ഇതിനെയാണ് കളക്ടർ ബ്രോ 'പ്രോജക്ട് ഷെറിൻ' എന്ന് പറഞ്ഞത്; തനിക്കുള്ള പരിമിതികളെ അംഗീകരിച്ചും ലക്ഷ്യങ്ങളിൽ നിന്ന് പതറാതെയും വിടാതെ പരിശ്രമിച്ചതാണ് ഷെറിനെ വ്യത്യസ്തയാക്കിയത്; വീൽച്ചെയറിൽ ഇരുന്ന് പൊരുതി സിവിൽ സർവീസ് നേടിയ ഷെറിൻ ഷഹാനയുടെ പോസിറ്റീവ് കഥ പറഞ്ഞ് മുരളി തുമ്മാരുകുടി

മറുനാടൻ മലയാളി ബ്യൂറോ
വയനാട്: ഷെറിൻ ഷഹാനയുടെ ജീവിതത്തിൽ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. മഴ പെയ്ത് നനഞ്ഞ ടെറസിൽ നിന്ന് ഈർപ്പം മാറാനിട്ട വസ്ത്രങ്ങൾ എടുക്കാൻ പോയതായിരുന്നു. അപകടം വരാൻ അധികം നേരം വേണ്ടല്ലോ. കാൽവഴുതി സൺഷെയ്ഡിൽ ഇടിച്ച് താഴേക്ക് വീണപ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതി. കാരണം നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും, രണ്ടുവാരിയെല്ലുകൾ പൊട്ടുകയും ചെയ്തതോടെ, ഡോക്ടർമാർ പോലും ശുഭപ്രതീക്ഷ വച്ചില്ല. എന്നാൽ, അവിടെ നിന്നാണ് വീൽച്ചെയറിൽ ഇരുന്ന് നെറ്റും, ഇപ്പോൾ സിവിൽ സർവീസും ഷെറിൻ ഷഹാന എഴുതിയെടുത്തത്. ആർക്കും പ്രചോദനമാകുന്ന, ജീവിതത്തോട് പോസിറ്റീവായി പ്രതികരിക്കാൻ തോന്നുന്ന, തൊട്ടാവാടികൾക്ക് ആത്മവിശ്വാസം നൽകുന്ന ഷെറിന്റെ(25) ജീവിത കഥ.
ആറുവർഷം മുമ്പായിരുന്നു ഷെറിനെ വീൽച്ചെയറിലാക്കിയ അപകടം. ഇപ്പോൾ, രണ്ടാമതൊരു അപകടം സംഭവിച്ച് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ കഴിയവേയാണ് മധുരം നുണയാൻ പാകത്തിൽ വാർത്തയെത്തിയത്. വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങൽ വീട്ടിലെ പെൺകുട്ടി 913-ാം റാങ്കുകാരിയായാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്.
22 ാം വയസിലെ അപകടത്തിൽ പൂർണമായി കിടക്കയിൽ കഴിയേണ്ട വന്ന ഷെറിന് ഇതൊരു വലിയ ഉയിർത്തെഴുന്നേൽപ്പാണെന്ന് പറയാതെ വയ്യ. ഡിഗ്രിയും പിജിയും പൊളിറ്റിക്കൽ സയൻസിലായിരുന്നു. കിടക്കയിൽ നിന്നെണീക്കാൻ കഴിയാതിരുന്ന കാലത്ത് പത്രങ്ങളും പുസ്തകങ്ങളുമായിരുന്നു കൂട്ട്. ഷെറിൻ സിവിൽ സർവീസ് പാസായപ്പോൾ സഹോദരി ജാലിഷ ഉസ്മാൻ ഇട്ട കുറിപ്പിൽ, മുരളി തുമ്മാരുകുടിക്കും നന്ദി പറഞ്ഞിരുന്നു. തുമ്മാരുകുടിയാണ് ഷെറിനെ മോട്ടിവേറ്റ് ചെയ്തവരിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഷെറിന്റെ നേട്ടത്തിൽ, അനുമോദിച്ച് അദ്ദേഹം എഴുതിയ കുറിപ്പ് വായിക്കാം.
ഷെറിൻ സിവിൽ സർവ്വീസിൽ എത്തുമ്പോൾ
വയനാട്ടിൽ നിന്നുള്ള ഷെറിൻ ഷഹാനക്ക് ഈ വർഷത്തെ സിവിൽ സർവ്വീസ് ലിസ്റ്റിൽ സ്ഥാനം ലഭിച്ച കാര്യം ഇപ്പോൾ വായനക്കാർ ഒക്കെ അറിഞ്ഞു കാണുമല്ലോ. ഇതിൽ ഏറെ സന്തോഷിക്കുന്ന ഒരാളെന്ന നിലയിൽ അന്ന് തന്നെ എഴുതേണ്ടതായിരുന്നു. പക്ഷെ യാത്രയിൽ ആയിരുന്നതുകൊണ്ട് അത് സാധിച്ചില്ല. ക്ഷമിക്കുമല്ലോ.
അഭിനന്ദനങ്ങൾ ഷെറിൻ
എന്റെ വായനക്കാർക്ക് എല്ലാം ഷെറിനെ അറിയാം. കഴിഞ്ഞ അഞ്ചു വർഷത്തിൽ ഏറെയായി ഷെറിന്റെ യാത്രയിൽ നിങ്ങൾ ഒക്കെ കൂടെയുണ്ട്. അവർക്കെല്ലാം എന്റെ നന്ദിയും ഉണ്ട്.
പി ജി പഠനത്തിനിടക്ക് വീടിന്റെ ടെറസിൽ നിന്നും താഴേക്ക് വീണ് കഴുത്തിന് താഴെ ചലന ശേഷി നഷ്ടപെട്ട സമയത്താണ് ആദ്യമായി ഞാൻ ഷെറിനെ പറ്റി അറിയുന്നത്. സഹോദരി വഴി. പഠനം തുടരാൻ ഷെറിന് ഒരു ഇലക്ട്രിക് വീൽ ചെയർ വേണം എന്ന ഒരു ചെറിയ ആവശ്യം ഞാൻ വായനക്കാരുടെ മുന്നിൽ വച്ചു. രണ്ടു ദിവസത്തിനകം അതിനാവശ്യമായ പണം വായനക്കാർ അറിഞ്ഞു നൽകി.
അതൊരു തുടക്കമായിരുന്നു. പിന്നീട് നാട്ടിൽ എത്തിയപ്പോൾ വയനാട്ടിൽ പോയി ഷെറിനെ കണ്ടു. തീരെ കിടപ്പാണ്.
പി ജി പഠനത്തിന് അപ്പുറം ഉന്നത വിദ്യാഭ്യാസം നേടണമെന്നും അങ്ങനെ ഒരു കരിയർ ഉണ്ടാകുമെന്നും ഷെറിൻ കാണിക്കുന്ന ആത്മവിശ്വാസം പിന്നീട് വരുന്ന അനവധി ആളുകൾക്ക് മാതൃകയാകുമെന്നും ഒക്കെ ഞങ്ങൾ ചർച്ച ചെയ്തു.
ഷെറിനെപ്പോലെ മാനസികവും ശാരീരികവും ഒക്കെയായി തളർന്നിരിക്കുന്നവരോട് ഉപദേശിക്കാനും മോട്ടിവേറ്റ് ചെയ്യാനും ഒക്കെ എളുപ്പമാണ്. പക്ഷെ അതിന്റെയൊക്കെ പത്തിലൊന്ന് വെല്ലുവിളികൾ നേരിട്ടാൽ ഞാൻ ഉൾപ്പടെയുള്ള മോട്ടിവേറ്റേഴ്സ് ഒക്കെ തളർന്നു പോകുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇതാണ് ഷെറിനെ വ്യത്യസ്തയാക്കിയത്. തനിക്ക് ഉള്ള പരിമിതികളെ അംഗീകരിച്ചും എന്നാൽ അതുകൊണ്ട് തന്റെ ലക്ഷ്യങ്ങളിൽ നിന്നും പിന്മാറാതെയും ഷെറിൻ ഉന്നതവിദ്യാഭ്യാസത്തിനും കരിയറിനും ഉള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു.
പിന്നീട് എപ്പോഴൊക്കെ നാട്ടിൽ പോകുമ്പോഴും ഷെറിനെ കാണാൻ ശ്രമിച്ചു. ചിലപ്പോൾ വയനാട്ടിൽ എത്തി, ചിലപ്പോൾ ഷെറിൻ എറണാകുളത്ത് വന്നു. ഓരോ തവണ നാട്ടിലേക്ക് പോകുമ്പോഴും ഒരു ബോക്സ് ചോക്കലേറ്റ് ഷെറിനും വാങ്ങി.
ഷെറിനെ സ്ഥിരമായി വിളിക്കുക, ഷെറിനിൽ നിന്നും ഞാനും സമൂഹവും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രോത്സാഹിപ്പിക്കുക, ഷെറിന്റെ വിജയങ്ങളിൽ കൂടെ നിന്ന് സന്തോഷിക്കുക, എന്തെങ്കിലും ഒക്കെ ബുദ്ധിമുട്ടുണ്ടെങ്കിൽ അപ്പോൾ ഒക്കെ ചേർന്ന് നിൽക്കുക, ഇതൊക്കെയാണ് കഴിഞ്ഞ അഞ്ചു വർഷമായി ചെയ്തുകൊണ്ടിരുന്നത്.
ഇത്രയൊക്കെ ആണെങ്കിൽ പോലും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ ഷെറിന് മടിയാണ്. കോവിഡ് വന്നപ്പോൾ ഉൾപ്പടെ പലപ്പോഴും അങ്ങോട്ട് വിളിക്കുമ്പോൾ ആണ് കാര്യങ്ങൾ അറിയുന്നത്. പലപ്പോഴും നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തു കൊടുക്കാൻ പറ്റുന്ന കാര്യത്തിനായിരിക്കും ഷെറിൻ ഏറെ ബുദ്ധിമുട്ടുന്നത്. ഷെറിന് എന്തെങ്കിലും ഒരു ആവശ്യം ഉണ്ടായാൽ ഉടൻ സഹായിക്കാനായി ഞാൻ എന്റെ സൗഹൃദ വലയത്തിൽ ഉള്ള ആരെയെങ്കിലും വിളിക്കും. നല്ല സൗഹൃദങ്ങൾ വലിയൊരു പ്രിവിലേജ് ആണ്. ഒറ്റ വാട്ട്സ്ആപ്പ് മെസ്സേജിൽ കാര്യം നടക്കും.
പതുക്കെ പതുക്കെ ഷെറിൻ ആത്മവിശ്വാസം വീണ്ടെടുത്തു. യു ജി സി പരീക്ഷ എഴുതി, പി എച്ച് ഡി ക്ക് അഡ്മിഷൻ വാങ്ങി.
സിവിൽ സർവ്വീസ് പരീക്ഷ എഴുതി, ഇന്റർവ്യൂവിന് ഡൽഹിയിൽ പോയി, ഇപ്പോൾ ഇതാ വിജയിച്ചു വന്നിരിക്കുന്നു.
ഇതിനെയാണ് കളക്ടർ ബ്രോ 'പ്രോജക്ട് ഷെറിൻ' എന്ന് പറഞ്ഞത്.
എത്രയോ ആളുകൾ ആണ് ചെറുതും വലുതുമായ കാര്യങ്ങൾക്ക് ഷെറിനെ ചേർത്ത് നിർത്തിയത്. പേരുകൾ പറയാൻ എനിക്ക് മടിയാണ്, കാരണം ഏപ്പോഴും ആരെയെങ്കിലും ഒക്കെ വിട്ടുപോകും. അവർക്ക് വിഷമമാകും. പിന്തുണച്ചവർക്കൊക്കെ അറിയാം, അവരാരും മറ്റുള്ളവരെ അറിയിക്കാൻ വേണ്ടി സഹായിച്ചതുമല്ല. നന്ദിപോലും അവർ പ്രതീക്ഷിക്കുന്നുമില്ല, പക്ഷെ അവർക്കെല്ലാവർക്കും ഏറെ നന്ദി.
ഷെറിന്റെ വിജയം ഷെറിന്റെ ആത്മവിശ്വാസത്തിന്റെ, കഠിനാധ്വാനത്തിന്റെ, സ്ഥിരോത്സാഹത്തിന്റെ വിജയമാണ്. അഭിനന്ദനങ്ങൾ ഷെറിൻ. അറിഞ്ഞും അറിയാതെയും ഷെറിൻ ഒരു മാതൃകയിരിക്കുന്നു. ഒരു സംഭവവും !
ഷെറിനോടൊപ്പം എന്നും കൂടെ നിന്ന അമ്മയുടെ, സഹോദരിയുടെ, അടുത്ത ബന്ധുക്കളുടെ ഒക്കെ കണ്ണുനീരും പിന്തുണയും അതിന് പിന്നിൽ ഉണ്ട്. ഷെറിന്റെ വെല്ലുവിളികൾ ഇതോടെ അവസാനിക്കുന്നില്ല. അവരുടെ ഒക്കെ ഉത്തരവാദിത്തം എല്ലാക്കാലത്തേക്കും ആണ്. എന്നാലും ഇത്തരം വിജയങ്ങൾ എല്ലാ ബുദ്ധിമുട്ടുകൾക്കും ഒരു അർഥം നൽകുന്നു.
ഷെറിനെ പോലെ ഉള്ളവർ ഏറെ ഉണ്ട്. കഴിവുണ്ട്, പക്ഷെ മുന്നോട്ട് വരാനുള്ള സാഹചര്യമോ പിന്തുണയോ ഇല്ല. ഇവരിൽ പരമാവധി പേരെ കണ്ടെത്തുകയും പിന്തുണ നൽകുകയും ചെയ്യുകയാണ് നമുക്കെല്ലാവർക്കും ചെയ്യാവുന്ന കാര്യം. ഒരു നൂറ് വിജയങ്ങൾക്ക് ഇത് അടിസ്ഥാനമാകട്ടെ.
ഷെറിൻ ഇനിയും വിജയത്തിന്റെ പടവുകൾ കയറട്ടെ. അത് നമുക്ക് സന്തോഷത്തോടെ, അഭിമാനത്തോടെ, വാത്സല്യത്തോടെ, നോക്കി നിൽക്കാമല്ലോ.
മുരളി തുമ്മാരുകുടി
- TODAY
- LAST WEEK
- LAST MONTH
- ദുബായിയിലേക്ക് ഹോളിഡേയ്ക്ക് പോകുന്നവർ ജയിലിലേയ്ക്കുള്ള വൺവേ ടിക്കറ്റ് ആകാതെ സൂക്ഷിക്കണമെന്ന് ഡെയ്ലി മെയിൽ മുന്നറിയിപ്പ്; പരിശോധനക്കിടെ സെക്യുരിറ്റിയുടെ കൈയിൽ തട്ടിയതിന് അമേരിക്കക്കാരിക്ക് ദുബായിൽ ലഭിച്ചത് ഒരു വർഷത്തെ തടവ്
- തൃശൂരിൽ സുരേഷ് ഗോപിയുടെ ജയമുറപ്പിക്കണം; തിരുവനന്തപുരത്ത് അത്ഭുതങ്ങൾ കാട്ടണം; എല്ലാ മണ്ഡലത്തിലും വോട്ട് ഷെയർ കൂട്ടണം; തന്ത്രങ്ങളൊരുക്കാൻ ആർ എസ് എസിലെ ഒന്നാമനും രണ്ടാമനും കേരളത്തിലേക്ക്; പരിവാറുകാർ പ്രചരണത്തിൽ സജീവമാകും
- ഒരു ഇലട്രീഷ്യന് അറ്റകുറ്റപ്പണികൾക്കായി നൽകിയത് 1.55 കോടി! ടീസ്റ്റയുടെ ഭർത്താവ് ജാവേദ് ആനന്ദന് കിട്ടിയത് 12.61 ലക്ഷം; മകൾ താമരക്ക് 10.93 ലക്ഷം, മകൻ ജിബ്രാന് 20.53 ലക്ഷം; ന്യൂസ് ക്ലിക്കിലൂടെ ഒഴുകിയ കോടികളുടെ കണക്ക് ഞെട്ടിക്കുന്നത്; ചൈനീസ് പ്രൊപ്പഗഡൻഡാ ആർമി ഇന്ത്യൻ മാധ്യമങ്ങളെ വിലക്കെടുക്കുന്നുവോ?
- ഹോങ്കോങ് ഓഹരി സൂചിക കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ; കോടീശ്വരന്മാർ പാപ്പരാവുന്നു; ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പൊളിയുന്നു; ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ആശുപത്രി ചിത്രം വൈറലാക്കിയ ആനി രാജയോട് കാനത്തിന് താൽപ്പര്യക്കുറവ്; തരൂരിനെ നേരിടാൻ തിരുവനന്തപുരത്ത് പൊതു സ്വതന്ത്രനെത്തുമോ? തൃശൂരിൽ സുനിൽ കുമാറിന് കൂടുതൽ സാധ്യത; സിപിഐയും ലോക്സഭാ തയ്യാറെടുപ്പിലേക്ക്
- ബ്രിട്ടീഷ് അമേരിക്കൻ കപ്പലുകളെ വീഴ്ത്താനിരുന്ന കെണിയിൽപ്പെട്ട് ചൈനീസ് ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ; ഓക്സിജൻ വിതരണ ബന്ധം തകർന്ന് വിഷവാതകം ശ്വസിച്ച് മരിച്ച്ത് ചൈനയ്ക്കും കൊറിയയ്ക്കും ഇടയിലുള്ള മഞ്ഞക്കടലിൽ
- തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടാ എന്നുപറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിച്ചിരുന്ന പാർട്ടി സംസ്ഥാന സമിതി അംഗം; അനിൽകുമാറിനെതിരെ തരംതാഴ്ത്തൽ അടക്കമുള്ള അച്ചടക്ക നടപടി പരിഗണനയിൽ
- ചീട്ടുകളിക്കാൻ മുറി എടുത്തത് ട്രിവാൻഡ്രം ക്ലബിൽ ഇൻസ്റ്റിറ്റിയൂഷണൽ മെംബർ ആയ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ക്ലബ്ബിന്റെ രണ്ട് നോമിനികളിൽ ഒരാളായ എംഡി; ബിനീഷിന്റെ പോസ്റ്റ് 'മാമനെ' രക്ഷിക്കുമോ? കോടിയേരിയുടെ അളിയനോട് പിണറായി പൊറുക്കുമോ?
- തുറുവൂരുകാരി പ്ലസ്ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായകമായത് ഒരു കാറിന് പിന്നാലെ പോയ പൊലീസ് അന്വേഷണം; തെളിവുകൾക്ക് കോടതി അംഗീകാരം; വാൽപ്പാറ കൊലയിൽ സഫർ ഷാ കുറ്റക്കാരൻ; ശിക്ഷ പിന്നീട്
- എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു; പലപ്പോഴും ബോധംകെട്ടു വീണു; ശ്രീദേവിയുടെ മരണത്തെ കുറിച്ച് ബോണി കപൂർ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനി നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും; തൊട്ടടുത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത കോട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസും; നൽകുന്നത് ഇനി മിണ്ടരുതെന്ന സന്ദേശമോ?
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- മോസ്ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍