ആവശ്യമില്ലാത്ത പ്രാർത്ഥന ബിസിനസ്സിൽ സജീവമാണെന്നാണ് സൂചന. ധനസമ്പാദനം മാത്രം ലക്ഷ്യമിടുന്ന ഇത്തരക്കാരെ കുറിച്ച് ഇടയ്ക്കിടെ ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും വിശ്വാസം മറയാക്കി നടത്തുന്ന ബിസിനസ് തളർച്ചയില്ലാതെ തഴച്ചു വളരുകയാണ്.
മിഡ്ലാന്റ്സിൽ ജിപിയായി ജോലി ചെയ്യുന്ന ദമ്പതികളെ നയചാതുരിയോടെ വർത്തമാനത്തിൽ മയക്കിയാണ് നൈനാൻ പണം തട്ടിച്ചതെന്നു പ്രോസിക്യൂട്ടർ ജോലിയോൺ പേർക്സ് റ്റീസൈഡ് ക്രൗൺ കോടതിയിൽ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. ഡോക്ടർ ദമ്പതികൾക്ക് വേണ്ടി ദൈവം നേരിട്ട് അയച്ച വ്യക്തിയാണ് താനെന്നു പരാതിക്കാരെ വിശ്വസിപ്പിക്കാൻ 43 കാരനായ നൈനാന് കഴിഞ്ഞുവെന്നും കോടതിയിൽ തെളിയിക്കാനായി. പരാതിക്കാരുടെ നിസ്സഹായത പ്രതി നന്നായി ചൂഷണം ചെയ്യുക ആയിരുന്നു എന്നാണ് കോടതിയിൽ ബോധിപ്പിക്കപ്പെട്ടത്. വിധി കേട്ട് പുറത്തു വന്ന നൈനാൻ സ്കാർഫ് ഉപയോഗിച്ച് മുഖം മറയ്ക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടപ്പോൾ കൂളായി ചിരിച്ചു ഫോട്ടോക്ക് പോസ് ചെയ്തത് ബ്രിട്ടീഷ് മാധ്യമങ്ങൾ നന്നായി ഉപയോഗിക്കുകയാണ്. ഇയാൾ ഒട്ടും മനസ്താപം പ്രകടിപ്പിച്ചിട്ടില്ലെന്നു കോടതിയും വിചാരണയ്ക്കിടെ കണ്ടെത്തിയിരുന്നു. ഇതോടെ ജഡ്ജ് സൈമൺ ബേൺ ആർട്ടൻ ആരോപണ വിധേയൻ ശിക്ഷാർഹമാണ് ഏന് കണ്ടെത്തുക ആയിരുന്നു.
താമസിച്ചു ധ്യാനം കൂടാൻ എത്തിയ സന്ദർഭത്തിലാണ് നൈനാൻ വർഗീസ് ഡോകടർ ദമ്പതികളുമായി കൂടുതൽ അടുത്തത്. പരിചയം ആത്മബന്ധമായി വളർന്നപ്പോൾ രാവും പകലും നോക്കാതെ നൈനാൻ മിഡിൽസ്ബറോയിൽ നിന്നും മിഡ്ലാന്റ്സിലേക്കു ഡ്രൈവ് ചെയ്യുക പതിവായി. ധ്യാന കേന്ദ്രത്തിലെ പ്രാർത്ഥനക്കു പുറമെ ഡോക്ടറാമാരുടെ വീട്ടിലും പ്രാർത്ഥന പതിവായി. ഇതിനിടയിൽ നൂറ് കണക്കിന് ഫോൺ കോളുകളും കൈമാറി. ഡോക്ടർമാരുടെ വിശ്വാസം പിടിച്ചു പറ്റാൻ ധ്യാന കേന്ദ്രത്തിൽ എത്തുന്ന പ്രമുഖ വചന ശുശ്രൂഷകരെയും കൂടെ കൂട്ടാൻ നൈനാൻ മറന്നില്ല. ഇതെല്ലം തട്ടിപ്പിനുള്ള ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായി നൈനാൻ രൂപം നൽകിയതാണെന്നു കോടതിക്ക് ബോധ്യമായി.
ബന്ധം ബിസിനസിലേക്കു വളർത്താൻ ഡോക്ടർമാരിൽ സമ്മർദ്ദം ചെലുത്തുന്നത് ഈ ഘട്ടത്തിലാണ്. തനിക്കു പങ്കാളിത്തമുള്ള പ്രാദേശിക പത്ര വിതരണ സ്ഥാപനത്തിൽ ഷെയർ എടുക്കാൻ പ്രേരണയായി. ഇതിന്റെ ലാഭവിഹിതം വൈകാതെ നൽകാതെ എന്ത് പറഞ്ഞാലും ഡോക്ടർമാർ വിശ്വസിക്കും എന്നിടം വരെ കാര്യങ്ങൾ എത്തിച്ചു. ഇതേ തുടർന്നാണ് തന്റെ അറിവിൽ ചുളു വിലയ്ക്ക് വിൽക്കാൻ ഇട്ടിരിക്കുന്ന കെട്ടിടം സ്വന്തമാക്കുന്ന കാര്യം ഇയാൾ അവതരിപ്പിക്കുന്നത്. പണം തന്റെ പേരിൽ സ്വീകരിച്ച ഇയാൾ കെട്ടിടം വാങ്ങി അതിൽ ബിസിനസ് തുടങ്ങിയപ്പോഴാണ് തങ്ങൾ സമർത്ഥമായി വഞ്ചിക്കപ്പെട്ടു എന്ന് ദമ്പതികൾക്ക് ബോധ്യമാകുന്നത്. ഇതേ തുടർന്നാണ് നിയമ നടപടികൾ ആരംഭിക്കുന്നത്.
രണ്ടു വർഷം മുൻപാണ് ഈ കേസിനു ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. വസ്തു ഇടപാടിലും ബിസിനസിലെ വ്യാജ പ്രമാണങ്ങൾ സൃഷ്ടിച്ചും നൈനാൻ തന്റെ കുരുട്ടു ബുദ്ധി നന്നായി ഉപയോഗിച്ചു. പണം കിട്ടിക്കഴിഞ്ഞതോടെ ബന്ധത്തിൽ നിന്നും അകന്ന ഇയാൾ പിന്നീട് ധ്യാന കേന്ദ്രത്തിൽ വച്ച് തന്നെ പണം താൻ കൈക്കലാക്കുക ആയിരുന്നു എന്ന് സമ്മതിക്കുക ആയിരുന്നു. പൊലീസ് കേസിനു പോകാതായാൽ 250 പൗണ്ട് വീതം നൽകി കടം തീർക്കാം എന്നതായിരുന്നു ഇയാളുടെ ഓഫർ. എന്നാൽ തന്റെ കബളിപ്പിക്കൽ നാടകം സമർത്ഥമായി വിജയത്തിൽ എത്തിക്കാൻ വേണ്ടിയുള്ള സാവകാശത്തിനു വേണ്ടിയാണ് ഇയാൾ ഈ ഓഫർ മുന്നോട്ടു വച്ചത്. കൃത്യം ഒരു വർഷത്തിനകം പാപ്പരായി മാറിയ ഇയാൾ ഡോകട്ർമാരിൽ നിന്നും കിട്ടിയ പണം തന്റെ 90000 പൗണ്ട് കടം തീർക്കാൻ ഉപയോഗിച്ചതായി കുറ്റസമ്മതവും നടത്തി.
മറ്റൊരു ബിസിനസ്സിൽ നികുതി വെട്ടിപ്പ് നടത്തിയതിനു നിയമനടപടികൾ നേരിട്ട ചരിത്രവും നൈനാന്റെ പേരിലുണ്ട്. ഡോക്ടർമാരുടെ ജീവിത സമ്പാദ്യം അതി നിഷ്ടൂരമായി കൈക്കലാക്കിയ ക്രിമിനൽ എന്ന നിലയിൽ നൈനാൻ ദയ അർഹിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. മാത്രമല്ല ഇയാൾ ഒരിക്കൽ പോലും പശ്ചാത്തപിക്കാൻ ശ്രമിക്കാഞ്ഞതും കോടതി നിരീക്ഷിച്ചു. നൈനാന് വേണ്ടി ദയാപൂർമായ നടപടികൾ ഉണ്ടാകണമെന്നും കോടതിയിൽ ആവശ്യമുണ്ടായി. ഇയാൾക്ക് മൂന്നു കുട്ടികൾ ഉള്ളതിനാൽ ദീർഘകാല ജയിൽ ശിക്ഷ നൽകരുതെന്നും ആവശ്യപ്പെട്ടത് കോടതി പരിഗണിച്ചില്ല.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്