കൗണ്ട് ഡൗൺ തുടങ്ങിയിട്ടും പണി ഒന്നുമാകാത്തതിനാൽ പ്രധാനമന്ത്രി വിട്ടുനിന്നേക്കും; പരാതി പറയാൻ ഇടമില്ലാത്ത സിഇഒയും വിട്ടുനിന്നു; കോടികൾ മുടക്കിയ ദേശീയ ഗെയിംസ് ആഘോഷമാകുന്നത് മനോരമയ്ക്ക് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആറ്റു നോറ്റിരുന്ന ദേശീയ ഗെയിംസ് തുടങ്ങാൻ ഒരു മാസം ഇനി കഷ്ടിയില്ല. കോടികൾ നിക്ഷേപിച്ച് നടത്തിയ തയ്യാറെടുപ്പുകൾ ഒന്നും പൂർത്തിയാകാതെ വന്നതോടെ എല്ലാം കുളമാകുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. കുഴപ്പങ്ങൾ മൂടി വയ്ക്കാൻ തലസ്ഥാനത്തെ പ്രസ് ക്ലബ്ബിനും മനോരമയ്ക്കും 'കൈക്കൂലി'യായി ഗെയിംസ് ഫണ്ട് നൽകിയിട്ടും കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയാണ്. കുറ്റങ്ങളും കുറവുകളും അവഗണിച്ച് മുന്നോട്ട് പോയ പത്രങ്ങൾ പക്ഷേ, മനോരമയ്ക്ക് മാത്രം പ്രത്യേക ഫണ്ട് കൊടുത്ത വാർത്ത പുറത്തായതോടെ നിലപാട് മാറ്റിയിരിക്കുകയാണ്.
കായിക മന്ത്രിയുടെ പത്രസമ്മേളനം ബഹിഷ്കരിച്ചായിരുന്നു തുടക്കം. ഇന്ന് മനോരമ ഒഴികെ മിക്ക ചാനലുകളും ഗെയിംസ് നടത്തിപ്പിലെ കല്ലുകടികളെക്കുറിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് തുടങ്ങി. ഇന്നലെ നടന്ന കൗണ്ട് ഡൗൺ റിലീസിങ്ങിൽ നിന്ന് ഗെയിംസ് സിഇഒയും മുൻ ഡിജിപിയുമായ ജേക്കബ് പുന്നൂസും ഒളിമ്പ്യൻ ബോബി അലോഷ്യസും അടങ്ങിയ പ്രമുഖർ വിട്ടു നിന്നത് ചർച്ചയായിട്ടുണ്ട്. ചിലരുടെ വ്യക്തി താത്പര്യങ്ങൾ അവസാന നിമിഷം മുമ്പിൽ എത്തിയതാണ് ഈ വിട്ടുനിൽക്കലിന് കാരണമായതെന്നാണ് സൂചന. സിഇഒ തന്നെ പ്രധാന ചടങ്ങിൽ നിന്ന് വിട്ടു നിന്നതോടെ ദേശീയ ഗെയിംസിലെ പ്രതിസന്ധിയുടെ ആഴവും കൂടുന്നു. അതിനിടെ മിക്ക ഇനങ്ങളുടേയും ഉപകരണങ്ങൾ ഇനിയും എത്തിയിട്ടില്ല. ജിംനാസ്റ്റിക്, ബോക്സിങ്ങ്, ഷൂട്ടിങ്ങ് ഇനങ്ങൾക്കുള്ള ഉപകരണങ്ങളിലാണ് പ്രധാന ആശങ്ക. ഇതിനിടെയാണ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി എത്തുമോ എന്ന സംശയവും ശക്തമാകുന്നത്.
അതിനിടെ ദേശീയ ഗെയിംസിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നിറയുന്നതും ഗെയിംസ് സംഘാടകർക്ക് വെല്ലുവിളിയാണ്. മനോരമയ്ക്ക് പത്ത് കോടി നൽകിയതും ഗെയിംസിലെ കോമൺവെൽത്ത് മാതൃകയിലെ തട്ടിപ്പും വി എസ് തുറന്നു കാട്ടിക്കഴിഞ്ഞു. ദിവസങ്ങൾ മാത്രം ശേഷിക്കെ കൃത്യമായ ഏകോപനത്തിന് ആളില്ലാത്ത അവസ്ഥയാണ്. കൗൺ ഡൗൺ ചടങ്ങിനെത്താത്ത ജേക്കബ്ബ് പുന്നൂസ് ഗെയിംസ് സെക്രട്ടറിയേറ്റിലെ ചിലരുടെ പ്രവർത്തികളിൽ അസംതൃപ്തനാണ്. തന്റെ തലയിലേക്ക് കുറ്റങ്ങളെല്ലാം വരാതിരിക്കാനാണ് ജേക്കബ്ബ് പുന്നൂസ് ശ്രമിക്കുന്നതെന്നും വാദമുണ്ട്. അതിനിടെ ജേക്കബ്ബ് പുന്നൂസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്താൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഗെയിംസ് സ്റ്റേഡിയങ്ങളുടെ പണി ഇനിയും പൂർത്തിയായിട്ടില്ല. തട്ടിപ്പ് മാർഗ്ഗത്തിലൂടെ പണി പൂർത്തിയാക്കി ഗെയിംസ് നടത്താനുള്ള അവസാന വട്ട ശ്രമങ്ങളാണ് നടക്കുന്നത്.
പ്രൗഡിയോടെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് നടത്താനാണ് കേരളം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ എതിർപ്പുകൾ മറന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിലെത്തി പ്രധാനമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചത്. ദേശീയ ഗെയിംസായതിനാൽ പ്രധാനമന്ത്രി വരാമെന്നും സമ്മതിച്ചു. സമാപനം ഗംഭീരമാക്കാൻ പ്രസിഡന്റ് പ്രണാബ് കുമാർ മുഖർജിയേയും ഉറപ്പിച്ചു. എന്നാൽ ഇവർക്ക് ഗെയിംസിൽ പങ്കെടുക്കാൻ എത്താൻ വേണ്ടതൊന്നും കേരളം ചെയ്തില്ല. അതുകൊണ്ട് തന്നെ ദേശീയ ഗെയിംസിൽ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും സാന്നിധ്യം ഇനിയും ഉറപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല.
ജനുവരി 31നാണ് ദേശീയ ഗെയിംസ് ഉദ്ഘാടനം. ദേശീയ ഗെയിംസായതിനാൽ ഉദ്ഘാടനത്തിന് വരാൻ പ്രധാനമന്ത്രി മോദിക്കും താൽപ്പര്യമുണ്ട്. പക്ഷേ ദേശീയ സുരക്ഷാ ഗാർഡുകളുടെ അനുമതിയുണ്ടെങ്കിലേ സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ വരവിന് പച്ചക്കാടി കാട്ടുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഉദ്ഘാടനത്തിന് മോദി എത്തുന്നത് സംശയത്തിലാണ്. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമോ എന്നതിൽ ഇനിയും സ്ഥിരീകരണം സംസ്ഥാന സർക്കാരിന് ലഭിക്കാത്തതും ഈ സാഹചര്യത്തിലാണ്.
കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനസമാപന ചടങ്ങുകൾ. എന്നാൽ ഈ സ്റ്റേഡിയത്തിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല. ഉദാഘാടനസമാപന ചടങ്ങുൾക്ക് വേണ്ടി മാത്രമാണ് കോടികൾ മുടക്കി ഈ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് കേരളത്തിലെത്തുമ്പോൾ സുരക്ഷാ ഭീഷണി നിലവിലുണ്ട്. മണ്ഡലകാലത്തെ ശബരിമല ദർശനം പോലും സുരക്ഷാ ഭീഷണിയെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയിരുന്നു.
ദേശീയ ഗെയിംസിനും ദേശീയ സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ടിൽ ശേഷമേ മോദിയുടെ വരവിൽ തീരുമാനം ഉണ്ടാകൂ. കാര്യവട്ടത്തെ പണി പൂർത്തിയാകാത്ത സ്റ്റേഡിയത്തിൽ പരിശോധനയ്ക്ക് ദേശീയ സുരക്ഷാ ഏജൻസിയും തയ്യാറല്ല. അപ്പോൾ മോദിയുടെ നാഷണൽ ഗെയിംസ് ഉദ്ഘാടനത്തിനുള്ള സുരക്ഷാ പച്ചക്കൊടി ലഭിക്കാൻ ഇടയില്ല. സംസ്ഥാനത്തെ ബിജെപി നേതാക്കളെ സ്വാധീനിച്ച് മോദിയുടെ വരവ് ഉറപ്പിക്കാനാണ് നീക്കം. എന്നാൽ ബിജെപി നേതാക്കളുമായുള്ള ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ ഉന്നതരുടെ ആശയ വിനിമയം പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഇതും മോദിയുടെ വരവിനെ ബാധിക്കുമോ എന്ന സംശയം ഉണ്ട്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസ് നേരിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുള്ള കാര്യങ്ങൾ നീക്കുന്നത്. എന്നാൽ ഇനിയും പ്രധാനമന്ത്രിയുടെ വരവിൽ ഒരു സ്ഥിരീകരണവും മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടില്ല. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ അന്തിമ തീരുമാനം വൈകുന്നതും പ്രധാനമന്ത്രിയുടെ ഓഫീസിനെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജനുവരി 15ന് ശേഷമേ ദേശീയ ഗെയിംസ് ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയൂ. കാര്യവട്ടത്തെ പുതിയ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സമാപനത്തിന് രാഷ്ട്രപതി പ്രണബ് മുഖർജിയുമെത്തുമെന്നാണ് സംഘാടക സമിതി പറയുന്നത്.
എന്നാൽ രാഷ്ട്രപതിയുടെ സന്ദർശനത്തിനും പ്രധാനമന്ത്രിയുടേതിനേക്കാൾ കടമ്പകളുണ്ട്. നാൽപ്പത്തിയഞ്ച് ദിവസം മുമ്പ് തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. പ്രോട്ടോകോൾ പ്രകാരം എല്ലാം ചിട്ടയായി തന്നെ പരിശോധിക്കണം. പണി തുടരുന്ന ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലേക്ക് രാഷ്ട്രപതി എത്തണമെങ്കിലും ദേശീയ സുരക്ഷാ ഏജൻസിയുടെ റിപ്പോർട്ട് അനുകൂലമാകണം. അതുകൊണ്ട് തന്നെ മോദിയുടെ വരവ് സുരക്ഷാകാരണങ്ങളാൽ മുടങ്ങിയാൽ സമാപന ചടങ്ങിലെ രാഷ്ട്രപതിയുടെ സാന്നിധ്യവും സംശയ നിഴലിലാകും.
അതിനിടെ ജനുവരി 16 ഓടെ കാര്യവട്ടം സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടക സമിതിയുടെ വാദം. അതിന് ശേഷം ദേശീയ സുരക്ഷാ ഏജൻസിക്ക് സ്റ്റേഡിയം പരിശോധിക്കാമെന്നാണ് വാദം. അതുകൊണ്ട് തന്നെ സംഘാടനത്തിലെ പിഴവ് മൂലം പ്രധാനമന്ത്രി വരില്ലെന്ന ആക്ഷേപം നിലനിൽക്കില്ലെന്നും ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ് പറയുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വവും ദേശീയ ഗെയിംസ് സംഘാടകർക്ക് എതിരാണ്. കോമൺവെൽത്ത് ഗെയിംസ് മാതൃകയിലെ അഴിമതിയാണ് ദേശീയ ഗെയിംസിന്റേ പേരിൽ നടക്കുന്നതെന്നാണ് ആക്ഷേപം. എന്നാലും ദേശീയ ഗെയിംസ് ആയതിനാൽ മോദിയുടെ കേരളത്തിലേക്കുള്ള വരവ് തടസ്സപ്പെടുത്താൻ സംസ്ഥാന നേതൃത്വം ഒന്നും ചെയ്യില്ല. പക്ഷേ കാര്യങ്ങളുടെ സത്യാവസ്ഥ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. കോമൺവെൽത്ത് ഗെയിംസ് മാതൃകയിലെ അഴിമതിയാണ് കേരളത്തിലെ ഗെയിംസിൽ നടക്കുന്നതെന്നാണ് അവരുടെ പരാതി.
ദേശീയ ഗെയിംസ് സംഘാടക സമിതികളിൽ ബിജിപിക്ക് വേണ്ടത്ര പരിഗണ നൽകിയില്ലെന്നതും ഭിന്നതയ്ക്ക് കാരണമാണ്. 450ലേറെ അംഗങ്ങളുള്ള സംഘാടക സമിതിയിലേക്ക് നേതാക്കളെ നാമനിർദ്ദേശം ചെയ്യാൻ ഗെയിംസ് സെക്രട്ടറിയേറ്റ് ബിജെപി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്രധാനമായ ഇത്തരം സമിതികളിൽ ആരേയും നാമനിർദ്ദേശം ചെയ്യേണ്ടെന്നാണ് ബിജെപി തീരുമാനം. പ്രധാനപ്പെട്ട തീരുമാനമെടുക്കാനുള്ള സമിതികളിൽ നിന്ന് ബിജെപിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഇത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്