മന്ത്രിമാർ കൃത്യം 9.30ന് ഓഫീസിൽ എത്തണം; പാർലമെന്റ് സെഷൻ നടക്കുമ്പോൾ ഡൽഹിക്ക് പുറത്ത് ഒരു പരിപാടിയും ഏറ്റെടുക്കരുത്; എംപിമാരും മന്ത്രിമാരും തമ്മിൽ വ്യത്യാസമൊന്നുമില്ല എന്ന ബോധ്യത്തോടെ എംപിമാരെ പരിഗണിക്കണം; എല്ലാ ദിവസവും വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം; ആദ്യ സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് വാരിക്കോരി നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി പ്രധാനമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം മന്ത്രിസഭ ലോകത്തുള്ള സകല മന്ത്രിസഭകൾക്കും മാതൃകയാകുമോ ഇന്നലെ നടന്ന ആദ്യ സമ്പൂർണ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാർക്ക് നൽകിയ നിർദ്ദേശങ്ങൾ അതേപടി പാലിക്കപ്പെടുകയാണെങ്കിൽ ഇതൊരു മാതൃകാ മന്ത്രിസഭയാകുമെന്നുറപ്പ്. മറ്റുള്ളവർക്ക് മാതൃകയായി മാറുന്ന രീതിയിലാവണം ഓരോരുത്തരും പ്രവർത്തിക്കേണ്ടതെന്ന ഉപദേശമാണ് തന്റെ സഹപ്രവർത്തകർക്ക് ആദ്യ സമ്പൂർണ യോഗത്തിൽ പ്രധാനമന്ത്രി നൽകിയത്.
എല്ലാ മന്ത്രിമാരും രാവിലെ കൃത്യം ഒമ്പതരയ്ക്ക് ഓഫീസിലെത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വീട്ടിലിരുന്ന് ഫോണിലൂടെ കാര്യങ്ങൾ നിർവഹിക്കുന്ന രീതി ഒഴിവാക്കണം. പാർലമെന്റ് സെഷൻ കൂടുന്ന 40 ദിവസങ്ങളിൽ ഡൽഹിക്ക് പുറത്തുള്ള ഒരു പരിപാടിയും ഏറ്റെടുക്കരുതെന്നാണ് മറ്റൊരു നിർദ്ദേശം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ താൻ പിന്തുടർന്ന ശീലം ഓർമിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ നിർദ്ദേശങ്ങൾ നൽകിയത്. രാവിലെ കൃത്യസമയത്ത് എത്താറുണ്ടായിരുന്ന തനിക്ക് ആ കൃത്യനിഷ്ഠയിലൂടെ അന്നന്നത്തെ ജോലികൾ കൃത്യമായി ആസൂത്രണം ചെയ്യാ്ൻ സാധിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിമാരായി നിയോഗിക്കപ്പെട്ടുവെന്നതുകൊണ്ട് എംപിമാരെക്കാൾ വളരെ മുകളിലാണെന്ന് കരുതരുതെന്ന ഉപദേശവും അദ്ദേഹം നൽകി. മന്ത്രിമാരും എംപിമാരും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും എംപിമാരെ കാണുന്നതിനും അവരുടെ ആവശ്യങ്ങൾ കേൾക്കുന്നതിനും സമയം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ മന്ത്രിമാരുടെ പ്രവർത്തനം നിരീക്ഷിച്ച് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകാൻ മുതിർന്ന മന്ത്രിമാരോട് അദ്ദേഹം നിർദ്ദേശിച്ചു. ദിവസവും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് വിവരങ്ങൾ അപ്ഡേറ്റാക്കുകയും വേണമെന്നാണ് മറ്റൊരു ഉപദേശം.
കൃത്യമായി പ്ലാനിങ്ങോടെ മന്ത്രിസഭ മുന്നോട്ടുനീങ്ങണമെന്നും മോദി ആവശ്യപ്പെടുന്നു. ഇതിനായി എല്ലാ മന്ത്രിമാരോടും അവരരവരുടെ വകുപ്പിന് കീഴിൽ അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി അഞ്ചുവർഷത്തെ അജൻഡ രൂപപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സർക്കാരിന്റെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കാര്യങ്ങളേതൊക്കെയെന്ന് കണ്ടെത്തുവാനുള്ള ചുമതലയും അദ്ദേഹം മന്ത്രിമാർക്ക് നൽകി.
നരേന്ദ്ര മോദി സർക്കാർ ചുമതലയേറ്റശേഷം നടന്ന ആദ്യ സമ്പൂർണ മന്ത്രിസഭായോഗമായിരുന്നു ഇന്നലത്തേത്. സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന് മുതിർന്ന മന്ത്രിമാർ യോഗം ചേർന്നിരുന്നുവെങ്കിലും സഹമന്ത്രിമാരടക്കമുള്ളവർ ഉൾപ്പെടുന്ന വിപുലമായ യോഗം വിളിച്ചത് ആദ്യമായാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിലും വിജയം കൊയ്യാനാവശ്യമായ നടപടികൾ ഓരോ മന്ത്രാലയത്തിന് കീഴിലും ഉണ്ടാകണമെന്ന ശക്തമായ നിർദ്ദേശമാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ളത്.
സർക്കാരിന്റെ അഞ്ച് വർഷത്തെ വികസന കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി യോഗത്തിൽ വിശദീകരിക്കുകയാണ് ചെയ്തത്. ഓരോ വകുപ്പ് മന്ത്രിമാരും കർമ്മ പദ്ധതികളുടെ കരട് രൂപം പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്നുണ്ട്. പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം അടുത്ത തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് മന്ത്രിസഭ യോഗം ചേർന്ന് മോദി കാര്യങ്ങൾ അവതരിപ്പിച്ചത്. മന്ത്രിസഭ ചുമതലയേറ്റതിന് തൊട്ടടുത്ത ദിവസം തന്നെ മന്ത്രിസഭ യോഗം ചേർന്നിരുന്നെങ്കിലും സമ്പൂർണ യോഗം നടന്നിരുന്നില്ല. മെയ് 30നാണ് രണ്ടാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പ്രധാനമന്ത്രിക്കു പുറമെ 24 കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാർ, 24 സഹമന്ത്രിമാർ എന്നിവരുൾപ്പെട്ട 58 അംഗ കേന്ദ്ര മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. അമിത്ഷായും ജയശങ്കറും കഴിഞ്ഞാൽ പുതിയ മന്ത്രിസഭയിൽ മിക്കവാറും പഴയ അംഗങ്ങൾ തന്നെ. നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കർ, സദാനന്ദ ഗൗഡ, രാംവിലാസ് പാസ്വാൻ, പീയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.
മുഖ്താർ അബ്ബാസ് നഖ്വിയാണ് മോദി മന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രി. രണ്ടാമൂഴത്തിൽ ഭരണചക്രത്തിന്റെ സമ്പൂർണ നിയന്ത്രണം മോദി-അമിത് ഷാമാരുടെ കൈകളിലാകുമെന്ന് വിലയിരുത്തലുണ്ട്. ഇതിനിടെയിലും മന്ത്രിസഭയിലേകും ലോക്സഭയിലേയും രണ്ടാം നമ്പർ പദവി പ്രതിരോധ മന്ത്രിയായ രാജ്നാഥ് സിങിന് നൽകിയിട്ടുണ്ട്.
കഴിഞ്ഞ സർക്കാറിലെ പ്രമുഖ മന്ത്രിമാരിൽ പലരും ഇല്ലാതെ രണ്ടാം മോദി മന്ത്രിസഭ അധികാരമേറ്റത്. അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, മനേകാ ഗാന്ധി എന്നിവരുടെ അഭാവമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. ജയ്റ്റ്ലിയും സുഷമയും ആരോഗ്യ കാരണങ്ങളാൽ സ്വയം പിന്മാറുകയായിരുന്നു. സുഷമ ഇത്തവണ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നില്ല. സദസ്സിലിരുന്നാണ് അവർ സത്യപ്രതിജ്ഞാ ചടങ്ങുകൾ വീക്ഷിച്ചത്. ഒന്നാം മോദി സർക്കാറിൽ വിദേശകാര്യ വകുപ്പു മന്ത്രിയായിരുന്ന സുഷമ വാജ്പെയിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാറിലും മന്ത്രിയായിരുന്നിട്ടുണ്ട്. ഒമ്പത് തവണ പാർലിമെന്റ് അംഗമായി.
കഴിഞ്ഞ സർക്കാറിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ മന്ത്രിസഭയിലേക്കു പരിഗണിക്കേണ്ടെന്നും വ്യക്തമാക്കി മോദിക്ക് കത്തു നൽകിയിരുന്നു. വാജ്പെയ് സർക്കാറിലും വിവിധ വകുപ്പുകളുടെ ചുമതല നിർവഹിച്ചിട്ടുണ്ട്. 2009 മുതൽ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ്. മുൻ വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടാതെ പോയി. ഇവർ മൂന്നു പേരെ കൂടാതെ ജെ പി നദ്ദ, ഉമാഭാരതി, രാജ്യവർധൻ റാത്തോഡ്, സുരേഷ് പ്രഭു, വിജയ് ഗോയൽ, രാധാ മോഹൻ സിങ്, ജയന്ത് സിൻഹ, അൽഫോൻസ് കണ്ണന്താനം എന്നിവരും പുതിയ മന്ത്രിസഭയിൽ തഴയപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍