ബ്രിട്ടനും യൂറോപ്പും പിടയുമ്പോൾ സഞ്ചാരികളെ തേടി മന്ത്രി റിയാസ് ലണ്ടനിലെത്തി; കേരളം കാണാൻ ബ്രിട്ടീഷുകാർ മടിക്കുമ്പോളും എല്ലാ വർഷവും വഴിപാട് പോലെ കേരളത്തിൽ നിന്നും ടൂറിസം മന്ത്രിയെത്തും; ഇത്തവണയും പതിവിനു മുടക്കമില്ല, മന്ത്രിക്ക് പിന്നാലെ ട്രോളന്മാരും; മന്ത്രിയുടെ വരവും പരിപാടികളും ലോക കേരള സഭക്കാർക്കും പിടിയില്ലാത്ത മട്ടിൽ

പ്രത്യേക ലേഖകൻ
ലണ്ടൻ: ടൂറിസം രംഗം ലോകത്തെല്ലായിടത്തും വൻകിട സ്വകാര്യ ഏജൻസികൾ കുത്തകയാക്കി വച്ചിരിക്കുന്നു എന്നത് പുതുമയുള്ള കാര്യമല്ല. ഇത്തരത്തിൽ കഴിഞ്ഞ നാൽപതു വർഷമായി ലണ്ടൻ കേന്ദ്രമാക്കി റീഡ് എക്‌സ്ബിഷൻ എന്ന സ്വകാര്യ കമ്പനി നടത്തുന്ന വേൾഡ് ട്രാവൽ മാർക്കറ്റിൽ ലോകത്തെ മിക്ക രാജ്യങ്ങളിൽ നിന്നും സംരംഭകർ എത്തുന്നത് പതിവാണ്. ഓരോ രാജ്യത്തേക്കും സഞ്ചാരികളെ ആകർഷിക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. പല സ്ഥലങ്ങളിൽ നിന്നും മന്ത്രിമാരും മറ്റും എത്തുന്നത് പതിവാണെങ്കിലും വഴിപാട് പോലെ മുടക്കം കൂടാതെ മന്ത്രിയും ഉദ്യോഗസ്ഥ തല സംഘവും എത്തുന്നതിൽ ഏറ്റവും മുന്നിൽ തന്നെയാണ് കേരളത്തിന്റെ സ്ഥാനം.
സർക്കാർ ചെലവിൽ ഒരാഴ്ചത്തെ സഞ്ചാരം തരപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല അവസരമായാണ് കഴിഞ്ഞ ഏതാനും വർഷമായി കേരളത്തിൽ നിന്നെത്തുന്ന സംഘത്തിന്റെ വരവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ടെങ്കിലും ഇത്തവണയും അതിനൊന്നും മാറ്റമില്ല. അതിനിടെ കോവിഡിന് ശേഷം കേരളത്തിന് ഏകദേശം 12 ലക്ഷം സഞ്ചാരികളെയാണ് നഷ്ടമായതെന്ന് കണക്കുകൾ കാണിക്കുന്നു. ലോക സഞ്ചാര പാത പൂർണമായും തുറന്നിട്ടും അതിൽ പത്തു ശതമാനം മാത്രമാണ് കേരളത്തിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക്. ഇതിൽ എത്ര പേരെ ബ്രിട്ടനിൽ നിന്നും ലഭിക്കും എന്ന് പോലും അറിയാൻ സമയമായിട്ടില്ലാത്ത സാഹചര്യത്തിൽ കൂടിയാണ് ഒരു പ്രയോജനവും ലഭിക്കില്ലെന്ന് ഉറപ്പായിട്ടും മന്ത്രിയും സംഘവും ഇപ്പോൾ വേൾഡ് ട്രാവൽ മാർട്ടിന്റെ പേരിൽ ലണ്ടനിൽ എത്തിയിരിക്കുന്നത്.
കടകംപള്ളിയുടെ ആവർത്തനമായി റിയാസിന്റെയും ലോക സഞ്ചാരം
ഒന്നാം പിണറായി സർക്കാരിൽ ടൂറിസം മന്ത്രി ആയിരുന്ന കടകംപള്ളി സുരേന്ദ്രൻ മേളയിൽ പങ്കെടുത്ത ശേഷം കേരളത്തിന് ട്രാവൽ മാർക്കറ്റിൽ ഒന്നാം സ്ഥാനം കിട്ടിയെന്നു കേരളത്തിൽ എത്തി നടത്തിയ പ്രചാരണം വലിയ വിവാദമായി മാറിയിരുന്നു. ഏതാനും വർഷം മുൻപ് ട്രാവൽ മാർട്ട് നടക്കുമ്പോൾ ശബരിമല വിഷയം കൊടുമ്പിരി കൊള്ളുമ്പോൾ ലണ്ടനിൽ ഇരുന്നു കേരളത്തിലെ രാഷ്ട്രീയത്തിൽ സോഷ്യൽ മീഡിയ വഴി മന്ത്രി സമയം കളഞ്ഞപ്പോൾ ദക്ഷിണ ആഫ്രിക്ക ടൂറിസം മേളയിലെ അവാർഡ് സ്വന്തമാക്കിയാണ് മടങ്ങിയത്. പിന്നീട് നാട്ടിൽ എത്തിയപ്പോൾ സമാശ്വാസ സമ്മാനം കിട്ടിയതിനെ പ്രധാന സമ്മാനമാക്കി അവതരിപ്പിച്ചതിന് സോഷ്യൽ മീഡിയ അദ്ദേഹത്തെ നന്നായി ട്രോളുകളും ചെയ്തിരുന്നു.
തുടർന്ന് തൊട്ടടുത്ത വർഷമാണ് കൂടുതൽ ലോബിയിങ് നടത്തി കേരളം ഉത്തരവാദ ടൂറിസം എന്ന കാറ്റഗറിയിൽ അവാർഡ് നേടുന്നതും. സൗന്ദര്യ മത്സര വേദിയിലും മറ്റും ഒരു ജേതാവിനെ പ്രഖ്യാപിച്ച ശേഷം പങ്കെടുക്കുന്ന മറ്റുള്ളവർക്കു മികച്ച പുഞ്ചിരി, ബേസ്ഡ് ഹെയർ സ്റ്റൈൽ എന്നൊക്കെയുള്ള പേരുകളിൽ നൽകുന്ന ടൈറ്റിലുകളേക്കാൾ വലിയ പ്രാധാന്യമായൊന്നും സ്വകാര്യ മേളയിലെ ഇത്തരം അവാർഡുകൾക്ക് ഇല്ലെന്നത് പോലും തിരിച്ചറിയാതെയാണ് കേരളത്തിൽ നിന്നും ലണ്ടനിൽ എത്തുന്ന മന്ത്രിമാർ നടത്തുന്ന അവകാശവാദങ്ങൾ. കഴിഞ്ഞ മാസം പാരിസിൽ നടന്ന മറ്റൊരു ടൂറിസം മേളയിലും കാര്യമായ ഇടപെടൽ ഒന്നും നടത്താതെ മന്ത്രി റിയാസ് കേരള സ്റ്റാളിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ട്രോളുകൾ ആയി എത്തിയിട്ടും മികച്ച പ്രകടനം നടത്താൻ സാധിച്ചെന്നൊക്കെയാണ് കേരളത്തിൽ തിരിച്ചെത്തിയ മന്ത്രി പ്രസ്താവന നടത്തിയത്.
നാട് പിടയുമ്പോൾ ലോകം കാണാൻ ആർക്കു നേരം?
സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടനും യൂറോപ്പും ഇപ്പോൾ കടന്നു പോകുന്നത്. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറി ലോക സഞ്ചാരികൾ ടൂറിസം മാപ്പിൽ തിരിച്ചെത്താൻ വർഷങ്ങൾ എടുക്കും എന്ന മുന്നറിയിപ്പ് ഈ രംഗത്തെ വിദഗ്ദ്ധർ ഒക്കെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ സഞ്ചാരികളെ ആകർഷിക്കാൻ ഉള്ള പ്രചാരണ പ്രവർത്തനങ്ങളും ലോകത്താകെ മന്ദഗതിയിലാണ്.
ഇതിനിടയിൽ യൂറോപ്പിനെയാകെ സാമ്പത്തിക ഇരുട്ടറയിൽ തള്ളിയിട്ട യുക്രൈൻ യുദ്ധവും കൂടി വന്നെത്തിയപ്പോൾ അവധിക്കാലത്തെ കുറിച്ച് ആലോചിക്കാൻ പോലും ഭയപ്പെടുകയാണ് തദ്ദേശ വാസികൾ. യൂറോപ്പിൽ തന്നെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും ഭയാനകമായതു ബ്രിട്ടനിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതും കഴിഞ്ഞ ദിവസങ്ങളിലാണ്. ഇത്തരം കാര്യങ്ങൾ ഒന്നും അറിയാതെ ഉദ്യോഗസ്ഥരടക്കമുള്ള സംഘവുമായിട്ടാണ് സഞ്ചാരികളെ ആകർഷിക്കാൻ മന്ത്രി റിയാസിന്റെ വരവ്.
തിരിച്ചടിയായി ഇ വിസ, ഒരക്ഷരം മിണ്ടാതെ കേരള സർക്കാർ
കോവിഡിന് ശേഷം ഒട്ടുമിക്ക രാജ്യങ്ങളുടെയും ഇ വിസ സമ്പ്രദായം ഇന്ത്യ മടക്കി നൽകിയപ്പോൾ ബ്രിട്ടൻ ആ പാട്ടികയിൽ നിന്നും പുറത്താവുക ആയിരുന്നു. മാത്രമല്ല വിസ നടപടികൾ കടുപ്പിച്ചു യാത്രക്കാർ വി എഫ് എസ് സെന്ററുകളിൽ നേരിട്ട് ഹാജരാകണം എന്ന കടുത്ത നിർദേശവും ഡൽഹിയിൽ നിന്നും പുറത്തു വന്നു. ഇതിന് ഇളവ് നൽകണമെന്ന് ബ്രിട്ടനിൽ നിന്നും ആവശ്യം ഉയരുകയും ഓൺ ലൈൻ പരാതികൾ പോലും ആരംഭിച്ചിട്ടും കേരള ടൂറിസത്തിനു കനത്ത തിരിച്ചടിയാകുന്ന നിർദ്ദേശം മാറ്റിക്കിട്ടാൻ സംസ്ഥാന സർക്കാർ ഡൽഹിയിൽ കാര്യമായ സമ്മർദം ചെലുത്തിയില്ല എന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും മുഖ്യമന്ത്രി ഡൽഹി സന്ദർശനം നടത്തിയിട്ടും ടൂറിസം മേഖലക്ക് തിരിച്ചടിയായി കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടാൻ അദ്ദേഹം തയ്യാറായതായി സൂചനയൊന്നും പുറത്തു വന്നിട്ടില്ല. യൂറോപ്യൻ സഞ്ചാരികൾ സാധാരണയായി രണ്ടു മുതൽ മൂന്നു ആഴ്ച വരെ ഇന്ത്യയിൽ താങ്ങുമ്പോൾ ബ്രിട്ടീഷ് സഞ്ചാരികൾ മാസങ്ങളായി ഇന്ത്യയിൽ തങ്ങുന്നു, എന്താണ് ഇതിന്റെ കാരണം എന്നതിൽ വിദേശകാര്യ മന്ത്രാലയത്തിന് തോന്നിയ സംശയമാണ് വിസ നടപടികൾ കടുപ്പിക്കാൻ കരണമായതെന്നനാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന അനൗദ്യോഗിക വിവരം.
ഇക്കാര്യം തുറന്നു പറയാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തയ്യാറാകുന്നുമില്ല. വിസ നിയന്ത്രണം കടുപ്പിച്ചതിനെ തുടർന്ന് അനേകായിരം ബ്രിട്ടീഷ് സഞ്ചാരികളാണ് ഇന്ത്യൻ സന്ദർശനം അവസാന നിമിഷം വേണ്ടെന്നു വച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള തിരക്കേറിയ സമയത്തും ഇതോടെ കേരളത്തിലെ മികച്ച ഹോട്ടലുകളിൽ പോലും ബ്രിട്ടീഷ് സഞ്ചാരികൾ ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണെന്ന് ഈ രംഗത്തെ ഏജൻസികൾ തന്നെ വ്യക്തമാക്കുന്നു. സഞ്ചാരികളുടെ വരവ് ഇല്ലാതായതോടെ ഹോട്ടലുകൾക്ക് മാത്രമല്ല, ടൂറിസ്റ്റു ടാക്സി അടക്കമുള്ള സകല മേഖലക്കും തിരിച്ചടി ആയതു കാണാതെയാണ് ഇപ്പോൾ വീണ്ടും സഞ്ചാരികളെ ആകർഷിക്കാൻ എന്ന പേരിൽ മന്ത്രിയുടെ വരവ് എന്നതാണ് കൂടുതൽ പരിഹാസ്യമാകുന്നത്.
മന്ത്രി ലണ്ടനിലേക്ക് വരുന്നതിനു മുൻപ് ഡൽഹിയിലേക്ക് പോയിരുന്നെങ്കിൽ കുറച്ചുകൂടി ഫലപ്രദമായ മാറ്റം പ്രതീക്ഷിക്കാമായിരുന്നു എന്നാണ് പേര് വെളിപ്പെടുത്തരുത് എന്ന സൂചനയോടെ കൊച്ചിയിൽ നിന്നും ഓരോ വർഷവും നൂറുകണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന ഹോട്ടലിലെ ജനറൽ മാനേജർ വ്യക്തമാക്കിയത്. ഇ വിസ നിയന്ത്രണം കടുപ്പിച്ചത് കേരളത്തിലെ ടൂറിസം മേഖലക്ക് നൂറു കണക്കിന് ബുക്കിങ്ങുകൾ ഓരോ ദിവസവും നഷ്ടമാകാൻ കാരണമായിരിക്കുകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർ കേരള ചാപ്റ്റർ ചെയർമാൻ ജെയിംസ് കൊടിയന്ത്ര ഏതാനും ആഴ്ച മുൻപാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. യുദ്ധ സാഹചര്യങ്ങൾ മൂലം റഷ്യൻ സഞ്ചാരികൾ വരാതായതും കേരള ടൂറിസത്തിനു തിരിച്ചടി തന്നെയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റർ സീനിയർ വൈസ് പ്രസിഡന്റ് ഇ എം നജീബും വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ചൊന്നും മന്ത്രിയുടെ പ്രതികരണം ഇതുവരെ എത്തിയിട്ടില്ലെന്നാണ് അറിയാനാകുന്നത്.
മുഖംമൂടിയായി ടൂറിസം ക്ലബ്, ലോക കേരള സഭക്കാരൊക്കെ ഇരുട്ടിൽ തന്നെ
തെറ്റായ സമയത്തെ അനാവശ്യ യാത്രകൾ രാഷ്ട്രീയ വിവാദത്തിലേക്കും മാധ്യമ ശ്രദ്ധയിലേക്കും എത്തും എന്ന് മനസിലാക്കി തന്നെ ട്രാവൽ മാർട്ടിനൊപ്പം ലണ്ടൻ ടൂറിസം ക്ലബ് ഉദ്ഘാടനം എന്ന പരിപാടിയും കൂടി ആവിഷ്‌കരിച്ചാണ് മന്ത്രിയുടെ വരവ്. എന്നാൽ ടുറിസം ക്ലബ് ആറു മാസത്തോളമായി കേരളത്തിൽ മന്ത്രി തന്നെ പ്രൊമോട്ട് ചെയ്തു നടക്കുന്ന കാര്യം ആണല്ലോ എന്ന് പരിപാടി സംഘടിപ്പിക്കുന്ന സ്വകാര്യ ഏജൻസിയോട് തിരക്കിയപ്പോൾ വിദേശത്തെ ആദ്യ ക്ലബ് ആണെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരം എന്നാണ് മറുപടി ആയി ലഭിച്ചത്.
സാധാരണ നിലയിൽ ഇത്തരം കാര്യങ്ങൾ ചുരുങ്ങിയ പക്ഷം ലോക കേരള സഭ അംഗങ്ങൾ എങ്കിലും അറിയേണ്ടതല്ലേ എന്ന ധാരണയിൽ നിലവിലെ ലോക കേരള സഭ അംഗങ്ങളെ ബന്ധപ്പെട്ടപ്പോൾ അവരും ഇരുട്ടിലാണെന്ന് വ്യക്തമാക്കുക ആയിരുന്നു. ആരാണ് ക്ലബിലെ അംഗങ്ങൾ, എന്താണ് ക്ലബിന്റെ പ്രവർത്തനം, എത്ര സഞ്ചാരികളെയാണ് ക്ലബ് മുഖേനെ കേരളത്തിൽ എത്തിക്കുക എന്ന ചോദ്യങ്ങൾക്കൊന്നും ഇതുവരെ പരിപാടിയുടെ സംഘാടകരായ ഏജൻസിക്ക് അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. ലോക കേരള സഭയുടെ യൂറോപ്പ് മേഖല സമ്മേളനം കഴിഞ്ഞ മാസം ലണ്ടനിൽ നടന്നപ്പോൾ സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയ വിവാദം അവസാനിക്കാത്ത ഘട്ടത്തിലാണ് മറ്റൊരു സർക്കാർ പരിപാടിയും അടുത്തിടെ രൂപീതമായ സ്വകാര്യ ഏജൻസിയുടെ കൈവശം എത്തിയിരിക്കുന്നത്.
കേരളത്തെ സഹായിക്കാൻ കെൽപ്പുള്ള നിരവധി മലയാളി സംഘടനകളും ലോക കേരള സഭ എന്ന ഔദ്യോഗിക സംവിധാനം ഉണ്ടായിട്ടും അവരെയൊക്കെ നോക്കുകുത്തിയാക്കി മാറ്റുന്നത് എന്താണെന്ന ചോദ്യവും തൽക്കാലം മന്ത്രിയെ തേടി എത്തില്ല എന്നുറപ്പാണ്. കാരണം ഭാര്യ പിതാവ് മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഇത്തരം പരീക്ഷണ ചോദ്യങ്ങൾ ഒന്നും റിയാസിനെ തേടി സോഷ്യൽ മീഡിയ ട്രോളർമാർക്കല്ലാതെ പാർട്ടിയിലോ മറ്റോ ഉത്തരവാദിത്തമുള്ള ആർക്കും ചോദിക്കാനാകില്ല.
കേരള സർക്കാരിന്റെ പേരിൽ ഇനിയും ലണ്ടന് കേന്ദ്രീകരിച്ചു കരാർ പ്രവർത്തനം നടത്തുക ആണെങ്കിൽ ലോക കേരള സഭ അതിനെ എതിർക്കണമെന്നൊക്കെ അവർക്കിടയിൽ ചർച്ചകൾ നടന്നിരുന്നെകിലും മന്ത്രി റിയാസിന്റെ വരവിലും കേരള ടൂറിസം വകുപ്പിന്റെ പ്രവർത്തനത്തിലും ലോക കേരള സഭ അംഗങ്ങൾക്ക് വലിയ റോൾ ഒന്നും ഇല്ലെന്നു മന്ത്രിക്കു ലണ്ടൻ ഹീത്രോ എയർപോർട്ടിൽ ലഭിച്ച സ്വീകരണത്തിന്റെ ചിത്രങ്ങൾ തന്നെ തെളിവ്. ലോക കേരള സഭയുടെയോ സിപിഎംന്റെയോ അറിയപ്പെടുന്ന മുഖങ്ങളൊന്നും എയർ പോർട്ടിൽ എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം നടത്തിയ ലണ്ടൻ സന്ദർശനം സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളർമാർ ആഘോഷമാക്കിയത് പോലെ ഇപ്പോൾ മന്ത്രി റിയാസിന്റെ വരവും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. കേരള ടൂറിസം ഇനി വേറെ ലെവൽ എന്ന ക്യാപ്ഷനോടെയാണ് സഫാരി സ്യൂട്ടണിഞ്ഞു നിൽക്കുന്ന ചിത്രവുമായി റിയാസിനെ ട്രോളർമാർ പരിഹാസ്യ കഥാപാത്രമാക്കുന്നത്.
Stories you may Like
- ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
- മലയാളി യുവത ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്
- ഉത്തരവാദിത്ത ടൂറിസത്തെ ജനകീയ മുന്നേറ്റമാക്കുമെന്ന് പി എ മുഹമ്മദ് റിയാസ്
- റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..!
- വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 600 ശതമാനത്തിന്റെ വർദ്ധന
- TODAY
- LAST WEEK
- LAST MONTH
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം; മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആവാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ്; സിപിഎമ്മിൽ ചർച്ചയായി റിയാസിന്റെ നിർദ്ദേശം; പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ എന്ന് ഓർമ്മിപ്പിച്ച് എം ബി രാജേഷും
- 'കാറിൽ നിന്ന് കൊല്ലം സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ചുമാറ്റി; സുധി സൈഡ് സീറ്റിലായിരുന്നു; ആകെ രക്തമായിരുന്നു; അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു': പുലർച്ചെ ഉണ്ടായ അപകടത്തിൽ ആദ്യം ഓടിയെത്തിയത് സമീപത്ത് ചായക്കട നടത്തുന്ന സുനിൽ; പനമ്പിക്കുന്നിലെ ഈ ഭാഗം സ്ഥിരം അപകടമേഖലയെന്നും ദൃക്സാക്ഷി
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- സുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
- എച്ച്.ഒ.ഡിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശ്രദ്ധ തൂങ്ങിയത്; ആശുപത്രിയിൽ എത്തിച്ചപ്പോൾ കോളേജ് അധികൃതർ തൂങ്ങിയ കാര്യം മറച്ചുവെച്ചു, പറഞ്ഞത് കുഴഞ്ഞു വീണുവെന്ന്; സത്യം പറയാത്തതു കൊണ്ട് കൃത്യമായി ചികിത്സ കിട്ടിയില്ല; അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണം; വിദ്യാർത്ഥികൾ സമരത്തിൽ
- പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍