ആഗോള തീവ്രവാദത്തിന്റെ ബിംബമായ സലഫിസം എന്ന വാക്ക് മുജാഹിദ് പ്രസ്ഥാനം വെടിയണമെന്ന് കെഎൻഎം മർസ്സുദ്ദവ; പകരം ഇസ്ലാഹി എന്ന് ഉപയോഗിക്കണം; പൂർവ്വ സൂരികൾ മാതൃകയായി കാണിച്ചു തന്ന സലഫിസം വിട്ട് ഒരു കളിക്കും ഒരുക്കമല്ലെന്ന് അബ്ദുള്ളക്കോയ മദനി നേതൃത്വം നൽകുന്ന കെഎൻഎം ഔദ്യോഗിക വിഭാഗം; സലഫികളിൽ ചിലർ ഐഎസിൽ ചേർന്നുവെന്നുവെച്ച് പിതാമഹന്മാർ കാണിച്ച പാത വെടിയാനാവില്ല; മുജാഹിദ് പ്രസ്ഥാനത്തിനുള്ളിൽ വീണ്ടും പിളർപ്പിന് സമാനമായ ഭിന്നത
മറുനാടൻ ഡെസ്ക്
കോഴിക്കോട്: കേരള നദ്വത്തുൽ മുജാഹിദ്ദീനിൽ വീണ്ടും ആശയപരമായ പൊട്ടിത്തെറി. സലഫിസത്തെ ചൊല്ലിയാണ് പുതിയ വിവാദം. സലഫിസം ആഗോള തീവ്രവാദത്തിന്റെ സിംമ്പലായെന്നും ഇനി സലഫിസം വേണ്ടെന്നും കേരള നദ്വത്തുൽ മുജാഹിദ്ദീനിൽ നിന്ന് അടുത്തിടെ വിഭജിച്ച് രൂപംകൊണ്ട കെഎൻഎം മർസ്സുദ്ദവ പറയുന്നത്. എന്നാൽ പൂർവ്വ സൂരികൾ മാതൃകയായി കാണിച്ചു തന്ന സലഫിസം വിട്ട് ഒരു കളിക്കും ഒരുക്കമല്ലെന്ന് മറുവിഭാഗം. ഇതോടെ മുജാഹിദുകൾക്കിടയിൽ സലഫിസം ചൊല്ലിയുള്ള തർക്കം മുറുകുകയാണ്. കെഎൻഎം മർക്കസുദ്ദവ സലഫിസം എന്ന വാക്ക് ഇനി മുജാഹിദ് പ്രസ്ഥാനം വെടിയണമെന്നാണ്് പറയുന്നത്. പകരം ഇസ്ലാഹി എന്ന് ഉപയോഗിച്ചാൽ മതിയെന്ന് മർക്കസുദ്ദവ ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി പറയുന്നു. ഇസ്ലാഹി എന്ന വാക്കാണ് നമ്മൾ നേരത്തെ മുതൽ ഉപയോഗിച്ചിരുന്നത്. സലഫിസം ആഗോള മുസ്ലിം തീവ്രാവാദത്തിന്റെ സിംബലായാണ് ഇപ്പോൾ കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇസ്ലാഹി എന്ന വിശേഷണം മതി മുജാഹിദുകൾക്കെന്ന് ഉമർ സുല്ലമി പറയുന്നു.മർക്കസുദ്ദവയുടെ പുതിയ സംസ്ഥാന കൗൺസിൽ അടു്ത്ത ദിവസം നിലവിൽ വരും. പുതിയ കൗൺസിൽ ഇക്കാര്യം ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും ഉമർ സുല്ലമി പറഞ്ഞു.
എന്നാൽ സലഫിസത്തെ വെടിഞ്ഞുള്ള ഒരു നീക്കത്തിനും തയ്യാറല്ലെന്നാണ് അബ്ദുള്ളക്കോയ മദനി നേതൃത്വം നൽകുന്ന കെ.എൻ.എം ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട്. സലഫികളിൽ ചിലർ ഐഎസിൽ ചേർന്നുവെന്നുവെച്ച് ഭക്തരായ പ്ര പിതാമഹന്മാർ കാണിച്ച പാത വെടിയാനാവില്ലെന്ന ഉറച്ച നിലപാടിലാണ് അബ്ദുള്ളക്കോയ മദനിയുടെ നേതൃത്വത്തിലുള്ള കെഎൻഎം
കേരളത്തിൽ നിന്ന് സിറിയയിലും അഫ്ഗാനിസ്ഥാനിലുമെത്തി ഐഎസിൽ ചേർന്നവരിൽ ഭൂരിഭാഗവും സലഫികളായിരുന്നു. ചിലർ കെഎൻഎമ്മുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരും. സലഫിസത്തിൽ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള തീവ്രവാദ ആശയങ്ങൾ ഉടലെടുത്തതെന്നും ആരോപണങ്ങളുണ്ട്. ആഗോള തലത്തിൽ സലഫിസം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് സലഫിസം വെടിഞ്ഞ് സലഫികൾ എന്നറിയപ്പെടുന്നതിനു പകരം ഇസ്ലാഹികൾ എറിയപ്പെടുന്നതാണ് നല്ലതെന്ന് ഉമർ സുല്ലമിയും കൂട്ടരും പറയുന്നത്. മുജാഹിദ്ദുകൾക്കിടിയിൽ വീണ്ടും വിഘടിപ്പിന്റെ അസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് സലഫിസം.
ഗൾഫിലെ സലഫിസവും കേരളത്തിലെ മുജാഹിദ്ദ് പ്രസ്ഥാനവും തമ്മിൽ ബന്ധമില്ലെന്നും സൗദി അറേബ്യ വഴിയല്ല ഈജിപ്ത് വഴിയാണ് ഇസ്ലാമിക നവോത്ഥാനം കേരളത്തിലേക്ക് വന്നത് എന്നുമുള്ള വാദം ഹുസൈൻ മടവൂർ ഉയിച്ചതോടെയാണ് 2002ൽ കെഎൻഎം പിളരുന്നത്. ഹുസൈൻ മടവൂരിന്റെ ചിന്താ ധാരകളെ അബ്ദുള്ളക്കോയ മദനി ശക്തമായി എതിർത്തു. എന്നാൽ മടവൂർ തന്റെ വാദത്തിൽ ഉറച്ചു നിന്നു. ഇസ്ലാഹി നവോത്ഥാനം ഈജിപ്ത് വഴിയാണ് കേരളത്തിൽ വന്നതെന്നായിരുന്നു ഹുസൈൻ മടവൂരിന്റെ വാദം. എന്നാൽ സൗദി പണ്ഡിത സഭ പറയുന്നതാണ് ശരിയെന്ന് അബ്ദുള്ളക്കോയ മദനിയും നിലപാടെടുത്തു.
കെഎൻഎം 1950ൽ പെട്ടൊന്നൊരു ദിവസം മുളച്ചുപൊന്തിയ ഒരു പ്രസ്ഥാനമല്ല. അതിന്റെ രൂപീകരണത്തിന് ഏതാണ്ട് നാല് ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ തന്നെ കേരളത്തിൽ സജീവമായി നിലനിന്നിരുന്ന ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളുടെയും ചലനങ്ങളുടെയും സംഘടനാ രൂപത്തിലുള്ള ഒരു തുടർച്ച മാത്രമാണെന്നായിരുന്നു മടവൂരിന്റെ വാദം. 1920കൾക്ക് മുമ്പുതന്നെ കേരളത്തിൽ മുസ്ലിം നവോത്ഥാനം ശക്തിപ്പെട്ടിരുന്നു. സയ്യിദ് സനാഉല്ലാ മക്തിതങ്ങളെയും(1847-1912) ഹമദാനി തങ്ങളെയും വക്കം മുഹമ്മദ് അബ്ദുൽഖാദിർ മൗലവിയെയും(1873-1932) പോലെയുള്ള മഹാന്മാരുടെ കൈകളിലൂടെ പിറന്നുവീണതാണ് കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനം. 1922ൽ കൊടുങ്ങല്ലൂരിൽ സ്ഥാപിതമായ കേരള മുസ്ലിം ഐക്യസംഘത്തിലൂടെയും മറ്റു പല പ്രാദേശിക സംഘടനകളിലൂടെയും, 1924ൽ രൂപീകരിക്കപ്പെട്ട, കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിതസംഘടനയുടെയും നേതൃത്വത്തിലൂടെയുമാണ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ വഴികൾ. അത് 1950ൽ കോഴിക്കോട് വെച്ച് രൂപീകൃതമായ കേരള നദ്വത്തുൽ മുജാഹിദീൻ (കെഎൻഎം) എന്ന ബഹുജനസംഘടനയായി മാറുകയാണുണ്ടായത്. അല്ലാതെ സൗദി സലഫികളും കേരളത്തിലെ മുജാഹിദ്ദ് പ്രസ്ഥാനവുമായി ബന്ധമില്ലെന്നായിരുന്നു അന്ന് ഹുസൈൻ മടവൂർ വാദിച്ചിരുന്നത്. സത്രീ വിദ്യഭ്യാസം, ഇംഗ്ലീഷ് വിദ്യഭ്യാസം എന്നിവ സാധ്യമായത് ഇവിടെയുണ്ടായ നവേത്ഥാനത്തിന്റെ ഭാഗമായാണ്. ആശയപരമായ വിയോജിപ്പ് ശക്തമായതോടെ കെഎൻഎം 2002ൽ പിളരുകയും മടവൂർ വിഭാഗം, അബ്ദുള്ളക്കോയ മദനി വിഭാഗം എന്നിങ്ങനെ രണ്ടായി പ്രവർത്തിക്കുകയും ചെയ്തു.
പതിനാല് വർഷത്തിനു ശേഷം 2016 ഡിസംബറിലാണ് ഹുസൈൻ മടവൂരും അബ്ദുള്ളക്കോയ മദനിയും അശയപരമായ സമവായത്തിലെത്തി യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുന്നതും കെഎൻഎം ഒന്നാകുന്നതും. ലയനം കഴിഞ്ഞ് രണ്ടു വർഷം പിന്നിടുമ്പോഴേക്കും സലഫിസത്തെചൊല്ലി വീണ്ടും വിവാദം ഉയരുകയാണ്. സലഫ് എന്നാൽ പൂർവ്വികർ എന്നാണ് അറബി ഭാഷയിൽ അർത്ഥം. മുഹമ്മദ് നബി മുതലുള്ള മൂന്ന് തലമുറയെയാണ് സലഫ് ആയി കാണുന്നത്. ഖുർആനിനെയും സുന്നത്തിനെയും മുഹമ്മദ് നബിയുടെ അനുയായികളായ ആദ്യ തലമുറക്കാർ മനസിലാക്കിയപോലെ മനസിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് തങ്ങളെന്നാണ് സലഫികൾ പറയുന്നത്. ആ സലഫിസമാണ് മുജാഹിദ് മുറുകെ പിടിക്കേണ്ടതെന്ന് അബ്ദുള്ളക്കോയ മദനി വിഭാഗം പറയുമ്പോൾ സലഫിസം ഇനിയും ഉയർത്തിപ്പിടിച്ചാൽ മുജാഹിദ് പ്രസ്ഥാനം തെറ്റായി ചിത്രീകരിക്കപ്പെടുമെന്നും സലഫിസത്തെ വെടിയണമെന്നുമാണ് ഉമർ സുല്ലമി പറയുന്നത്.
സലഫിസം വെടിയേണ്ടതിനെക്കുറിച്ച് ഉമർ സുല്ലമി മറുനാടൻ മലയാളിയോട് സംസാരിച്ചത്:
സലഫിസം എന്നാൽ ഇന്ന് പലതാണ്. ശരിയായ സലഫിസം കുഴപ്പമൊന്നുമില്ല. എന്നാൽ ഇന്ന് സലഫിസത്തിന്റെ പേരിൽ പലതുമുണ്ട്. സലഫിസം ഇന്ന് തെറ്റിദ്ധാരണ പരത്തുന്ന പേരാണ്. അതുകൊണ്ട് ഇസ്ലാഹ് എന്നപേര് നല്ലതാണെന്ന് അഭിപ്രായമുണ്ട്. ഭൂരിഭാഗം ആളുകൾക്കും ഈ അഭിപ്രായമുണ്ട്. മർക്കസുദ്ദവയുടെ സെക്രട്ടറിയേറ്റ് ഇന്നലെ നടന്നു. പുതിയ സ്റ്റേറ്റ് കൗൺസിൽ ഉടൻ നിലവിൽ വരും എന്നിട്ടേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.
ശരിയായ സലഫികൾ എന്നു പറഞ്ഞാൽ പൂർവികരാണ്. സലഫികൾ എന്നു പറയുന്നതിൽ പല ആശയക്കാരുമുണ്ട്. അതിൽ ചിലതിലാണ് ഇങ്ങനെ ഭീകരതയിലേക്കു പോകുന്നവരൊക്കെയുള്ളത്. ശരിയായ സലഫ് എന്നാൽ പ്രവാചകന്റെയും പിന്നീടുള്ള രണ്ടു തലമുറയുമാണ്. അവലിലേക്ക് ചേർക്കപ്പെടുന്നവരും പറയപ്പെടുന്നവരുമാണ് സലഫികൾ എന്ന് അറിയപ്പെടേണ്ടത്. എന്നാൽ ഇന്ന് ഈ രീതികളിലൊന്നും പ്രവർത്തിക്കാത്തവർ സലഫികൾ എന്നറിയപ്പെടുന്നുണ്ട്. അവരോട് നമ്മൾക്ക് യോജിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഇസ്ലാഹ് എന്നറിയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇസ്ലാഹ് എന്നാൽ നവോത്ഥാനം വെളിച്ചം എന്നൊക്കെയാണ് അർഥം. ആനിലക്ക് നമുക്ക് പ്രവർത്തിക്കുന്നതല്ലെ നല്ലത്. അങ്ങിനെയാവുമ്പോൾ സലഫികൾ എന്ന പേരിൽ ചിലർ ഉണ്ടാക്കിവെച്ച പേരു ദോഷങ്ങൾ പേറേണ്ടിയും വരില്ല. സലഫികൾ എന്നാൽ ഐഎസ് ആശയം വച്ചു പുലർത്തുന്നവരാണെന്ന ധാരണയുണ്ട്. അതുകൊണ്ടു തന്നെ മുജാഹിദ്ദുകൾ ആപേര് ഉപയോഗിച്ച് പേരുദോഷം ഉണ്ടാക്കേണ്ടതില്ല. അതുകൊണ്ട് സലഫി എന്നപേർ ഉപേക്ഷിക്കാൻ ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. അവിടെ ഒരു തടസമുള്ളത് സംഘടനയുടെ കീഴിലുള്ള സ്ഥാപനങ്ങൾ എന്താവും എന്ന ആശങ്കയാണ്. സലഫി എന്ന പേരുകൾ നൽകിയ സ്ഥാപനങ്ങളാണ് ഏറെയും ഉള്ളത്. അതിനാൽ സലഫിസം വേണ്ടെന്നു വയ്ക്കുമ്പോൾ സ്ഥാപനങ്ങളെ അത് എങ്ങിനെ ബാധിക്കുമെന്നതിന്റെ നിയമവശം പരിശോധിച്ചു വരികാണ്. എന്നിട്ടായിരിക്കും ഇക്കാര്യത്തിൽ ഉറച്ച തീരുമാനത്തിലേക്കു പോകുക.
മുമ്പ് സലഫികൾ എന്നു കേരളത്തിൽ പറഞ്ഞിരുന്നില്ല. ഇസ്ലാഹി, അല്ലെങ്കിൽ മുജാഹിദ് ഇസ്ലാമി എന്നേ കേരളത്തിൽ പറഞ്ഞിരുന്നുള്ളൂ. തിരുവനന്തപുരത്ത് തുടക്കത്തിൽ ഞങ്ങൾക്ക് ഒരു സെന്ററുണ്ടായിരുന്നു. അതിന് ഇസ്ലാമിക് സെന്റർ എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീടത് സലഫി സെന്ററാക്കി മാറ്റി. അങ്ങിനെ പേരുമാറ്റേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. പഴയ കാലത്ത് ഞങ്ങളുടെ പള്ളികൾക്കും സ്ഥാപനങ്ങൾക്കും ഓരോ പ്രത്യേക പേർ ആയിരുന്നു. അല്ലാതെ സലഫി എന്നു ചേർത്തായിരുന്നില്ല പേരുകൾ.
അങ്ങിനെ വിളിക്കുന്ന ഒരു സമ്പ്രദായം ഇവിടെയുണ്ടായിരുന്നില്ല. സലഫി എന്നുചേർത്ത് എല്ലാ സ്ഥാപനങ്ങൾക്കും പേരിട്ടു തുടങ്ങിയപ്പോൾ അന്നേ ഞാൻ എതിർത്തതാണ്. അങ്ങിനെ പോകാൻ പറ്റില്ലെന്നും പോകുന്നത് ശരിയല്ലെന്നും പറഞ്ഞിരുന്നു. ഇപ്പോൾ സലഫി എന്ന ഒരു വിഭാഗമായി മാറുന്ന അല്ലെങ്കിൽ ഒരു ജാതിയായി മാറുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകുന്നത്. സലഫി അല്ല നമുക്കു വേണ്ടത്. സലഫിന്റെ ആശയമാണ്. സലഫ് എന്നാൽ പൂർവ്വികന്മാരാണ്. അതിലേക്ക് ചേർക്കപ്പെടുന്നവർ എന്നാണ് സലഫി എന്നു പറയുന്നതിന്റെ അർത്ഥം. പൂർവ്വികരുടെ മാർഗത്തിലേക്കു ചേർത്തു പറയുന്നവരാണ് സലഫികൾ. അങ്ങനെ പറയുന്നവർ നല്ലതു പറയാതെ പലതും ചേർത്തിപ്പറയും. അതാണ് പ്രശ്നം. അതുകൊണ്ടാണ് സലഫികൾക്കിടയിൽ വിഭിന്ന സ്വഭാവം വന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്