പവനായി വീണ്ടും ശവമായി! കൊട്ടിഘോഷിച്ച് ഐക്യകാഹളം മുഴക്കിയ മുജാഹിദ് സംഘടന വീണ്ടും പിളർന്നു; സംഘടനയിലെ പൊട്ടിത്തെറി പിളർപ്പിലേക്ക് എത്തിയത് മടവൂർ വിഭാഗം നേതാക്കളായ ഉമർ സുല്ലമിയെയും, ജമാലുദ്ദീൻ ഫാറൂഖിയെയും സംഘടനയിൽ നിന്നും പുറത്താക്കിയതോടെ; വിശദീകരിക്കാൻ ഏരിയാ സമ്മേളനങ്ങൾ നടത്തി മർകസുദ്ദഅവ വിഭാഗം
എം പി റാഫി
കോഴിക്കോട്: ഐക്യപ്പെട്ട മുജാഹിദ് സംഘടന, കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വീണ്ടും പിളർന്നു. ഐക്യത്തിനു ശേഷവും തൗഹീദ് (ഏക ദൈവ ആരാധന) , ശിർക്ക് (ബഹുദൈവ ആരാധന) വിഷയങ്ങളിൽ നേരത്തെ പുലർത്തി വന്നിരുന്ന വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്നതോടെയാണ് ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിൽ സംഘടന രണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആഭ്യന്തര പൊട്ടിത്തെറി രൂക്ഷമായിരുന്നു. തുടർന്ന് രാജിയും പുറത്താക്കലുമെല്ലാം അരങ്ങേറുകയും ചെയ്തിരുന്നു. ഇരു വിഭാഗങ്ങൾ വെവ്വേറെ സമ്മേളനങ്ങളും കാമ്പയിനുകളും സംഘടിപ്പിച്ചു.
ഒടുവിൽമർക്കസുദ്ദഅവ(മടവൂർ വിഭാഗം)യുടെ നേതാക്കളായ ഉമർ സുല്ലമി,ജമാലുദ്ദീൻ ഫാറൂഖി എന്നിവരെ പുറത്താക്കിയതോടെ പൊട്ടിത്തെറി പിളർപ്പിൽ എത്തുകയായിരുന്നു. ഐക്യ കെ.എൻ.എമ്മിന്റെ വർക്കിങ് പ്രസിഡന്റായിരുന്നു ഉമർ സുല്ലമി. ജമാലുദ്ദീൻ ഫാറൂഖി
സെക്രട്ടറിയുമായിരുന്നു. പിളർപ്പിന്റെ കാരണങ്ങൾ വിശദീകരിക്കാൻ ഏരിയാ സമ്മേളനങ്ങൾ നടത്തി വരികയാണിപ്പോൾ മർകസുദ്ദഅവ വിഭാഗം. ഓഗസ്റ്റ് മാസത്തോടെ പുതിയ സംഘടന പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ഡോ.ഹുസൈൻ മടവൂരിന്റെ പേരിലായിരുന്നു മടവൂർ വിഭാഗം അറിയപ്പെട്ടിരുന്നത്. എന്നാൽ ഇരു വിഭാഗം മുജാഹിദ് സംഘടനകൾ ഒന്നിച്ചതോടെ ഹുസൈൻ മടവൂർ ഒദ്യോഗിക (മൗലവി)പക്ഷത്ത് ഇരിപ്പുറപ്പിച്ചു. അതേസമയം ഹുസൈൻ മടവൂരിനൊപ്പമുണ്ടായിരുന്ന പ്രമുഖ
പണ്ഡിതരെല്ലാം ഐക്യ സംഘടന വിട്ട് പിളർപ്പിലേക്കു വന്നിരിക്കുകയുമാണ്. നിലവിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നവർ കെ.എൻ.എം(മർക്കസുദ്ദഅവ)വിഭാഗത്തിന്റെ സംഘടനാ പ്രഖ്യാപനം ഉണ്ടാകുന്നതോടെ പുതിയ തട്ടകത്തിലെത്തുമെന്നാണ് അറിയുന്നത്. മണ്ഡലം തലങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾക്കു പിന്നാലെ മെമ്പർഷിപ്പ് കാമ്പയിൻ നടത്തിയായിരിക്കും സംഘടനാ പ്രഖ്യാപനമുണ്ടാകുക.
പുതിയ സംഘടന പ്രഖ്യാപിക്കുന്നത് വരെ പഴയ മർക്കസുദ്ദഅവ പുനരുജ്ജീവിപ്പിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. സി.പി ഉമർസുല്ലമിയെ പ്രസിഡന്റായാണ് സംഘടന താൽക്കാലികമായി പുനരുജ്ജീവിപ്പിച്ചത്. അബ്ദുൽ അലി മദനിയെ ജനറൽ സെക്രട്ടറിയായും ഡോ.ഇ.കെ അഹ്മദ്കുട്ടി, കെ.പി സകരിയ്യ, അഹ്മദ്കുട്ടി മദനി എടവണ്ണ, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി മൊറയൂർ തുടങ്ങിയവരുൾകൊള്ളുന്ന സഹഭാരവാഹികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. പുതിയ സംഘടനാ സംവിധാനം അണികൾക്ക് പരിചയപ്പെടുത്തുന്നതിനു ഈമാസവും അടുത്ത മാസവുമായി 60 കേന്ദ്രങ്ങളിൽ ഏരിയ ലീഡേഴ്സ് അംബ്ലികൾ നടന്നു വരുന്നുണ്ട്. അതിനിടെ സംഘടനയുടെ ഔദ്യോഗിക പോസ്റ്റുകളിലും പ്രസിദ്ധീകരിണങ്ങളിലും കെ.എൻ.എം (മർകസുദ്ദഅവ) എന്ന് ചേർക്കാൻ തുടങ്ങിയിട്ടുണ്ട്. വിദ്യാർത്ഥി യുവജന സംഘടനകളും പഴയ രീതിയിലേക്ക് ഇതോടൊപ്പം പിളർന്ന് പുതിയ സംഘടനാ സംവിധാനം വരും.
കേരളത്തിലെ സലഫി സംഘടനായ മുജാഹിദിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ പിളർപ്പും ഭിന്നിപ്പും അണികളെ അങ്കലാപ്പിലാക്കുകയും ചിലർ പുതിയ മേച്ചിൽപുറങ്ങൾ തേടിപ്പോകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മൂസ്ലീംലീഗ് നേതാക്കളും ചില വ്യവസായ പ്രമുഖരും മുൻകൈയെടുത്ത് ഇരു വിഭാഗം മുജാഹിദുകളെ ഒന്നിപ്പിച്ചത്. 2002ൽ പിളർന്ന മുജാഹിദ് സംഘടന 2016 ഡിസംബറിലാണ് കോഴിക്കോട് നടന്ന സമ്മേളനത്തോടെ ഐക്യപ്പെട്ടത്. എന്നാൽ ഐക്യത്തിന്റെ ഓളങ്ങൾ അടങ്ങും മുമ്പേ ആശയപരമായ ഭിന്നിപ്പ് കൂടുതൽ പൊട്ടിത്തെറിയിലേക്കും പിളർപ്പിലേക്കും എത്തുകയായിരുന്നു. 'സിഹ്റ്' (മാരണം) ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക്(ബഹുദൈവാരാധന) ആണോ ശിർക്കല്ലയോ എന്നുള്ള വിഷയത്തിലാണ് മുജാഹിദ് വിഭാഗങ്ങൽക്കിടയിലെ പ്രധാന തർക്ക വിഷയം. ഇതു സംബന്ധിച്ച് 2017 ജൂണ്‍ 5ന് കെ.എൻ.എം നേതൃത്വം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് പിൻവലിക്കണം എന്നായിരുന്നു മർക്കസുദ്ദഅവ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മൗലവി വിഭാഗം അതിനു തയ്യാറായില്ല.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളായ തൗഹീദ് (ഏക ദൈവ ആരാധന), ശിർക്ക് (ബഹുദൈവ ആരാധന) വിഷയങ്ങളിൽ രണ്ട് വിഭാഗളിൽ നേരത്തെയുണ്ടായിരുന്ന തർക്കങ്ങൾ അതേപടി തുടർന്നു വരികയായിരുന്നു. 'സിഹ്റിനെ' ചൊല്ലിയുള്ളതായിരുന്നു തർക്കങ്ങളെല്ലാം. ഈ തർക്കങ്ങൾ മൂർഛിച്ചതോടെ വിഷയത്തിൽ തീർപ്പ് കൽപ്പിച്ച് നേതൃത്വം സർക്കുലർ ഇറക്കുകയായിരുന്നു. എന്നാൽ ഇതിൽ പറയുന്ന കാര്യങ്ങൾ നേരത്തെ ഇരു വിഭാഗങ്ങൾ പുലർത്തി വന്ന രണ്ട് ആശയങ്ങൾ തന്നെയാണ്. മാത്രമല്ല, ഐക്യപ്പെട്ട ഇരു വിഭാഗങ്ങളുടെ മേൽ പഴയ കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ ആശയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് പഴയ മടവൂർ വിഭാഗം(മർകസുദ്ദഅവ) ഉയർത്തുന്ന ആരോപണം. ആരോപണത്തിൽ കഴമ്പുള്ളതായി സർക്കുലറിലെ വരികളും വ്യക്തമാക്കുന്നു.
പിശാച്, ജിന്ന് എന്നിവരുടെ സഹായത്തോടെ മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യുന്ന മാരണ പ്രവർത്തിയാണ് സിഹ്റ്. ഇങ്ങനെ ഉപദ്രവമേൽപ്പിക്കൽ വലിയ പാപമായാണ് മുസ്ലിംങ്ങൾ ഒന്നടങ്കം വിശ്വസിക്കുന്നത്. സിഹിറ് വലിയ പാപമാണെന്ന് വിശ്വസിക്കുന്നതോടൊപ്പം
സിഹ്റ്് എന്നുള്ള ഒരു സംഭവം ഉണ്ടെന്നും ഈ പ്രവർത്തി ഏൽക്കുമെന്നുമാണ് മുജാഹിദിലെ നേരത്തെ ഔദ്യോഗിക വിഭാഗമായിരുന്നവരുടെ വിശ്വാസം. അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ സിഹ്റിന്റെ കാരണം അറിയാൻ സാധിക്കാത്തതുകൊണ്ടും ഇത് മനുഷ്യർ ചെയ്യുന്നു എന്നത് വ്യക്തമാകുന്നതുകൊണ്ടും ഇത് കാര്യകാരണ ബന്ധത്തിന് അപ്പുറമല്ലെന്നും അതിനാൽ ശിർക്ക് അല്ലെന്നുമാണ് കെ.എൻ.എം ഔദ്യോഗിക
വിഭാഗം വിശ്വസിച്ചുവരുന്നത്.
മടവൂർ വിഭാഗം നേരെ തിരിച്ചുമാണ് വിശ്വസിച്ചിരുന്നത്. അതായത് കാര്യകാരണ ബന്ധങ്ങൾക്ക് അതീതമായ ഒരു കാര്യം ചെയ്യാൻ അള്ളാഹുവിന് മാത്രമെ സാധിക്കൂവെന്ന് വിശ്വസിക്കുന്നതോടൊപ്പം സിഹിറിന്റെ കാരണം ശാസ്ത്രീയമായി അറിയാൻ പറ്റില്ലെന്നും ഇതിനാൽ കാര്യകാരണ ബന്ധത്തിനപ്പുറത്താണ് ഇതെന്നും, സിഹ്റ് ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്കാകുമെന്നുമാണ് മടവൂർ വിഭാഗത്തിന്റെ വിശ്വാസം. നേരത്തെ ഈ രണ്ട് വ്യത്യസ്ത ആശയങ്ങൾ പിന്തുടർന്ന ഇരു വിഭാഗവും ഐക്യപ്പെട്ടതോടെ 'സിഹ്റ്' വിഷയത്തിൽ എന്ത്നിലപാടെടുക്കുമെന്ന് എല്ലാവരും നോക്കികണ്ടിരുന്നു. സംഘടനക്കുള്ളിലെ ഏറെ പൊട്ടിത്തെറിക്കും വാദപ്രദിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിഹിറ് വിഷയത്തിൽ നേരത്തേ സർക്കുലർ ഇറക്കിയതെങ്കിലും ഇപ്പോൾ സർക്കുലറും ഇതിനു ശേഷം നടന്ന കെ.എൻ.എം സമ്മേനവും പിളർപ്പിലെത്തിയിരിക്കുകയാണ്.
2017 ഡിസംബർ അവസാനത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ(കെ.എൻ.എം) ഒമ്പതാമത് മഹാ സമ്മേളനം മലപ്പുറം കൂരിയാട് നടന്നിരുന്നു. ഈ സമ്മേളനത്തിൽ മടവൂർ വിഭാഗം നേതാക്കൽ വിട്ടു നിന്നു. സമ്മേളനത്തിനു മുമ്പ് സിഹ്ര് (മാരണം) അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം
ഉണ്ടാകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ നേതാക്കൾ ഇടപെട്ട് അന്ന് സമ്മേളനം വരെ പിളർപ്പ് ഒഴിവാക്കുകയായിരുന്നു. ഈ സമ്മേനത്തിനു പിന്നാലെ കൂരിയാടു വെച്ച് മർകസുദ്ദഅവ വിഭാഗവും മറ്റൊരു സമ്മേനം നടത്തിയിരുന്നു. മാസങ്ങൽ പിന്നിട്ടപ്പോൾ പിർപ്പ് പൂർണതയിൽ എത്തി നിൽക്കുകയാണിപ്പോൾ.
പഴയ മർകസുദ്ദഅവ മടവൂർ വിഭാഗത്തിന്റെ നേതാക്കളായ ഹുസൈൻ മടവൂരും അസ്കറിലിയും ഇല്ലാതെയാണ് പുതിയ സംഘടന വരാനിരിക്കുന്നത്. ഉമർസുല്ലമിക്കും ജമാലുദ്ദീൻ ഫാറൂഖിക്കും പുറമെ അബ്ദുൽ ജലീൽ മദനി, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, അലി മദനി
മൊറയൂർ, എൻ.എം ജലീൽ, റാഫി പേരാമ്പ്ര, ഇബ്രാഹീം ബുസ്താനി തുടങ്ങിയ നേതാക്കളാണ് പുതിയ സംഘടനക്കായുല്ല ചരടുവലി നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍