Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദൈവം വന്ന് പറഞ്ഞാലും മകളെ ഇല്ലാതാക്കിയവരോട് ക്ഷമിക്കില്ലെന്ന് നിർഭയയുടെ അമ്മ; മകളുടെ ഘാതകരോട് ക്ഷമിച്ചൂടെ എന്ന മുതിർന്ന അഭിഭാഷകയുടെ ചോദ്യത്തിന് മറുപടിയുമായി ആശാദേവി; മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് ഇന്ദിരാ ജയ്‌സിങിനെപ്പോലുള്ളവർ പണമുണ്ടാക്കുകയാണെന്നും വിമർശനം

ദൈവം വന്ന് പറഞ്ഞാലും മകളെ ഇല്ലാതാക്കിയവരോട് ക്ഷമിക്കില്ലെന്ന് നിർഭയയുടെ അമ്മ; മകളുടെ ഘാതകരോട് ക്ഷമിച്ചൂടെ എന്ന മുതിർന്ന അഭിഭാഷകയുടെ ചോദ്യത്തിന് മറുപടിയുമായി ആശാദേവി; മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് ഇന്ദിരാ ജയ്‌സിങിനെപ്പോലുള്ളവർ പണമുണ്ടാക്കുകയാണെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദൈവം വന്നു പറഞ്ഞാൽ പോലും അവരോട് താൻ മകളെ ഇല്ലാതാക്കിയവരോട് ക്ഷമിക്കില്ലെന്ന് നിർഭയയുടെ അമ്മ ആശാ ദേവി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ മാതൃകയാക്കി മകളുടെ ഘാതകരോട് ക്ഷമിച്ചു കൂടേ എന്ന മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിന്റെ ട്വീ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അവർ. തന്നോട് ഇക്കാര്യം ആവശ്യപ്പെടാൻ ഇന്ദിരാ ജയ്‌സിങിന് ഒരു അധികാരവും ഇല്ല എന്നും അവർ പ്രതികരിച്ചു. ഇതുവരെ ഞാൻ രാഷ്ട്രീയം സംസാരിച്ചിട്ടില്ല. പക്ഷെ 2012ൽ തെരുവിൽ പ്രതിഷേധിച്ചവരാണ് ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി എന്റെ മകളുടെ മരണം ഉപയോഗിച്ച് കളിക്കുന്നതെന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു എന്നായിരുന്നു ആശാദേവി വീഡിയോയിൽ പറഞ്ഞത്.

നിർഭയയുടെ അമ്മയെ അഭിസംബോധന ചെയ്ത് ഇന്ദിരാ ജയ്‌സിങ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വീറ്റ് വൻ വിവാദമായിരുന്നു. ആശാദേവിയുടെ വേദന പൂർണ്ണമായും മനസ്സിലാക്കുന്നു. എന്നാൽ നളിനിക്ക് വധശിക്ഷ നൽകരുതെന്ന് ആവശ്യപ്പെട്ട് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്ന് അവരോട് ആവശ്യപ്പെടുകയാണ്. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. പക്ഷെ വധശിക്ഷയ്‌ക്കൊപ്പമില്ല. ഇങ്ങനെയായിരുന്നു ഇന്ദിര ജയ്‌സിങിന്റെ ട്വീറ്റ്.

അതേസമയം, വധശിക്ഷ ഒഴിവാക്കാൻ നിർഭയയുടെ അമ്മ പ്രതികളോട് ക്ഷമിക്കണമെന്ന ഇന്ദിര ജയ്‌സിങിന്റെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ ട്വീറ്റ് കണ്ട് തങ്ങൾ ഞെട്ടിയന്നായിരുന്നു നിർഭയയുടെ കുടുംബത്തിന്റെ പ്രതികരണം. തങ്ങൾക്ക് ഇത്തരത്തിൽ ഒരു ഉപദേശം തരാൻ അവർ ആരാണെന്ന് ചോദിച്ച ആശാദേവി തനിക്ക് അവരോട് ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കി. ദൈവം പറഞ്ഞാലും ഞാൻ അവരോട് പൊറുക്കില്ല. അവരും ഒരു സ്ത്രീയല്ലേ. എനിക്ക് നല്ല വിഷമമുണ്ട്. ഒടു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു ആശാദേവിയുടെ പ്രതികരണം.

മനുഷ്യാവകാശത്തിന്റെ പേര് പറഞ്ഞ് ഇന്ദിരാ ജയ്‌സിങിനെപ്പോലുള്ളവർ പണമുണ്ടാക്കുകയാണെന്നും തനിക്ക് അവരുടെ നിർദ്ദേശം കേൾക്കേണ്ടെന്നും ആശാദേവി പ്രതികരിച്ചു. അവരെപ്പോലുള്ളവർ മൂലമാണ് ബലാത്സംഗങ്ങൾ ആവർത്തിക്കുന്നതെന്നും ആശാദേവി പറഞ്ഞു. ഇത് സ്ത്രീകൾക്ക് അപമാനമാണെന്നും ആശാദേവി കൂട്ടിച്ചേർത്തു.

താൻ കോൺഗ്രസ് പാർട്ടിയിൽ ചേരുമെന്ന ഊഹാപോഹങ്ങളെയും ആശാദേവി തള്ളിക്കളഞ്ഞു. തനിക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. ഇത്തരം കാര്യങ്ങളിൽ ഒരു താത്പര്യവുമില്ല. താൻ പോരാടുന്നത് എന്റെ മകളുടെ നീതിക്കുവേണ്ടിയാണ്. കേസിലെ നാല് പ്രതികൾക്കും വധശിക്ഷ നടപ്പിലാക്കണമെന്നാണ് എന്റെ ആവശ്യം.ഇന്ദിര ജെയ്‌സിങ്ങിനെപ്പോലെയുള്ളവർ കാരണമാണ് രാജ്യത്ത് ബലാത്സംഗങ്ങൾ വർദ്ധിച്ചുവരുന്നതെന്ന് നിർഭയയുടെ പിതാവ് ബദ്രീനാഥ് സിങ്ങും അഭിപ്രായപ്പെട്ടു. അവർക്ക് മറ്റൊരു സ്ത്രീയുടെ വേദന മനസ്സിലാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

1991 മെയ് മാസത്തിലുണ്ടായ ചാവേറാക്രമണത്തിലൂടെ ഭർത്താവും മുൻപ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ കൊന്ന കേസിലാണ് പിടിയിലായ നളിനിയോട് സോണിയ ഗാന്ധി ക്ഷമിച്ചത്. ഇത് വലിയ വാർത്തയായിരുന്നു. ഇത് പിന്തുടരണമെന്നാണ് ഇന്ദിര ജെയ്‌സിങ്ങ് അഭിപ്രായപ്പെട്ടത്. നളിനി ഇപ്പോഴും ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുകയാണ്.

ഈ മാസം 22ന് പുലർച്ചെ ഏഴ് മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ, പിന്നീട് പ്രതികളിൽ ഒരാൾ ദയാഹർജ്ജി നൽകിയതോടെയാണ് വധശിക്ഷ മാറ്റി വയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് ഫെബ്രുവരി ഒന്ന് പുലർച്ചെ ആറു മണിക്കാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP