നക്കാപ്പിച്ച വാങ്ങി മാദ്ധ്യമങ്ങൾ വാപൂട്ടിയപ്പോൾ സ്വർണ്ണക്കടക്കാരെ രക്ഷിക്കാൻ മന്ത്രിയുടെ ഒത്താശയും; തൂക്കത്തിലും പരിശുദ്ധിയിലും വെട്ടിച്ച സ്വർണ്ണക്കടകളുടെ പേര് വിവരം പുറത്ത് വിടരുതെന്ന് കർക്കശ നിർദ്ദേശം: കേസെടുത്ത ഉദ്യോഗസ്ഥർ പുലിവാലു പിടിച്ചു
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ കൊള്ളയുടെ കഥയറിയാൻ ജനത്തിനുള്ള അവസരത്തിന് വഴിതടഞ്ഞ് മന്ത്രിയുടെ ഉത്തരവ്. അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തി കോടാനുകോടി വെട്ടിച്ച 87 സ്വർണ്ണക്കടക്കാരുടെ പേര് വിവരം പുറത്ത് വിടുന്നത് തടഞ്ഞാണ് മന്ത്രി ഉത്തരവിറക്കിയത്. ലീഗൽ മെട്രോളജി വകുപ്പ് ഇവർക്കെതിരെ കേസ് എടുത്തു എന്ന പത്രക്കുറിപ്പ് പുറത്ത് വിട്ട ഉടൻ ആണ് ജനവിരുദ്ധ നടപടിയുമായി മന്ത്രി രംഗത്തിറങ്ങിയത്. നക്കാപ്പിച്ച വാങ്ങി ചാനലുകളും പത്രങ്ങളും ഈ വാർത്ത മുക്കിയപ്പോൾ നവമാദ്ധ്യമങ്ങൾ ഏറ്റെടുക്കുമെന്ന് ഭയന്നാണ് വിചിത്രമായ ഉത്തരവിന്റെ കാരണമായി മാറിയത്. വിവരങ്ങൾ തേടി ലീഗൽ മെട്രോളജി വകുപ്പിൽ എത്തിയ മറുനാടൻ മലയാളിക്ക് ലഭിച്ചത് മന്ത്രിയുടെ ഉത്തരവുള്ളതിനാൽ വിവരം നൽകാൻ സാധിക്കില്ലെന്ന മറുപടിയാണ്.
അളവിലും പരിശുദ്ധിയിലും വെട്ടിപ്പു നടത്തിയ 87 ജൂവലറികളിൽ പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട് എന്ന കാരണം കൊണ്ടാണ് ലീഗൽ മെട്രോളജി വകുപ്പ് കൈകാര്യ ചെയ്യുന്ന മന്ത്രി അടൂർ പ്രകാശ് സ്വർണ്ണക്കടക്കാരുടെ സംരക്ഷകനായി രംഗത്തെത്തിയത് എന്നാണ് അറിയുന്നത്. പല സ്വർണ്ണക്കടക്കാരും മന്ത്രിമാർ അടക്കമുള്ള പ്രമുഖർക്ക് വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് തന്നെയാണ് ഇവർ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന വിവരം പുറംലോകം അറിയാതിരിക്കാൻ ഇടപെടൽ ഉണ്ടായത്. ഇതോടെ ശരിക്കും പുലിവാല് പിടിച്ചത് ജൂവലറികളിൽ റെയ്ഡ് നടത്തിയ ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരാണ്.
ബജറ്റിനുമുമ്പു 15 കോടി രൂപ സംസ്ഥാനത്തെ സ്വർണക്കടക്കാർ മന്ത്രിക്കു കോഴ കൊടുത്തതായുള്ള വിവാദ വെളിപ്പെടുത്തൽ നേരത്തെ പുറത്തുവന്നിരുന്നു. സ്വർണ്ണക്കടക്കാരുടെ സംഘടന തന്നെയാണ് അന്ന് മന്ത്രിക്ക് പണം കൊടുത്തതെന്നായിരുന്നു വിവരം. ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥർ ജൂവലറികളിൽ പരിശോധന നടത്തിയത് തന്നെ ജൂവലറിക്കാരുടെ സംഘടനയെ പ്രകോപിപ്പിച്ചിരിക്കയാണ്. തങ്ങളുടെ വെട്ടിപ്പ് പിടിക്കപ്പെട്ടതോടെ ഇവർ പരാതിയുമായി മന്ത്രിയുടെ മുന്നിലെത്തി. ഇതോടെയാണ് കള്ളന് കഞ്ഞിവെക്കുന്ന നിലപാടുമായി ഉന്നത ഇടപെടൽ ഉണ്ടായത്.
അളവുതൂക്കത്തിൽ ക്രമക്കേടു കണ്ടെത്തിയ ജൂവലറികളുടെ പേരുവിവരം പുറത്തു പറയരുതെന്നാണു മന്ത്രി ഇന്നലെ ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ 87 ജൂവലറികൾക്കെതിരെയാണ് ലീഗൽ മെട്രോളജി വകുപ്പ് ക്രമക്കേടുകളുടെ പേരിൽ കേസ് എടുത്തിരിക്കുന്നത്. സ്വർണക്കടക്കാർ കൊമ്പുള്ളവരാണെന്ന ധാരണയിൽ ഉണ്ട ചോറിനു നന്ദി കാണിക്കാൻ പത്രങ്ങളും ചാനലുകളും ജൂവലറിക്കാർക്കെതിരേ കമാന്നൊരക്ഷരം പറയാൻ തന്റേടം കാട്ടാറില്ല. അതിനു പുറമേയാണു മന്ത്രിയുടെ ഉപകാരസ്മരണയും. ജൂവലറിക്കാർക്ക് നികുതി ഇളവ് നൽകിയും മറ്റും നേരത്തെ സർക്കാർ വിവാദത്തിൽ ചാടിയിരുന്നു.
സംസ്ഥാനത്തെ ജൂവലറികളിൽ വിൽക്കുന്ന സ്വർണത്തിൽ തൂക്കക്കുറവ്, കല്ലു പതിപ്പിച്ച സ്വർണാഭരണങ്ങൾക്ക് കല്ലിന്റെ തൂക്കത്തിന് സ്വർണത്തിന്റെ വില ഈടാക്കുക, സ്വർണം തൂക്കുന്ന ത്രാസ്സുകളുടെ കൃത്യതക്കുറവ് എന്നിവയിൽ വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല മിന്നൽ പരിശോധന നടത്തിയത് . വ്യാപകമായ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലിന്റെ തൂക്കത്തിൽ കൃത്രിമം കാണിച്ച് സ്വർണത്തിന്റെ വില ഈടാക്കിയതിന് 12 കേസുകളും, സ്വർണത്തിന്റെ പരിശുദ്ധി ബില്ലിൽ രേഖപ്പെടുത്താത്തതിന് 41 കേസുകളും, അളവു തൂക്ക ഉപകരണങ്ങൾ നിയമാനുസൃതം മുദ്ര പതിപ്പിക്കാത്തതിന് 34 കേസുകളും എടുത്തിട്ടുണ്ട്.
കേരളത്തിൽ സ്വർണക്കച്ചവടക്കാർ വൻലോബി തന്നെയാണ്. ചാനലുകൾക്കും പത്രങ്ങൾക്കും വൻ പരസ്യങ്ങളാണ് നൽകുന്നത്. ചാനലുകളുടെ മുഖ്യ വരുമാന സ്രോതസ്സും ജുവലറികളിൽ നിന്നും ലഭിക്കുന്ന വൻ പരസ്യമാണ്. പല ജൂവലറിക്കാരും പരസ്യം കൊടുക്കുന്നത് കടകളിൽ ആളു കൂടുകയെന്നതിലുപരി എന്തെങ്കിലും പ്രശ്നമുണ്ടായാൽ വാർത്ത വരാതിരിക്കാനുള്ള കൈക്കൂലിയായാണ്. അതുകൊണ്ടു തന്നെ ഇവരുടെ പല വെട്ടിപ്പുകളും പുറത്തറിയുന്നില്ല. മലയാളികളുടെ ആഭരണപ്രിയത്തെ അമിതമായി ചൂഷണം ചെയ്തുവരികയാണ് ജൂവലറി ഗ്രൂപ്പുകൾ. അതിനനുസരിച്ചുള്ള തന്ത്രങ്ങൾക്ക് അവർ രൂപം നൽകുകയും ചെയ്യും. അതിനൊരു ഉദാഹരണമാണ് 'അക്ഷയത്രിതീയദിനം'എന്നത്. കഴിഞ്ഞ 10 വർഷമായാണ് ഇങ്ങനെയൊരു ദിനം മലയാളി മനസ്സിൽ ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നത്. അതിനു മുമ്പും ഈ ദിനം ഇവിടെത്തന്നെയുണ്ടായിരുന്നു. പക്ഷേ അതിന്റെ കച്ചവടസാധ്യത ജൂവലറിക്കാരുടെ മനസിലുദിച്ചിരുന്നില്ല. അങ്ങനെ പല രൂപത്തിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്.
ബുധനാഴ്ചയാണ് ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരം, തൃശൂർ , കോഴിക്കോട് ജില്ലകളിലെ പ്രമുഖ ജൂവലറികളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു. ഉടനെ തന്നെ ഉന്നത ഇടപെടലും വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജൂവലറികളുടെ പേരുവിവരം പരസ്യപ്പെടുത്താത്തത്. വ്യാഴാഴ്ച ലീഗൽ മെട്രോളജി ദക്ഷിണമേഖലാ ഡെപ്യൂട്ടി കൺട്രോളറെ മന്ത്രിയുടെ ഓഫീസിൽ വിളിച്ചു വരുത്തി വേണ്ട നിർദ്ദേശം നൽകിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇങ്ങനെയാണ് ഉമ്മൻ ചാണ്ടിയുടെ സുതാര്യഭരണം. സ്വർണക്കടക്കാരിൽനിന്ന് മന്ത്രിമാർ കോടികൾ പിരിച്ചെടുക്കുന്നുവെന്ന ആർ ബാലകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന നടപടികളാണ് ഇതിലൂടെ പുറത്തുവരുന്നത്.
തട്ടിപ്പും ക്രമക്കേടും നടത്തുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള വിവരം പൊതുജനത്തിന് നൽകാനുള്ള കടമയും ഉത്തരവാദിത്തവും ലീഗൽ മെട്രോളജി വകുപ്പിനുണ്ട്. ഇതിനുമുമ്പ് നടത്തിയ പരിശോധനകളിൽ അവർ ഇക്കാര്യം നിർവഹിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ച ഗ്യാസ് ഏജൻസികളിലും ഫില്ലിങ് കേന്ദ്രങ്ങളിലും പരിശോധന നടത്തി തൂക്കക്കുറവുള്ള നിരവധി സിലിണ്ടറുകളും പിടിച്ചെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 102 ഏജൻസികൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങൾക്ക് തട്ടിപ്പ് സ്ഥാപനങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശമാണ് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.
അളവുതൂക്കത്തിലെ ക്രമക്കേടുകൾ മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ജൂവലറികളിൽ നടക്കുന്ന നികുതി വെട്ടിപ്പും, മാറ്റു കുറഞ്ഞ സ്വർണവിൽപ്പനയും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് ജൂവലറികളിൽ വർഷംതോറും നടന്നുവരുന്നത്. വർഷങ്ങളായി വിൽപ്പന നികുതി വകുപ്പിന്റെ ഒരു പരിശോധനയും ഇവിടങ്ങളിൽ നടക്കാറില്ല. തോമസ് ഐസക്ക് ധനമന്ത്രിയായിരുന്നപ്പോഴാണ് കുറെയെങ്കിലും കാര്യക്ഷമമായി വിൽപ്പന നികുതി ഈടാക്കിയിരുന്നത്. ഇപ്പോൾ സ്വർണക്കടക്കാർ നിശ്ചയിക്കുന്ന നികുതി സർക്കാർ വാങ്ങുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുകയാണ്.
സത്യസന്ധമായി സ്വർണാഭരണ വിൽപ്പന നടത്തുന്ന നിരവധി സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവരെകൂടി സംശയത്തിന്റെ നിഴലിൽ നിർത്താൻ മാത്രമേ സർക്കാരിന്റെ ഇത്തരം നടപടി വഴിതെളിക്കുകയുള്ളൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍