ലോ കോളേജിലെ കേസിൽ കെ എസ് യുക്കാർക്ക് വേണ്ടി ഹാജരായതിന്റെ പക തീർക്കാൻ അഡ്വക്കേറ്റിനെ കൊല്ലാൻ ശ്രമിച്ചത് എസ് എഫ് ഐ നേതാവ്; കുട്ടി സഖാവിനെ തൊടാൻ തുടക്കത്തിൽ ഭയന്ന് പിണറായി പൊലീസ്; മഹാരാജാസിലെ യൂണിയൻ ഓഫീസിന്റെ പൂട്ടു തകർത്ത് കയറിയിട്ടും പ്രതി പൊലീസിന് പിടികിട്ടാപ്പുള്ളി; ഒടുവിൽ ഹൈക്കോടതി കണ്ണുരുട്ടിയപ്പോൾ മുഖം രക്ഷിക്കാൻ അറസ്റ്റും; മുഹമ്മദ് അമീറിനെ അഴിക്കുള്ളിലാക്കിയത് അഡ്വ നിസാം നാസറിന്റെ നിയമ പോരാട്ടം
എം.മനോജ് കുമാർ
കൊച്ചി: ഹൈക്കോടതി കണ്ണുരുട്ടിയപ്പോൾ എസ്എഫ്ഐക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസിന്റെ മുഖം രക്ഷിക്കൽ. അഭിഭാഷകനായ നിസാം നാസറിനെ അർദ്ധ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായ ഒന്നാം പ്രതിയെയെയാണ് ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് ഇൻവെസ്റ്റിഗേഷൻ ഓഫീസറായ കൊച്ചി അസിസ്റ്റന്റ്റ് കമ്മിഷണർ ലാൽജിയോട് എതിർസത്യവാങ്മൂലം സമർപ്പിക്കാനും ആഭ്യന്തര സെക്രട്ടറി, ഡിജിപി, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പത്ത് മാസമായി 'ഒളിവിൽ' തുടരുകയായിരുന്ന എസ്എഫ്ഐ നേതാവിന്റെ കീഴടങ്ങൽ.
കേസിലെ ഒന്നാം പ്രതിയായ എസ്എഫ്ഐ എറണാകുളം ഏരിയാ കമ്മറ്റി പ്രസിഡനറും ജില്ലാ കമ്മറ്റി അംഗവുമായ മുഹമ്മദ് അമീർ ആണ് ഇന്നലെ കീഴടങ്ങിയത്. കഴിഞ്ഞ നവംബർ മാസം ഏഴിന് അഭിഭാഷകനായ നിസാം നാസറിനെ വീട്ടിൽ കയറി ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിനെ തുടർന്നാണ് പ്രതിയായ മുഹമ്മദ് അമീർ ഇന്നലെ കീഴടങ്ങിയത്. ഈ കേസിൽ പ്രതികളായ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർഷോം, എറണാകുളം എസ്എഫ്ഐ ഏരിയ സെക്രട്ടറി അർജുൻ ബാബു എന്നിവർ മുൻപ് അറസ്റ്റിലായിരുന്നു. ഇതിൽ അർഷോം രണ്ടു മാസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ടിരുന്നു. പക്ഷെ മുഹമ്മദ് അമീർ കീഴടങ്ങാതെ മുങ്ങി നടക്കുകയായിരുന്നു. എസ്എഫ്ഐക്കാരനായ മുഹമ്മദിനെ തൊടാതെ പൊലീസ് ഒഴിഞ്ഞുമാറുകയും ചെയ്തു. തുടർന്ന് അഭിഭാഷകനായ നിസാം ഹൈക്കോടതിയിൽ നടത്തിയ നിരന്തരമായ നിയമപോരാട്ടത്തിന്റെ ഒടുവിലാണ് ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസ് നിർബന്ധിതമാവുകയും ചെയ്തത്. ഇതേ കേസിലെ അഞ്ചാം പ്രതി ഇപ്പോഴും ഒളിവിലാണ്.
ആദ്യം കേസിൽ ശക്തമായി നീങ്ങിയ പൊലീസ് സിപിഎമ്മിൽ നിന്ന് സമ്മർദ്ദം ശക്തമായപ്പോൾ ഒളിച്ചുകളി തുടരുകയായിരുന്നു. പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യാതെ കുറ്റപത്രം സമർപ്പിക്കാൻ കഴിയിലെന്ന നിലപാടിൽ ഹൈക്കോടതി എത്തിയതോടെയാണ് ഒളിവിലായിരുന്ന മുഹമ്മദ് അമീർ കീഴടങ്ങിയത്. ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാനും അന്വേഷണം അട്ടിമറിക്കാനും പൊലീസ് ശ്രമിക്കുന്നു എന്ന് മനസിലായതോടെയാണ് അഭിഭാഷകൻ നിസാം ഹൈക്കോടതിയിൽ നിയമപോരാട്ടത്തിനു തുടക്കമിട്ടത്. കേസ് ക്രൈംബ്രാഞ്ചിനു വിടണം എന്നാവശ്യപ്പെട്ടപ്പോഴാണ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ്റ് കമ്മിഷണറോട് ആവശ്യപ്പെട്ടത്.
ഗത്യന്തരമില്ലാതെ എസ്എഫ്ഐ നേതാവ് കീഴടങ്ങുകയായിരുന്നു. ജൂൺ ഇരുപത്തിനാലിന് ഈ കേസ് ഹൈക്കോടതി കോടതി മുൻപാകെ വന്നപ്പോൾ മുഹമ്മദ് അമീർ ഒളിവിൽ അന്നെന്നാണ് പൊലീസ് പറഞ്ഞത്. മഹാരാജാസ് ഉൾപ്പെടെ പൊതുവേദികളിലെല്ലാം അമീർ സജീവമായ സമയത്ത് തന്നെയാണ് ഹൈക്കോടതിയിൽ ഇങ്ങിനെ ഒരു റിപ്പോർട്ട് പൊലീസ് നൽകിയത്.
മുഹമ്മദ് അമീറിനുള്ളത് ഗുണ്ടാ പശ്ചാത്തലം; പത്തിലധികം കേസുകളിലെ പ്രതിയും
അഭിഭാഷകനായ നിസാമിനെ വീട്ടിൽ കയറി ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് മുഹമ്മദ് അമീർ ഇപ്പോൾ അറസ്റ്റിലായത്. എസ്എഫ്ഐ നേതാവാണെങ്കിലും ഗുണ്ടാ രീതിയിലാണ് ഇയാളുടെ പ്രവർത്തനങ്ങൾ. കഴിഞ്ഞ ജൂലൈയിൽ മഹാരാജാസ് കോളെജിലെ യൂണിയൻ ഓഫീസിന്റെ പൂട്ട് തകർത്തത് മുഹമ്മദ് അമീറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പ്രിൻസിപ്പൽ അടച്ചു പൂട്ടിയ ഓഫീസാണ് അമീറിന്റെ നേതൃത്വത്തിലുള്ള സംഘം പൂട്ട് തകർത്ത് അകത്ത് കയറിയത്.
ഇതിനെ തുടർന്ന് ഫ്രറ്റെണിറ്റി പ്രവർത്തകർ യൂണിയൻ ഓഫീസിലേക്ക് ഇരച്ചു കയറുകയും കോളേജിൽ സംഘർഷം സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. ഓഗസ്റ്റിൽ മഹാരാജാസ് കോളെജ് വിദ്യാർത്ഥിയായ കെവിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിലും അമീർ ഉൾപ്പെട്ടതായാണ് വിവരം. പക്ഷെ ഈ പരാതിയിൽ ഇയാൾക്ക് നേരെ പൊലീസ് കേസ് എടുത്തിട്ടില്ല. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ചത് ഉൾപ്പെടെ പത്തിൽ അധികം കേസുകൾ അമീറിന്റെ പേരിലുണ്ട്. ഈ സംഭവത്തിൽ അമീറിനെ മഹാരാജാസ് കോളേജിൽ നിന്നും പുറത്താക്കിയിരുന്നു.
പൊലീസ് നീങ്ങിയത് സിപിഎം നിർദ്ദേശമനുസരിച്ചെന്നു നിസാം
കഴിഞ്ഞ നവംബർ ഏഴിനു രാത്രിയാണ് ഞാൻ താമസിച്ചിരുന്ന വീട്ടിലേക്ക് എസ്എഫ് പ്രവർത്തകർ ഇരച്ചു കയറി ആക്രമണം നടത്തുന്നത്. ഇരുമ്പുവടികൊണ്ട് തലക്കടിച്ച് എന്നെ കൊല്ലാനായിരുന്നു ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷനിൽ ഞാൻ പരാതി നൽകിയിരുന്നു. കേസിലെ പ്രതികളായ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർഷോം, എറണാകുളം എസ്എഫ്ഐ ഏരിയ സെക്രട്ടറി അർജുൻ ബാബു എന്നിവർ മുൻപ് അറസ്റ്റിലായിരുന്നു. പക്ഷെ കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ നേതാവുമായ മുഹമ്മദ് അമീറിനെ തൊടാൻ പൊലീസ് തയ്യാറായില്ല. ഒളിവിൽ ആണെന്ന് പൊലീസ് ഹൈക്കോടതിയിൽ വരെ റിപ്പോർട്ട് നൽകിയെങ്കിലും ഒളിവിലല്ലാ എന്നത് പകൽ പോലുള്ള സത്യമായിരുന്നു.
മഹാരാജാസ് കോളേജിന്റെ യൂണിയൻ ഓഫീസിന്റെ പൂട്ട് തകർത്ത സംഭവം നടക്കുന്നത് മുഹമ്മദ് അമീറിന്റെ നേതൃത്വത്തിലായിരുന്നു. കേസ് പൊലീസ് മുക്കുന്നു എന്ന് മനസിലായതോടെ ഞാൻ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഞാൻ വീണ്ടും ഹർജി നൽകിയതോടെയാണ് മുഹമ്മദ് അമീറിനെ തൊടാൻ പൊലീസ് തയ്യാറായത്. ലോ കോളേജിലെ എസ്എഫ്ഐ കെഎസ് യു സംഘർഷത്തെ തുടർന്ന് കെഎസ് യുവിനു നിയമസഹായം നൽകാൻ അഭിഭാഷകൻ എന്ന നിലയിൽ ഞാൻ തയ്യാറായതോടെ എസ്എഫ്ഐക്കാർക്ക് എന്നോടുള്ള അരിശം മൂത്തു. ഇതാണ് എന്നെ തേടി എസ്എഫ്ഐ സംഘം എത്താൻ കാരണം. ലോ കോളേജിലെ എസ്എഫ്ഐ-കെഎസ് യു സംഘർഷമായിരുന്നു കാരണമായത്. ഇതിൽ കെഎസ് യുക്കാർ പ്രതികളായിരുന്നു. ഇതിനെ തുടർന്നാണ് നവംബർ ഏഴിന് രാത്രി ഞാൻ ആക്രമിക്കപ്പെട്ടത്. നോർത്ത് പൊലീസ് ആണ് അന്വേഷിച്ചത്. പക്ഷെ അതിന്നിടയിൽ സിപിഎം സമ്മർദ്ദം വന്നു.
ഞാൻ ലോ കോളേജിലെ മുൻ കെഎസ് യു നേതാവായിരുന്നു. അതിനാൽ തന്നെ എന്നോടു എസ്എഫ്ഐക്ക് മുൻ വിരോധവുമുണ്ട്. കെഎസ് യു കേസുകളിൽ പതിവായി ഞാൻ ഹാജരാകുന്നുണ്ട്. ശക്തമായ വകുപ്പുകൾ ഇട്ട് കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായതേയുണ്ടായിരുന്നില്ല. അതിനാൽ കോടതിയെ സമീപിച്ചാണ് ഞാൻ കേസ് ഗൗരവതരമാക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് 308 വകുപ്പ് വരെ ചേർത്തത്. ഇതിൽ ആരും അറസ്റ്റിൽ ആയിരുന്നില്ല. മുൻപ് അറസ്റ്റിലായ അർഷോമിന്റെ അറസ്റ്റിനുള്ള നീക്കം വന്നതും എന്റെ ഇടപെടൽ കൊണ്ടാണ്. വേറൊരു കേസിൽ ഇയാൾ കോടതിയിൽ എത്തിയത് ഞാൻ അറിഞ്ഞു. പൊലീസിൽ വിളിച്ച് ഇൻഫോം ചെയ്തു. ചാർജുള്ള ഉദ്യോഗസ്ഥനെ അറിയിച്ചു. ഞാൻ അന്നത്തെ കമ്മിഷണർ ദിനേശിനെ സമീപിച്ചു. പ്രതിയാണെങ്കിൽ അറസ്റ്റിനു കമ്മിഷണർ ഉത്തരവിട്ടു. ഇതോടെയാണ് അർഷോം അറസ്റ്റിലായത്. മൂന്നാം പ്രതി പിന്നീട് കീഴടങ്ങുകയും ചെയ്തു.
പിന്നീട് പൊലീസ് തണുത്തപ്പോൾ ഞാൻ ഹൈക്കോടതിയെ സമീപിച്ചു. പ്രതികൾ എല്ലാം പുറത്ത് തന്നെ. കേസ് ക്രൈംബ്രാഞ്ചിനു വിടണം എന്നാണു ആവശ്യപ്പെട്ടത്. കേസ് ഒതുക്കുന്നതിന് പിന്നിൽ ഉന്നതതല ഗൂഢാലോചന എന്നാണ് ഞാൻ ആരോപിച്ചത്. ലോക്കൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷിക്കട്ടെ എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഒന്നും നടക്കാതെയായപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ വീണ്ടും ആവശ്യപ്പെട്ടു. ഇതോടെയാണ് ലാൽജിയോട് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. സർക്കാരിൽ നിന്നും വിശദീകരണം തേടുകയും ചെയ്തു.
ഇതോടെയാണ് മുഹമ്മദ് അമീർ ഇന്നലെ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പക്ഷെ അഞ്ചാം പ്രതിയെ ഇപ്പോഴും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞിട്ടില്ല. മുഹമ്മദ് അമീറിനെ ചോദ്യം ചെയ്താൽ മാത്രമേ അഞ്ചാം പ്രതി ആരെന്നു വ്യക്തമാകുകയുള്ളൂ-നിസാം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്