വമ്പൻ ശമ്പളവും സമൂഹത്തിൽ മാന്യതയും നേടിയവർക്കെല്ലാം തിരിച്ചടിയേൽക്കുന്ന കാലമാണോ വരുന്നത്? അമേരിക്ക എച്ച് 1 ബി വിസ നിയമങ്ങൾ കർക്കശമാക്കുന്നതോടെ ഐടി കമ്പനികളിൽ വ്യാപകമായ പിരിച്ചുവിടലിന് കളമൊരുങ്ങുന്നു; മുൻനിര കമ്പനികളിൽ അരലക്ഷത്തിലേറെ ഐടി വിദഗ്ദ്ധർക്ക് ജോലി പോകുമെന്ന് റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: എൻജിനീയറിങ് മേഖലയിൽ, പ്രത്യേകിച്ചും ഐടി മേഖലയിൽ വ്യാപകമായി പിരിച്ചുവിടലിന് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയുടെ എൻജിനീയറിങ് സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നത് പ്രത്യേകിച്ചും അമേരിക്ക ഇപ്പോൾ നിലപാട് കർക്കശമാക്കുന്നതാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കുറച്ചുകാലമായി എപ്പോൾ വേണമെങ്കിലും ജോലി പോകാമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നതോടെ വൻ സ്വപ്നങ്ങളുമായി ടെക്കി മേഖലയിലേക്ക് ചുവടുവച്ചവരെല്ലാം ആശങ്കയിലാണ്.
ആയിരക്കണക്കിന് പേരുടെ ജോലി വിവിധ മുൻനിര ഐടി സ്ഥാപനങ്ങളിലായി നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏഴ് മുൻനിര ഐടി കമ്പനികളിൽ ഇപ്രകാരം പിരിച്ചുവിടലിന് കളമൊരുങ്ങുന്നു. മാത്രമല്ല, പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകാനും സാധ്യതയില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. ഇതോടെ എൻജിനീയറിങ് പാസായി തൊഴിൽ തേടുന്നവരും ആശങ്കയിലാണ്.
ഇന്ത്യയിൽ ഇൻഫോസിസ്, വിപ്രോ, കോഗ്നിസന്റ് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ചുരുങ്ങിയത് 56,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. രാജ്യത്തെ ഏഴ് മുൻനിര സ്ഥാപനങ്ങളിലെ മുതിർന്ന ജീവനക്കാരെ മുൻനിർത്തി നൽകിയ റിപ്പോർട്ട് ആയതിനാൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്.
നിരവധി ജീവനക്കാരെ ഇപ്പോൾ തന്നെ ജോലി തെറിപ്പിക്കാൻ നോട്ടമിട്ടതായും പലർക്കും നോട്ടീസ് ലഭിച്ചതായും പറയുന്നുണ്ട്. ടെക് മഹീന്ദ്രയും വിപ്രോയും യഥാക്രമം 1000, 600 പേരെ വീതം പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്.
ഈ വർഷം ആദ്യം തന്നെ ഇത്തരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു. ഐടി സ്ഥാപനങ്ങളിൽ പലതും വൻ നഷ്ടത്തിലാണെന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു കാരണം. മറ്റൊന്ന് അമേരിക്കൻ നയത്തിലുണ്ടായ മാറ്റവുമാണ്. ഏപ്രിലിലും മെയിലുമായി ഇക്കാര്യം വ്യാപക ചർച്ചയുമായി മാറിയിട്ടുണ്ട്.
പല സ്ഥാപനങ്ങളിലും ജോലിയിൽ നിന്ന് മാറ്റപ്പെടുന്നതിന് 'പിങ്ക് സ്ലിപ്പ്' നൽകുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്നതിന് മുന്നോടിയായി ജോലി മെച്ചപ്പെടുത്തണമെന്ന നിർദ്ദേശവുമായി എത്തുന്ന പിങ്ക് സ്ളിപ് പിരിച്ചുവിടൽ നോട്ടീസിന്റെ മുൻഗാമിയായായാണ് കണക്കാക്കപ്പെടുന്നത്.
എച്ച് 1 ബി വിസ ലഭിച്ചവരിൽ ഭൂരിഭാഗവും ആശങ്കയിൽ
യുഎസ് നൽകുന്ന എച്ച് 1ബി വിസയുമായി ബന്ധപ്പെട്ടാണ് ആശങ്കകളേറെയും. വൻതുക ശമ്പളം വാങ്ങുന്ന ടെക്നോക്രാറ്റുകൾ ഒരു സുപ്രഭാതത്തിൽ ജോലിവിട്ട് ഒഴിയേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. ജോബ് ഔട്ട്സോഴ്സിഗ് കുറയ്ക്കാൻ അമേരിക്ക തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എച്ച്1ബി വിസ ഉള്ളയാൾക്ക് ജോലി നഷ്ടപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന അന്വേഷണങ്ങൾ ഓൺലൈൻ സൈറ്റുകളിൽ ധാരാളമായി വരികയാണിപ്പോൾ. എച്ച് വൺ ബി വിസ പ്രോഗ്രാമിൽ ഒരു പുനർ ചിന്തനത്തിന് യുഎസ് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത് ഇക്കഴിഞ്ഞ ഏപ്രിൽ 18നാണ്.
അതോടെ ഈ വിസ ലഭിച്ചതോടെ സുരക്ഷിത ജീവിതവും ജോലിയും ഉറപ്പായെന്ന് പ്രതീക്ഷിച്ചിരുന്നവർ അപ്പാടെ ആശങ്കയിലായി. അടുത്തകാലത്തായി ഈ വിസ ലഭിച്ച് ജോലിക്ക് കയറിയവരിൽ വലിയൊരു ശതമാനവും ഇന്ത്യക്കാർ ആണെന്നതിനാൽ ഇന്ത്യയിലെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഇത് വലിയ പിരിമുറുക്കമാണ് സൃഷ്ടിക്കുന്നത്. അമേരിക്കൻ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നുൾപ്പെടെ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നത് എച്ച്1ബി വിസ നൽകിയാണ്.
ഇതിൽ സ്വദേശിവൽക്കരണത്തിന് അമേരിക്ക പദ്ധതിയിടുന്നതോടെ ഇന്ത്യക്കാർക്ക് വൻതോതിൽ ജോലി നഷ്ടമാകുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. 2001 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ യുഎസ് നൽകിയ എച്ച് 1 ബി വിസയിൽ പകുതിയോളം ഇന്ത്യക്കാർക്കാണ് ലഭിച്ചത്. കമ്പ്യൂട്ടർ വിദഗ്ധരുൾപ്പെടെ വലിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇത്തരത്തിൽ ജോലിതേടി യുഎസിൽ എത്തിയത്. 2015ൽ 70 ശതമാനം വിസയും ഇന്ത്യക്കാർക്ക് കിട്ടിയെന്ന് യുസ് കോൺസുലാർ അഫയേഴ്സ് ഡിപ്പാർട്ടുമെന്റ് കണക്കുകൾ വ്യക്തമാക്കുന്നു.
അതിനാൽ തന്നെ ഇത്തരത്തിൽ ഐടി സ്ഥാപനങ്ങളിലുൾപ്പെടെ ഉയർന്ന ജോലികളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെല്ലാം ഇപ്പോൾ ആശങ്കയിലാണ്. കഴിഞ്ഞമാസം അസോച്ചെം ഇതുസംബന്ധിച്ച് ഒരു മുന്നറിയിപ്പും നൽകിയിരുന്നു. എച്ച് 1 ബി വിസയിൽ പ്രവർത്തിക്കുന്ന 86 ശതമാനം പേരെയും പുതിയ ഉത്തരവ് ദോഷകരമായി ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഐടി മേഖലയിൽ 60 ശതമാനത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നും അവർ പറയുന്നു.
ഇത്തരത്തിൽ ഹൈ പ്രൊഫഷണൽ ജോലിയിലുള്ളവർ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയാൽ അവർക്ക് ഒരു പക്ഷെ ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഇടം ലഭിച്ചേക്കാം. അതേസമയം, ഇത് ഇന്ത്യയിലും ഇപ്പോൾ പ്രവർത്തിക്കുന്നവരുടെ നില പരുങ്ങലിലാക്കും. ഇപ്പോൾതന്നെ ഇവിടെ പിരിച്ചുവിടലിന് കളമൊരുങ്ങുന്നതിന് ആക്കംകൂട്ടുന്ന സ്ഥിതിയാവും അപ്പോഴുണ്ടാവുക. ഇതോടെ വൻ തുകകൾ ശമ്പളമായി ലഭിക്കുന്ന ടെക്കികളിൽ ഭൂരിഭാഗവും ആശങ്കയിലാണ്.
യുഎസിൽ മാത്രമല്ല, ഇമിഗ്രേഷൻ നിയമങ്ങൾ യുകെ, ആസ്ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ മുൻനിര രാഷ്ട്രങ്ങളിലും കർക്കശമാക്കുകയാണെന്നും ഇതും തൊഴിലന്വേഷകരേയും അവിടെ ജോലി ചെയ്യുന്നവരേയും ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇതിനെല്ലാം പുറമെയാണ് നിർമ്മാണ- എൻജിനീയറിങ് മേഖലയിൽ രാജ്യത്ത് കറൻസി നിരോധനത്തിന് ശേഷമുണ്ടായ മാന്ദ്യവും എൻജിനീയറിങ് ബിരുദധാരികൾക്ക് വലിയ തിരിച്ചടിയാവുന്നത്. സിവിൽ എൻജിനീയറിങ് ജോലികളിൽ വലിയ ഇടിവ് വന്നിട്ടുണ്ട് കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ.
മോശം പ്രകടനമെന്ന് പറഞ്ഞ് പിരിച്ചുവിടാൻ കളമൊരുക്കുന്നു
ഇന്ത്യയിലെ ഐടി കമ്പനികളിൽ മോശം പ്രകടനമെന്ന് പറഞ്ഞ് നിരവധി പേരെ പിരിച്ചുവിടാൻ കളമൊരുക്കുകയാണിപ്പോൾ. കേരളത്തിൽ ടെക്നോപാർക്കിലും ഇൻഫോപാർക്കിലുമെല്ലാം ഇത്തരം നീക്കങ്ങൾ ശക്തമാണെന്ന് പേരുവെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ ടെക്കികൾ സാക്ഷ്യപ്പെടുത്തുന്നു. കോഗ്നിസന്റിൽ 15,000 പേരെ ഇത്തരത്തിൽ മോശം പ്രകടനക്കാരാക്കി കണക്കെടുത്ത് നിർത്തിയിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സമാന രീതിയിൽ മറ്റ് പല ഐടി കമ്പനികളിലും നടപടികൾ തുടരുകയാണ്.
തൊഴിലിൽ മികവു പോരെന്ന കാരണം പറഞ്ഞു ടെക്നോപാർക്കിലെ പ്രമുഖ കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നെന്നു വ്യാപക പരാതി നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇതിന് ആക്കം കൂടിയിരിക്കുകയാണ് ഇപ്പോൾ. പിപ് (പെർഫോമൻസ് ഇംപ്രൂവ്മെന്റ് പ്ലാൻ) എന്ന ഓമനപ്പേരിട്ടാണു കമ്പനികൾ സ്വന്തം ജീവനക്കാർക്കു പുറത്തേയ്ക്കുള്ള വഴികാട്ടുന്നത്.
പത്തു വർഷത്തിലേറെ ജോലി ചെയ്തവർ പോലും കമ്പനികളുടെ ഈ പ്രവ്യത്തിക്ക് എതിരെ കോടതിക്കും തൊഴിൽവകുപ്പിനും പരാതി നൽകി. ടെക്നോപാർക്ക് അധികൃതർക്കും ഒട്ടേറെ പരാതികൾ ലഭിച്ചെങ്കിലും തങ്ങൾക്കു വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടിലാണ് അവരെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പരിചയസമ്പന്നരായ ജീവനക്കാരെ പിപ്പിലേക്കു തള്ളുന്നതുവഴി കമ്പനികൾ ലാഭമാണ് ഉദ്ദേശിക്കുന്നതെന്നാണ് ആദ്യം പ്രചരിപ്പിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അതുമാത്രമല്ല ലക്ഷ്യമെന്ന് പലരും പറയുന്നു. ഒരു ലക്ഷം രൂപ ശമ്പളം പറ്റുന്നയാളെ പറഞ്ഞു വിട്ടാൽ പകരം 20,000 രൂപ വീതം ശമ്പളം നൽകി അഞ്ചു പേരെ കമ്പനിക്കു പുതുതായി റിക്രൂട്ട് ചെയ്യാമെന്നും ഇതിനാണ് നടപടിയെന്നുമാണ് ആദ്യം പ്രചരണം നടന്നത്. പക്ഷെ, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ബാക്കി നിലനിർത്തുന്നവർക്ക് ശമ്പളം കൂട്ടാതെ ജോലിസമയം കൂട്ടാനാണ് പദ്ധതിയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്