ലേബർ കമ്മറ്റിയിലെ പിടിവാശി പെമ്പിളൈ ഒരുമയെ തകർക്കാൻ; ലക്ഷം രൂപയുടെ അവാർഡ് നിരസിച്ച മൂന്നാറിലെ സ്ത്രീ കൂട്ടായ്മ ബക്കറ്റ് പിരിവിനിറങ്ങി; സമരം തീർക്കാൻ തടസം യൂണിയനുകളോ?
ഇടുക്കി: ഒരു മാസത്തിലധികമായി സമരരംഗത്തുള്ള മൂന്നാറിലെ തൊഴിലാളികൾ വറുതിയുടെ പിടിയിൽ. എന്നാൽ ഇതു കാണാൻ കൂട്ടാക്കാതെ തനി രാഷ്ട്രീയ കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ട്രേഡ് യൂണിയനുകളുടെ പിടിവാശിയും ദുരഭിമാനവും വാശിയുമാണ് സമരം ഒത്തുതീർപ്പാകാൻ വൈകുന്നതിന് കാരണമെന്ന് ആക്ഷേപം. പട്ടിണി കിടക്കുന്ന തൊഴിലാളികൾ പിടിവിട്ടു തങ്ങളുടെ കാൽക്കീഴിൽ വരുമെന്ന ചിന്തയാണ് യൂണിയനുകളെ നയിക്കുന്നത്.
കഴിഞ്ഞ രണ്ടു പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി. എൽ. സി) യോഗങ്ങളിലും സമരം അവസാനിപ്പിക്കാനാകുമെന്ന ഘട്ടമെത്തിയപ്പോൾ യൂണിയനുകൾ നടത്തിയ കടുംപിടുത്ത നാടകമാണ് പരിഹാര നടപടികൾ വൈകുന്നതിന് കാരണമെന്നു തൊഴിലാളികളും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇതേസമയം സമരവേദിയിൽ പുതുവഴി തീർത്ത പെമ്പിളൈ ഒരുമൈ പ്രവർത്തകർക്ക് അവരുടെ പോരാട്ടവീര്യത്തിന്റെ അംഗീകാരമായി ലഭിച്ച ഒരു ലക്ഷം രൂപയുടെ അവാർഡ് പോലും ആത്മാഭിമാനത്തിന്റെ പേരിൽ തൊഴിലാളികൾ നിരസിച്ചിരുന്നെങ്കിലും പട്ടിണിയുടെ താളത്തിൽ സമരം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നു വന്നതോടെ ബക്കറ്റ് പിരിവിലൂടെ സമരത്തിനുള്ള പണം കണ്ടെത്താൻ ശ്രമിക്കുന്ന ദയനീയ കാഴ്ചയാണ് മൂന്നാറിൽ.
കഴിഞ്ഞ മാസം ഏഴാം തീയതിയോടെയാണ് മൂന്നാറിൽ ആദ്യഘട്ട സമരം തുടങ്ങിയത്. തൊഴിലാളി രോഷം കത്തിപ്പടർന്ന സ്ത്രീസമരം രാജ്യശ്രദ്ധയാകർഷിച്ചുവെങ്കിലും രണ്ടാം ഘട്ടത്തിൽ രംഗത്തെത്തിയ ട്രേഡ് യൂണിയൻ നേതാക്കൾ സമരത്തിന്റെ ദിശ മാറ്റുക തന്നെ ചെയ്തു. ആദ്യഘട്ടത്തിൽ യൂണിയൻ നേതാക്കളെ വിരട്ടിയോടിച്ചും റോഡിൽ ദിവസങ്ങളോളം ഉപരോധം തീർത്തും ശക്തമായ മുന്നേറ്റം നടത്തിയ സ്ത്രീമുന്നേറ്റ സംഘടനയായ പെമ്പിളൈ ഒരുമൈയ്ക്ക് രണ്ടാം ഘട്ടത്തിൽ ദയനീയമായി അടിപതറി. യൂണിയനുകളുടെ സംഘടിത ശക്തിയുടെ ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങി ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളും കുടുംബാംഗങ്ങളും യൂണിയൻ പക്ഷത്തേയ്ക്ക് ചാഞ്ഞു. മദ്യവും പണവും നൽകിയും ഭീഷണിപ്പെടുത്തിയും തങ്ങളുടെ ശക്തി യൂണിയനുകൾ തകർക്കുകയാണെന്നു പെമ്പിളൈ ഒരുമൈ ആരോപിച്ചിരുന്നു. യൂണിയനുകളുടെ അധീശത്വമാണ് ഇപ്പോൾ മൂന്നാറിലും പി. എൽ. സി യോഗങ്ങളിലും ദൃശ്യമാകുന്നത്.
500 രൂപ മിനിമം കൂലി വേണമെന്ന മുദ്രാവാക്യമുയർത്തി ആദ്യം സമരത്തിനിറങ്ങിയത് പെമ്പിളൈ ഒരുമൈ പ്രവർത്തകരാണ്. 20 ശതമാനം ബോണസും ആവർ ആവശ്യപ്പെട്ടു. 8.33 ശതമാനം ബോണസിനൊപ്പം 11.67 എക്സ്ഗ്രേഷ്യ കൂടി ചേർത്ത് 20 ശതമാനം നൽകി പ്രശ്നം പരിഹരിക്കുകയും വേതനം സംബന്ധിച്ച് പി. എൽ. സിയിൽ ധാരണയുണ്ടാക്കാമെന്നു തീരുമാനിക്കുകയുമായിരുന്നു. വേതന വർധനവ് എന്നയാവശ്യം തോട്ടമുടമകൾ നിരാകരിച്ചതോടെയാണ് രണ്ടാമതും തെരുവിലിറങ്ങാൻ പെമ്പിളൈ ഒരുമൈ തയാറായത്. ഇതിനൊപ്പം യൂണിയനുകളും സമരത്തിനിറങ്ങി.
ഇതിനിടെ പെമ്പിളൈ ഒരുമൈ തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിനെ അടർത്തിയെടുക്കാൻ ഐക്യ ട്രേഡ് യൂണിയനുകൾക്ക് കഴിഞ്ഞു. മൂവായിരത്തോളം പേരെ അണിനിരത്തി യൂണിയനുകൾ മൂന്നാർ ടൗണിൽ ശക്തിപ്രകടനം കാഴ്ചവച്ചപ്പോഴേക്കും പെമ്പിളൈ ഒരുമൈയുടെ ശക്തി അഞ്ഞുറിൽ താഴെ പ്രവർത്തകരിലൊതുങ്ങി. മൂന്നാം തവണത്തെ പി. എൽ. സിയിൽ തീരുമാനമുണ്ടാകുമെന്നു തൊഴിലാളികൾ കരുതിയെങ്കിലും യൂണിയനുകളുടെ കടുംപിടുത്തം സമരം നീളാൻ കാരണമായി. 500 രൂപ മിനിമം കൂലി ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് യൂണിയനുകൾ. 385 രൂപ മിനിമം കൂലി നിശ്ചയിച്ചുള്ള പാക്കേജിന് രൂപം നൽകിയെങ്കിലും യൂണിയനുകൾ അംഗീകരിച്ചില്ല. ഈ പാക്കേജ് അംഗീകരിച്ച് സമരത്തിൽനിന്ന് പിന്മാറാൻ തങ്ങൾ തയാറായിരുന്നെന്നു പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി അഗസ്റ്റിനും ലിസിയും വെളിപ്പെടുത്തിയിരുന്നു.
ഒടുവിൽ ബുധനാഴ്ചത്തെ ചർച്ചയും അലസി. ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി പാക്കേജിനു രൂപം നൽകിയ മന്ത്രിസഭ, തെരഞ്ഞെടുപ്പിനുശേഷം അതു പ്രഖ്യാപിക്കാൻ ധാരണയായിരുന്നു. ഇടക്കാലാശ്വാസമായി 60 രൂപ അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനവും യൂണിയനുകൾ അനുവദിച്ചില്ല. ഇടക്കാലാശ്വാസം അനുവദിച്ചിരുന്നെങ്കിൽ അതുകൂടി ചേർത്ത് 392 രൂപ തൊഴിലാളികൾക്ക് വേതനം ലഭിക്കുകയും സമരത്തിന് താൽകാലിക വിരാമമാകുകയും ചെയ്യുമായിരുന്നെന്നും വിലയിരുത്തലുണ്ട്. ചർച്ച പരാജയപ്പെട്ടതറിഞ്ഞ് സ്ത്രീ തൊഴിലാളികൾ രോഷം കൊള്ളുകയും പൊട്ടിക്കരയുകയും മോഹാലസ്യപ്പെട്ടു വീഴുകയും ചെയ്തു. എല്ലാവരും ചേർന്ന് തങ്ങളെ വഞ്ചിക്കുകയാണെന്നാണ് അവരുടെ ആരോപണം.
പി. എൽ. സിയിൽ പെമ്പിളൈ ഒരുമൈയുടെ പ്രതിനിധികളില്ലാത്തത് ചർച്ചയിൽ പ്രശ്നപരിഹാരത്തിന് തടസമാകുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 350 രൂപ കൂലി നിശ്ചയിച്ചാൽ തൊഴിലാളികൾ സമരം പിൻവലിക്കുമെന്നാണ് പെമ്പിളൈ ഒരുമൈയുടെ നേതാക്കൾ പറയുന്നത്. 500 രൂപ ആവശ്യപ്പെടുമ്പോഴും അവരുടെ മനസിൽ 350 രൂപയാണ് മിനിമം വേതനമായി കണക്കുകൂട്ടുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകൾക്ക് മാത്രമാണ് പി. എൽ. സി ചർച്ചയിൽ പങ്കെടുക്കാനാകുക. തങ്ങളെ വെല്ലുവിളിച്ച് സമരവേദിയിലിറങ്ങിയ പെമ്പിളൈ ഒരുമൈയുടെ ശക്തി പൂർണമായും ക്ഷയിക്കുംവരെ സമരം തുടരുകയെന്ന തന്ത്രമാണ് യൂണിയനുകൾ പയറ്റുന്നതെന്ന് മറുവിഭാഗം ആരോപിക്കുന്നു. ഇപ്പോൾ പ്രശ്നപരിഹാരമുണ്ടായാൽ അതിന്റെ ക്രെഡിറ്റ് പെമ്പിളൈ ഒരുമൈക്കും അവകാശപ്പെടാം. സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ അതവർ ഉപയോഗിക്കുകയും ചെയ്താൽ ട്രേഡ് യൂണിയനുകളുടെ നിലനിൽപ് ഭീഷണിയിലാകും. എല്ലാക്കാലവും തോട്ടം ഉടമകളുമായി സൗഹൃദത്തിൽ കഴിയുകയും ബോണസ് വിഹിതം ഇനത്തിലും മറ്റും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുകയും ചെയ്യുന്ന യൂണിയനുകൾക്ക് പെമ്പിളൈ ഒരുമൈയുടെ വളർച്ച ചിന്ത്രിക്കാൻപോലുമാകില്ല. ലക്ഷങ്ങൾ ഫണ്ടുള്ള യൂണിയനുകൾക്ക് എത്രകാലം വേണമെങ്കിലും സമരവുമായി മുമ്പോട്ടുപോകാം. തൊഴിലാളികളുടെ സ്ഥിതി അതല്ല. പട്ടിണിയിൽ സമരവുമായി പോകുന്നതിന് തൊഴിലാളികളുടെ കുടുംബപശ്ചാത്തലം അനുവദിക്കുന്നില്ല.
മൂന്നാർ മേഖലയിൽ ഇപ്പോൾ ദാരിദ്ര്യം പിടിമുറുക്കിക്കഴിഞ്ഞു. കുടുംബങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻപോലും പണമില്ല. പലചരക്കു കടകളിൽനിന്നും കടം വാങ്ങിയും വട്ടിപ്പലിശക്കാരിൽനിന്നു വായ്്പ വാങ്ങിയുമാണ് തൊഴിലാളികൾ ദിനങ്ങൾ കഴിച്ചുകൂട്ടുന്നത്. സമരവേദിയായ മൂന്നാറിലെത്താൻ ഒരു കുടുംബത്തിന് 300 രൂപ വരെ വേണം. യൂണിയൻ പ്രവർത്തകർക്കാകട്ടെ നേതാക്കൾ വാഹനവും ഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്. പെമ്പിളൈ ഒരുമൈ പ്രവർത്തകർക്ക് ഈ സഹായമില്ല. ആദ്യഘട്ടത്തിൽ വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ ഭക്ഷണവും മറ്റും നൽകി സഹായിച്ചു. നേതാക്കളുടെ ഭീഷണിയെ തുടർന്ന് ഇപ്പോൾ സഹായത്തിന് ആരും മുമ്പോട്ടു വരുന്നില്ല. സോളിഡാരിറ്റി മൂവ്മെന്റ് അരിയും കപ്പയും മറ്റു സാധനങ്ങളും കുറച്ച് എത്തിച്ചതാണ് ഏക ആശ്വാസം. സമരത്തിന് പിന്തുണയുമായി വന്ന പാഠഭേദം എന്ന എഴുത്തുകാരുടെ സംഘടനയാണ് ആദ്യഘട്ട സമര വിജയത്തിന്റെ പിന്നാലെ പെമ്പിളൈ ഒരുമൈക്ക് ഒരു ലക്ഷം രൂപയുടെ അവാർഡ് വച്ചു നീട്ടിയത്. എന്നാൽ ദുരാരോപണം ഉണ്ടായേക്കുമെന്ന ഭയത്താൽ ഇത് നിരസിക്കുകയായിരുന്നു. വാഗുവരൈ, ചെണ്ടുവരൈ, എല്ലപ്പെട്ടി, ചിന്നക്കനാൽ തുടങ്ങിയ തോട്ടം മേഖലകളിൽ ഒരുനേരത്തെ ഭക്ഷണത്തിനുള്ള വകപോലും ലഭിക്കാതെ പല കുടുംബങ്ങളും നരകിക്കുകയാണ്. സമരക്കാർപോലും അടിമുടി ദാരിദ്യത്തിലായി. ഇതോടെ വ്യാഴാഴ്ച രാവിലെ മുതൽ സമരസഹായ ഫണ്ട് ശേഖരിക്കാൻ സമരപ്പന്തലിൽ ബക്കറ്റ് സ്ഥാപിച്ചിരിക്കുകയാണ്.
സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയില്ലെന്നും പെമ്പിളൈ ഒരുമൈ പറയുന്നു. മുഖ്യമന്ത്രിയുമായി ഇവർ നടത്തിയ ചർച്ചയിൽ സമരം ഒത്തുതീർക്കാൻ വിവിധ ഫോർമുലകൾ ഉരുത്തിരിഞ്ഞതും പി. എൽ. സിക്കുശേഷം പ്രഖ്യാപിക്കുമെന്നു കരുതിയതുമാണ്. എന്നാൽ തൊഴിലാളികളെ പട്ടിണിക്കിട്ട് തകർക്കാനുള്ള ശ്രമമാണ് ചർച്ചയിൽ ഒരിഞ്ചു പിന്നോട്ടുപോകാൻ യൂണിയനുകൾ തയാറാകാത്തതിനു കാരണമെന്ന് ആരോപണമുണ്ട്. അതിലുപരി, ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ തങ്ങളേക്കാൾ വലിയവരായി പെമ്പിളൈ ഒരുമൈയെ കാണുമെന്ന ദുരഭിമാനവും യൂണിയൻ നേതാക്കളെ നയിക്കുന്നു. യൂണിയനുകളുടെ പിടിവാശിമൂലമാണത്രേ, സൗജന്യ റേഷൻ അനുവദിക്കാനുള്ള സർക്കാർ നീക്കംപോലും തടസപ്പെട്ടിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്