മൂന്നുസംസ്ഥാനങ്ങളിൽ മാറിവീശിയ കാറ്റ് ഉഗ്രൻ ടീസറായി; അർണാബിന്റെ റിപ്പബ്ലിക് ടിവി അടക്കമുള്ള ചാനലുകൾ മറുകണ്ടം ചാടിത്തുടങ്ങി; നിലയില്ലാക്കയത്തിലായ അച്ചടിമാധ്യമങ്ങളെ പാട്ടിലാക്കാൻ പുത്തൻ അടവ്; പത്രങ്ങൾക്കുള്ള പരസ്യനിരക്ക് അടിയന്തരമായി 25 ശതമാനം കൂട്ടി കേന്ദ്ര സർക്കാർ; ന്യൂസ് പ്രിന്റ് വിലക്കയറ്റത്തിൽ പകച്ചുനിൽക്കുന്ന പത്രങ്ങൾക്ക് ഇത് കൈയടിച്ച് സ്വീകരിക്കാവുന്ന തീരുമാനവും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പിടിച്ചാൽ കിട്ടാത്തവണ്ണം ന്യൂസ് പ്രിന്റിന്റെ വില കുതിച്ചുയരുകയാണ്. എന്തുചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് പത്രങ്ങളും. ഒരുപരിധിയിൽ കൂടുതലൊക്കെ വരിസംഖ്യാനിരക്ക് കൂട്ടുന്നത് എങ്ങനെ? കഴിഞ്ഞ മാർച്ചിൽ കേന്ദ്ര സർക്കാർ ടെൻഡർ പരസ്യങ്ങൾ ഓൺലൈൻ വഴി മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്ന ഉത്തരവ് കൂടി ഇറക്കിയതോടെ ഇടി വെട്ടിയവനെ പാമ്പ് കടിച്ചത് പോലെയായിരുന്നു അച്ചടി മാധ്യമങ്ങൾ. എന്നാൽ, ഇപ്പോൾ നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ പ്രഖ്യാപനം നിലയില്ലാക്കയത്തിൽ നിൽക്കുന്ന പത്രങ്ങൾക്കൊരു ആശ്വാസമാണെന്ന് പറയാതെ വയ്യ.
ചോദിച്ച അത്രയും കിട്ടിയില്ലെങ്കിലും അച്ചടി മാധ്യമങ്ങൾക്കുള്ള പരസ്യ നിരക്കിൽ 25 ശതമാനം വർദ്ധനയാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്. ഇത് പ്രത്യക്ഷത്തിൽ ആശ്വാസ നടപടിയാണെങ്കിലും, പത്രങ്ങളെ വരുതിക്ക് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ്. ടെൻഡർ നോട്ടീസുകൾ അച്ചടി മാധ്യമങ്ങൾക്ക് നിഷേധിച്ച ശേഷമുള്ള പുതിയ തീരുമാനം ആപത് ബാന്ധവനെ പോലെയാണ് സർക്കാർ എന്ന് ധരിപ്പിക്കാനുള്ള ശ്രമം കൂടിയാണ്.
തിരഞ്ഞെടുപ്പ് അടുത്തതോടെ റിപ്പബ്ലിക് ടിവി അടക്കമുള്ള ഇംഗ്ലീഷ് ചാനലുകൾ നിലപാട് മാറ്റിയെന്ന വാർത്തകൾ പരന്നുകഴിഞ്ഞു. അർണാബ് ഗോസ്വാമി കഴിഞ്ഞ ദിവസത്ത 9 മണി ചർച്ചയിൽ ബിജെപിയെ വിമർശിച്ചതാണ് ഇതിന് കാരണം. സീ ചാനൽ തങ്ങൾക്ക് മേലുള്ള കോൺഗ്രസ് ബഹിഷ്കരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചതായും വാർത്തകൾ വന്നു. അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ, കാറ്റ് തങ്ങൾക്ക് അനുകൂലമല്ലെന്ന് ആശങ്ക മോദി സർക്കാരിനെ അലട്ടുന്നുണ്ട്. മാധ്യമങ്ങളുമായി പൊതുവെ അകന്ന് നിൽക്കുന്ന മോദി അടുത്തിടെ എഎൻഐക്ക് അഭിമുഖം നൽകിയതും ശ്രദ്ധേയമായി. ഇതിനൊപ്പം അച്ചടിമാധ്യമങ്ങളെ കൂടി പാട്ടിലാക്കിയാൽ ഇമേജ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്. പരസ്യനിരക്കിലെ വർദ്ധന ഇതിനായുള്ള വലിയ ചുവട് വയ്പാണ്.
ചൊവ്വാഴ്ച വിവരം പ്രഖ്യാപിച്ച വാർത്താവിനിമയ മന്ത്രാലയം ഇത് നടപ്പാക്കാൻ ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആൻഡ് കമ്യൂണിക്കേഷനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പഴയ ഡിഎവിപിയാണ് ഇപ്പോൾ ബിഒസിയായി മാറിയത്. ചൊവ്വാഴ്ച തന്നെ ഈ തീരുമാനം പ്രാബല്യത്തിലായി. ഇതിനുമുമ്പുള്ള പരിഷ്കരണം 2013 ലായിരുന്നു. അന്ന് 2010 ലെ പരസ്യനിരക്കിനേക്കാൾ 19 ശതമാനം വർദ്ധനവാണ് വരുത്തിയത്. ചെറുകിട-ഇടത്തരം പത്രങ്ങൾക്കാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം കച്ചിത്തുരുമ്പാവുക.
ഐ ആൻഡി ബി മന്ത്രാലയം രൂപവൽകരിച്ച എട്ടാമത് നിരക്ക് പരിഷ്കരണ സമിതിയുടെ ശുപാർശകൾ പ്രകാരമാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. സമിതി കണക്കിലെടുത്തത് പ്രധാനമായി ന്യൂസ് പ്രിന്റിന്റെ വിലക്കയറ്റം, പ്രോസസിങ് നിരക്കുകൾ, നിരക്കുകൾ കൂട്ടുന്ന മറ്റുഘടകങ്ങൾ എനന്നിവ കണക്കിലെടുത്താണ് തീരുമാനം. ബിഒസി, ഐ ആൻഡ് ബി, ധനമന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ ചേർന്ന സമിതി കഴിഞ്ഞ വർഷമാണ് രൂപവത്കരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് റിപ്പോർട്ട് നൽകിയത്.
പരസ്യനിരക്കുകൾ കൂട്ടണമെന്ന് ചെറുകിട-ഇടത്തരം പത്രങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടികാട്ടി ചൈന ന്യൂസ്പ്രിന്റ് ഉത്പാദനം നിർത്തുകയും ഇറക്കുമതി തുടങ്ങുകയും ചെയ്തതോടെയാണ് ഇന്ത്യയിൽ പ്രതിസന്ധി രൂക്ഷമായത്. പരസ്യ നിരക്ക് 50-80 ശതമാനം വരെ കൂട്ടണമെന്നാണ് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ന്യൂസ്പ്രന്റിന്റെ വില ടണ്ണിന് 200 ഡോളറിലേയായി ഉയർന്നു. നിലവിലുള്ള ചെലവ് ടണ്ണിന് 675 ഡോളർ മുതൽ 750 വരെയായി ഉയർന്നു.
സർക്കാരിന്റെ ടെൻഡർ നോട്ടീസുകൾ അച്ചടിമാധ്യമങ്ങൾക്ക് നിർബന്ധമായി പ്രസിദ്ധീകരിക്കാൻ നൽകണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഇത് മാർച്ചിൽ എടുത്തുകളഞ്ഞതോടെ പത്രങ്ങൾ വല്ലാതെ ബുദ്ധിമുട്ടി. ടെൻഡർ പ്രസിദ്ധീകരണം ഓൺലൈനിൽ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. ഇത് ന്യൂസ്പ്രന്റിന്റെ ഉയർന്ന വിലയിൽ പൊറുതിമുട്ടിയിരുന്ന പത്രങ്ങൾക്ക് വൻതിരിച്ചടിയായി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും പരസ്യങ്ങൾ ഡിഎവിപി നിരക്കിലായിരുന്നില്ല, മറിച്ച് വാണിജ്യ നിരക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇത് ഡിജിറ്റൽ മീഡിയയ്ക്ക് വഴിമാറിയതോടെ പത്രവ്യവസായത്തിന് ഉറക്കം നഷ്ടപ്പെട്ടു.
അസംസ്കൃത വസ്തുക്കളുടെ കുതിച്ചുയരുന്ന വിലയും നിരവധി ആഭ്യന്തര മില്ലുകൾ അടച്ചുപൂട്ടിയതും ന്യൂസ് പ്രിന്റ് നിർമ്മാണത്തിനുള്ള ചെലവ് കൂട്ടി. ഇനിയും പിടിച്ചുനിൽക്കാവില്ലെന്ന ഘട്ടം വന്നപ്പോഴാണ് ഒരാശ്വാസമായി പരസ്യ നിരക്കുകൾ സർക്കാർ കൂട്ടിയത്. ഒരു വർഷത്തിനിടെ ന്യൂസ് പ്രിന്റ് ടണ്ണിന് 15,000 ത്തോളം രൂപയുടെ വർധനയുണ്ടായി. കൊറിയ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നായിരുന്നു ന്യൂസ് പ്രിന്റ് ഇന്ത്യയിലേക്ക് അധികവും ഇറക്കുമതി ചെയ്തിരുന്നത്. മുമ്പ് 30 ശതമാനം ഇറക്കുമതി തീരുവ ഉണ്ടായിരുന്നത് രണ്ടാം യുപിഎ സർക്കാർ പൂർണമായി എടുത്തുകളഞ്ഞു. ഇതോടെയാണ് രാജ്യത്ത് ന്യൂസ് പ്രിന്റ് ഉൽപാദന മേഖല പ്രതിസന്ധിയിലായത്. എന്നാൽ പിന്നീട് ഈ രാജ്യങ്ങളിൽ ഉൽപാദന മേഖലയിലുണ്ടായ പ്രശ്നങ്ങൾ മൂലം ഇറക്കുമതി ഇല്ലാതായി. കേരളത്തിലാണെങ്കിൽ അപ്രതീക്ഷിതമായി വന്നുപെട്ട മഹാപ്രളയം പത്രവ്യവസായത്തിന്റെ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍