ട്രോളന്മാർക്ക് പേര് മാറ്റാം; ദുരന്തേട്ടന് അങ്ങ് ജി-20 യിലും പിടി; യുഎൻ ദുരന്ത നിവാരണ വിഭാഗം തലവൻ സ്ഥാനത്ത് നിന്ന് മുരളി തുമ്മാരുകുടി മാറുന്നു; ജനീവയിൽ നിന്ന് യാത്ര ജർമനിയിലെ ബോണിലേക്ക്; ഇനി ജി-20 രാജ്യങ്ങളുടെ വമ്പൻ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി ചുമതല

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരുപേരാണ് മുരളി തുമ്മാരുകുടി. സ്നേഹപൂർവം ആളുകൾ അദ്ദേഹത്തെ ദുരന്തേട്ടൻ എന്ന് വിളിക്കുന്നു. എന്നാൽ, ഇനി ആ പേര് മാറ്റി വിളിക്കേണ്ടി വരും എന്നാണ് ആരാധകർ പറയുന്നത്. കാരണം 20 വർഷമായി
ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിന് ശേഷം അദ്ദേഹം പുതിയ പദവി ഏറ്റെടുക്കുകയാണ്.ഐക്യരാഷ്ട്ര സഭയുടെ ബോൺ (ജർമ്മനി) ഓഫീസിലേക്ക് മാറുകയാണ്. പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇനി വരുന്നത്.
'2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി 20 രാജ്യങ്ങൾ തുടങ്ങിവെക്കുന്ന വൻ പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലി. ഏതാണ്ട് ഒരു ബില്യൺ ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാൻ സാധിക്കുന്നതെന്നാണ് കണക്കുകൾ.'-തുമ്മാരുകുടി ഫെയ്സ് ബുക്കിൽ കുറിച്ചു.
പോസ്റ്റ് വന്നതോടെ ആശംസകളുടെ പ്രവാഹമാണ്. 'പരിതാപകരമായ പരിസ്ഥിതി ഇനിയൊരു ദുരന്തമാവാതെ നോക്കേണ്ടത് ദുരന്തേട്ടൻ...ഭാവുകങ്ങൾ.' 'ട്രോളന്മാർക്ക് ദുരന്തേട്ടൻ എന്ന പേര് മാറ്റേണ്ടി വരും.'-ഇങ്ങനെ പോകുന്നു അഭിനന്ദനങ്ങൾ. കെ-റെയിലിനെ അനുകൂലിക്കുന്ന തുമ്മാരുകുടി ആ നിലപാട് ഇനിയും മാറ്റുമോ എന്നും ചിലർ കുസൃതി ചോദ്യം ചോദിക്കുന്നുണ്ട്.
പുതിയ നിയമനം അറിയിച്ച് കൊണ്ടുള്ള തുമ്മാരുകുടിയുടെ പോസ്റ്റ് വായിക്കാം:
സുഹൃത്തേ,
ഏകദേശം ഇരുപത് വർഷം ജനീവയിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ രംഗത്ത് ജോലി ചെയ്തതിന് ശേഷം ഞാൻ അടുത്ത മാസം മുതൽ ഐക്യരാഷ്ട്ര സഭയുടെ ബോൺ (ജർമ്മനി) ഓഫീസിലേക്ക് മാറുകയാണ്. മാറ്റം സ്ഥലത്തിൽ മാത്രമല്ല തൊഴിലിന്റെ സ്വഭാവത്തിലും ഉണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ചതിനു ശേഷം പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇനി വരുന്നത്.
2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തിൽ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി 20 രാജ്യങ്ങൾ തുടങ്ങിവെക്കുന്ന വൻ പദ്ധതി സംയോജിപ്പിക്കുക എന്നതാണ് പുതിയ ജോലി. ഏതാണ്ട് ഒരു ബില്യൺ ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ പാരിസ്ഥിതികമായി പുനഃസ്ഥാപിക്കാൻ സാധിക്കുന്നതെന്നാണ് കണക്കുകൾ.
കാലാവസ്ഥ വ്യതിയാനം തടയുന്നതിലും ദുരന്തങ്ങൾ ഒഴിവാക്കുന്നതിലും സുസ്ഥിര വികസനം സാധ്യമാക്കുന്നതിലും, പ്രകൃതി സംരക്ഷണത്തിനും ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും ഏറെ പങ്കുണ്ടെന്ന് ലോകം മസ്സിലാക്കി വരുന്ന കാലഘട്ടത്തിലാണ് മനുഷ്യ ചരിത്രത്തിൽ ഇന്ന് വരെ ശ്രമിച്ചിട്ടില്ലാത്തത്രയും വ്യാപ്തിയിലുള്ള ഈ പദ്ധതി വരുന്നത്. അതുകൊണ്ട് തന്നെ അതിന് നേതൃത്വം നല്കാൻ കഴിയുന്നതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്. മരുഭൂമിവൽക്കരണം തടയാനായിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കൺവെഷൻ ആസ്ഥാനത്താണ് ഓഫീസ്. ഏപ്രിൽ പതിനൊന്നാം തിയതി പുതിയ സ്ഥാനമേറ്റെടുക്കും.
വെങ്ങോലക്കാരൻ യുഎന്നിൽ എത്തിയത് എങ്ങനെ?
1964 ൽ, വെങ്ങോലയിലാണ് മുരളി തുമ്മാരുകുടി ജനിച്ചത്. കൂടെക്കൂടെ വെങ്ങോലക്കാരുടെ കഥകളും, സവിശേഷതകളും പോസ്റ്റാറുണ്ട്. ഐ ഐ ടി കാണ്പൂരിൽ നിന്നും പി എച് ഡി ബിരുദം. ഇപ്പോൾ ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത നിവാരണ വിഭാഗം തലവൻ. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മിക്ക യുദ്ധ, ദുരന്ത സ്ഥലങ്ങളിലും ജോലി ചെയ്തു. കേരളത്തിൽ ആദ്യമായി സുരക്ഷയെപ്പറ്റി ഉള്ള ഒരു പുസ്തകം പബ്ലിഷ് ചെയ്തതും തുമ്മാരുകുടിയാണ്.
മറുനാടൻ മലയാളിക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ തന്റെ കഥ തുമ്മാരുകുടി വിശദമായി പറഞ്ഞു.
'ഞാൻ കേരളത്തിൽ നിന്നും 86 ലാണ് എഞ്ചിനീയറിങ് പഠിക്കാൻ പുറത്ത് പോയത്. തുടർന്ന് 95ലാണ് ഇന്ത്യക്ക് വെളിയിലേക്ക് പോവുന്നത്. ഷെൽ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തത്. പഠിക്കുന്ന കാലത്തെന്നും ഞാൻ ദുരന്തങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഞാൻ പോയ രാജ്യങ്ങളിലൊക്കെ ദുരന്തങ്ങൾ ഉണ്ടായി. അങ്ങനെ അത് കൈകാര്യം ചെയ്യേണ്ടിവന്നു. അങ്ങനെ സ്വാഭാവികമായാണ് ഞാൻ ദുരന്ത നിവാരണ രംഗത്ത് എത്തുന്നത്. അല്ലാതെ ഈ മേഖല ആഗ്രഹിച്ച് തെരഞ്ഞെടുത്തതല്ല. 1997ലാണ് സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും വലിയ കാട്ടുതീയും അതോട് അനുബന്ധിച്ച വായുമലിനീകരണവും അഭിമുഖീകരിച്ചത്. ഇന്തോനേഷ്യയിലാണ് ആ ദുരന്തം. പിന്നീട് ബ്രൂണോയിലും ഇത് സംഭവിച്ചു. അപ്രതീക്ഷിതമായിട്ടാണ് ഞാൻ ഇവിടെയെത്തിയത്. അപ്പോൾ എനിക്ക് ഹാൻഡിൽ ചെയ്യാതെ പറ്റില്ല. ഇങ്ങനെ ദുരന്തങ്ങളിൽ പോയി പെട്ടതോടെയാണ് ദുരന്തനിവാരണത്തിലേക്ക് ഞാനെത്തിയത്. 'ദുരന്തനായി' മാറിയതാണ്്.
അതിന് ശേഷം 2003ൽ ഇറാഖിലെ രണ്ടാം യുദ്ധകാലത്ത് എണ്ണടാങ്കുകൾക്ക് സദ്ദാം തീയിടുമെന്ന സുരക്ഷാ മുന്നറിയിപ്പുവന്നു. അപ്പോഴാണ് ഇതിനെ നേരിടുന്ന വിദഗ്ദ്ധർക്കായി യുഎൻ മുന്നോട്ടു വന്നത്. ഇറാഖിലെ ഒന്നാമത്തെ യുദ്ധകാലത്ത് എണ്ണക്കിണറുകൾക്ക് സദ്ദാം തീവെച്ചിരുന്നു. ഇപ്പോഴും സമാനമായ അവസ്ഥ ഉണ്ടാകുമെന്ന് യുഎൻ മുന്നിൽ കണ്ടു. അപ്പോൾ അതിനെ പ്രതിരോധിക്കാൻ അറിവുള്ള ആളുകളെ ഫാസ്റ്റ് ട്രാക്കായി റിക്രൂട്ട് ചെയ്തപ്പോളാണ് ഞാൻ യുഎൻ ദുരന്തനിവാരണ സമിതിയിലേക്ക് എത്തുന്നത്. ദുരന്ത നിവാരണത്തിലെ പരിശീലനം കൊണ്ടും ഓയിൽ കൺട്രോളിലെ പരിചയം കൊണ്ടുമാണ് എനിക്ക് സമിതിയിൽ കയറാൻ കഴിഞ്ഞത്. ഭാഗ്യവശാൽ അന്ന് സദ്ദാം എണ്ണക്കിണറുകൾക്ക് തീവെച്ചില്ല. കാരണം അത് അദ്ദേഹത്തിന്റെ എണ്ണക്കിണറായിരുന്നു. മറ്റേത് കുവൈത്തിന്റെ എണ്ണക്കിണറായിരുന്നല്ലോ.
അതിനുശേഷം ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങളും യുദ്ധങ്ങളും ലോകത്ത് ഉണ്ടായി. 2005ൽ ഗസ്സയിൽ നിന്നും ഇസ്രയേലിന്റെ പിന്മാറ്റം. 2006ൽ ലബനനിലുണ്ടായ യുദ്ധം, 2007ൽ ചൈനയിലുണ്ടായ കൊടുങ്കാറ്റ്, 2008ൽ മ്യാന്മാറിലുണ്ടായ കൊടുങ്കാറ്റ്, അങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി ദുരന്തങ്ങൾ വന്നുപെട്ടതോടെ, ഈ ലോകത്തുണ്ടാവുന്ന എല്ലാ യുദ്ധങ്ങളിലും ദുരന്തങ്ങളിലും എത്തിപ്പെടുന്ന ഒരു ജോലി എന്ന നിലയിൽ എന്റെ ജോലി മാറുകയായിരുന്നു.'
ഇതുവരെ ചെയ്ത ജോലി
'രണ്ടുതരം ജോലികളുണ്ട്. എറ്റവും വേഗത്തിൽ ദുരന്തമുണ്ടായ രാജ്യത്ത് എത്തിപ്പറ്റി ആ ദുരന്തത്തിന്റെ സ്കെയിൽ ലോകത്തെ അറിയിക്കുക. നമ്മൾ ഒരു ഗ്രാമത്തിൽ ഇരിക്കുമ്പോൾ നമുക്കത് വലിയ ദുരന്തമായി തോന്നും. പക്ഷേ ലോകത്തെ സംബന്ധിച്ച് അങ്ങനെ ആകണമെന്നില്ല. എത്ര വലിയ ദുരന്തമാണെന്ന് ലോകം അറിഞ്ഞാൽ മാത്രമേ ലോകത്തിൽ നിന്ന് സഹായം ആ രാജ്യങ്ങളിലേക്ക് എത്തുകയുള്ളൂ. യു.എൻ സംഘം അവിടെയെത്തിയ ശേഷമാണ് ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്നത്. രാജ്യങ്ങൾ അഭ്യർത്ഥന നടത്തുന്നതനുസരിച്ചാണ് ദുരന്ത സ്ഥലത്തേക്ക് എത്തുന്നത്. സർക്കാർ ക്ഷണിക്കണമെന്നത് യുഎൻ സഹായത്തിന്റെ പ്രത്യേകതയാണ്. കേന്ദ്രഗവൺമെന്റ് ക്ഷണിച്ചാലേ യുഎന്നിന് അവിടെ പോകാനുള്ള അധികാരം ഉള്ളൂ. അങ്ങനെ ചെയ്തുകഴിഞ്ഞാൽ അത് നൂറുശതമാനം സൗജന്യമാണ്.
ജനീവ ആസ്ഥാനമായി ഇതിന് സംഘമുണ്ട്. പക്ഷേ ഇവരെല്ലാം ജനീവയിലല്ല ജോലിചെയ്യുന്നത്. ലോകത്തിന്റെ പല സ്ഥലങ്ങളിൽ പല ജോലി ചെയ്യുന്ന ആളുകളാണ് ഇതിലുള്ളത്. ഒരു ദുരന്തുണ്ടായിക്കഴിഞ്ഞാൽ ആറു മണിക്കൂറിനകം പുറപ്പെടാനായി റിപ്പോർട്ട് ചെയ്യേണ്ടി വരും. ഇപ്പോൾ തിരുവനന്തപുരത്താണ് ഞാൻ നിൽക്കുന്നതെങ്കിൽ ആറു മണിക്കൂറിനുള്ളിൽ അവിടെയത്താനുള്ള സംവിധാനം ഒരുക്കിത്തരും. ഇപ്പോൾ ചിലിയിൽ ഒരു ദുരന്തമുണ്ടായി എന്നുവെക്കുക. അഞ്ചുമിനുട്ടുകൊണ്ടുതന്നെ ഞാൻ അവിടേക്ക് പോകാൻ തയ്യാറാണെന്ന് ജനീവയെ അറിയിക്കുന്നു. പിന്നെ അവരാണ് കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുന്നത്. യുഎൻ പാസ്പോർട്ട് ഉള്ളതുകൊണ്ട് വിസ ഒരു പ്രശ്നമല്ലാതെ ലോകത്ത് എവിടെയും പോകാം.'
ജോലിയുടെ സ്വഭാവം മാറുന്നു
പ്രളയം വന്നപ്പോഴും, കോവിഡ് വന്നപ്പോഴും എല്ലാം മുന്നറിയിപ്പുകളും, നിർദ്ദേശങ്ങളുമായി ബ്ലോഗുകളിലും, ലേഖനങ്ങളിലും പോസ്റ്റുകളിലും നിറഞ്ഞ തുമ്മാരുകുടിയുടെ ജോലിയുടെ സ്വഭാവം ഇനി മാറുകയാണ്. പരിസ്ഥിതി വിഷയത്തിലെ പോസ്റ്റുകൾ ആവും ഇനി കൂടുതൽ ഉണ്ടാവുക എന്ന് പ്രതീക്ഷിക്കാം.
നാഴികക്കല്ലുകൾ
1964 ജനനം
1986 കോതമംഗലം എം .എ . കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദം
1988 ഐ. ഐ. ടി. കാൺപൂരിൽ നിന്നും എൻവിറോൺമെന്റൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം .
1988 - 89 നാഷണൽ എൻവിറോൺമെന്റൽ എഞ്ചിനീയറിങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാഗ്പൂരിൽ ഗവേഷകനായി സേവനം.
1993 ഐ. ഐ. ടി. കാൺപൂരിൽ നിന്നും പി എച്ച് ഡി.
1993 ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് റിസേർച്ച് സേവനം .
1995 ബ്രൂണെ ഷെൽ പെട്രോളിയം കമ്പനിയിൽ എൻവിറോൺമെന്റൽ സ്റ്റഡീസിന്റെ തലവനായി സേവനം.
1999 പെട്രോളിയം ഡവലപ്മെന്റ് ഒമാനിൽ കോർപറേറ്റ് എൻവിറോൺമെന്റൽ അഡൈ്വസർ ആയി സേവനം .
2003 ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ചേർന്നു.
2009 ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആയി നിയമിക്കപ്പെട്ടു.
2022-ജി-20 പരിസ്ഥിതി പുനഃസ്ഥാപന-സംരക്ഷണ പദ്ധതി ഏകോപന ഓഫീസ് ഡയറക്ടർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- നിറഗർഭിണിയായ ഭാര്യയുടെ ബാപ്പ മീൻകടയിലെ സഹായി; കല്യാണ ഓഡിറ്റോറിയത്തിലെ ക്ലീനറായ ഉമ്മ; വീട്ടിലെ കഷ്ടത മുതലെടുത്തത് ചെന്നൈയിലെ ബന്ധു; വിവാഹം നടത്തിയത് മണക്കാട്ടെ അധികാരികളും; കെട്ടിയോൻ വരാതായതോടെ വാടക വീടും നഷ്ടമായി; ആശ്വാസമായി സിപിഎമ്മുകാരന്റെ നല്ല മനസ്സ്; തീവ്രവാദി സാദ്ദിഖ് ബാഷ വട്ടിയൂർക്കാവിൽ ഭാര്യ വീടുണ്ടാക്കിയ കഥ
- സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ 'ഓപ്പറേഷൻ ഹരാരെ'
- കരച്ചിലും ചിരിയും ഒപ്പം പ്രകടിപ്പിക്കുന്ന രൂപം മരണത്തിന്റെ പ്രതീകം! എന്തറിഞ്ഞു കൊണ്ടാണ് നിങ്ങൾ ഇമോജികൾ ഉപയോഗിക്കുന്നത് ? തെറ്റിയാൽ ബന്ധങ്ങൾ തന്നെ ഇല്ലാതാവാം; പ്രധാന ഇമോജികളും അവയുടെ അർത്ഥവും അറിയാം
- ബിക്കിനിയിട്ട ചിത്രം അദ്ധ്യാപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; ചിത്രങ്ങൾ തന്റെ മകൻ നോക്കുന്നതു കണ്ടുവെന്ന് രക്ഷിതാവിന്റെ പരാതി; അസിസ്റ്റന്റ് പ്രഫസറെ കോളജിൽനിന്നു പുറത്താക്കി; ജോലി രാജിവയ്ക്കാൻ നിർബന്ധിച്ചെന്ന് അദ്ധ്യാപിക
- പബ്ജി കളിക്കാൻ ജോലിക്ക് പോകാത്ത മടിയൻ; കിട്ടുന്നതെല്ലാം ഓൺലൈൻ ഗെയിമിൽ തുലച്ച 21-കാരനെ കൂട്ടുകാരും വെറുത്തു; വിശന്നിരുന്നപ്പോൾ ഭക്ഷണവും ആശ്വാസവും നൽകിയത് അടുത്ത വീട്ടിലെ മാതൃസ്നേഹം; എന്നിട്ടും മാലയ്ക്കും വളയ്ക്കും വേണ്ടി ആ 'അമ്മയെ' കൊന്നു; പൊലീസിനോട് കുറ്റസമ്മതം നടത്തി ആദം അലി; കേശവദാസപുരത്തെ വീട്ടിൽ സംഭവിച്ചത്
- 'ഞാൻ ഇപ്പോൾ വേദനയിലാണ്; നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകണം; ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു'; ആശുപത്രി കിടക്കയിൽ നിന്ന് ഷുഹൈബ് അക്തർ
- മാപ്പു പറഞ്ഞും കാത്തിരുന്നത് 'സഖാവ്' വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ; മകളേയും കുടുംബത്തേയും എഴുതി തകർത്ത 'സഖാവിനോട്' പൊറുക്കാത്ത പിണറായിയും; അനുശോചന കുറിപ്പ് വെറും രണ്ടുവരി; കൂട്ടുകാരന്റെ വിയോഗം അറിയാതെ വിഎസും; ബർലിൻ ഇനി സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച് മുതിർന്ന പത്രപ്രവർത്തകൻ!
- മനോരമയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂരിൽ എത്തി ട്രെയിനിൽ കയറിയ ദൃശ്യങ്ങൾ ലഭിച്ചതോടെ ആദം അലിയെ തേടി പൊലീസ് അലേർട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു; ചെന്നൈയിൽ വെച്ച് കയ്യോടെ പൊക്കി പൊലീസ്; തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതിയെ പൊലീസ് ചെന്നൈയിലെത്തി നാട്ടിലേക്ക് കൊണ്ടു പോരും
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ
- അതിസുരക്ഷാ മേഖലയിലെ ബാൽക്കണിയിൽ ഉലാത്തുമ്പോൾ കിറുകൃത്യമായി ഡ്രോൺ ആക്രമണം; പാക്കിസ്ഥാനിലെ നിന്നും ജീവൽ ഭയത്തിൽ കാബൂളിലെത്തിയതും വെറുതെയായി; ലാദന്റെ പിൻഗാമിക്ക് സുരക്ഷിത താവളമൊരുക്കിയ താലിബാനെ ഞെട്ടിച്ച് പാക്കിസ്ഥാൻ; സവാഹിരിയെ കൊന്നു തള്ളാനുള്ള അന്തിമാനുമതി നൽകിയത് ബൈഡൻ; അമേരിക്ക വീണ്ടും ചിരിക്കുമ്പോൾ
- അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ
- 'ഞാൻ ദിലീപ്, നടൻ..മാഡം സുഖമല്ലേ..ഫ്രീ ആകുമ്പോൾ ഒന്നുവിളിക്കൂ; ഇതെന്റെ യൂട്യൂബ് ചാനൽ ആണ്, സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ; ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്; ഇറ്റ് വാസ് നൈസ് ടോക്കിങ് ടു യു; സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാഡം': ആർ.ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്ത്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- 'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്