ഹോട്ട്സ്പോട്ടായി മാറിയതോടെ മൂന്നാർ ദുരിതത്തിൽ; അവശ്യ സാധനങ്ങളുടെ കടകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ മൂന്ന്; ടാറ്റാ ഷോപ്പുകളിൽ നിന്ന് വാങ്ങാൻ നിർദ്ദേശം വന്നെങ്കിലും സാധനങ്ങളില്ല, ഉള്ളതിന് തീവിലയും; തമിഴ്നാട് ബന്ധം പറഞ്ഞാണ് നിയന്ത്രണങ്ങൾ എങ്കിലും അതിർത്തി ജില്ലകളിലെ ഇളവുപോലും മൂന്നാറിലില്ലെന്നു നാട്ടുകാർ; നിയന്ത്രണം അത്യാവശ്യമെന്ന് മൂന്നാർ എസ്പി മറുനാടനോട്
എം മനോജ് കുമാർ
മൂന്നാർ: കൊറോണയിൽ ഹോട്ട്സ്പോട്ടായി മാറിയതോടെ നിയന്ത്രണങ്ങളിൽ കുരുങ്ങി മൂന്നാർ ശ്വാസംമുട്ടുന്നു. ആളനക്കമില്ലാതെ ടൗണയി മൂന്നാർ മാറിക്കഴിഞ്ഞു. കഴിഞ്ഞ പതിനാറ് മുതൽ മൂന്നാർ ടൗണിൽ പെട്രോൾ പമ്പ്, എടിഎം, മെഡിക്കൽ ഷോപ്പുകൾ ഒഴികെ ഒരു കടയും തുറക്കുന്നില്ല. മറ്റു ജില്ലകളിൽ അനുവദിക്കപ്പെട്ട അവശ്യസാധനകടകൾ പോലും മൂന്നാറിലില്ല. എന്തുകൊണ്ടാണ് ഈ രീതിയിൽ മുന്നാർ മുന്നോട്ടു പോകുന്നതെന്ന് കാര്യത്തിൽ ജനങ്ങൾക്ക് ഒരു പിടിയുമില്ല. പതിനായിരക്കണക്കിന് വരുന്ന തോട്ടം തൊഴിലാളികളുടേയും അയ്യായിരത്തോളം വരുന്ന ജനങ്ങളുടെയും ഏക ആശ്രയമാണ് മൂന്നാർ ടൗൺ.
ഇടുക്കി ജില്ല ഗ്രീൻ സോണിൽ തുടരുമ്പോഴും മൂന്നാറിൽ കൊറോണ കേസ് റിപ്പോർട്ട് ചെയ്യാതിരുന്ന സമയത്തും മൂന്നാർ ടൗണിന്റെ സ്ഥിതി ഇതാണ്. വലിയ ആശങ്കയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. സാമാന്യം വലിയ, സാധനങ്ങൾ സ്റ്റോക്കുള്ള കടകൾ തുറക്കാൻ പൊലീസ് അനുവദിക്കുന്നില്ല. ടാറ്റായുടെ കടകളിൽ പോയി വാങ്ങാൻ പറയും. ഈ കടകൾ തന്നെ തുറക്കുന്നില്ല. തുറന്ന കടകളിൽ വൻ തിരക്ക്. സാധനങ്ങൾക്ക് തീപ്പിടിച്ച വിലയും. ഇതുവരെയില്ലാത്ത അനുഭവങ്ങളിൽ പകച്ചു നിൽക്കുകയാണ് മൂന്നാർ ടൗൺ. തുടർന്നു വ്യാപകമായ പ്രതിഷേധം വന്നപ്പോൾ അവശ്യസാധനകടകൾ തുറക്കാൻ പൊലീസ് അനുമതി നൽകി. അങ്ങനെ തുറന്നത് രണ്ടു ദിവസം മാത്രം. ഏപ്രിൽ 29 നു കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മൂന്നാർ ഹോട്ട് സ്പോട്ടായി. തുടർന്നു സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് അമരുകയും ചെയ്തു. ടാറ്റാ ടീ എസ്റ്റേറ്റ് കടകളിൽ സാധനങ്ങൾ തീർന്നു തുടങ്ങിയിട്ടുണ്ട്. മൂന്നാർ ടൗണിൽ നിന്നാണ് ടാറ്റായുടെ ഷോപ്പുകളിലേക്ക് സാധനങ്ങൾ എത്തുന്നത്. മൂന്നാർ ടൗൺ ലോക്ക് ഡൗണിലാണ്. ഇതോടെ സാധനങ്ങൾക്ക് ക്ഷാമവും തീവിലയുമായി മാറിയിരിക്കുകയാണ്.
ഇടുക്കിയിൽ പൊതുവേ ഇളവുകൾ വന്നെങ്കിലും ഒന്നും മൂന്നാറിൽ ബാധകമാക്കുന്നില്ല. തമിഴ്നാട്ടിൽ നിന്നും ജനങ്ങൾ എത്തുന്നത് മൂന്നാറിലേക്കാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്നാർ കടുത്ത നിയന്ത്രണങ്ങളിൽ തുടരുന്നത്. അതുകൊണ്ട് തന്നെ ഒരു ഇളവും മൂന്നാറിന് ബാധകമാക്കുന്നുമില്ല. ഇതോടെ ജനങ്ങൾ ആകെ കുടുങ്ങിയ അവസ്ഥയിലാണ്. വിചിത്രമായ കാര്യം തമിഴ്നാടുമായി മൂന്നാർ അതിർത്തി പങ്കിടുന്നില്ല എന്നാണ്. കുമളി, കരുണാപുരം, ഉടുമ്പൻചോല, മറയൂർ എന്നിവയാണ് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നത്.
എന്നാൽ ഇവിടെ എല്ലാ കടകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കരുണാപുരം ഹോട്ട് സ്പോട്ട് മേഖല കൂടിയാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മൂന്നാറിൽ തുറന്നു കൂടെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതിനു ഇതേവരെ ഉത്തരവുമായിട്ടില്ല. മൂന്നാറിനെക്കാൾ കൊറോണ കൂടുതലുള്ള കോട്ടയത്ത് വരെ ഇളവുകളുണ്ട്. ഈ ഇളവുകൾ എന്തുകൊണ്ട് മൂന്നാറിൽ മാത്രം നടപ്പാക്കുന്നില്ലാ എന്നാണ് നാട്ടുകാരുടെ ചോദ്യം. എംഎൽഎയും എംപിയും അടക്കമുള്ള ജനപ്രതിനിധികളും മൗനം പാലിക്കുന്നതിൽ നാട്ടുകാർക്ക് രോഷമുണ്ട്. തങ്ങൾക്ക് വേണ്ടി വാദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് എന്നാണ് നാട്ടുകാർ മറുനാടനോട് പറഞ്ഞത്. ഹോട്ട്സ്പോട്ട് മേഖലയിൽ അവശ്യസാധനങ്ങളുടെ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. സമയബന്ധിതമായാണ് ഇവ തുറക്കുന്നത്. ഇതേ സൗകര്യം മാത്രം മൂന്നാരിനും നൽകിയാൽ മതി-നാട്ടുകാർ പറയുന്നു.
എന്നാൽ ലോക്ക് ഡൗൺ ആയതിനാലും മൂന്നാർ ഹോട്ട്സ്പോട്ട് ആയതിനാലും നിയന്ത്രണങ്ങൾ കൂടിയേ തീരൂ എന്നാണ് ഇടുക്കി എസ്പി പി.കെ.മധു മറുനാടനോട് പറഞ്ഞത്. നിലവിലെ നിയന്ത്രണങ്ങൾ തുടരും. ഹോട്ട്സ്പോട്ട് തീരുമാനിക്കുന്നത് അതാത് ദിവസത്തെ കൊറോണ രോഗികളുടെ അവസ്ഥയും രോഗികളുടെ കണക്കുമൊക്കെ നോക്കി തിരുവനന്തപുരത്ത് നിന്നാണ്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ പൊലീസിന് റോളില്ല. ലോക്ക് ഡൗൺ ആയതിനാലും ഹോട്ട് സ്പോട്ട് ആയതിനാലും നിയന്ത്രണങ്ങൾ തുടരും. ഹോട്ട്സ്പോട്ട് മാറിയാൽ അതിനനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും മൂന്നാറിലും നൽകും-ഇടുക്കി എസ്പി പറയുന്നു.
മൂന്നാറിലെ മിക്ക വ്യാപാരികളും ടൂറിസം മേഖലയെ ആശ്രയിച്ച് നിൽക്കുന്നവരാണ്. ടൂറിസം നിലച്ചതിനാൽ കടകൾ തുറക്കാൻ അവർ താത്പര്യം കാട്ടുന്നുമില്ല. പക്ഷെ അവശ്യസാധനങ്ങളുടെ കടകൾ തുറക്കാത്തതിലാണ് പ്രതിഷേധം ഉയരുന്നത്. ടൂറിസം ജീവവായുവായ ഈ മേഖലയിൽ നിന്ന് ടൂറിസം അകന്നു പോയിട്ട് തന്നെ രണ്ടു മാസത്തോളമായി. റ്റീ കൗണ്ടി റിസോർട്ടിലെത്തിയ ബ്രിട്ടീഷ് സ്വദേശിക്ക് മാർച്ച് പതിനാറിന് കൊറോണ സ്ഥിരീകരിച്ചതോടെ മൂന്നാറിൽ നിന്നും ടൂറിസം അകന്നു. ഇതോടെയാണ് മൂന്നാർ കൊറോണ ഹോട്ട്സ്പോട്ടിന്റെ രീതി കൈവരിച്ചത്. ജീവവായുവായ ടൂറിസം അകന്നതോടെ വന്ന അമ്പരപ്പിൽ നിന്ന് മൂന്നാർ ജനത ഇപ്പോഴും കരകയറിയിട്ടില്ല. ബ്രിട്ടീഷ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച് ശേഷം മൂന്നാർ ഗ്രീൻ സോണിലേക്ക് വന്നതായിരുന്നു. മൂന്നാറിലും ദേവികുളത്തും കൊറോണ സ്ഥിരീകരിച്ചതോടെയാണ് മൂന്നാർ കർശന നിയന്ത്രണങ്ങളിലേക്കും ഹോട്ട്സ്പോട്ടിലേക്കും വന്നത്. ഇതോടെ മൂന്നാറിന് അപരിചിതമായ കർശന നിയന്ത്രണങ്ങൾ തലങ്ങും വിലങ്ങും വന്നു. അവശ്യ സാധനകടകൾ കൂടി തുറക്കാൻ അനുമതി ലഭിക്കാത്ത അവസ്ഥയായി. പുതുക്കിയ ഹോട്ട് സ്പോട്ട് പട്ടികയിലുള്ളത് ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി പഞ്ചായത്തുകളാണ്. എസ്റ്റേറ്റ് മേഖലകളിൽ നിന്ന് നിർദ്ദേശങ്ങൾ പാലിക്കാതെ മൂന്നാർ ടൗണിലെത്തിയവരെ പൊലീസ് ഇടപ്പെട്ട് മടക്കി അയക്കുകയാണ്. കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മൂന്നാറിന്റെ ടൂറിസം നിലച്ചു. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന റിസോർട്ടുകളും കോട്ടേജുകളും പൂർണമായി അടച്ചു. പ്രധാന ടൂറിസ്റ്റ് മേഖലയായ മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിലെ കച്ചവടക്കാരും മൂന്നാർ ടൗണിലെ വ്യാപാരികളും എല്ലാം ദുരിതത്തിൽ തുടരുകയാണ്.
മൂന്നാറിലെ ചിന്നക്കനാൽ, ദേവികുളം, പള്ളിവാസൽ, ആനച്ചാൽ, ചെങ്കുളം, വട്ടവട, മാങ്കുളം, പോതമേട് എന്നിവടങ്ങളിൽ 1800 ലധികം ചെറുതും വലുതുമായ ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവയുണ്ട്. സുഗന്ധവ്യജ്ഞനകടകൾ, തേയില, ചോക്ലേറ്റ് കടകൾ, കരകൗശല ഉത്പന്ന ശാലകൾ തുടങ്ങിയവയുമുണ്ട്. എല്ലാം അടഞ്ഞു കിടക്കുകയാണ്. ഇവയിലെല്ലാം പതിനായിരത്തിലധികം ജീവനക്കാരുമുണ്ട്. കൂടാതെ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ, വഴിയോര കച്ചവടക്കാർ, ഫോട്ടോഗ്രാഫർമാർ തുടങ്ങി എല്ലാവരും ദുരിതത്തിൽ തുടരുകയാണ്. നിപ്പായും രണ്ടുവർഷത്തെ പ്രളയവും കാരണം തകർന്ന മൂന്നാറിലെ ടൂറിസം പച്ച പിടിച്ചു വരുന്നതിനിടയിലാണ് കൊറോണ പടർന്നത്. ഇനി എന്ന് തിരിച്ചുവരവുണ്ടാവുകയെന്ന് ആർക്കും നിശ്ചയമില്ല.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്