ഓരോ കുടുംബവും മറ്റൊരു കുടുംബത്തെ സഹായിക്കുക; പകർച്ചവ്യാധി ദുരന്തമായി മനുഷ്യനെ പിന്തുടർന്ന് നശിപ്പിക്കുമ്പോൾ പിടിച്ചു നിൽക്കാൻ ഇതല്ലാതെ മറ്റു വഴികൾ ഇല്ല; വളരെ ആഴത്തിൽ പട്ടിണിയെക്കുറിച്ച് പഠനം നടത്തിയ കാരുണ്യ പ്രവർത്തകൻ കോവിഡു കാലത്ത് സാധാരണക്കാരുടെ കണ്ണീരൊപ്പാൻ അവതരിപ്പിക്കുന്നത് മദേഴ്സ് മീൽ മൂവ്മെന്റ്; ഹോപ് സൊസൈറ്റിയുടെ കാരുണ്യ പ്രവർത്തനം ആശ്വാസമാകുക ആയിരങ്ങൾക്ക്; ഫാദർ ജോർജ് കണ്ണന്താനം വീണ്ടും മാതൃക സൃഷ്ടിക്കുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കോവിഡ് അതിന്റെ മൂർധന്യത്തിലേക്ക് എത്തുകയാണ്. ലോകമെങ്ങും പരക്കുന്ന ദുരന്തത്തിന്റെയും മരണത്തിന്റെയും വ്യാപ്തി അതിഭീകരമാണ്. കോവിഡ് വർദ്ധിച്ചാൽ ലോകത്ത് പ്രതിദിനം 12000 ത്തോളം ആളുകൾ മരിച്ചു വീഴാൻ സാധ്യത എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. കോവിഡ് കാരണം പലർക്കും ജോലികൾ നഷ്ടമാണ്. ദുരന്തത്തിലേക്കും മരണത്തിലേക്കും ലോകം കൂപ്പുകുത്തുകയാണ്. സാമ്പത്തിക പ്രയാസം അതിഭീകരവും. പട്ടിണി അനുനിമിഷം വർദ്ധിക്കുകയും സർക്കാരുകൾ നിസ്സഹായമായ അവസ്ഥയിലേക്ക് വീഴുകയുമാണ് എന്നാണ് ലോകമെങ്ങും നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ റിപ്പോർട്ടുകൾ കണ്ടു മനസുരുകി കോവിഡ് കാലത്ത് ഇന്ത്യയിലെ ആളുകളെ സഹായിക്കാൻ ഒരുങ്ങുകയാണ് മുൻ കേന്ദ്രമന്ത്രിയും എംപിയുമൊക്കെയായ അൽഫോൻസ് കണ്ണന്താനത്തിന്റെ ഇളയ സഹോദരൻ ഫാദർ ജോർജ് കണ്ണന്താനം. ബംഗളൂര് ക്ലരീഷ്യൻ സന്യാസി സമൂഹത്തിലെ ഈ വൈദികൻ നേതൃത്വം നൽകുന്ന മദേഴ്സ് മീൽ മൂവ്മെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കുകയാണ്. കോവിഡ് കാലത്ത് ഇന്ത്യയിലെ പട്ടിണി മാറ്റാനുള്ള ഹോപ് സൊസൈറ്റിയുടെ ശ്രമമാണ് മദേഴ്സ് മീൽസ്. ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലെ 55 സ്ഥലങ്ങളിലാണ് മദേഴ്സ് മീൽ പരിപാടി വഴി ഇന്ന് നേരിട്ട് സഹായം എത്തുന്നത്. മുൻ സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് ആണ് മദേഴ്സ് മീൽ എന്ന് ഹോപ് സൊസൈറ്റിയുടെ പദ്ധതി ഇന്നു നേരിട്ട് ഉദ്ഘാടനം ചെയ്യുന്നത്. കോവിഡ് കാലത്ത് ഇന്ത്യയിൽ പത്ത് ലക്ഷം പേരിലേക്ക് സഹായം എത്തിക്കാനുള്ള പദ്ധതിയായാണ് മദേഴ്സ് മീൽ വിഭാവനം ചെയ്തിരിക്കുന്നത്. ആയിരം കുടുംബങ്ങൾക്ക് ഇന്നു സഹായം നൽകും. 500 രൂപയുടെ ഭക്ഷ്യ കിറ്റുകൾ ഇവർക്ക് വിതരണം ചെയ്യും.
ആയിരം കുടുംബങ്ങൾ വഴി അയ്യായിരം ആളുകളാണ് ഇന്ന് മദേഴ്സ് മീൽ ഗുണഭോക്താക്കളായി മാറുന്നത്. കോവിഡ് കാലത്ത് പട്ടിണി മാറ്റുക. കഴിയാവുന്ന സഹായങ്ങൾ ഹോപ് സൊസൈറ്റിയുടെ പുതിയ പദ്ധതിയായ മദേഴ്സ് മീൽ വഴി എത്തിക്കുകയാണ് ജോർജ് കണ്ണന്താനം. കോവിഡ് കാലത്തെ കാരുണ്യ വഴിയിലെ ശ്രദ്ധേയമായ സംരംഭമാണ് കണ്ണന്താനത്തിന്റെ ഈ സഹോദരന്റെത്. അമ്മ ബ്രിജിത് ജോസഫിന്റെ കാരുണ്യപ്രവർത്തനങ്ങൾ കണ്ടു വളർന്നതാണ് കുടുംബത്തിലെ ഇളയ സഹോദരനായ ജോർജ്. ജോർജ് പിന്നീട് വൈദികവൃത്തി സ്വീകരിക്കുകയും ചെയ്തു. വൈദിക വിദ്യാർത്ഥിയായിരിക്കെ ജോർജ് തുടക്കമിട്ട ഹോപ് സൊസൈറ്റി വഴിയാണ് ഇന്ന് ആയിരം കുടുംബങ്ങളെ ഇന്ത്യയോട്ടാകെ സഹായിക്കാൻ ഫാദർ ജോർജ് കണ്ണന്താനം ഒരുങ്ങുന്നത്. കോവിഡ് കഴിയും വരെ ഈ രീതിയിൽ ഇന്ത്യയോട്ടാകെ സഹായം എത്തിക്കാനാണ് ജോർജ് കണ്ണന്താനം ശ്രമിക്കുന്നത്. വളരെ ആഴത്തിൽ പട്ടിണിയെക്കുറിച്ച് പഠനം നടത്തിയ കാരുണ്യ പ്രവർത്തകനാണ് ജോർജ്. പന്ത്രണ്ടു വർഷമാണ് ബംഗളൂര് സുമനഹള്ളിയിലെ ലെപ്രസി സെന്ററിൽ ജോർജ് കാരുണ്യ പ്രവർത്തനം നടത്തിയത്. കാരുണ്യവഴികളിൽ വളരെ ശക്തമായ ഇടപെടലാണ് ജോർജിന്റേത്. ലോകത്തിന്റെ ദാരിദ്രത്തിലേക്കും ജനങ്ങളുടെ നിസ്സഹായ അവസ്ഥയിലേക്കുമാണ് ജോർജിന്റെ കണ്ണുകൾ എപ്പോഴും എത്തിയത്. അതുകൊണ്ട് തന്നെയാണ് കോവിഡ് കാലം സഹായങ്ങളുടെയും പട്ടിണി മാറ്റാനുള്ള പ്രയത്നത്തിന്റെയും കാലമായി ജോർജ് മാറ്റുന്നത്. മദേഴ്സ് മീൽ മൂവ്മെന്റിന് ജോർജ് സഹായം അഭ്യർത്ഥിക്കുകയാണ്. ഓരോ കുടുംബവും മറ്റൊരു കുടുംബത്തെ സഹായിക്കുക. പകർച്ചവ്യാധി ദുരന്തമായി മനുഷ്യനെ പിന്തുടർന്ന് നശിപ്പിക്കുമ്പോൾ ഇതല്ലാതെ മറ്റു വഴികൾ ഇല്ലെന്നാണ് ജോർജ് പറയുന്നത്.
ലോകത്ത് പത്ത് ശതമാനം ആളുകൾ നിലവിൽ ദാരിദ്ര്യത്തിലാണ്. ഈ ദാരിദ്ര്യം വർദ്ധിപ്പിച്ചാണ് കോവിഡ് എത്തിയിരിക്കുന്നത്. 80 കോടി ജനങ്ങൾ ലോകത്തിൽ പട്ടിണിയിലാണ്. സമൂഹത്തിലെ അമ്പത് ശതമാനം ആളുകൾക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയും. ഇവരെ സ്വാധീനിച്ച് പത്ത് ശതമാനം ആളുകൾക്ക് സഹായം എത്തിക്കുക. നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായി ഒരു കുടുംബത്തെ കൂടി കണക്കാക്കുക. ഇതാണ് മദേഴ്സ് മീൽസ് ആശയം-ജോർജ് കണ്ണന്താനം മറുനാടനോട് പറഞ്ഞു. അഞ്ഞൂറ് രൂപയാണ് കോവിഡ് കാലം മറികടക്കാൻ ഹോപ് സൊസൈറ്റി ആവശ്യപ്പെടുന്നത്. ഈ പണം ദരിദ്രകുടുംബങ്ങളെ സഹായിക്കാൻ നൽകും. പണമായി നൽകില്ല ഭക്ഷ്യ കിറ്റുകൾ ആയി വിതരണം ചെയ്യും. ഇന്ത്യയിൽ താഴെ തട്ടിലുള്ളവർക്ക് സഹായം എത്തിക്കുന്ന ഗ്രാസ് റൂട്ട് ഏജൻസികളുമായി മദേഴ്സ് മീലിന്റെ ഹോപ് സൊസൈറ്റിക്ക് ബന്ധമുണ്ട്. പണം ഞങ്ങൾ ഏജൻസികൾക്ക് നൽകും. അവർ സഹായം ആവശ്യമുള്ള ആളുകളെ തിരിച്ചറിഞ്ഞു അവർക്ക് ഭക്ഷ്യകിറ്റുകൾ വാങ്ങി നൽകും. ഏത് കുടുംബത്തെയാണ് സഹായിക്കുന്നത് എന്ന് ഞങ്ങൾ അവരെ അറിയിക്കും. ഒരു രൂപ പോലും നഷ്ടമാകാതെ സൊസൈറ്റി അവർക്ക് എത്തിക്കും. ഒരു ഓപ്പറേഷണൽ ചിലവും കൂടുതൽ ഈടാക്കില്ല. ഏജൻസികളാണ് സഹായം എത്തിക്കുന്നത്. 36 സ്റ്റേറ്റിൽ നിന്നും 55 ഏജൻസികളുമായി ബന്ധമുണ്ട്. കേരളത്തിൽ വയനാട് സഹായം എത്തിക്കുന്നുണ്ട്. വയനാട് രൂപതയ്ക്ക് കീഴിലുള്ള സൊസൈറ്റിയാണ് സഹായം നൽകുന്നത്. ആറുമാസത്തെക്കുള്ള സഹായമാണ് ഉദ്ദേശിക്കുന്നത്. കോവിഡ് കാലം കഴിയുന്നത് വരെ, റിവ്യൂ ചെയ്യും. ഒരു വർഷത്തേക്ക് വേണമെങ്കിൽ തുടരാം. ഏറ്റവും താഴെ തട്ടിലുള്ള കുടുംബങ്ങൾക്കാണ് സഹായം എത്തിക്കുന്നത്-ജോർജ് പറയുന്നു.
നിങ്ങൾക്ക് സഹായിക്കാം എങ്ങനെ:
നിങ്ങൾ ഒരു കുടുംബത്തെകൂടി സഹായിക്കുന്നു എന്ന് കരുതി അഞ്ഞൂറ് രൂപ മദേഴ്സ് മീൽസ് പദ്ധതിക്ക് എത്തിക്കുക. ആ സഹായം അവർക്ക് എത്തിയിരിക്കും. ഒരു രൂപ പോലും നഷ്ടമാകാതെ ഈ പണം പോകുന്നത് കോവിഡ് കാരണം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് ആണ്. ഏജൻസികൾ തിരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് ഈ സഹായം ഭക്ഷ്യ കിറ്റുകൾ ആയി എത്തും. ഒരു കുടുംബത്തെ സഹായിക്കാൻ മാത്രം എങ്കിൽ അഞ്ഞൂറ് രൂപ അയക്കുക. കൂടുതൽ കുടുംബങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ആയിരം രൂപ അയക്കുക. ഇന്ത്യയിലെ ഏത് ഇടത്തെ കുടുംബത്തിനാണ് സഹായം എത്തിക്കുന്നത് എന്ന് നോക്കി അവരുടെ വിലാസം സഹിതം പണം നൽകിയവരെ അറിയിക്കും. നിങ്ങൾ നൽകിയ പണം ഉദ്ദേശിച്ച സ്ഥാനത്ത് എത്തി എന്ന് അറിയിക്കാനാണ് കുടുംബങ്ങളുടെ വിലാസം പണം നൽകിയ ആളുകൾക്ക് അയച്ചു കൊടുക്കുന്നത്. അതിനു ഒരു പ്ലാറ്റ്ഫോം ക്രിയേറ്റ് ചെയ്യും. പണം അയക്കുന്നവർക്ക് മദേഴ്സ്മീൽസ്.ലൈഫ് വെബ്സൈറ്റ് വഴി അയക്കാം.
ഇന്നു സഹായം എത്തിക്കുന്നത് ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിലെ 25 കുടുംബങ്ങൾക്ക്
ആയിരം കുടുംബങ്ങൾക്ക് ഇന്ന് സഹായം എത്തിക്കും. മദേഴ്സ് മീൽസ് മൂവ്മെന്റ് ആണ്. നാളെ ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലെ 55 ഇടങ്ങളിൽ നേരിട്ട് സഹായം എത്തിക്കുകയാണ്. ഈ പദ്ധതിയുടെ ഉദ്ഘാടനം സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫാണ് നടത്തുന്നത്. പത്ത് കുടുംബങ്ങൾക്ക് ജസ്റ്റിസ് നേരിട്ട് സഹായവിതരണം നടത്തും. ആൻഡമാൻ ദ്വീപിലും ലക്ഷദ്വീപിലും നോർത്ത് ഈസ്റ്റിലും, ലഡാക്കിലും നാളെ സഹായവിതരണം നടത്തും. 25 കുടുംബങ്ങളെയാണ് സഹായം നൽകാൻ തിരഞ്ഞെടുത്തത്. 45 ഏജൻസികളാണ് ഈ കുടുംബങ്ങളെ തിരഞ്ഞെടുത്തത്. ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, വൈസ് മെൻസ് ക്ലബ്, കാത്തലിക് അസോസിയേഷൻ ഗ്രൂപ്പുകൾ എന്നിവരാണ് കുടുംബങ്ങളെ തിരഞ്ഞെടുത്തത്. 500 രൂപയുടെ ഭക്ഷ്യ കിറ്റ് ആണ് ഓരോ കുടുംബങ്ങൾക്കും നൽകുന്നത്.
ഹോപ്പിന്റെ വഴികളും പദ്ധതികളും ഇങ്ങനെ:
ബംഗളൂരുവിൽ വൈദിക വിദ്യാർത്ഥിയായിരിക്കെ 1990 രജിസ്റ്റർ ചെയ്ത സൊസൈറ്റിയാണ് ഹോപ്. അമ്മയായിരുന്നു ജോർജിന്റെ മനസ്സിൽ. . കോട്ടയം മണിമലയിൽ അമ്മ ബ്രിജിത് ജോസഫ് ആളുകളെ സഹായിക്കുന്നത് കണ്ടിട്ടാണ് ജോർജ് വളരുന്നത്. ഈ വഴിയിൽ തന്നെയാണ് ഹോപ് തുടങ്ങിയത്.പന്ത്രണ്ടു വർഷം ബംഗളൂര് സുമനഹള്ളിയിലെ ലെപ്രസി സെന്ററിൽ ജോലി നോക്കി. . കൂടുതൽ സാമൂഹിക സേവനം എന്ന ആശയം ഈ കാലത്ത് തോന്നി. പിന്നീട് ആ അവഴിയിൽ ചുവടുകൾ ഉറപ്പിച്ചു. ബംഗളൂര് ആണ് ഹോപ് സൊസൈറ്റിയുടെ ആസ്ഥാനം. ഈ സൊസൈറ്റിയുടെ കീഴിലാണ് മദേഴ്സ് മീൽ വരുന്നത്. ആറോളം പ്രോജക്ടുകൾ ഈ സൊസൈറ്റിക്ക് കീഴിലുണ്ട്. ഡീ അഡിക്ഷൻ സെന്ററുകൾ നടത്തുന്നുണ്ട്. ബൽഗാമിലുണ്ട്. ബംഗളൂര്വിലുമുണ്ട്. രണ്ടു എച്ച്ഐവി കെയർ സെന്ററുകളുണ്ട്. പ്രളയത്തിൽ വീട് നഷ്ടമായവർക്ക് വീട് വെച്ച് കൊടുക്കുന്നുണ്ട്. നേപ്പാളിലെ പ്രളയത്തിലും ഭൂകമ്പത്തിലും കുടുങ്ങിയ ആളുകളെ സഹായിക്കുന്നുണ്ട്.
നേപ്പാളിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകിയിട്ടുണ്ട്. ബംഗളൂര് കെയേഴ്സ് ഫോർ നേപ്പാൾ പദ്ധതിയുണ്ട്. 2015-ൽ നേപ്പാളിൽ ഭൂകമ്പം വന്നപ്പോൾ തുടങ്ങിയതാണ്. അവിടുത്തെ കുട്ടികളെ ഇന്ത്യയിൽ കൊണ്ട് വന്നു വിദ്യാഭ്യാസം നൽകുന്ന പ്രോഗ്രാമാണിത്. വീട് പദ്ധതിയും ഇതിന്റെ ഭാഗം തന്നെ. നേപ്പാളി കുട്ടികൾക്ക് ഇന്ത്യയിൽ വന്നു വിദ്യാഭ്യാസം നല്കുന്നതിനാവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. പല പദ്ധതികളും ഹോപ് ചെയ്യുന്നുണ്ട്.ബംഗളൂര് കെയേഴ്സ് ഫോർ കേരള. 2018ലെ പ്രളയം വന്നപ്പോൾ കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ തുടങ്ങിയ പദ്ധതിയാണിത്. വീട് നഷ്ടമായവർക്കായി കേരളത്തിൽ 25 വീടുകൾ പണിതിട്ടുണ്ട്. 300 താത്കാലിക വീടുകൾ പണിതിട്ടുണ്ട്. ഇത് കൂടാതെ കൊറോണ കെയർ ബംഗളൂര് പദ്ധതിയുമുണ്ട്.
രണ്ടു ലക്ഷത്തോളം ആളുകളെയാണ് കൊറോണ കാലത്ത് സൊസൈറ്റി സഹായിച്ചത്. ഇപ്പോൾ ഈ സഹായം ആറു മാസത്തേക്ക് നീട്ടിയിട്ടുണ്ട്. അത് തന്നെ ഒരു വർഷത്തേക്ക് നീട്ടാനാണ് പദ്ധതി. 50 ഓളം ആളുകൾ ഒപ്പം ജോലി ചെയ്യുന്നുണ്ട്. 500 ഓളം വളണ്ടിയർമാർ ഓൾ ഇന്ത്യ തലത്തിൽ ജോലി ചെയ്യുന്നുണ്ട്. ഏത് ദുരന്തം വന്നാലും ഇവർ ഒപ്പമുണ്ടാകും. നേപ്പാളിലും വയനാടിലും ഈ വളണ്ടിയർ സഹായം ലഭിക്കുന്നുണ്ട്. ഐ ഡോണേഷൻ പ്രോജക്റ്റ് ഉണ്ട്. ഹോപ്പിന്റെ കീഴിലാണ് മദേഴ്സ് മീൽസും നടപ്പിലാക്കുന്നത്. പദ്ധതിയുടെ പണം വരുന്നത് ഹോപ് സൊസൈറ്റിയിലേക്കാണ്. ഹോപിനു വെബ്സൈറ്റ് ഉണ്ട്. മദേഴ്സ്മീൽസ്.ലൈഫ് എന്ന് പറഞ്ഞു ഒരു വെബ്സൈറ്റ് ഉണ്ട്. ഈ സൈറ്റ് വഴി ആളുകൾക്ക് പദ്ധതിയിലേക്ക് പണം അയക്കാം. നാളത്തെ വിതരണം ചെയ്യുന്നതിന് ഉള്ള പണം സൊസൈറ്റി ആദ്യമേ സമാഹരിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്