ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല; ഇന്റേത് റെഡിയായില്ല്യ എന്ന് ഇനി ഫായിസിന് പറയാനാകില്ല; പരസ്യവാചകത്തിന് റോയൽറ്റിയും സമ്മാനങ്ങളുമായി മിൽമയെത്തി; സമ്മാനതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും; എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്യ എന്ന നാലാം ക്ലാസുകാരന്റെ ആത്മവിശ്വാസത്തിന് അംഗീകാരം; ഫായിസിന്റെ തൊപ്പിയെ ചൊല്ലിയും തർക്കം
ജാസിം മൊയ്തീൻ
കോഴിക്കോട്: കടലാസ് പൂവ് നിർമ്മിക്കുന്ന വീഡിയോ ചെയ്തതിലൂടെ വൈറലായ ഫായിസിന്റെ വാക്കുകൾ പുതിയ പരസ്യത്തിൽ ഉപയോഗിച്ചതിന് പ്രതിഫലം നൽകി മിൽമ അധികൃതർ. മലബാർ മേഖല മിൽമ അധികൃതരാണ് ഫായിസിന്റെ വീട്ടിലെത്തി പരസ്യ വാചകത്തിനുള്ള പ്രതിഫലവും സമ്മാനങ്ങളും നൽകിയത്. ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല എന്ന ഫായിസിന്റെ വാക്കുകളാണ് മിൽമ ഇന്നലെ തങ്ങളുടെ പുതിയ പരസ്യത്തിൽ ഉപയോഗിച്ചിരുന്നത്. പിന്നീട് ഫായിസിന്റെ വാക്കുകൾ ഉപയോഗിച്ചതിന് റോയൽറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കുഴിമണ്ണയിലുള്ള ഫായിസിന്റെ വീട്ടിലെത്തി മിൽമ അധികൃതർ പാരിതോഷികവും സമ്മാനങ്ങളും കൈമാറിയത്. പതിനായിരം രൂപയും സ്മാർട് ടിവിയും മിൽമ ഉൽപന്നങ്ങളുമാണ് മിൽമ ഫായിസിന് കൈമാറിയത്. മിൽമയ്ക്ക് തുടർന്നും ഈ വരികൾ ഉപയോഗപ്പെടുത്താമെന്ന് ഫായിസിന്റെ പിതാവ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പൊലീസും ഫായിസിന്റെ വീട്ടിലെത്തി സമ്മാനങ്ങൾ നൽകിയിരുന്നു. ഫായിസിന്റെ വാക്കുകൾ ഉപയോഗിച്ച് പരസ്യം ചെയ്ത മറ്റു സ്ഥാപനങ്ങളും ഫായിസെന്ന കോപ്പി റൈറ്ററെ അംഗീകരിക്കണമെന്നും പ്രതിഫലം നൽകണമെന്നുമുള്ള ആവശ്യങ്ങളും ഉയർന്നു കഴിഞ്ഞു.
അതേ സമയം മിൽമ അധികൃതർ പരസ്യവാചകത്തിന് പ്രതിഫലമായി തന്ന പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട ഒരു പെൺകുട്ടിയുടെ വിവാഹ സഹായത്തിലേക്കും വീതിച്ച് നൽകുമെന്ന് ഫായിസും കുടുംബവും അറിയിച്ചു. ഇതിനിടെ ഫായിസിന്റെ തൊപ്പിയെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കവും നടക്കുന്നുണ്ട്. ചിലി സിപിഎം, സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നാണ് ആദ്യം ഫായിസിന്റെ തൊപ്പിയെ ചൊല്ലിയുള്ള തർക്കം തുടങ്ങിയത്. ആദ്യ വീഡിയോ പുറത്തു വന്ന സമയത്ത് ഫായിസ് തൊപ്പി ധരിച്ചിരുന്നില്ലെന്നും ഇപ്പോൾ പ്രശസ്തനായതോടെ വീട്ടുകാർ തൊപ്പി ധരിച്ച് മത പരിവേശം നൽകുകയാണ് എന്നായിരുന്നു ഇക്കൂട്ടർ പറഞ്ഞത്. ഇതിനെ ചൊല്ലി ഫായിസ് തൊപ്പി ധരിക്കുന്നതിൽ ആർക്കാണിത്ര പ്രയാസം എന്ന് ചോദിച്ചും നിരവധി പേർ രംഗത്തെത്തി. വാസ്തവത്തിൽ വൈറലായ വീഡിയോക്ക് മുമ്പും ഫായിസ് ഇത്തരത്തിൽ തൊപ്പി ധരിച്ച് തന്നെയാണ് നടന്നിരുന്നത്. അത് ഫായിസ് പഠിക്കുന്ന സ്കൂളിലെ ശീലമാണ്. കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ ആൺകുട്ടികളെല്ലാം ഇത്തരത്തിൽ തൊപ്പി ധരിച്ച് തന്നെയാണ് നടക്കാറുള്ളതെന്നും വീട്ടുകാർ പറഞ്ഞു
കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ കിഴിശ്ശേരിക്കടുത്ത് കുഴിഞ്ഞളത്തുള്ള അബ്ദൽ മുനീറിന്റെ മകൻ ഫായിസിന്റെ ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല എന്ന വാക്കുകൾ പരസ്യ കമ്പനികൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. മിൽമ മലബാർ ഡയറിയാണ് ആദ്യമായി ഫായിസിന്റെ വാക്കുകൾ പരസ്യത്തിൽ ഉപയോഗിച്ചത്. ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല. പക്ഷേങ്കി ചായ എല്ലാർക്കും ശരിയാവും പാൽ മിൽമയാണെങ്കിൽ എന്നാണ് മലബാർ മിൽമ തങ്ങളുടെ പുതിയ പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
തൊട്ടു പിന്നാലെ കോഴിക്കോട് പന്തീരങ്കാവിലുള്ള പുതിയ സൂപ്പർമാർക്കറ്റ് ഓഡർവിറ്റും തങ്ങളുടെ പുതിയ പരസ്യത്തിൽ ഇതേ വാചകങ്ങൾ ഉപയോഗിച്ചു. ഇതിനെല്ലാ പുറമെ മയോർ എന്ന പരസ്യക്കമ്പനിയും അവരുടെ പരസ്യത്തിൽ ഈ വാചകങ്ങളാണ് ഉപോഗിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ കേരള പൊലീസും മലപ്പുറം ജില്ല കളക്ടറുമെല്ലാം പുതിയ കോവിഡ് 19 ബോധവത്കരണ പോസ്റ്ററുകളിൽ ഈ വാക്കുകൾ ഉപയോഗിച്ച് സന്ദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ്. മറ്റു നിരവധി സ്ഥാപനങ്ങളും ഇപ്പോൾ ഇതേ വാചകങ്ങൾ ഉപയോഗിച്ച് പരസ്യങ്ങൾ തയ്യാറാക്കിയിരിക്കുകയാണ്.
എന്നാൽ ഒരു പരസ്യം ചെയ്യുന്നതിന് പരസ്യകമ്പനികൾ ലക്ഷങ്ങൾ കൈപറ്റുന്നുണ്ടെന്നും ഈ വാചകങ്ങളുടെ യഥാർത്ഥ അവകാശി ഫായിസാണെന്നും ഫായിസിന് റോയൽറ്റിയും മറ്റു പ്രതിഫലവും നൽകണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നു കഴിഞ്ഞു. മിൽമയടക്കമുള്ള സ്ഥാപനങ്ങൾ ഈ വാചകങ്ങൾ ഉപയോഗിക്കാൻ ഫായിസിൽ നിന്നും അനുവാദം വാങ്ങിട്ടുണ്ടോ എന്നും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർന്നു.
അതേ സമയം മിൽമ മലബാറിന്റെ പുതിയ പരസ്യവാചകത്തിന് ഫായിസിന് അർഹമായ പ്രതിഫലം നൽകുമെന്നും ഫായിസുമായി ബന്ധപ്പെടുമെന്നും മിൽമ മലബാർ എം.ഡി കെഎം വിജയകുമാരൻ അറിയിക്കുകയായിരുന്നു. ഫേസ്ബുക്ക് പേജിലെ പോസ്റ്ററിനായാണ് ഈ വാചകങ്ങൾ ഉപയോഗിച്ചത്. മലപ്പുറത്ത് സാധാരണ രീതിയിൽ വളരെ നിഷ്കളങ്കമായി ഉപയോഗിക്കുന്ന വാക്കുകളാണിത്. ആ നിഷ്കളങ്കതയാണ് ഈ വാക്കുകളെ ശ്രദ്ധേയമാക്കിയത്. ഫായിസുമായും അവന്റെ കുടുംബവുമായി സംസാരിച്ച് പ്രതിഫലത്തിന്റെയും മറ്റും കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും മിൽമ മലബാർ എം.ഡി കെഎം വിജയകുമാരൻ വ്യക്തമാക്കിയിരുന്നു.
മലപ്പുറം കുഴിമണ്ണ ഇസ്സത്ത് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫായിസ് കടലാസ് പൂ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിക്കുന്ന വീഡിയോയിൽ ശ്രമം പരാജയപ്പെട്ടിട്ടും തോറ്റ ഭാവം മുഖത്ത് പ്രകടിപ്പിക്കാതെ സംസാരം തുടർന്നതാണ് ഫായിസിന്റെ ഈ വാക്കുകളെയും ആ വീഡിയോയെയും ശ്രദ്ധേയമാക്കിയത്. ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല. ഇന്റേത് റെഡിയായില്ല്യ. എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയ്പ്പൂല്യ- ഈ വാക്കുകളാണ് ഇസ്സത്ത് സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ കെ ടി മുഹമ്മദ് ഫായിസിനെ താരമാക്കിയത്. എത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തിൽ ഒരു വിജയവും കൈവരിക്കാൻ സാധിക്കുന്നില്ലെന്ന് വിഷമിച്ചിരിക്കുന്നവർ ഈ വീഡിയോ കാണണമെന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍