സംഗീത നിശയ്ക്കിടെ കാലിൽ മുറിവുണ്ടാക്കി മരിച്ച ലൂയി പതിനാലാമന്റെ ഇഷ്ട സംഗീതകാരൻ; പ്രാണിയുടെ കുത്തേറ്റു വന്ന നീര് കുത്തിപ്പൊട്ടിച്ച് മരണത്തിനു കീഴടങ്ങിയ അൽബാൻ ബെർഗ്; പ്രതിഭയിൽ അസൂയ പൂണ്ട് ജർമ്മൻ ഇതിഹാസത്തെ വകവരുത്തിയതിന് പിന്നലെ കഥ ഇന്നും അജ്ഞാതം; മൊസാർഡ് മുതൽ ബാലഭാസ്കർ വരെ നവ യൗവനത്തിൽ ചിറകടിച്ചു പോയ സംഗീത പ്രതിഭകളുടെ കഥ ഇങ്ങനെ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: അതങ്ങനെയാണ്,... ഒരാളുടെ പോലും കണ്ണ് നനയ്കാതെ ഒരു വയലിൻ സംഗീതവും നിലച്ചിട്ടില്ല. ഇന്നലെ ബാലഭാസ്കറിന്റെ മരണം കേട്ട് ഏങ്ങലടിച്ചു സോഷ്യൽ മീഡിയയിൽ എത്തിയ ഈ വാക്കുകൾ വീണ്ടും അനേകം പേരുടെ കണ്ണുകൾ ഈറനണിയിക്കാൻ കാരണമായി. സംഗീതം സങ്കടമാണ്, അത് ഹൃദയത്തിലേക്കാണ് പെയ്യുന്നത്.
ഒറ്റയ്ക്കാവന്ന തോന്നലിൽ ഏതൊരാളുടെയും ആശ്വാസമാണ് സംഗീതം. മനുഷ്യ മനസിനെ സ്വാധീനിക്കാൻ മറ്റൊരു കലയ്ക്കും സാധിസറസലത്ത വിധത്തിൽ സംഗീതം മനസുകൾ കീഴടക്കുന്നു. അത് സ്വപ്ന ലോകത്തിലേക്ക് മനുഷ്യ മനസിനെ പറത്തി വിടുന്നു. ഓരോ സംഗീത പ്രതിഭയും ഓരോ അത്ഭുതമാണ്. മാന്ത്രികതയുടെ നാദമാണ് അവരുടെ വിരൽ തുമ്പിൽ പിറന്നു വീഴുന്നത്. ആധുനിക മലയാളിക്ക് ഈ മഹാമന്ത്രികത അടുത്തറിയാൻ കാരണമായത് രണ്ടു സുഹൃത്തുക്കളിൽ കൂടിയാണ്.
പൊടുന്നനെ ലോക പ്രശസ്തിയിൽ എത്തിയ സ്റ്റീഫൻ ദേവസിയുടെയും ബാലഭാസ്കറിന്റെയും കൂട്ട് കെട്ടിൽ മലയാള മനസുകൾ ആസ്വാദനത്തിന്റെ ലഹരിയിൽ മതിമറന്നു. അനുഭൂതിയുടെ പുതിയ സങ്കേതങ്ങളാണ് ഈ കൂട്ട് കെട്ട് മലയാളത്തിന് സമ്മാനിച്ചത്. ഇവർ രണ്ടും എത്താത്ത നാടുകളില്ല. ഇവരിലൂടെ സന്തോഷം അറിയാത്ത മലയാളികളും കുറവ്. ഇന്നിതാ ആ കൂട്ട് കെട്ടിൽ, ഇണക്കുരുവികളെ പോലെ കഴിഞ്ഞിരുന്നവരിൽ ഒരാൾ പറന്നകന്നിരിക്കുന്നു. ലക്ഷക്കണക്കിന് സംഗീത പ്രേമികളെ നിത്യ ദുഃഖത്തിലേക്കു തള്ളിയിട്ടാണ് ബാലഭാസ്കർ എന്ന അസാധ്യ സംഗീത പ്രതിഭ നടന്നു മറഞ്ഞിരിക്കുന്നത്. നിഷ്കളങ്കമായ മനസും മുഖവും ഒരു തലമുറയുടെ ഓർമ്മയിൽ തിളങ്ങി നിൽക്കാൻ ആവശ്യമായതെല്ലാം രണ്ടു പതിറ്റാണ്ടു കാലത്തേ സംഗീത സപര്യയിലൂടെ സൃഷ്ടിച്ചാണ് അസാധാരണമായ ഊർജ്ജത്തിന്റെയും പ്രസരിപ്പിന്റെയും മുഖം കൂടി ആയിരുന്ന ബാല പേര് മാത്രമായി മാറിയിരിക്കുന്നത്.
സംഗീത സാഗരത്തിൽ തിരകളുമായി കൂട്ടുകൂടിയ മഹാപ്രതിഭകളിൽ നല്ല പങ്കും ജീവിതത്തിന്റെ മധ്യാഹ്ന സൂര്യൻ കത്തുന്ന നിറയൗവനത്തിൽ തന്നെ ഓർമ്മയായി മാറുന്നു എന്നാണ് ചരിത്രം ഓർമ്മിപ്പിക്കുന്നത്. ലോക സംഗീത ചരിത്രത്തിൽ പേരെഴുതിയ മിക്കവാറും സംഗീതജ്ഞർ വാർധ്യക്യത്തിനായി കാത്തിരുന്നില്ല എന്നതാണ് സത്യം. മാത്രമല്ല മിക്കവരുടെയും മരണത്തിൽ ആസ്വാധാരണമായ വിധം ആകസ്മികത കൂട്ടിനെത്തി എന്നതും വെറും യാദ്ര്ശ്ചികതയായി കാണാനാവില്ല. ഏതോ മഹാശക്തിയുടെ അദൃശ്യ കരങ്ങൾ പോലെയാണ് മരണം ഇവരെ അകാലത്തിൽ തേടി എത്തുന്നത്. വിധി ഏതോ വൈരാഗ്യ ബുദ്ധി കാട്ടും പോലെ ഇവരുടെ ജീവിതത്തിൽ ഇടപെടുന്നു. മിക്കവരെയുംജീവിതകാലത്തിൽ ഏറെ പരീക്ഷണത്തിനും ഇതേ വിധി തന്നെ വിധേയരാകുന്നു. ലോകം കണ്ണീർ വാർത്ത ഏതാനും സംഗീത പ്രതിഭകളുടെ മരണ സാഹചര്യത്തിലൂടെ ഒരു സഞ്ചാരം.
ജീൻ ബാപിസ്റ്റ് ലല്ലി(1632-1687)
കാലിൽ ഉണ്ടായ ഒരു മുറിവിലൂടെയാണ് മരണത്തിലേക്ക് നടന്നടുന്നത്. ലൂയി പതിനാലാമന്റെ ഇഷ്ട സംഗീതകാരൻ കൂടിയായിരുന്ന ഇദ്ദേഹം വെറും 55 വയസുവരെയാണ് ജീവിച്ചത്. ഒരു സംഗീത നിശയ്ക്കിടെ കാലിൽ ഇദ്ദേഹം തന്നെ മുറിവ് സൃഷ്ടിക്കുക ആയിരുന്നത്രേ.
ഹെന്റി പാർസീൽ (1659-1695)
ഇംഗ്ലീഷ് സംഗീതത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴാണ് ഹെന്റി പാർസീലിനെ മരണം തേടി എത്തിയത്. വെറും 36 വയസ് മാത്രമുള്ളപ്പോളാണ് ഇദ്ദേഹം മരിക്കുന്നത്. ഒരു രാത്രി സംഗീത നിശ കഴിഞ്ഞു വീട്ടിലെത്തി കിടന്നുറങ്ങിയ ഹെന്റി പിറ്റേന്ന് പ്രഭാത സൂര്യനെ കാണാൻ ഉണ്ടായില്ല. ഭാര്യ വിളിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ ജീവനറ്റ ശരീരമാണ് കണ്ടതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തോടുള്ള ആദരവായി സംസ്ക്കാര ചടങ്ങിൽ രാജ്ഞി തന്നെ അന്ത്യ ചരമ ശുശ്രൂഷയിൽ സംഗീതം ആലപിക്കുക ആയിരുന്നു.
അലക്സാണ്ടർ സ്ക്രബിൻ (1871-1915)
ചുമ്മാ മരിച്ചു എന്ന് പറയും പോലെയാണ് വിശ്രുത റഷ്യൻ സംഗീതജ്ഞൻ അലക്സാണ്ടർ സ്ക്രബിൻ ഓർമയായത്. അതും നാൽപ്പത്തിനാലാം വയസിൽ. 1915 ൽ സെന്റ് പീറ്റേഴ്സ്ബർഗിൽ ഏപ്രിൽ രണ്ടിന് സംഗീത പരിപാടി കഴിഞ്ഞു ഏതാനും ദിവസം വീട്ടിൽ തങ്ങിയ അദ്ദേഹം അഞ്ചു നാൾ കഴിഞ്ഞപ്പോൾ മേൽച്ചുണ്ടിൽ ഒരു ചെറിയ കുരു പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിച്ചു. ഉടൻ തന്നെ അദ്ദേഹം രോഗഗ്രസ്തനായി കിടപ്പിലായി. ഏപ്രിൽ പതിനൊന്നിന് അദ്ദേഹത്തിന് രക്തത്തിൽ അണുബാധ ഉണ്ടായതായി സ്ഥിരീകരിക്കപ്പെട്ടു. ദിവസങ്ങൾക്കകം മരണവും സംഭവിച്ചു. പിയാനോ സംഗീതത്തിൽ ഇന്നും അദ്ദേഹത്തിന്റെ നോട്ടുകൾ ക്ലാസിക്കായി തുടരുന്നു.
അൽബാൻ ബെർഗ് (1885-1935)
മരിക്കാനും ഒരു കാരണം എന്ന് പറയും പോലെയാണ് ആസ്ട്രിയൻ സംഗീത പ്രതിഭ അൽബാൻ ബെർഗ് ഓർമ്മയുടെ സംഗീത താളിൽ പേരെഴുതി മറഞ്ഞത്. ഒരു പ്രാണിയുടെ കുത്തേറ്റതിനെ തുടർന്നുള്ള അണുബാധയാണ് മരണകാരണമായത്. പ്രാണിയുടെ കുത്തേറ്റു പുറത്തു നീര് വന്നു വീർത്തത് കത്രിക ഉപയോഗിച്ച് കുത്തിപ്പൊട്ടിക്കാൻ അദ്ദേഹത്തിന്റെ പത്നി ശ്രമിച്ചതാണ് വിനയായി മാറിയത്. അണുബാധ ഗുരുതരമായി അമ്പതാം വയസിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി.
ആന്റൺ ബെവൻ(1883-1945)
ആൽബന്റെ മരണത്തെ ഓർമ്മിപ്പിക്കും വിധമാണ് സമകാലികനായ ആന്റൺ വെബനും മരണത്തിനു ഇരയായി മാറിയത്. രണ്ടാം ലോക മഹായുദ്ധം സമാപിച്ച ദിവസങ്ങളിൽ ഒന്ന്. തെരുവുകളിൽ പട്ടാള സാന്നിധ്യം ഒഴിഞ്ഞിട്ടില്ല. രാത്രി പേരക്കുട്ടികൾ ഉറങ്ങുന്നതിനു തടസ്സമാകാതെ ഒച്ച ഉണ്ടാക്കാതെ പുറത്തു ഒരു സിഗരറ്റ് വലിക്കാൻ ഇറങ്ങിയതാണ് ഈ സംഗീത പ്രതിഭ. ഇരുട്ടിൽ സിഗരറ്റ് തീ മിന്നുന്നതു കണ്ടു തെറ്റിദ്ധരിച്ച അമേരിക്കൻ പട്ടാളക്കാരന്റെ വെടിയേറ്റ് തൽക്ഷണം മരണത്തിനു കീഴടങ്ങാൻ ആയിരുന്നു ഇദേഹഹത്തിനു നിയോഗം. 1945 സെപ്റ്റംബർ 15 നു ആയിരുന്നു ആ വേർപാട്.
ജീൻ മാരി ലേക്ളൈർ (16971764)
ആകസ്മികമെന്നു പറയാവുന്ന മറ്റൊരു മരണമാണ് ഫ്രഞ്ച് സംഗീതകാരൻ ജീൻ മാരി ലേക്ളൈറിനെ തേടിയെത്തിയത്. രണ്ടാം ഭാര്യയിൽ നിന്നും വിവാഹമോചനം നേടി ഏകാന്ത വാസത്തിൽ കഴിഞ്ഞ കാലത്തു ഏതോ അക്രമിയുടെ കുത്തേറ്റു മരിക്കുക ആയിരുന്നു ഇദ്ദേഹം. ഈ മരണത്തിനു ഇന്നേവരെ ആരാണ് ഉത്തരവാദി എന്ന് കണ്ടെത്താൻ ആയിട്ടില്ലെങ്കിലും സംശയ മുന നീളുന്നത് രണ്ടാം ഭാര്യയിലേക്കാണ്. സ്വത്തു തേടി ഇവർ ഇദ്ദേഹത്തെ നിരന്തരം പിന്തുടർന്ന്. കൊലപാതകത്തിൽ ഇദ്ദേഹത്തിന്റെ മരുമകനും സംശയ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്.
മൊസാർട്ട് (1756 - 1791)
നീണ്ട രണ്ടു നൂറ്റാണ്ട് കഴിഞ്ഞിട്ടും ലോകം പേരിലൂടെ സംഗീതത്തെ അടുത്തറിയാൻ കാരണമായ മൊസാർട്ടിന്റെ മരണരഹസ്യം ഇന്നും സംഗീത പ്രേമികളുടെ വേദനായായി തുടരുന്നു. വെറും 35 വയസിൽ ലോകത്തിനു നൂറ്റാണ്ടുകൾ ഓർമ്മിക്കാൻ ഉള്ള സംഗീത ശിൽപ്പങ്ങൾ നിർമ്മിച്ച മോസർട്ടിന് കൂടെയുള്ളവർ വിഷം നൽകുക ആയിരുന്നു എന്നാണ് ലഭ്യമായ വിവരം. ജർമ്മൻ രാഷ്ട്രീയത്തിന്റെ അന്തർധാരകളിൽ ഇരുൾ അടഞ്ഞ കാലത്തു അതിൽ കൂടുതൽ സത്യങ്ങൾ പുറത്തു വരിക എളുപ്പമായിരുന്നില്ല. മോസർട്ടിന്റെ ബന്ധു തന്നെയാണ് കൊലയ്ക്കു കാരണമായി മാറിയതെന്ന് മറ്റൊരു അഭ്യൂഹവും അക്കാലത്തു പരന്നു.
വിയന്നയിൽ അക്കാലത്തു പടർന്ന റുമാറ്റിക് പനിയുടെ ഇരയായി മാറുകയാണ് മൊസാർട്ടെന്ന് വിശ്വസിക്കാനാണ് വൈദ്യ ലോകത്ത് പലരും ഇഷ്ടപ്പെടുന്നത്. പന്നിയിറച്ചി വഴി പടരുന്ന ട്രിച്ചിനെല്ല എന്ന അസുഖം ബാധിച്ചാണ് അദ്ദേഹം മരണപെട്ടതെന്നു പറയുന്നവരും ഏറെയാണ്. സംഗീതം പഠിക്കാൻ എത്തിയ 23 കാരിയായ മാഗ്ദീലീന യെ മൊസാർട്ട് പ്രണയിച്ചതാണ് ബന്ധുവിനെ പ്രകോപിപ്പിച്ചതെന്നു പ്രചാരമുണ്ടായി. കഥ എന്തായാലും മോസർട്ടിന്റെ സംസ്കാരം നടന്ന അതേ ദിവസം അയാൾ ഭാര്യ മഗ്ദലീനയെ ആക്രമിക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ആയിരുന്നു.
മോസർട്ടിന്റെ പ്രശസ്തിയിൽ അസൂയ പൂണ്ട പലരുടെയും കറുത്ത കരങ്ങൾ ആ മരണത്തിനു പിന്നിലുണ്ടെന്ന് വിശ്വസിക്കുകയാണ് ഇന്നും സംഗീത ലോകം. രണ്ടാഴ്ച വിഷ ബാധ മൂലം കടുത്ത വേദന അനുഭവിചാണ് ആ മഹാ സംഗീതകാരൻ ഓർമ്മപ്പാട്ടിലെ ഈണമായി മാറിയത്.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്