'കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?' എന്ന തലക്കെട്ടിൽ എം ജി രാധാകൃഷ്ണന്റെ ലേഖനം ഓപൺ മാഗസിനിൽ; പിണറായിയെ പട്ടാളക്കുപ്പായത്തിൽ പ്രതിഷ്ഠിച്ചു പ്രസിദ്ധീകരിച്ച ലേഖനം അടുത്ത ദിവസം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും അപ്രത്യക്ഷം; അതൃപ്തി വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു പി ഗോവിന്ദപിള്ളയുടെ മകൻ; ഭയപ്പെടുത്തി പിൻവലിപ്പിച്ചതോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡിജിറ്റൽ മീഡിയാ പ്ലാറ്റ്ഫോമുകളെ പ്രധാനമായും ഉന്നം വെച്ചുകൊണ്ടായിരുന്നു ഇടതു സർക്കാർ പൊലീസ് ആക്ടിൽ 118 എ ഭേദഗതി വരുത്തിയത്. കനത്ത ജനരോഷം ഉയർന്നതോടെയാണ് ഈ തീരുമാനത്തിൽ നിന്നും താൽക്കാലികമായിട്ടെങ്കിലും സർക്കാർ പിൻവാങ്ങിയത്. എന്നാൽ, ഈ പിന്മാറ്റം കോടതിയിൽ തർക്കവിഷയമായി തുടരുമ്പോഴും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഭയം വളർത്താൻ ഇതുകൊണ്ടു സർക്കാറിന് സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ വിമർശിച്ചാൽ അപായം വരുന്നു എന്ന പ്രതീതിയാണ് പൊതുവേ ഉയർന്നിരിക്കുന്നത്. ഇതിനിടെയാണ് ഒരു ദേശീയ മാധ്യമത്തിൽ കേരളത്തിലെ പൊലീസ് രാജിനെ കുറിച്ചു അക്കമിട്ടു നിരത്തുന്ന ലേഖനം വന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റർ എം ജി രാധാകൃഷ്ണൻ എഴുതിയ ലേഖനം ഡിജിറ്റൽ മീഡിയാ പ്ലാറ്റ്ഫോമിൽ നിന്നും അപ്രത്യക്ഷമായത് സൈബർ ഇടങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കയാണ് ഇപ്പോൾ.
HAS KERALA BECOME A POLICE STATE ? (കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?) എന്ന തലക്കെട്ടിൽ മൂന്ന് പേജ് ലേഖനമാണ് ഓപൺ മാഗസിനിൽ വന്നത്. പ്രിന്റഡ് എഡിഷനിൽ പ്രസിദ്ധീകരിച്ച ലേഖനം ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചകൾ എണ്ണിപ്പറയുന്നതായിരുന്നു. നവംബർ ഒമ്പതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിച്ച ലേഖനം എന്നാൽ അടുത്ത ദിവസം തന്നെ ഓൺലൈനിൽ നിന്നും അപ്രത്യക്ഷമായി. പിണറായി വിജയനെ വിമർശിക്കുന്ന ലേഖനത്തിൽ ചിത്രമായി കൊടുത്തിരുന്നത് പിണറായി വിജയൻ റഷ്യൻ ഏകാധിപതിയുടെ പട്ടാളക്കുപ്പായത്തിൽ പ്രത്യക്ഷപ്പെടുന്ന വിധത്തിലായിരുന്നു.
ഗ്രാഫിക്സിന്റെ സഹായത്തോടെ തയ്യാറാക്കി ഈ ചിത്രം ഓൺലൈനിൽ എത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ ഭയന്നാണോ അതോ മറ്റെങ്കിലും സമ്മർദ്ദം കൊണ്ടാണ് ഓപൺ മാനേജ്മെന്റ് പിൻവലിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം പ്രസിദ്ധീകരിച്ച ലേഖനം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്നും അപ്രത്യക്ഷമായതോടെ ഇത് മലയാളം സൈബർ ഇടത്തിൽ കടുത്ത വിമർശനങ്ങൾക്കും ഇടയാക്കി. പ്രിന്റ് എഡിഷനിലെ ലേഖനം ഓൺലൈനിൽ കണ്ട് സെർച്ച് ചെയ്തവർക്ക് നിരാശയായിരുന്നു ഫലം.
ഇതോടെ ലേഖകനായ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ കൂടിയായ എം ജി രാധാകൃഷ്ണനും പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. നവംബർ 9ന് പ്രസിദ്ധീകരിച്ച ഓപൺ പതിപ്പിൽ തന്റെ ലേഖനം ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത ദിവസം അത് അപ്രത്യക്ഷമായി എന്നു ചൂണ്ടിക്കാട്ടി എം ജി രാധാകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. ഇതോടെ ഈ വിഷയം കൂടുതൽ പേർ ഏറ്റുപിടിച്ചു പിണറായി വിജയനെ ഭയന്നാണോ ലേഖനം പിൻവലിച്ചത് എന്ന ചോദ്യമായിരുന്നു പലയിടങ്ങളിലും ഉയർന്നത്. വി ടി ബൽറാം എംഎൽഎ അടക്കമുള്ളവർ എജി രാധാകൃഷ്ണന്റെ ലേഖനം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും പിൻവലിക്കപ്പെട്ട വിഷയം സ്വന്തം വാളിൽ ഷെയർ ചെയ്തു.
ഇതേക്കുറിച്ച് മാധ്യമപ്രവർത്തകൻ കൂടിയായ കെ എ ഷാജി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനയാണ്: കേരളം പൊലീസ് സ്റ്റേറ്റായി മാറുകയാണോ എന്നൊരു ചോദ്യം ഓപ്പൺ എന്ന ദേശീയ വാർത്താ വാരികയുടെ നവംബർ 9 ലക്കം കവറിൽ ഉണ്ടായിരുന്നു. മാഗ്സ്റ്റർ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് വാരികയുടെ താളുകൾ മുഴുവൻ പരതി നോക്കിയിട്ടും ആ വിഷയത്തിലൊന്നും കണ്ണിൽ പെട്ടില്ല. ഇതെന്ത് മറിമായമെന്ന് കരുതിയിരിക്കുമ്പോഴാണ് ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. ആ തലക്കെട്ടിൽ താനെഴുതിയ ലേഖനം അച്ചടിച്ചു വന്നിരുന്നെന്നും എന്നാൽ എന്തോ കാരണങ്ങളാൽ ഓപ്പൺ വാരികയുടെ ചുമതലക്കാർ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ നിന്ന് പിറ്റേന്നത് എടുത്ത് മാറ്റുകയായിരുന്നു എന്നും. ഭയങ്ങൾ വളരുകയാണ്.
ഇടതു സൈന്ധാന്തികൻ കൂടിയായ പി ഗോവിന്ദപ്പിള്ളയുടെ മകൻ എഴുതി ലേഖനം പിൻവലിക്കപ്പെട്ടത് കേരളത്തിലെ പൊലീസിംഗിനെ കുറിച്ച് ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണെന്ന വിമർശനവും ചിലർ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചു. സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്തതിന്റെ പേരിൽ എം ജി രാധാകൃഷ്ണൻ എഡിറ്റാറായ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തകളുടെ പേരിൽ മാസങ്ങളോളം സിപിഎം ചാനൽ ബഹിഷ്ക്കരിച്ചിരുന്നു. ഇതോടെ സഖാക്കളുടെ ബഹിഷ്ക്കരണത്തെ കുറിച്ചും സോഷ്യൽ മീഡിയ ചർച്ച ചെയ്തു.
പിണറായി വിജയൻ സർക്കാർ പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി മാധ്യമങ്ങളെയും വിമർശനങ്ങളെയും മറവുചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നതിനെക്കുറിച്ചും വിമർശിച്ചു കൊണ്ടായിരുന്നു എം ജി രാധാകൃഷ്ണന്റെ ലേഖനം. എം ജി രാധാകൃഷ്ണൻ എഡിറ്ററായ ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം മാസങ്ങളോളം ബഹിഷ്കരിച്ചിരുന്നു. അതിനുപുറമേയാണ് എം.ജി. രാധാകൃഷ്ണന്റെ ലേഖനം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റേതാണ് ഓപൺ മാഗസിൻ. ഹാരിസൺ ഗ്രൂപ്പിന്റേതാണ് ഈ സ്ഥാപനം. അതുകൊണ്ട് തന്നെ കേരളത്തിൽ എസ്റ്റേറ്റുകളുള്ള ഹാരിസൺ ഗ്രൂപ്പുമായുള്ള ബന്ധമാണ് ലേഖനം പിൻവലിക്കലിന് ഇടയാക്കിയത് എന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം.
അടിയന്തരാവസ്ഥാ കാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് എം ജി രാധാകൃഷ്ണന്റെ ലേഖനം തുടങ്ങുന്നത്. അന്ന് രക്തം പുരണ്ട വസ്ത്രം ഉയർത്തിക്കാട്ടി 32കാരനായ പിണറായി പ്രസംഗിച്ച കാര്യം ഓർത്തെടുത്തു കൊണ്ടു തുടങ്ങുന്ന ലേഖനത്തിൽ പിന്നീട് കടുത്ത വിമർശനങ്ങളാണ ഉള്ളത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ പൊലീസ് രാജിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ, ആ പഴയകാലമാണ് മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി എത്തിയപ്പോൾ സംഭവിക്കുന്നതെന്നാണ് ലേഖനത്തിലെ വിമർശനം.
കേരളത്തിൽ ഇപ്പോൾ പൊലീസ് രാജാണെന്നും അതിന് അടിവരയിടുന്നതാണ് പൊലീസ് ആക്ടിലെ ഭേദഗതിയെന്നും അദ്ദേഹം സൂപ്പിക്കുന്നു. അപകീർത്തി പരമായ പരാമർശങ്ങൾക്ക് നിയമനടപടികൾ സ്വീകരിക്കാമെന്നിരിക്കെയാണ് ഒരുതരത്തിലുള്ള വിമർശനങ്ങളെയും അംഗീകരിക്കാത്തവിധമുള്ള പൊലീസ് ആക്ട് ഭേദഗതി വരുത്താൻ പിണറായി ഒരുങ്ങുന്നതെന്നാണ് ലേഖനത്തിൽ പറയുന്നത്.
കരിനിയമമെന്നും ജനാധിപത്യവിരുദ്ധമെന്നും സിപിഎം വിമർശിച്ച യു.എ.പി.എ കേരളത്തിൽ വിദ്യാർത്ഥികൾക്കുനേരെപ്പോലും പിണറായി വിജയന്റെ പൊലീസ് ഉപയോഗിച്ചതും. അവർക്ക് എൻ.ഐ.എ കോടതി ജാമ്യം നൽകിയതോടെ പൊലീസിന്റെ കള്ളക്കഥകളൊക്കെ പൊളിഞ്ഞതും എം.ജി രാധാകൃഷ്ണൻ പറയുന്നു. പിണറായി ഭരണത്തിലേറിയതിന് ശേഷം കേരളത്തിൽ നടന്ന മാവോയിസ്റ്റ് വേട്ടകളെക്കുറിച്ചും ശക്തമായ പരാമർശമുണ്ട്. വിമർശകർ പിണറായി വിജയനെ മുണ്ടുടത്ത മോദിയെന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
കോവിഡ് പോരാട്ടത്തിൽപോലും പൊലീസിനെ ആശ്രയിക്കേണ്ടി വന്ന സാഹചര്യമെന്തെന്ന് എം.ജി ചോദിക്കുന്നു. മഹാരാഷ്ട്രയിൽ മാഫിയകളെ അടിച്ചമർത്താൻ നടപ്പിലാക്കിയ മോകാക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) ക്ക് സമാനമായ നിയമം കേരളത്തിൽ നടപ്പാക്കാനൊരുങ്ങുകയാണെന്നുമാണ് മറ്റൊരു വിമർശനം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ത്യയിൽ ഈ കരിനിയമം നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറും കേരളം. അതായത് എല്ലാമേഖലയിലും പൊലീസിന് അപ്രമാദിത്വം നൽകുന്ന പിണറായിയുടെ പൊലീസ് നയത്തിനെ ശക്തമായ ഭാഷയിലാണ് എം.ജി. രാധാകൃഷ്ണൻ തന്റെ ലേഖനത്തിൽ വിമർശിക്കുന്നത്. ഇങ്ങനെ നിശിദമായ വിമർശനങ്ങൾ ഉന്നയിക്കുന്ന ലേഖനമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ടോവിനോയ്ക്ക് ഒപ്പമുള്ള ചിത്രം: വി എസ് സുനിൽ കുമാറിന്റെ വിശദീകരണത്തിൽ തൃപ്തിയില്ല; ടോവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനം; സുനിൽ കുമാറിനെ സ്ഥാനാർത്ഥി ആക്കുന്നത് തടയണം; എൻഡിഎയുടെ പരാതി
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- ' താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; പണം കവർന്നു; പ്രതിക്ക് അന്ന് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു കൊല്ലപ്പെടില്ലായിരുന്നു; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത പറയുന്നു
- വിവാഹം കഴിഞ്ഞിട്ട് 11 മാസം; തിരുവനന്തപുരത്ത് 19 കാരിയായ ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; ബിരുദ പഠനം തുടരുന്നത് ഭർതൃവീട്ടുകാർ വിലക്കിയത് കാരണമെന്ന് ആരോപണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്