നോട്ട് പിൻവലിക്കൽ വിഷയത്തിൽ തോമസ് ഐസക്കിനെ മുഖ്യമന്ത്രിയാക്കാൻ രംഗത്തിറങ്ങിയ എംപി പരമേശ്വരന്റെ പിന്തുണ മോദിക്ക്; മോദിയെപ്പോലെ ചിന്തിക്കാനുള്ള ശേഷിയില്ലാത്ത കേരള പിണറായി ബുദ്ധദേവിനെ പോലെയെന്ന് ഇടത് ബുദ്ധിജീവി; വാർത്ത വിവാദമായപ്പോൾ ചില കാര്യങ്ങൾ നിഷേധിച്ച് രംഗത്ത്
കെ വി നിരഞ്ജൻ
കോഴിക്കോട്: സിപിഎമ്മിൽ നിന്ന് പുറത്തായെങ്കിലും അറിയപ്പെടുന്ന ഇടതുബുദ്ധിജീവികളിൽ ഒരാളായാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റുകൂടിയായ ഡോ.എംപി പരമേശ്വരൻ അറിയപ്പെടുന്നത്. പക്ഷേ ആയിരം,അഞ്ചൂറുരൂപ നോട്ടുകൾ അസാധുവാക്കിയതെിനെ ചൊല്ലിയുള്ള സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ട് പരമേശ്വരൻ രംഗത്തത്തെിയത് ഇടതുബുദ്ധിജീവികളെതന്നെ അങ്കലാപ്പിലാക്കിയിരക്കയാണ്.പിണറായി ബുദ്ധദേവിനെപ്പോലെയാണെന്നും മോദിയെപ്പോലെ ചിന്തിക്കാനുള്ളശേഷി കേരള മുഖ്യമന്ത്രിക്കില്ളെന്നും പരമശ്വേരൻ പറഞ്ഞതായുള്ള അഭിമുഖമാണ് ഇന്നലെ ജന്മഭൂമിയിൽ വന്നത്. എന്നാൽ നോട്ടുനിരോധനത്തെ അനുകൂലിച്ചുവെങ്കിലും പിണറായിക്ക് മോദിയേപ്പോലെ ചിന്തിക്കാനുള്ള ശേഷിയില്ളെന്ന് താൻ പറഞ്ഞിട്ടില്ളെന്നാണ് ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ ഡോ.എംപി പരമേശ്വരൻ പ്രതികരിച്ചത്.
ജൻഭൂമിയിൽ വന്ന വർത്ത ഇങ്ങനെയാണ്. കള്ളപ്പണം തടയാനുള്ള കേന്ദ്രസർക്കാരിന്റെ നടപടി ശരിയെന്ന് ഡോ. എംപി.പരമേശ്വരൻ. ഇപ്പോൾ ചെയ്തതുപോലെ കറൻസികൾ നിരോധിക്കുകയല്ലാതെ അതിന് മറ്റ് വഴികളൊന്നുമില്ല. ശരിയായ തീരുമാനമാണിത്. ഇതുമൂലമുള്ള ബുദ്ധിമുട്ടുകൾ സഹിക്കാവുന്നതേയുള്ളുവെന്ന് പരമേശ്വരൻ വ്യക്തമാക്കി. പ്രമുഖ ഇടതു ചിന്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനുമാണ് പരമേശ്വരൻ. നടപടി മോദിയുടെ വിശ്വസ്ത ഗ്രൂപ്പിൽ പെട്ടവർ വേണ്ടപ്പെട്ടവരെ അറിയിച്ചുവെന്ന ആരോപണം ഉയരുന്നുണ്ട്. ഇത് ശരിയോ തെറ്റോ എന്ന് അറിയില്ല. കൃത്യമായി അറിയാതെ ഒന്നും പറയാനാകില്ല. പിണറായി വിജയൻ ബുദ്ധദേവ് ഭട്ടാചാര്യയുടെ വഴിയിലാണെന്നും പരമേശ്വരൻ 'ജന്മഭൂമി'യോടു പറഞ്ഞു.
ബംഗാളിൽ സംഭവിച്ചത് കേരളത്തിലും ആവർത്തിക്കാം. പക്ഷെ കേരള ജനത കുറച്ചുകൂടി ബോധവാന്മാരായതുകൊണ്ട് പാർട്ടിനേതൃത്വത്തിന് കുറച്ച് ജാഗ്രതയുണ്ടാകും. വൻകിട വ്യവസായവൽക്കരണം, വൻ വിദേശ നിക്ഷേപം തുടങ്ങിയവയൊക്കെയാണ് ബുദ്ധദേവിനെപ്പോലെ പിണറായിയും ലക്ഷ്യമിടുന്നത്. ഇത് നാടിന് ചേർന്നതല്ല. പിണറായിക്ക് നരേന്ദ്ര മോദിയാകാൻ കഴിയില്ലെന്നെും മോദിയെപ്പോലെ വ്യാപകമായി ചിന്തിക്കാനുള്ള ശേഷി മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായിക്കില്ലന്നെും പരമേശ്വരൻ പറഞ്ഞു. നയങ്ങളിൽ ഇരുസർക്കാരുകളും തമ്മിൽ വലിയ വ്യത്യാസമില്ല.
നവലിബറൽ സാമ്പത്തിക നയങ്ങളാണ് ബിജെപി സർക്കാരും സിപിഐ(എം) സർക്കാരും പിന്തുണയ്ക്കുന്നത്. ലെനിൻ അടക്കമുള്ളവർക്ക് മാർക്സിനെ വിലയിരുത്തുന്നതിൽ തെറ്റുപറ്റിയെന്നും ആ തെറ്റാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആവർത്തിക്കുന്നതെന്നും ഡോ. പരമേശ്വരൻ അഭിപ്രായപ്പെട്ടു.ഇങ്ങനെയാണ് ജന്മഭൂമി വാർത്ത അവസാനിക്കുന്നത്.
പക്ഷേ ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ താൻ പിണറായി വിജയനെ ബോധപൂർവം താഴ്ത്തിക്കെട്ടിയിട്ടില്ളെന്നായിരുന്നു ഡോ.പരമേശ്വരന്റെ മറുപടി.'നയങ്ങളെയാണ് വിമർശിച്ചത്.മോദിയെപ്പോലെ ചിന്തിക്കാനുള്ള ശേഷി പിണറായിക്കില്ളെന്ന് പറഞ്ഞിട്ടില്ല. രണ്ടു സർക്കാറുകളും നിയോലിബറൽ നയങ്ങളാണ് പിന്തുടരുന്നതെന്നത് ഏക്കാലവുമുള്ള എന്റെ വിമർശനമാണ്' എംപി പമേശ്വരൻ പറഞ്ഞു.
വർഷങ്ങളായി ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃരംഗത്ത് പ്രവർത്തികയും സാക്ഷരത, ജനകീയാരോഗ്യം, മാലിന്യ നിർമ്മാർജനം, ദാരിദ്രലഘൂകരണം തുടങ്ങിയ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്ത ഡോ.പരേമശ്വരൻ, നാലാംലോകമെന്ന അദ്ദേഹത്തിന്റെ വിവാദ ആശയം മുൻനിർത്തിയുള്ള പുസ്തകത്തിന്റെ ഭാഗമായി സിപിഐ.എമ്മിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പക്ഷേ ഇപ്പോഴും ഇടത് സഹയാത്രികനായി തുടരുന്ന അദ്ദേഹം ശാസ്ത്രസാഹിത്യ പരിഷത്തിൽ സജീവമാണ്. സിപിഐ (എം) കേന്ദ്രനേതാക്കളുമായി വളരെ അടുത്ത വ്യക്തി ബന്ധംകൂടി ഡോ.പരമേശ്വരൻ പുലർത്തുന്നുണ്ട്.അതുകൊണ്ടുതന്നെ പരമേശ്വരന്റെ വാദങ്ങളിൽ ശാസ്ത്രസാഹിത്യപരിഷത്തും ശരിക്കും വെട്ടിലായിരിക്കയാണ്.
നേരത്തെയും കേരളത്തിലെ സിപിഐ(എം)നേതാക്കളെ താരതമ്യം ചെയ്ത് ഡോ.പരമേശ്വരൻ വിവാദത്തിൽ പെട്ടിരുന്നു.വി എസ്സിനു വിവരമില്ലന്നെും പിണറായിക്കു മനുഷ്യബന്ധമില്ലന്നെും, ഇടതുപക്ഷത്തെ നയിക്കേണ്ടത് ഡോ.തോമസ് ഐസക്ക് ആണെന്നും ഡോ.പരമേശ്വരൻ തെരഞ്ഞെടുപ്പുകാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത് വൻ വിവാദമായിരുന്നു.ഇതിനോട് പ്രതികരിച്ചുകൊണ്ട് 'ഇത്തരം സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ശത്രുക്കൾ വേറെന്തിനാണ്'എന്ന് ചോദിച്ച് ഡോ.തോമസ് ഐസക്ക് ഫേസ്ബുക്ക് പോസ്റ്റിട്ടതും വാർത്തയായിരുന്നു.
സംഭവം നവമാദ്ധ്യമങ്ങള്ൾ ഇക്കാര്യം ഏറ്റെടുത്തതോടെ വിശദീകരണുവുമായി എംപി രംഗത്തത്തെിയിരുന്നു. താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ആരെയും അധിക്ഷേപിച്ചതല്ലന്നെും ഒരു അഭിമുഖത്തിൽ ഡോ.എംപി പരമേശ്വരൻ വ്യക്തമാക്കി.'വി.എസിനോടും പിണറായിയോടും ആദരവുള്ള വ്യക്തിയാണ് ഞാൻ. വി.എസിനെയും പിണറായിയെയും എ.കെ.ജിയുമായും ഇ.എം.എസുമായും താരതമ്യം ചെയ്യാം. സഖാവ് ഇ.എം.എസ് ഒരു സൈദ്ധാന്തികനാണ്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പലപ്പോഴും വിവരങ്ങളെ ബന്ധപ്പെടുത്തിക്കോണ്ടാണ് അദ്ദേഹം സംസാരിക്കാറുള്ളത്.അതുകൊണ്ടുതന്നെ പിണറായിയെ ഇ.എം.എസിനോട് താരതമ്യപ്പെടുത്താം. വി.എസിനെ കൂടുതൽ സാദൃശ്യം എ.കെ.ജിയോടാണ്. ജനങ്ങളുമായിട്ട് സമ്പർക്കപ്പെടുന്ന വ്യക്തിയായതു കൊണ്ട്. വി.എസിന്റെ അടിത്തറ ജനബന്ധമാമാണ്' ഡോ.പരമേശ്വരൻ വ്യക്തമാക്കി.അതേസമയം കേരളത്തിനു ഇപ്പോൾ ആവശ്യം ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കഴിവുകൾ ഒത്തിണങ്ങുന്ന ഒരാളെയാണ്. തോമസ് ഐസക്ക് എന്തു കൊണ്ടും അതിനു യോഗ്യനാണെന്നും അദ്ദേഹം ആവർത്തിച്ചു.
വി എസ്സിനെക്കാളും പിണറായിയെക്കാളും മുഖ്യമന്ത്രിയാകാൻ യോഗ്യൻ തോമസ് ഐസക്കാണെന്ന് പരമേശ്വരന്റെ പ്രസ്താവന ഇടത്അനുഭാവികൾക്കും ബുദ്ധിജിവികൾക്കുമിടയിൽ വലിയ ചർച്ചയായതോടെയാണ് ഡോ.പരമേശ്വരന്റെ വിശദീകരണം പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും പിന്തുണച്ചാൽ തോമസ് ഐസക്കിന് കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഡോ.ഐസക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന് കാണിച്ച് താൻ സിപിഐ(എം) ജനറൽസെക്രട്ടറി സീതാറാം യെച്ചുരിക്ക് കത്തെഴുതിയതായും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ഡോ.പരമേശ്വരൻ ചുണ്ടിക്കാട്ടിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍