മണിക്കൂറിൽ 2336 കിലോമീറ്റർ വേഗതയിൽ കുതിച്ച് ശത്രുക്കളുടെ റഡാർ കണ്ണിനെ കവച്ചു മുന്നേറും; ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷിയും ലേസർ ബോംബ് വാഹകശേഷിയും സാറ്റ്ലൈറ്റ് നാവിഗേഷൻ സിസ്റ്റവും ജെയ്ഷെ ഭീകരതാവളങ്ങളെ തകർത്തെറിഞ്ഞു; എതിരാളികൾ വിമാനത്താവളം തകർത്താൽ ഹൈവേയിലും പറന്നിറങ്ങും; ഫ്രാൻസിന്റെ മിറാഷ് ഇന്ത്യയുടെ 'വജ്ര'യാകുന്നത് എൺപതുകളിൽ; കാർഗിലിലെ വീര്യം ഇന്നും ഇന്ത്യയുടെ അഭിമാനം; ജെയ്ഷയെ തകർത്ത 'മിറാഷ് 2000 ജെറ്റ്' നാലാം തലമറുയിലെ യുദ്ധവിമാനം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ വായുസേനയുടെ വജ്രായുധമാണ് ഫ്രഞ്ച് നിർമ്മിത യുദ്ധ വിമാനമായ മിറാഷ്. കാർഗിലിലെ നുഴഞ്ഞു കയറ്റത്തിന് ഇന്ത്യയുടെ മറുപടി പാക്കിസ്ഥാന് വ്യോമ സേന നൽകിയതും മിറാഷിലൂടെയാണ്. നാലാം തലമുറ യുദ്ധ വിമാനത്തിൽപ്പെട്ട മിറാഷ് വീണ്ടും വിജയ ചരിത്രമെഴുതുകയാണ്. പാക് റഡാറുകളുടെ കണ്ണിൽപ്പെടാതെ ലക്ഷ്യ സ്ഥാനം തകർത്ത് തിരിച്ചെത്തിയ ഇന്ത്യൻ വായു സേനയുടെ 'വജ്ര'യെന്ന മിറാഷ് വീണ്ടും ഇന്ത്യാക്കാരുടെ അഭിമാനമാവുകയാണ്.
ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ പാക് അധിനിവേശ കാശ്മീരിലെ ജെയ്ഷെ ഭീകരരുടെ ഒളികേന്ദ്രങ്ങളാണ് തകർന്നത്. മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരരെ ഇന്ത്യൻ സൈന്യം തകർത്തത്. മിന്നലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ മൂന്ന് കൺട്രോൾ റൂമുകൾ ഇന്ത്യൻ സൈന്യം തകർത്തു. ബലാക്കോട്ട്, ചക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ജെയ്ഷെ ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ചൊവ്വാഴ്ച പുലർച്ചെ 3.30-ന് നടന്ന ആക്രമണത്തിൽ ആയിരം കിലോഗ്രാമിലേറെ ബോംബുകളാണ് പാക് ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വർഷിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള 12 'മിറാഷ് 2000' യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. മിറാഷിന്റെ കരുത്തും ഉന്നം തെറ്റാത്ത ബോബ് വർഷവുമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് നിർണ്ണായക വിജയം നൽകിയത്.
രണ്ടാം ലോക മഹായുദ്ധത്തിലും അത് മുൻപും ഉണ്ടായിരുന്ന പിസ്റ്റൺ എൻജിൻ കൊണ്ട് പ്രവർത്തിക്കുന്ന യുദ്ധ വിമാനങ്ങളാണ് അദ്യം പോർമുഖത്ത് ആകാശ യുദ്ധത്തിനെത്തിയത്. അതിന് ശേഷം ആദ്യകാല ജെറ്റ് യുദ്ധ വിമാനങ്ങൾ എതിരാളികളുടെ ഉറക്കം കെടുത്താനെത്തി. നാലാം തലമുറ യുദ്ധ വിമാനങ്ങൾ യുദ്ധ മുഖത്ത് എത്തുന്നത് 1975 മുതലാണ്. ഈ ഗണത്തിൽപ്പെട്ടതാണ് മിറാഷും. ഇന്നത്തെ ശക്തമായ എല്ലാ വ്യോമസേനകളും നാലാം തലമുറ യുദ്ധവിമാനങ്ങളാണ് മുഖ്യമായും ഉപയോഗിക്കുന്നത് .1975 മുതലാണ് ഇത്തരം യുദ്ധവിമാനങ്ങൾ വ്യാപകമായി നിർമ്മിച്ചു തുടങ്ങിയത് .
നാലാം തലമുറ വിമാനങ്ങളുടെ മുഖ്യമായ ആയുധം ദൃശ്യപരിധിക്കു പുറത്തു പ്രഹരശേഹിയുള്ള ദൂരപരിധിയുള്ള മിസൈലുകളാണ് .വളരെ സങ്കീർണമായ റഡാർ സംവിധാനങ്ങളാണ് ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നത് ..പല വിമാനങ്ങളിലും ഫെസെഡ് അറേ റഡാറുകളാണ്ഉപയോഗിക്കുന്നത്. വിമാന നിയന്ത്രണ സംവിധാനം മുൻതലമുറകളിലെ ഹൈഡ്രൊലിക് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടർ നിയന്ത്രിത ഫ്ളൈ ബൈ വയർ സംവിധാനമാണ് .ഇക്കാരണം കൊണ്ടുതന്നെ മുൻതല മുറ വിമാനങ്ങൾക്ക് കഴിയാതിരുന്ന തരത്തിൽ ഗതിമാറ്റം നടത്താൻ ഇവക്കു സാധ്യമാണ്. ഫ്രഞ്ച് മിറാഷ് 200ംവും നാലാം തലമുറ യുദ്ധവിമാനമാണ്.
പ്രതിരോധ മേഖലയിൽ ഈ യുദ്ധ വിമാനങ്ങൾ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അതിർത്തി കാക്കുന്ന 'യന്ത്രക്കാക്കകളിൽ' ഒന്നാണ് മിറാഷ്. വ്യോമസേനയുടെ പോർവിമാനങ്ങളിലെ വജ്രായുധം. വജ്ര എന്നാണ് ഇന്ത്യൻ വ്യോമസേനയിലെ നാമകരണം. ഫ്രഞ്ച് നിർമ്മിത പോർ വിമാനമാണ് മിറാഷ്- 2000. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നീ പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ആദ്യമായി ഫ്രഞ്ച് വായു സേനയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ടത്. റഫേൽ ഇടപാടിൽ സംശയ നിഴലിൽ കാണുന്ന ഡസ്സാൾട്ട് ഏവിയേഷന്റെ മികവിനുള്ള തെളിവാണ് ഈ പോർ വിമാനവും. മിറാഷിന്റെ കരുത്ത് തന്നെയാണ് റാഫാലിൽ ഇന്ത്യൻ വായു സേനയെ ചർച്ചകൾക്ക് പ്രേരിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ യുഎഇ ,തായ് എന്നീ രാജ്യങ്ങളുടെ വ്യോമസേനയുടെ കരുത്തും മിറാഷാണ്.
ഇന്ത്യക്ക് ഇപ്പോൾ 50 മിറാഷ് യുദ്ധ വിമാനങ്ങളുണ്ട്. ഹിമാലയൻ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതും മിറാഷ് വിമാനങ്ങളാണ്. ലേസർ ബോംബുകൾ, ആണവ ക്രൂയിസ് മിസൈൽ എന്നിവയടക്കം 6.3 ടൺ ഭാരം വഹിക്കാൻ മിറാഷിന് ശേഷിയുണ്ട്. 14.36 മീറ്റർ നീളവും 5.20 മീറ്റർ ഉയരവുമുള്ള മിറാഷിന്റെ വിങ്സ്പാൻ 9.13 മീറ്ററാണ്. ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, ലേസർ ബോംബ് വാഹകശേഷി, സാറ്റ്ലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്നിവയാണ് പ്രധാന കരുത്ത്. സ്നേക്മ എം 53-പി2 ടർബാഫാൻ എൻജിനാണ് മിറാഷ് 2000 പോർവിമാനത്തിന് ഉള്ളത്.
മണിക്കൂറിൽ 2336 കിലോമീറ്റർ വേഗതിയിൽ വരെ കുതിക്കാം. അതുകൊണ്ട് തന്നെ ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ ഇത് പെടണമെന്നില്ല. ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകളുമുണ്ട്്. എൺപതുകളിലാണ് മിറാഷ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 1999ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വിജയത്തിന്റെ മുൻനിരയിൽ മിറാഷ്-2000 അഥവാ 'വജ്ര' ഉണ്ടായിരുന്നു. എം- 2000 എച്ച്, എം 2000 ടിഎച്ച്, എം 2000 ഐടി എന്നീ ഗണത്തിലുള്ള മിറാഷ് വിമാനങ്ങളാണ് ഇന്ന് ഇന്ത്യൻ സേനയ്ക്കുള്ളത്.
സോവിയറ്റ് യൂണിയൻ നിർമ്മിത മിഗ് വിമാനങ്ങളായിരുന്നു വായു സേനയുടെ ആദ്യ യുദ്ധ വിമാനങ്ങൾ. പിന്നീട് റഷ്യയുമായി ചേർന്ന് സുഖോയി വിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചു. ഇതിന് ശേഷമാണ് മിറാഷ് വിമാനം വാങ്ങുന്നത്. ഫ്രാൻസുമായുള്ള ഈ കാരാർ വിമാനത്തിന്റെ കരുത്ത് ബോധ്യപ്പെട്ടുള്ളതായിരുന്നു. ഇതിന് ശേഷം ഇന്ത്യ തദ്ദേശിയമായി തേജസ് യുദ്ധ വിമാനും സജ്ജമാക്കി. ഇതിന് പുറമേയാണ് ഇപ്പോൾ റാഫാൽ യുദ്ധ വിമാനങ്ങളുടെ കരാറിൽ ഫ്രാൻസുമായി ഒപ്പിട്ടിരിക്കുന്നത്.
ഫ്രഞ്ച് നിർമ്മിത പോർവിമാനമാണ് മിറാഷ് 2000. നിലവിൽ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്. 2030 ൽ ഇതിൽ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കൻ ഡോളറാണ്. അടിയന്തര സാഹചര്യങ്ങളിൽ ഹൈവേയിൽ പോലും മിറാഷ് യുദ്ധ വിമാനങ്ങൾ ഇറങ്ങും. പരിശീലനത്തിന്റെ ഭാഗമായി വ്യോമസേനയുടെ 16 വിമാനങ്ങൾ ലഖ്നൗ-ആഗ്ര അതിവേഗ പാതയിൽ പറന്നിറങ്ങി കരുത്ത് കാട്ടിയിരുന്നു.
വിമാനത്താവളങ്ങൾ തകർക്കപ്പെടുകയോ റൺവേ ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഹൈവേകളിൽ വിമാനമിറക്കാൻ മിറാഷ് വിമാനങ്ങളിലൂടെ കഴിയും. ഡൽഹിക്കു സമീപം യമുന അതിവേഗപ്പാതയിൽ 2015 മേയിൽ മിറാഷ് 2000 യുദ്ധവിമാനം ലാൻഡ് ചെയ്തിരുന്നു. പിന്നീടു 2016 നവംബറിൽ ആഗ്ര-ലക്നൗ അതിവേഗ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചും ആറു യുദ്ധവിമാനങ്ങൾ ഹൈവേയിലിറക്കി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍