വെറുപ്പിന്റെ, വർഗ്ഗീയതയുടെ, അന്യമത വിദ്വേഷത്തിന്റെ ആശയപ്രചാരകരുടെ വക്താവ്; സംഘപരിവാർ കുപ്പയിൽ മാണിക്യങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് അവർ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കാൻ ഉണ്ടാക്കുന്ന വ്യാജ മാണിക്യങ്ങൾ മാത്രമാണ്: സുഷമയെ അപമാനിക്കാൻ ചെറുപുഴക്കാരൻ ഇട്ട പോസ്റ്റിൽ സൈബർ ആക്രമണം; ജീവനക്കാരനെ പുറത്താക്കിയെന്ന് കാട്ടി മിത്രാ ഡിജിറ്റൽ സൊല്യൂഷൻ; ഉടമയെ പുറത്താക്കിയുള്ള തട്ടിപ്പ് കണ്ടെത്തി പരിവാറുകാരും; മിധിലാജ് സോഷ്യൽ മീഡിയയിൽ 'വെറുപ്പിന്റെ മുഖമാകുമ്പോൾ'
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സുഷമാ സ്വരാജിന്റെ മരണത്തിലും വിദ്വേഷം നിറച്ച സോഷ്യൽ മീഡിയയിലെ ഇടത് സഹയാത്രികന് ജോലി നഷ്ടമായി. മിത്രാ ഡിജിറ്റൽ സൊല്യൂഷനാണ് മിധിലാജ് എന്ന ജീവനക്കാരനെ പിരിച്ചു വിട്ടത്. സോഷ്യൽ മീഡിയയിൽ ഉയർന്ന വികാരം മാനിച്ചാണ് നടപടി. മിധിലാജിന്റെ പോസ്റ്റിനെ തുടർന്ന് കമ്പനിക്കെതിരേയും സൈബർ ആക്രമണം ഉണ്ടായി. ഇതോടെ മിധിലാജിനെ പുറത്താക്കിയ കാര്യം അറിയിച്ച ശേഷം ഫെയ്സ് ബുക്കിൽ നിന്ന് കമ്പനിയുടെ പേജ് അപ്രത്യക്ഷമാകുകയും ചെയ്തു. വലിയ പ്രതിഷേധമാണ് പരിവാറുകാർ സോഷ്യൽ മീഡിയയിൽ നടത്തിയത്. എല്ലാവരും അശരണരുടെ കണ്ണീരൊപ്പിയ അമ്മയെന്നാണ് സുഷമാ സ്വരാജിനെ വിശേഷിപ്പിച്ചത്. ഇതിനിടെയിലും ചിലർ മോശം പരാമർശവുമായി രംഗത്ത് വരികയായിരുന്നു.
ബാബു അമ്പലപ്പാറയുടെ മരണം... ഒരു ശവനാറി പ്പൂവിനേയും പൂജാപുഷ്പമാക്കില്ലെന്ന പോസ്റ്റും വിദേഷ്വവുമായി നിറയുന്നു. മുഹമ്മദ് അക്വബ് ഫസ്റ്റ് വിക്കറ്റ് ഡൗൺ എന്നാണ് മരണത്തെ കുറിച്ചെഴുതുന്നത്. ഇത്തരം വിദ്വേഷങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലെ വിവാദ പുരുഷൻ ചെറുപുഴക്കാരനായ മിധിലാജാണ്. സ്വന്തം സ്ഥാപനത്തെ പോലും മറച്ചു വച്ച് വെറുമൊരു ജീവനക്കാരൻ ആയി മാറിയതാണ് ഇതിന് കാരണം. ഇതോടെ മിധിലാജിന്റെ പോസ്റ്റും സ്ഥാപനത്തിന്റെ ഡിസ്മിസലും ആണ് കൂടുതൽ ചർച്ചയാകുന്നത്. തെറ്റിധരിപ്പിക്കൽ ഇതിന് പിന്നിൽ നടന്നുവെന്ന് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം.
സുഷമാ സ്വരാജ് അന്തരിച്ചു. എന്ന സംബന്ധിച്ച് അവർ ആദ്യമായും അവസാനമായും സംഘി ആണ്. വെറുപ്പിന്റെ, വർഗ്ഗീയതയുടെ, അന്യമത വിദ്വേഷത്തിന്റെ ആശയപ്രചാരകരുടെ വക്താവ് ആണ്. അതിന് താഴെ മാത്രമേ അവരുടെ മറ്റെന്ത് വിശേഷണങ്ങളും ലെഗിസി(?)യും വരികയുള്ളൂ. സംഘികളോട് അന്നും ഇന്നും ആദരവ് ഇല്ല. അതുകൊണ്ട് തന്നെ നന്മമരം ആയി അവരുടെ മരണത്തിൽ സങ്കടപ്പെട്ട് എന്തെങ്കിലും തെളിയിക്കണമെന്ന് കരുതുന്നുമില്ല. കുപ്പയിലെ മാണിക്യം ആയിരുന്നില്ല. സംഘപരിവാർ കുപ്പിയിൽ മാണിക്യങ്ങൾ ഉണ്ടാകുന്നു എങ്കിൽ അത് അവർ നിങ്ങളെ കൊണ്ട് കയ്യടിപ്പിക്കാൻ ഉണ്ടാക്കുന്ന വ്യാജ മാണിക്യങ്ങൾ മാത്രമാണ്.-ഇതായിരുന്നു മിധിലാജിന്റെ പോസ്റ്റ്. കണ്ണൂർ ചെറുപുഴയാണ് ഇയാളുടെ വീടെന്ന് വ്യക്തമാണ്. സിപിഎം ആശയങ്ങൾ പിന്തുടരുന്ന പോസ്റ്റുകളുമായി സൈബർ ഇടത്തിൽ നിറയുന്ന സഖാവാണ് മിധിലാജ് എന്നാണ് പരിവാർ ഗ്രൂപ്പുകളുടെ ആരോപണം.
മിധിലാജിന്റെ പോസ്റ്റ് വൈറലായപ്പോൾ തന്നെ മിത്രാ ഡിജിറ്റൽ സൊല്യൂഷനും പണികിട്ടി. വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. ഇതോടെയാണ് പോസ്റ്റിലെ ആരോപണം ഗൗരവമായെടുത്തതും ജീവനക്കാരനെ പിരിച്ചു വിട്ടതും. കമ്പനി നൽകിയ ഫോൺ തിരിച്ചു വാങ്ങിയെന്നും അറിയിച്ചു. മിധിലാജിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിൽ കമ്പനിക്ക് ഒരു പങ്കുമില്ലെന്നും വിശദീകരിച്ചു. സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ പരിഗണിച്ചാണ് ഡിസ്മിസ് ചെയ്യുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ഇതിന് ശേഷമാണ് ഫെയ്സ് ബുക്ക് പേജ് കമ്പനി പിൻവലിച്ചത്. മിധിലാജിന്റെ പേജിലും ആക്രമണം നടക്കുന്നുണ്ട്. ചിലർ പിന്തുണയ്ക്കാനും എത്തുന്നു. എന്നാൽ കമ്പനിയുടെ ഉടമയാണ് മിധിലാജ് എന്നതാണ് വസ്തുത.
അതായത് വലിയ തട്ടിപ്പാണ് മിത്രാ ഡിജിറ്റൽ സൊല്യൂഷൻ നടത്തിയത്. സൈബർ ആക്രമണങ്ങളെ ചെറുക്കാൻ ഉടമയെ തൊഴിലാളിയാക്കി. ഇത് കൈയോടെ പിടിച്ചതോടെയാണ് പേജ് പോലും തൽക്കാലത്തേക്ക് പൂട്ടിയത്. കടുത്ത സിപിഎം അനുഭാവിയാണ് മിധിലാജ്. സിപിഎമ്മിന് വേണ്ടി പ്രചരണങ്ങളും നടത്തുന്നു. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ മാനസ പുത്രനാണ് ഇയാളെന്നും പരിവാറുകാർ പറയുന്നു. പിണറായി വിജയൻ പോലും സുഷമയെ കുറിച്ച് നല്ലതു മാത്രമാണ് പറയുന്നത്. അപ്പോഴാണ് സഖാവിന്റെ കളിയാക്കൽ. ഇതും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നുണ്ട്. മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഏവരും അംഗീകരിച്ച വ്യക്തിത്വമാണ് സുഷമ. ഇതുകൊണ്ട് തന്നെ പരിവാറുകാർക്ക് അപ്പുറത്തേക്കുള്ളവരും മിധിലാജിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്. അങ്ങനെ മിധിലാജും സ്ഥാപനവും വെട്ടിലാകുകയാണ്.
വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ഡിജിറ്റൽ പ്രചരണം നടത്തിയത് മിധിലാജാണെന്ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഈ വാർത്തിയിൽ പറഞ്ഞിരുന്നത് ഇങ്ങനെയാണ്-വാർ റൂ'മൊന്നുമില്ലെങ്കിലും ഇടതുമുന്നണി സ്ഥാനാർത്ഥി പി.പി. സുനീറിനും എൻ.ഡി.എ. സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്കും വേണ്ടി ഡിജിറ്റൽ മാധ്യമസംഘങ്ങൾ സക്രിയമായി രംഗത്തുണ്ട്. തിരുവനന്തപുരത്ത് ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനം നടത്തുന്ന മിധിലാജിനാണ് സുനീറിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ചുമതല. രാഹുൽ ഗാന്ധിയുടെ ലേസർ ആക്രമണ ആരോപണത്തെ അവർ നേരിട്ടത് ഒരു ടിക് ടോക്കിലൂടെയാണ്. രണ്ടുകുട്ടികൾ ലേസർ തോക്കുമായി കളിക്കുന്നു. അവരിലൊരാൾ തോക്കിൽനിന്നുള്ള പ്രകാശമേറ്റ് വീഴുന്നു. ഉടനെ ചോദ്യം, 'നീ എന്താ രാഹുൽ ഗാന്ധിയാണോ?'-ഇതാണ് ആ വാർത്തയിൽ നിന്നുള്ള ഭാഗം.
ഇത് ചർച്ചയായതോടെ പ്രസ്തുത കമ്പനി മിധിലാജിന്റേതാണെന്ന സൂചനകളെത്തി. ഇതിന് പിന്നാലെയാണ് ചെറുപുഴയിലെ പഴയ വാർത്തയും ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ കമ്പനി മിധിലാജിന്റേതാണെന്ന് വ്യക്തമായി. അതുകൊണ്ടാണ് ഫെയ്സ് ബുക്ക് പേജ് പിൻവലിച്ചതെന്നും വാദമെത്തുന്നു.ഏതായാലും കമ്പനി ജീവനക്കാരനെ പിരിച്ചു വിട്ടുവെന്ന് പ്രചരിപ്പിച്ച് വിവാദത്തിൽ തടിയൂരാനാണ് ശ്രമിച്ചത്. ഇതിനിടെയാണ് മാതൃഭൂമിയിലെ പഴയ വാർത്ത ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ കമ്പനിക്കെതിരേയും സോഷ്യൽ മീഡിയയിൽ കടന്നാക്രമണം നടക്കുകയായിരുന്നു.
മിത്രാ ഡിജിറ്റൽ സൊല്യൂഷന്റെ പേജിലുള്ള ഫോണും മിധിലാജാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ കമ്പനി മിധിലാജിന്റേതാണെന്ന വാദത്തിന് കരുത്ത് പകരുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കമ്പനിയുടെ തന്ത്രമാണ് ഇതെന്നും വാദമുണ്ട്. ചെറുപുഴക്കാരനായ മിധിലാജ് മുൻ എസ് എഫ് ഐ നേതാവാണ്. ഇതിനൊപ്പമാണ് ചെറുപുഴയിലെ ഒരു പേജിൽ വയനാട്ടിൽ സിപിഐ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തിയ വിവരം സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽ പെടുന്നത്. ഇതോടെയാണ് കള്ളി പൊളിഞ്ഞത്. വീണ്ടും സ്ഥാപനത്തിനെതിരെ സൈബർ ആക്രമണം തുടർന്നു.
ഇതോടെയാണ് സ്ഥാപനത്തിന്റെ പേജ് പൂട്ടിയത്. എന്നാൽ മിധിലാജിന്റെ പേജ് ആക്ടീവാണ്. പിണറായിയേയും ഷൈലജ ടീച്ചറേയും ഉയർത്തിക്കാട്ടുന്ന പോസ്റ്റുകളാണ് ഈ പേജ് നിറയെ. വിവാദത്തെ തുടർന്ന് സുഷമയെ കളിയാക്കുന്ന പോസ്റ്റ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍