ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാത്ഭുതങ്ങളുടെ വസ്തുതയെന്താണ്? മത ഗ്രന്ഥങ്ങളിൽ എന്തെങ്കിലും ശാസ്ത്രീയ സത്യങ്ങൾ ഉണ്ടോ? എംഎം അക്ബർ അടക്കമുള്ള പത്തിലേറെ ഇസ്ലാമിക പണ്ഡിതർ 'മറുപടി' പറഞ്ഞ വിവാദ പ്രഭാഷണ പരമ്പര മിറാക്കുളയുടെ മൂന്നാംഭാഗവുമായി സി.രവിചന്ദ്രൻ വീണ്ടും; 'ഹോക്കിങ്ങ് 19' ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാർ ഞായറാഴ്ച കോഴിക്കോട് ടൗൺഹാളിൽ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്:ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാത്ഭുതങ്ങളുടെ വസ്തുതയെന്താണ്? മത ഗ്രന്ഥങ്ങളിൽ എന്തെങ്കിലും ശാസ്ത്രീയ സത്യങ്ങൾ ഉണ്ടോ? വിവാദമായ 'മിറാക്കുള' പ്രഭാഷണ പരമ്പരയുടെ മൂന്നാംഭാഗവുമായ എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി.രവിചന്ദ്രൻ വീണ്ടും എത്തുന്നു. എസ്സൻസ് ഗ്ലോബൽ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'HAWKING'19 ഏകദിന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിലാണ് മിറാക്കുള മൂന്നാംഭാഗം അവതരിക്കപ്പെടുന്നത്. ഈ മാസം 26 ന് ഞായറാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ ഉച്ചയ്ക്ക് 2 മുതൽ 7വരെയാണ് സെമിനാർ.
കമലാലയം രാജൻ 'ഫോറിൻ ഫാദർ' എന്ന വിഷയത്തിലും, ഡോ സുനിൽകുമാർ അവയവദാനം എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ഖുർആനിലെ ഭ്രൂണ ശാസ്ത്രം, ചന്ദ്രനെ പിളർത്തിയത്, ഫറോവയുടെ ശവശരീരങ്ങൾ, ഖുർആനിൽ പറയുന്ന ഏഴ് ആകാശങ്ങൾ തുടങ്ങിയ ഇസ്ലാം അവകാശപ്പെടുന്ന ദിവ്യാദ്ഭുതങ്ങളെ പൊളിച്ചടക്കിയുള്ള സി.രവിചന്ദ്രന്റെ ഒന്നും രണ്ടും പ്രഭാഷണങ്ങൾക്ക് യൂ ട്യൂബിലൂടെ ലക്ഷങ്ങൾ ആണ് കണ്ടത്. എം.എം അക്ബർ അടക്കമുള്ള പത്തിലേറെ ഇസ്ലാമിക പണ്ഡിതർ 'മറുപടി' പറഞ്ഞ ഈ പ്രഭാഷണ പരമ്പരയുടെ തുടർച്ചയാണ് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്നത്.
അവയവദാനവുമായി ബന്ധപ്പെട്ട് ചില സിനിമകളും കപടശാസ്ത്രക്കാരും ഉണ്ടാക്കിയെടുത്ത ഭീതിയും ഈ മഹത്കർമ്മത്തിന്റെ ശാസ്ത്രീയ വശങ്ങളുമാണ് ഡോ.സുനിൽകുമാർ തന്റെ പ്രഭാഷണത്തിലൂടെ നിർവഹിക്കുന്നത്. ശാസ്ത്രലോകത്ത് എടുത്തുപറയത്തക്ക സംഭാവനകൾ ഒന്നുമില്ലെങ്കിലും പൗരാണികമായ എന്തിനെ മഹത്വവത്ക്കരിക്കുന്നതിനുള്ള നമ്മുടെ ത്വരയാണ് 'ഫോറിൻ ഫാദർ' എന്ന പ്രഭാഷണത്തിലൂടെ കമലാലയം രാജൻ നിർവഹിക്കുന്നത്.
ഓരോ സെഷനുശേഷവും ചോദ്യങ്ങൾ എഴുതി ചോദിക്കാനും വിഷയാവതാരകരുടെ പ്രതികരണം നേരിട്ട് കേൾക്കാനും അവസരം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ESSENSE KOZIKODE എന്ന ഫേസബുക്ക് പേജിൽ ലഭിക്കും
'ഖുർആനിലെ ഭ്രൂണശാസ്ത്രമെന്നത് പൊട്ടത്തെറ്റുകളുടെ കൂമ്പാരം'
എസ്സൻസ് ഗ്ലോബൽ കോഴിക്കോട് കഴിഞ്ഞ വർഷം കെ.പി.കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച 'റെയിൻ ഹൗ' എന്ന് പേരിട്ട ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാറിലാണ ് സി രവിചന്ദ്രൻ മിറാക്കുള-1 അവതരിപ്പിക്കുന്നത്. ഖുർആനിലെ ഭ്രൂണശാസ്ത്രമെന്നത് പൊട്ടത്തെറ്റുകളുടെ കൂമ്പാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖുർആനിലെ ഭ്രൂണശാസ്ത്രമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് മനുഷ്യൻ ആദ്യം പൊടിയിൽ നിന്നും പിന്നെ ശുക്ളത്തിൽ നിന്നുമുണ്ടായി എന്നാണ്. ഈ ആദ്യ വാചകം തന്നെ തെറ്റാണ്. ശുക്ളത്തിലാണ് ഭ്രൂണമുള്ളത് എന്നാണ് ഖുർആൻ പറയുന്നത്. എന്നാൽ മനുഷ്യന്റെ ജനിതക പദാർത്ഥത്തിന്റെ പകുതി മാത്രമാണ് ശുക്ളത്തിലുള്ളത്. ഇതെല്ലാം ഒരുകാലഘട്ടത്തിൽ മനുഷ്യനുണ്ടായിരുന്ന അറിവാണ്. എന്നാൽ കാലം ഇത്ര കഴിഞ്ഞിട്ടും അതുതന്നെ വീണ്ടും പ്രചരിപ്പിക്കുന്നതും വിശ്വസിക്കുന്നതും വിഡ്ഢിത്തമാണ്.
പിന്നീട് ഖുർആൻ പറയുന്നത് ഭ്രൂണമെന്നത് രക്തക്കട്ടയായിട്ടാണ്. എന്നാൽ ഭ്രൂണം ഒരിക്കലും രക്തക്കട്ടയല്ല. അത് പഴയകാലത്തെ ആളുകൾ ഗർഭം അലസിപ്പോകുന്ന സമയത്ത് പുറത്തു വരുന്ന രക്തത്തെ കണ്ട് അങ്ങനെ തീരുമാനിച്ചതാണ്. ഇങ്ങനെ ഖുർആനിൽ ഭ്രൂണത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. ആദ്യം പറയുന്നു പൊടിയിൽ നിന്നെന്ന്. പിന്നെ പറയുന്നത് ശുക്ളത്തിൽ നിന്നെന്ന്. ശേഷം പറയുന്നു രക്തക്കട്ടയായിട്ടെന്ന്. അവസാനം പറയുന്നു ചൂയിഗം ചവച്ച ആകൃതിയിലുള്ള മാസ പിണ്ഡമെന്ന്.
ഇങ്ങനെ ഏതൊക്കെ രീതിയിലാണോ ഖുർആൻ ഭ്രൂണത്തെ അടയാളപ്പെടുത്തുന്നത് ഇതെല്ലാം പൊട്ടത്തെറ്റുകളാണ്. ആധുനിക ശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് ഖുർആനിൽ ഭ്രൂണത്തെ കുറിച്ച് പറയുന്നത്. ഇതൊക്കെ അരിസ്റ്റോട്ടിലടക്കമുള്ള ആളുകൾ പറഞ്ഞത് അതേ പോലെ പകർത്തി എഴുതിയതാണ്. ഒരുഭ്രൂണത്തിന്റെ വളർച്ചയിൽ സ്ത്രീക്കുള്ള സുപ്രധാനമായ പങ്കിനെ പോലും വിസ്മരിച്ചുകൊണ്ടാണ് ഖുർആനും മറ്റ് മത ഗ്രന്ഥങ്ങളും പറഞ്ഞിട്ടുള്ളത്. ഖുർആനിലെ ഭ്രൂണശാസ്ത്രം ആധുനിക ശാസ്ത്രവുമായി സാമ്യപ്പെട്ടിരിക്കുന്നെന്ന് പറഞ്ഞ വിദേശ ശാസ്ത്രജ്ഞർ പോലും പിന്നീട് അതിൽ നിന്ന് പിന്മാറുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത് - സി രവിചന്ദ്രൻ പറയുന്നു. ഖുർആനിലെ ഭ്രൂണശാസ്ത്രം എന്ന വിഷയത്തിന് പുറമെ ഫറോവയുടെ ശരീരങ്ങളുടെ ശാസ്ത്രീയ വശം, കടലിനെയും ചന്ദ്രനെയും പിളർത്തിയെന്ന് പറയുന്നത് എങ്ങനെ, മതത്തിന് എന്തെങ്കിലും മിറക്കിൾ ചെയ്യാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങളിലും സി രവിചന്ദ്രൻ സംസാരിച്ചു.
.
മതഗ്രന്ഥങ്ങളിൽ ശാസ്ത്രീയ അറിവുകളില്ല
എസ്സൻസ് ഗ്ലോബൽ മലപ്പുറം ഡി.ടി.പി.സി ഹാളിൽ സംഘടിപ്പിച്ച ഏകദിന ശാസ്ത്ര സെമിനാറിലാണ് സി.രവിചന്ദ്രൻ മിറാക്കുള രണ്ടാം ഭാഗം അവതരിപ്പിച്ചത്. ഇസ്ലാം അടക്കമുള്ള സകല മതങ്ങളിലെയും പ്രാമാണിക ഗ്രന്ഥങ്ങൾക്ക് ഒരുകാലത്തിന്റെ അറിവുകൾ മാത്രം ഉള്ളവയാണെന്നും ശാസ്ത്രീയമായ യാതൊരു പിൻബലവും അവയ്ക്കില്ലെന്നും സി.രവിചന്ദ്രൻ വ്യക്തമാക്കി. ഇസ്ലാം അടക്കമുള്ള മതങ്ങൾ അതിനു മുൻപത്തെ മതങ്ങളിൽ നിന്നാണ് പലതും സ്വീകരിച്ചിട്ടുള്ളത്. ഖുർആനിലുള്ള പലതും ബൈബിളിൽ നിന്നും യഹൂദമതഗ്രന്ഥങ്ങളിൽ നിന്നും കോപ്പിപേസ്റ്റ് ചെയതതാണ്. മുഹമ്മദിന്റെ ഫേക്ക് ഐഡി മാത്രമാണ് അള്ളാഹു. അദ്ദേഹത്തിന്റെ വിഭ്രാന്തികളും ആഗ്രഹങ്ങളും ആശങ്കകളുമൊക്കെയാണ് ഖുർആനിലുമുള്ളത്.- അദ്ദേഹം വ്യക്തമാക്കി.
മുഹമ്മദ് ഖുർആൻ കണ്ടിട്ടുപോലുമില്ല. മുഹമ്മദിന്റെ കാലത്തിന് വർഷങ്ങൾക്ക് ശേഷമാണ് ഖുആൻ ക്രോഡീകരിച്ചത്. മുഹമ്മദ് മരിച്ച് കഴിഞ്ഞ് 250 വർഷം കഴിഞ്ഞാണ് ബുഖാരി നബി ചര്യകൾ എന്ന് പറഞ്ഞ് ഹദീസുകളൊക്കെ ഉണ്ടാക്കിയത്. ഒരാൾ മരിച്ചിട്ട് 250 വർഷം കഴിഞ്ഞിട്ട് അയാൾ വെള്ളം കുടിക്കുന്നത് ഇങ്ങനെയായിരുന്നു എന്നൊക്കെ എഴുതിയിട്ട് വല്ല കാര്യവുമുണ്ടോ.- സി രവിചന്ദ്രൻ ചോദിച്ചു.ഒരു ടെംപ്ലേറ്റിലേക്ക് കാര്യങ്ങൾ പറഞ്ഞ് ബാക്കി പറഞ്ഞ് വ്യഖ്യാനിക്കുന്നതാണ് ഖുർആനിന്റെ രീതി. ഉദാഹരണമായി RAMADN എന്ന വാക്കിനെ 'റിമമ്പറിങ്ങ് അള്ളാ മോണിങ്ങ് ആൻഡ് ഡെ ആൻഡ് നൈറ്റ് 'എന്ന് പൂരിപ്പിച്ച് ഫേസ്ബുക്കിൽ ചർച്ച നടത്തുന്നത് പതിവാണ്. ഇതുപോലെ എല്ലാറ്റിനെയും എങ്ങനെയും ഒപ്പിച്ചെടുക്കാം. എൻ.ടി എന്നീ രണ്ടക്ഷരങ്ങൾക്ക് സമാനമായ അറബിവാക്കുകൾ ഖുർആനിൽ നിന്ന് കണ്ടെത്തിയാൽ അത് നാനോ ടെക്ക്നോളജിയാണെന്ന് വ്യാഖ്യതാക്കൾ ശരിയാക്കിക്കോളും. ഖുർആനിലെ ശാസ്ത്ര സത്യങ്ങൾ എന്ന് പറയുന്നത് ഉള്ളിതൊലി പോലെ തൊലിച്ചാൽ പിന്നെ ഒന്നും ഉണ്ടാവില്ല.- രവി ചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഏഴ് ആകാശങ്ങൾ എന്ന് ഖുർആനിൽ പറയുന്നത് അബ്ദുൽ സമദ് സമദാനിയെപ്പോലുള്ളവർ, ട്രോപ്പോസ് ഫിയർ, സ്ട്രോറ്റോസ്ഫിയർ എന്ന് പറഞ്ഞ് വിശദീകരിക്കയാണ്. ഹുസൈൻ രണ്ടത്താണിയെപ്പോലുള്ളവർ നോമ്പുകാലത്ത് എഴുതിവിടുന്ന സാഹിത്യങ്ങളിലും ഇത്തരം തള്ളുകൾ കാണാം. സത്യത്തിൽ ഇവയെല്ലാം പൂർണമായും അശാസ്ത്രീയമാണ്. ഒന്നാം ആകാശം രണ്ടാം ആകാശം എന്നൊന്നും ഇല്ല. ഇനി ട്രോപ്പോസ്ഫിയറിനും സ്ട്രാറ്റോസ്ഫിയറിനും ഇടയ്ക്ക് നിങ്ങൾക്ക് രണ്ടിലുംപെടാത്ത ട്രാൻസിറ്റ് എരിയകൾ കാണാം. ഇനി എത്ര ആകാശമുണ്ട് എന്നത് നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് വിഭജിക്കുന്നത് എന്നതിനെ അടിസ്ഥാനമായിരിക്കും. താപത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ അഞ്ച് ആകാശങ്ങളാണ് കിട്ടുക. രാസഘടനയുടെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ രണ്ടും, എയ്റോ ഡൈനാമിക്സിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ നാലും ആകാശങ്ങളാണ് കിട്ടുക. മർദത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ മറ്റൊരു സംഖ്യയാണ് കിട്ടുക. അല്ലാതെ എഴ് ആകാശം എന്നത് രണ്ടാത്താണിമാരും സമദാനിമാരും പറയുന്നപോലെ സ്ഥിരമല്ല. അതുപോലെ ഏഴ് ഭൂമികൾ എന്നപേരിൽ ഗ്രഹങ്ങളെ കുറിച്ച് ഖുർആനിൽ പറയുന്നു എന്ന് പറയുന്ന ബഹളങ്ങളിലും കഥയില്ല. ഇതും മറ്റ് മതഗ്രന്ഥങ്ങളിൽ ഉള്ളതാണ്. മനുഷ്യന് നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നവയെ അവൻ പുസ്തകത്തിലാക്കി. പക്ഷേ ഇതിൽ ഒന്നായ സൂര്യൻ നക്ഷത്രമാണെന്നും ചന്ദ്രൻ ഉപഗ്രഹമാണെന്നും അന്ന് ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഖുർആനിലെ ഗോള ശാസ്ത്രം പരമാബദ്ധമാണ്.
ഇപ്പോൾ ന്യൂജൻ ഇസ്ലാമിസ്റ്റുകൾ പറയുന്നത് തങ്ങൾ ഈ പരിപാടിയൊക്കെ പണ്ടേ തള്ളിയതാണ് എന്നതാണ്. കാരണം കാലം പുരോഗമിക്കുമ്പോൾ അടഞ്ഞ മതധാരണകൊണ്ട് മുന്നേറാൻ കഴിയില്ല. നീണ്ട താടിയും മറ്റുമുള്ള പഴയ മുസ്ലീ മതപ്രാസംഗികരെ ഇപ്പോൾ കാണാൻ കഴിയില്ല. പുതിയ ന്യൂജൻ ഇസ്ലാമിസ്റ്റുകൾ പരിണാമ സിദ്ധാന്തത്തെയും അംഗീകരിക്കുന്നു. അതും ഖുർആനിൽ ഉണ്ടെന്നാണ് അവർ പറയുന്നത്. കാരണം പരിണാമസിദ്ധാന്തത്തെയൊന്നും അംഗീകരിക്കാതെ അധികാലം മുന്നോട്ടുപോവാൻ ആവില്ലെന്ന് അവർക്ക് അറിയാം. പക്ഷേ അപ്പോഴും ശാസ്ത്ര സത്യത്തോടല്ല ഒരു പുസ്തകത്തോടാണ് അവരുടെ യോജിപ്പ്. തങ്ങളുടെ പുസ്തകത്തിൽ ഉള്ളതുകൊണ്ടാണ് അവർ അംഗീകരിക്കുന്നത്.
യഥാർഥത്തിൽ നേരത്തെ പറഞ്ഞപോലെ വാക്കുകൾ ഒപ്പിച്ച് എടുക്കയല്ലാതെ പരിണാമത്തെ കുറിച്ച് ഖുർആന് ഒന്നും അറിയില്ല. പക്ഷേ ഇത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുന്നയാൾക്ക് ഇത് പരിണാമം നന്നായിട്ടറിയാം. അതിനുവേണ്ടി അവർ വാക്കുകൾ ഒപ്പിച്ചെടുക്കയാണ്. അൽ ഇവല്യൂഷൻ എന്നാണ് നവമാധ്യമങ്ങൾ ഇതിനെ ട്രോളുന്നത് - സി രവിചന്ദ്രൻ വ്യക്തമാക്കി.അതുപോലെ തന്നെ ഖുർആന്റെ ഇംഗ്ലീഷ് തർജജമയിൽ എക്സ്പാൻഡർ എന്ന ഒരുവാക്ക് തിരുകികയറ്റിയാണ്, ചലിക്കുന്ന വികസിക്കുന്ന പ്രപഞ്ചത്തെ ആയിരത്തിനാനൂറ് വർഷങ്ങൾക്ക് മുമ്പേ ഞങ്ങൾ പ്രവചിച്ചിരുന്നുവെന്ന് തള്ളുന്നത്.
ഈ എക്സപാൻഡർ വരുന്നത് ഭൂമിയെകുറിച്ച് പറയുന്നതാണ്. യഥാർഥത്തിൽ ഭൂമിയല്ല ഗാലക്സികൾ തമ്മിലാണ് അകലുന്നത്. ആ അർഥത്തിൽ ഏത് രീതിയിൽ എടുത്താലും മതത്തിൽ പൊട്ടത്തരങ്ങൾ മാത്രമാണ് ഉള്ളത്. അതുപോലെ തന്നെ കണികയെന്നോ മറ്റോ സമാനമായ വാക്കുകൾ കിട്ടിയാൽ ഉടൻ തന്നെ ആറ്റം എന്ന് തർജ്ജമ ചെയ്ത് അതും ശാസ്ത്രസത്യമാണെന്ന് വരുത്തുകയാണ്. ഖുർആൻ അടക്കമുള്ള ഗ്രസ്ഥങ്ങൾക്ക് ഭാവനയ്ക്കുള്ള അവാർഡാണ് കൊടുക്കേണ്ടത്. ഒന്നാം ആകാശത്ത് പോയതും അവിടെ നിന്ന് ഏഴാം ആകാശത്ത് എത്തിയതും ഭൂമിയിലുള്ള മുനുഷ്യർക്ക് ദിനേന അള്ളാഹുകൊടുത്ത നിസ്ക്കാരത്തിനുള്ള എണ്ണം മുഹമ്മദ് പറഞ്ഞ് അഞ്ചാക്കി ചുരുക്കിയതെല്ലാം കഥകളും ഭാവനകളും മാത്രമായേ എടുക്കാൻ കഴിയൂ.-സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്