കടകംപള്ളി ബാങ്കിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് എന്നെ തേജോവധം ചെയ്യാൻ; ഒരു ഏജൻസിയും അവിടെ പരിശോധന നടത്തിയിട്ടില്ല; കള്ളപ്പണ കേന്ദ്രങ്ങളെന്ന് പ്രചരണം നടത്തുന്നത് സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമം; നോട്ടുനിരോധനത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്കും ബിജെപി നേതാക്കളുടെ പ്രചരണങ്ങൾക്കും രേഖകൾ സഹിതം മറുപടി നൽകി മന്ത്രി കടകംപള്ളി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കടകംപള്ളി ബാങ്കിനെതിരെ സമീപകാലത്ത് ഉയർത്തിക്കാട്ടിയ ആരോപണങ്ങൾ തന്നെ കരിവാരിത്തേക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢശ്രമം നടത്തുന്നവരാണ് അത്തരം പ്രചരണങ്ങൾക്കു പിന്നിലെന്നും വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കറൻസി നിരോധനത്തിനെ തുടർന്ന് റിസർവ് ബാങ്ക് സഹകരണ ബാങ്കുകളോട് സ്വീകരിച്ച വിരുദ്ധ സമീപനത്തെ ചെറുത്ത് സഹകരണ മേഖലാ സംരക്ഷണ ക്യാമ്പെയ്ൻ വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണെന്നും എന്നാൽ ചില പത്ര ദൃശ്യ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യക്തമാക്കുന്നത്.
കടകംപള്ളി-പേരൂർക്കട-കരകുളം ബാങ്കുകളിൽ വൻതോതിൽ കള്ളപ്പണനിക്ഷേപം നടന്നതായും ഇതിൽ ഒരു മന്ത്രിയുടേയും പത്നിയുടേയും പേരിൽ കോടികളുടെ നിക്ഷേപം കണ്ടെത്തിയതായും വാർത്തകൾ വന്നിരുന്നു. ബാങ്കിലെ ഒരു സ്റ്റാഫിന്റെ മരണത്തെ തുടർന്നും ഇത്തരത്തിൽ പ്രചരണമുണ്ടാവുകയും ബിജെപി നേതാവ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ദുരൂഹത നീക്കാൻ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് തന്നെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നതായി വ്യക്തമാക്കി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കള്ളപ്പണം സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണ് സഹകരണ ബാങ്കുകളെന്ന് പ്രചരിപ്പിക്കുന്നതിൽ ഒരു യാഥാർത്ഥ്യവുമില്ലെന്നും മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ നടത്തിയ പരിശോധനയിൽ യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിൽ ഇൻകംടാക്സ്, സിബിഐ, എൻഫോഴ്സ്മെന്റ് എന്നിങ്ങനെ ഏത് രീതിയിലുമുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുള്ളതാണ് എന്നാൽ നാളിതുവരെ യാതൊരുവിധ പരിശോധനയും നടന്നിട്ടില്ല.
ഈ ബാങ്കിനെതിരെ നടത്തിയ ആരോപണം മന്ത്രി എന്ന നിലയിൽ എന്നെ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തെ മുൻനിർത്തി മാത്രമാണ് നടന്നത്. മേൽപ്രസ്താവിച്ച രണ്ടു കള്ളപ്രചാരണങ്ങളും വസ്തുതകളെ അടിസ്ഥാനമാക്കി പരിശോധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിക്കുന്നു.
സഹകരണ ബാങ്കുകൾ വാണിജ്യ-ന്യൂജനറേഷൻ ബാങ്കുകളിൽ അസാധു നോട്ടുകൾ നിക്ഷേപിച്ചു എന്നുള്ളതാണ് മറ്റൊരു ആക്ഷേപമായി പറഞ്ഞത്്. ഇതിനു കാരണമായത് നവംബർ 17നു റിസർവ്വ് ബാങ്ക് ഇറക്കിയ സർക്കുലർ തന്നെയാണ്. സഹകരണ ബാങ്കുകളിലെ അസാധു നോട്ടുകൾ ഏറ്റെടുക്കരുതെന്നു ഈ സർക്കുലർ മറ്റ് ബാങ്കുകളോട് നിർദ്ദേശിക്കുന്നു.
എന്നാൽ, ഈ അവസരത്തിൽ സർക്കുലർ നിർദ്ദേശങ്ങൾ അവഗണിച്ച് വാണിജ്യ-ന്യൂജനറേഷൻ ബാങ്കുകൾ സഹകരണ ബാങ്കുകളെ സമീപിച്ച് അസാധു നോട്ടുകൾ ഏറ്റെടുക്കാൻ സന്നദ്ധമാവുകയാണ് ഉണ്ടായത്. മറ്റു ബാങ്കുകളുടെ ഇത്തരമൊരു നടപടിക്ക് പിന്നിൽ റിസർവ്വ് ബാങ്കിന്റെ മൗനാനുവാദം ഉണ്ടായതായാണ് സംശയിക്കുന്നത്. - മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ വിഷയങ്ങൾ വ്യക്തമാക്കാൻ അനുബന്ധ രേഖകൾ സഹിതമാണ് മന്ത്രി ഫേസ് ബുക്കിലൂടെ പ്രതികരിക്കുന്നത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേന്ദ്ര സർക്കാർ 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കുകയും, അതേത്തുടർന്ന് റിസർവ്വ് ബാങ്ക് സഹകരണ ബാങ്കുകളോട് സ്വീകരിച്ച വിരുദ്ധ സമീപനവും നമ്മുടെ സംസ്ഥാനത്ത് സഹകരണ മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കുന്നതിന് സംഘടിപ്പിച്ചിട്ടുള്ള സഹകരണ മേഖല സംരക്ഷണ ക്യാംപയിൻ വളരെ ഊർജ്വസ്വലമായി മുന്നോട്ട് പോവുകയാണ്. എന്നാൽ, ഈ മേഖലയെ ഏതു വിധേനയും ദുർബലപ്പെടുത്തണമെന്ന വാശിയോടെ ഒരു ചെറു വിഭാഗം നിക്ഷിപ്ത താൽപര്യക്കാർ ഇപ്പോഴും കുപ്രചാരണങ്ങളുമായി രംഗത്ത് തുടരുകയാണ്. ഇത്തരക്കാർ ചുരുക്കം ചില പത്ര ദൃശ്യ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് നിരന്തരം തുടർന്ന് വരുന്ന വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളിൽ നിന്നും വ്യക്തിഹത്യകളിൽ നിന്നും പിന്തിരിയണമെന്നാണ് ആദ്യമായി അഭ്യർത്ഥിക്കാനുള്ളത്.
ഇന്നു കാണുന്ന വികസിത കേരളം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച പ്രസ്ഥാനമാണ് സഹകരണ പ്രസ്ഥാനം. ജനതയുടെ ഉന്നതി ലക്ഷ്യമാക്കി ഓരോ കാലഘട്ടത്തിലും ഈ പ്രസ്ഥാനം ഏറ്റെടുത്ത് നിർവഹിച്ച കടമകൾ ഇന്ന് ഈ സംസ്ഥാനത്തെ നിരവധി കാര്യങ്ങളിൽ മാതൃകാ സ്ഥാനത്ത് എത്തിച്ചു എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ മൂല്യം. പ്രാരംഭം മുതൽ സ്വാതന്ത്രാനന്തര കാലഘട്ടം വരെ ഈ പ്രസ്ഥാനം പാവപ്പെട്ടവനെ, സാധാരണക്കാരനെ, കർഷകനെ ചൂഷണവിമുക്തമാക്കാനാണ് പ്രവർത്തിച്ചത്. ആസൂത്രിത വികസന കാലയളവിൽ ഈ പ്രസ്ഥാനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സാമൂഹികമായ അവസരങ്ങളും, സാമ്പത്തികമായ സുരക്ഷിതത്വവും നൽകാനായി നിലകൊണ്ടു. ഇപ്പോൾ ഈ പ്രസ്ഥാനം നാടിന്റെ സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇത്തരത്തിൽ ഈ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ മൂല്യം, ആന്തരികസത്ത ഉൾക്കൊള്ളാതെ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളുടെ പുകമറ സൃഷ്ടിച്ച് ചിലനിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഈ പ്രസ്ഥാനത്തെ മാത്രമസല്ല നാടിനെ തന്നെ പാരാജയപ്പെടുത്തുന്നതിനു വേണ്ടിയാണ്. അത് നാം നമ്മളെ തന്നെ പരാജയപ്പെടുത്തുന്നതിനു തുല്യമായിരിക്കും.
ഒരു നൂറ്റാണ്ട് കൊണ്ട് കേരളത്തിലെ സഹകരണ പ്രസ്ഥാനം ആർജ്ജിച്ചത് അത്ഭുതാവഹമായ വളർച്ചയാണ്. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ 11908 സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഇതിൽ ത്രിതല സഹകരണ ബാങ്കിങ് മേഖല (സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ) രാജ്യത്തിനു തന്നെ മാതൃകയാണ്. ഈ മേഖലയിൽ നമുക്ക് 1.50 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 1 ലക്ഷം കോടി രൂപയുടെ വായ്പയുമുണ്ട്. രാജ്യത്തെ മൊത്തം സഹകരണ നിക്ഷേപത്തിൽ 60% നമ്മുടെ കൊച്ചു കേരളത്തിലാണ്.
ബാങ്കിങ് പ്രവർത്തനത്തിൽ മാത്രമല്ല നമ്മുടെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ മുൻപന്തിയിൽ നിൽക്കുന്നത്. ബാങ്കിങ് ഇതര പ്രവർത്തനത്തിലും ഈ സംഘങ്ങൾ രാജ്യത്തിന് മാതൃകയാണ്. സാധാരണ ജനങ്ങളുടെ ദൈനദിന ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ബഹുമുഖമായ സേവനങ്ങളാണ് പ്രാഥമിക സംഘങ്ങൾ കേരളത്തിൽ നടത്തുന്നത്. നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്ന 675 നീതി സ്റ്റോറുകൾ, 600 നീതി മെഡിക്കൽ സ്റ്റോറുകൾ, 60 കർഷക സേവന കേന്ദ്രങ്ങൾ, ജൈവ കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായുള്ള സുവർണ്ണം ഷോപ്പുകൾ, മെഡിക്കൽലാബുകൾ, പാലിയേറ്റീവ് കെയർ യൂണിറ്റുകൾ, ഓഡിറ്റോറിയങ്ങൾ, ആംബുലൻസ്മെഡിക്കൽ സർവീസുകൾ, ലൈബ്രറികൾ, കൃഷിഡയറി ഫാമുകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ അർത്ഥപൂർണ്ണമായ ഇടപെടലുകൾ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല നടത്തി വരുന്നു. കേരളം ജനത സഹകരണ പ്രസ്ഥാനത്തിൽ അർപ്പിച്ച വിശ്വാസമാണ് ഇതിനു പ്രധാന കാരണമായിട്ടുള്ളത്.
അതുകൊണ്ട് തന്നെ, നിക്ഷിപ്ത താൽപര്യക്കാർ നിന്ദ്യമായ ആക്രമണത്തിന് വിധേയമാക്കുന്നത് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെയാണ്. സഹകരണ ബാങ്കുകൾ കള്ളപ്പണം സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണെന്ന പ്രചരിപ്പിക്കുന്നു. ഇതിൽ എത്ര മാത്രം യാഥാർഥ്യമുണ്ട്? മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ നടത്തിയ പരിശോധനയിൽ യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിൽ ഇൻകംടാക്സ്, സിബിഐ, എൻഫോഴ്സ്മെന്റ് എന്നിങ്ങനെ ഏത് രീതിയിലുമുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുള്ളതാണ് എന്നാൽ നാളിതുവരെ യാതൊരുവിധ പരിശോധനയും നടന്നിട്ടില്ല. ഈ ബാങ്കിനെതിരെ നടത്തിയ ആരോപണം മന്ത്രി എന്ന നിലയിൽ എന്നെ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തെ മുൻനിർത്തി മാത്രമാണ് നടന്നത്. മേൽപ്രസ്താവിച്ച രണ്ടു കള്ളപ്രചാരണങ്ങളും വസ്തുതകളെ അടിസ്ഥാനമാക്കി നിങ്ങൾ വീണ്ടും പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നോട്ട് അസാധുവാക്കൽ തീരുമാനത്തിന് ശേഷം റിസർവ്വ് ബാങ്ക് നിർദ്ദേശം പാലിച്ചാണ് കേരളത്തിലെ സഹകരണ ബാങ്കുകൾ പ്രവർത്തിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ ഏജൻസിയായ നബാർഡ് കേരളത്തിലെ സഹകരണ ബാങ്കുകൾ കെ.വൈ.സി മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 11, 12, 13 തീയതികൾ നബാർഡ് എല്ലാ ജില്ലാ സഹകരണ ബാങ്കുകളും പരിശോധിക്കുകയുണ്ടായി. യാതൊരുവിധ ക്രമക്കേടുകളും കണ്ടെത്തിയിട്ടില്ല. ഇപ്പോൾ സിബിഐ, എൻഫോഴ്സ്മെന്റ് എന്നിവർ ചേർന്ന് നടത്തുന്ന പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല എന്ന് തന്നെയാണ് ലഭ്യമായ വിവരം. ക്രമവിരുദ്ധ പ്രവർത്തനങ്ങളെ ഒരിക്കലും ന്യായികരിക്കില്ല. എന്നാൽ, തെളിവുകൾ ലഭിക്കും മുൻപ് വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത് ഒട്ടും ഭൂഷണമല്ല.
സഹകരണ ബാങ്കുകൾ വാണിജ്യ-ന്യൂജനറേഷൻ ബാങ്കുകളിൽ അസാധു നോട്ടുകൾ നിക്ഷേപിച്ചു എന്നുള്ളതാണ് മറ്റൊരു ആക്ഷേപമായി കണ്ടത്. ഇതിനു കാരണമായത് നവംബർ 17നു റിസർവ്വ് ബാങ്ക് ഇറക്കിയ സർക്കുലർ തന്നെയാണ്. സഹകരണ ബാങ്കുകളിലെ അസാധു നോട്ടുകൾ ഏറ്റെടുക്കരുതെന്നു ഈ സർക്കുലർ മറ്റ് ബാങ്കുകളോട് നിർദ്ദേശിക്കുന്നു. എന്നാൽ, ഈ അവസരത്തിൽ സർക്കുലർ നിർദ്ദേശങ്ങൾ അവഗണിച്ച് വാണിജ്യ-ന്യൂജനറേഷൻ ബാങ്കുകൾ സഹകരണ ബാങ്കുകളെ സമീപിച്ച് അസാധു നോട്ടുകൾ ഏറ്റെടുക്കാൻ സന്നദ്ധമാവുകയാണ് ഉണ്ടായത്. മറ്റു ബാങ്കുകളുടെ ഇത്തരമൊരു നടപടിക്ക് പിന്നിൽ റിസർവ്വ് ബാങ്കിന്റെ മൗനാനുവാദം ഉണ്ടായതായാണ് സംശയിക്കുന്നത്. ബഹു: ധനകാര്യമന്ത്രിയും ഞാനും ചേർന്ന് 02.12.2016നു കേന്ദ്ര ധനമന്ത്രിയെ നേരിൽ കണ്ട് സഹകരണ ബാങ്കുകളുടെ കൈവശമുള്ള അസാധു നോട്ടുകൾ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു എങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. ഇത്തരമൊരു സാഹചര്യത്തിൽ സുപ്രീംകോടതി വിധി വരുംവരെ സഹകരണ ബാങ്കുകൾ അവരുടെ കൈവശമുള്ള അസാധു നോട്ടുകൾ സൂക്ഷിച്ചു വച്ചില്ല എന്നുള്ളത് ഒരു കുറ്റമായി പറയാൻ കഴിയുന്നതാണോ?
കേരളസർക്കാർ ഇവിടുത്തെ ജനങ്ങൾ ഈ പ്രസ്ഥാനത്തെ കാത്ത് സംരക്ഷിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതിന് മാദ്ധ്യമങ്ങളുടെ കൂടെ അകൈതവമായ പിന്തുണ ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. (അനുബന്ധ രേഖകൾ ഉള്ളടക്കം ചെയ്യുന്നു)
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്