കല്യാട്ട് മൂന്ന് മാസം മുമ്പ് വരെ മുഷ്ക് കാട്ടി നടന്നത് കോൺഗ്രസുകാർ; അന്യാധീനമായ ഓഫീസ് പുതുക്കി പണിതത് സ്വാധീനം തിരിച്ചു പിടിക്കാൻ; മന്ത്രി എംഎം മണിയെ എത്തിയതോടെ അടിക്ക് തിരിച്ചടി തുടങ്ങി; ബസ് സ്റ്റാൻഡിലെ അടിപിടിയിൽ കൈയ്ക്ക് സ്വാധീനം പോയത് ലോക്കൽ കമ്മറ്റി അംഗം പീതാംബരനും; പെരിയയിലേത് സംഘടനാ പരിമതികൾ മറികടക്കാനുള്ള സിപിഎം ആസൂത്രണമോ? വാളെടുത്തവൻ വാളാലേ എന്ന് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്ന ഇരട്ട കൊലപാതകത്തിന്റെ പിന്നണി ഒരുങ്ങിയത് ഇങ്ങനെ
എം മനോജ് കുമാർ
കാസർകോട്: മൂന്നു മാസം മുൻപുള്ള മന്ത്രി എം.എം.മണിയുടെ കല്യാട്ട് സന്ദർശനത്തിനു ശേഷമാണ് കാസർകോട് പെരിയയിലെ സിപിഎം-കോൺഗ്രസ് അക്രമം ശക്തിപ്രാപിക്കുന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കല്യാട്ട് സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ നിർജ്ജീവമായ അവസ്ഥയിലാണ് മന്ത്രി എം.എം.മാണി പെരിയ കല്ല്യാട്ടേയ്ക്ക് എത്തുന്നത്. മണിയുടെ വരവോടെ കല്ല്യാട്ട് സിപിഎം സംഘടനാ പ്രവർത്തനങ്ങൾ ഊർജ്ജിതമാവുകയും ചെയ്തു. ഇതോടെ കോൺഗ്രസ്-സിപിഎം സംഘർഷം കല്യാട്ട് ശക്തിപ്രാപിക്കുകയായിരുന്നു. ഈ സംഘർഷം പിന്നീട് കലാപകലുഷിതമായ അവസ്ഥയിലേക്ക് മാറുകയും ചെയ്തു. .
കോൺഗ്രസ് ശക്തികേന്ദ്രമായ കല്യാട്ട് സിപിഎം ഓഫീസി ഉദ്ഘാടനത്തിനാണ് മന്ത്രി മണി എത്തിയത്. കല്യാട്ട് സിപിഎമ്മിന് സംഘടനാ പ്രവർത്തനം സുഗമമമല്ല. കണ്ണൂരിൽ സിപിമ്മിന്റെ മുഷ്ക്ക് കാസർകോട് പല സ്ഥലങ്ങളിലും കോൺഗ്രസ് പകർത്തുന്നുണ്ട്. അത്തരം ഒരു സ്ഥലം കൂടിയാണ് കോൺഗ്രസ് ശക്തികേന്ദ്രമായ കല്യാട്ട്. ഇവിടെ സിപിഎമ്മിന്റെ ഓഫീസ് അന്യാധീനമായ അവസ്ഥയിലായിരുന്നു. കോൺഗ്രസ് ശക്തമായതിനാൽ സംഘടനാ പ്രവർത്തനം തന്നെ സിപിഎമ്മിന് പലപ്പോഴും നടത്താനും കഴിയാത്ത അവസ്ഥ. ഈ ഘട്ടത്തിലാണ് കല്ല്യാട്ട് സിപിഎം ഓഫീസ് പുതുക്കിപ്പണിയുന്നത്. ഈ ഓഫിസിന്റെ ഉദ്ഘാടനത്തിനാണ് മന്ത്രി മണി എത്തിയത്. പക്ഷെ മന്ത്രിയുടെ സന്ദർശനം കഴിഞ്ഞതോടെ സ്ഥിതി മാറി.
കല്ല്യാട്ട് സിപിഎം പ്രവർത്തനം സജീവമായി. കോൺഗ്രസിനെതിരായ എതിർ സ്വരം കൂടി സിപിഎമ്മിൽ നിന്നും ഉയരാനും തുടങ്ങി. ഇത് പലപ്പോഴും സിപിഎം-കോൺഗ്രസ് സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് വ്യാപിപ്പിക്കുന്നതിന്റെ സൂചനായിരുന്നു സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾക്ക് കോൺഗ്രസ് നേതാക്കളിൽ നിന്നും മർദ്ദനമേറ്റ സംഭവം. സിപിഎമ്മിന്റെ പെരിയാ ലോക്കൽ കമ്മറ്റി അംഗം എ.പീതാംബരൻ അടക്കമുള്ളവർക്ക് ഈയിടെ മർദ്ദനമേറ്റത്. കേരള പ്രവാസി സംഘം വില്ലേജ് സെക്രട്ടറി എ.സുരേന്ദ്രനും മർദ്ദനം ഏറ്റിരുന്നു. കടുത്ത മർദ്ദനമാണ് പീതാംബരൻ അടക്കമുള്ളവർക്ക് ലഭിച്ചത്. കല്ല്യാട്ട് ബസ് സ്റ്റാൻഡിനു സമീപം വച്ചായിരുന്നു മർദ്ദനം.
മർദ്ദനത്തിൽ പീതാംബരന്റെ രണ്ടും കയ്യും പൊട്ടിത്തകർന്നിരുന്നു. തലയ്ക്കും പരുക്കേറ്റിരുന്നു. സുരേന്ദ്രന്റെ തലയും ഇടത് ഷോൾഡറും അടിയേറ്റു തകർന്നിരുന്നു. ആ മർദ്ദനത്തിന്റെ ഇരയായ പീതാംബരന് എപ്പോഴും ഒരു കയ്യിൽ സ്വാധീനക്കുറവ് പ്രകടമാണ്. ഈ കേസിലെ പ്രതിയായിരുന്നു ഇന്നലെ കുത്തേറ്റു മരിച്ചവരിൽ ഒരാളായ ശരത്ലാൽ. ശരത്ലാൽ അടക്കമുള്ള ആറു കോൺഗ്രസുകാരാണ് ഈ കേസിൽ പ്രതിചേർക്കപ്പെടുകയും റിമാൻഡിൽ ആവുകയും ചെയ്തത്. ഇപ്പോഴത് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഇരട്ടക്കൊലപ്പാതകങ്ങളിൽ കലാശിക്കുകയും ചെയ്തു.
കണ്ണൂരിലേത് പോലുള്ള രാഷ്ട്രീയ സാഹചര്യമല്ല കാസർകോട് നിലനിൽക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ കാസർകോട് രാഷ്ട്രീയ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഒൻപത് സിപിഎം പ്രവർത്തകരാണ് രാഷ്ട്രീയ കൊലക്കത്തികൾക്ക് ഇരയായത്. കണ്ണൂരിലേതുപോലുള്ള തിരിച്ചടികൾ കാസർകോട് സിപിഎമ്മിന് നടത്താൻ കഴിഞ്ഞിരുന്നില്ല. സംഘടനപരമായ പരിമിതികൾ ഈ ജില്ലയിൽ സിപിഎമ്മിനെ അലട്ടുന്നുമുണ്ട്. സിപിഎമ്മിനെ അപേക്ഷിച്ച് കാസർകോട് ബിജെപിയും കോൺഗ്രസും ശക്തമാണ്. അതുകൊണ്ട് തന്നെ സിപിഎം ഒരു ഭാഗത്ത് വരുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ പലപ്പോഴും സിപിഎമ്മിന്റെ സജീവ പ്രവർത്തകർക്ക് ജീവൻ നഷ്ടമാകാറുണ്ട്.
ഈ കൊലപാതകങ്ങൾക്ക് കണക്കു തീർക്കുന്ന വിധത്തിലുള്ള നിഷ്ടൂര രാഷ്ട്രീയ കൊലപാതകമാണ് ഇപ്പോൾ കാസർകോട് അരങ്ങേറിയിരിക്കുന്നത്. വളരെ പ്രൊഫഷണൽ രീതിയിലുള്ള പാർട്ടി സർജന്മാർക്ക് നടത്താൻ കഴിയുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെയാണ് നടന്നിരിക്കുന്നതും. സിപിഎം ശക്തമായ രീതിയിൽ ഈ കൊലപാതകങ്ങൾ നിഷേധിക്കുകയാണ്. സിപിഎമ്മിന് കൊലപാതകവുമായി ഒരു ബന്ധവും ഇല്ലാ എന്നാണ് കാസർകോട് സിപിഎം ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ മാസ്റ്റർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇന്നലെ ഇടതുമുന്നണി മേഖലാ ജാഥയുടെ തിരക്കിലായിരുന്നു കാസർകോട് സിപിഎം നേതാക്കൾ.
പെരിയ ഉൾപ്പെടുന്ന ഉദുമയിൽ ഇന്നലെയാണ് സിപിഐ ജില്ലാ സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന മേഖലാ ജാഥ എത്തിയത്. ഒരു നിയോജകമണ്ഡലത്തിൽ ഒരു സ്ഥലത്താണ് മേഖലാ ജാഥയ്ക്ക് സ്വീകരണം നൽകുന്നത്. അതുകൊണ്ട് തന്നെ ജാഥയ്ക്കും ഒരുക്കങ്ങൾക്കും സജ്ജരായി നിൽക്കുമ്പോൾ എങ്ങിനെ ഒരു രാഷ്ട്രീയ തിരിച്ചടിക്ക് ഞങ്ങൾക്ക് സമയം ലഭിക്കും. ഈ കൊലപാതകങ്ങൾ പൊലീസ് സജീവമായി അന്വേഷിച്ച് പ്രതിയാരെന്നു കണ്ടെത്തട്ടെ. ബാലകൃഷ്ണൻ മാസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇന്നലെയാണ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. . പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞു വീഴ്ത്തി കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വെച്ചും ശരത് ലാലിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയുമാണ് മരിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍