മേപ്പാടിയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപെട്ടത് തേയില തൊഴിലാളികൾ താമസിക്കുന്ന എഴുപത് ലയങ്ങൾ; പള്ളിയും അമ്പലവും വാഹനങ്ങളും ഒലിച്ചുപോയി; പരിക്കേറ്റ പത്തുപേരെ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചു; പാടികളിൽ താമസിച്ചിരുന്ന 200ഓളം ആളുകൾ സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ; സ്ഥിതിഗതികൾ ഗുരുതരമെന്ന് മുഖ്യമന്ത്രി; ഗതാഗത തടസം നീക്കി രക്ഷാപ്രവർത്തനത്തിനായി പുത്തുമലയിൽ സൈന്യം എത്തി; ഉണ്ടായത് വയനാട്ടിലുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടൽ
മറുനാടൻ മലയാളി ബ്യൂറോ
കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിക്ക് സമീപം പുത്തുമലിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തി വലുതെന്ന് തന്നെ സൂചന. നിരവധി പേർ ഉരുൾപൊട്ടലിൽ പെട്ടിട്ടുണ്ടാകാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മണ്ണിന് അടിയിൽപെട്ടത് തേയില തൊഴിലാളികൾ താമസിക്കുന്ന എഴുപതോളം പാടികളാണ്. സമീപത്തുള്ള പള്ളിയും അമ്പലവും വാഹനങ്ങളും ഒലിച്ചുപോയതായി സ്ഥിരീകരിച്ചു. ഉരുൾപൊട്ടിയ വയനാട് പുത്തുമലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ കുറേപേരെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. നിലവിൽ അഞ്ച് കിലോമീറ്റർ നടന്നു മാത്രമേ പ്രദേശത്ത് എത്താൻ കഴിയുള്ളു എന്ന അവസ്ഥയാണ്. രക്ഷാ പ്രവർത്തകർ ഈ ദൂരം കാൽനടയായി പോയാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്. സൈന്യത്തിന്റെ ആദ്യ സംഘം ഈ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സൈന്യവും നടന്നാണ് ഈ പ്രദേശത്തേക്ക് എത്തുന്നത്. ഇവിടെ എത്ര ആളുകൾ കുടുങ്ങിയിട്ടുണ്ട് എന്നകാര്യം വ്യക്തമല്ല. രക്ഷപ്പെടുത്തിയ പത്ത് പേരിൽ ആർക്കും കാര്യമായ പരിക്കുകളില്ല.
മേപ്പാടിയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തി. ചീഫ് സെക്രട്ടറി, കര - വ്യോമസേനാ ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനം നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം നൽകി. ഇവിടെ നിന്നും പരിക്കേറ്റ പത്തുപേരെ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിനിടെ ഇവിടെ അപകട സാധ്യതയുള്ള പ്രദേശമായി കണ്ട് ആളുകളെ ഒഴിപ്പിച്ചിരുന്നു. മുൻപ് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലമായിരുന്നു ഇവിടെ. ഇവിടുത്തെ പാടികളിൽ താമസിച്ചിരുന്ന 200ഓളം ആളുകൾ സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ എത്തിയിട്ടുണ്ട്.
റോഡിലെ ഗതാഗത തടസം താൽക്കാലികമായി നീക്കി രക്ഷാപ്രവർത്തകർ പുത്തുമലയിൽ എത്തിയത് ആശ്വാസം പകരുന്ന വാർത്തയാണ്. നിരവധി പേർ താമസിക്കുന്ന സ്ഥലത്ത് പെട്ടെന്നാണ് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്തേയ്ക്ക് എത്തിച്ചേരാ ബുദ്ധിമുട്ടൂണ്ടായിരുന്നു. ഗതാഗതം പുനഃസ്ഥാപിച്ച് ഇവിടേക്ക് രക്ഷാപ്രവർത്തകർ ഇവിടെ എത്തിയിട്ടുണ്ട്. എത്തിചേരാൻ വലിയ തടസമുള്ള പുത്തുമലയിൽ പ്രദേശവാസികളാണ് അപകടത്തിന്റെ ദൃശ്യങ്ങൾ എടുത്തതെന്നാണ് വിവരം. കൂടുതൽ സൈന്യവും ദുരന്തനിവാരണ സേനയും സ്ഥലത്തേയ്ക്ക് പുറപ്പെട്ടി്ട്ടുണ്ട്.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിലേയ്ക്കാണ് വളരെ പെട്ടെന്ന് ഉരുൾപൊട്ടലുണ്ടായത്. വൈദ്യുതി ബന്ധവും ഇല്ലാതായി. ആളപായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ലെന്നും സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. പാടികളിൽ താമസിച്ചിരുന്ന 200ഓളം ആളുകൾ ഫോറസ്റ്റ് ഓഫീസിൽ എത്തിയിട്ടുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും വയനാട് കളക്ടർ അജിത്ത് കുമാർ പറഞ്ഞു. വയനാട്ടിലുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടലാണ് ഇവിടെയുണ്ടായതെന്നും കളക്ടർ സ്ഥിരീകരിച്ചു.
ആൾനാശം ഉണ്ടായിട്ടുണ്ടോയെന്നും അത് എത്രയാണെന്നും ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ നാട്ടുകാരാണ് പുറത്തു വിട്ടത്. പ്രദേശത്ത് ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണെന്ന് നാട്ടുകാർ അറിയിച്ചു. ജില്ലയിലേക്ക് നിയോഗിച്ച ദുരന്ത നിവാരണസേന എത്തിയത് ആശ്വാസം പകരുന്ന കാര്യമാണ്.
പ്രദേശത്ത് നിന്ന് പലരെയും കാണാതായതായി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം വയനാട് പ്രാദേശിക ഫേസ്ബുക്ക് പേജുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് കൃത്യമായ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഒരു അമ്പലവും പള്ളിയും നിന്ന പ്രദേശം ഒന്നാകെ ഒലിച്ചു പോയെന്നാണ് മനസ്സിലാവുന്നത്. ഈ പരിസരത്ത് നിന്നവരെല്ലാം ഒലിച്ചു പോയെന്നും പറയുന്നു. 16-ഓളം പേർ പുത്തുമലയിലെ രണ്ട് പാടികളിലായി കഴിയുന്നുണ്ടെന്നും ഇവരെ കുറിച്ച് ഒരു വിവരമില്ലെന്നും പ്രദേശത്തുള്ള ചിലർ നേരത്തെ അറിയിച്ചിരുന്നു. ഇതേക്കുറിച്ച് സ്ഥിരീകരിക്കേണ്ട അവസ്ഥയുണ്ട്. ഒരു അമ്പലം, പള്ളി, ഒരു ക്യാന്റീൻ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് മുകളിൽ ആകെ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി എന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് കൽപറ്റ എംഎൽഎ വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ മൂന്ന് ദിവസമായി ഈ മേഖലയിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ് അതിനാൽ പ്രദേശത്തെ ഭൂരിപക്ഷം പേരുടേയും ഫോണുകൾ സ്വിച്ച്ഡ് ഓഫാണ്. പ്രദേശത്തുള്ള ആരേയും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും എല്ലാവരുടേയും ഫോണുകൾ സ്വിച്ച്ഓഫായ അവസ്ഥയാണ്. അതേസമയം വയനാട് നീലഗിരിയിൽ റോഡിൽ വെള്ളം കയറി. കൽപ്പറ്റയിൽ ദേശീയ പാതയിൽ വെള്ളം കയറി. കബനീ നദി കരകവിഞ്ഞൊഴുകിയതിനാൽ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടർ തുറന്നിട്ടുണ്ട്. കാരാപ്പുഴ ഡാമിന്റെ ഷട്ടർ തുറക്കുമെന്ന് റിപോർട്ടുണ്ട്. 73 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ 4976 പേരെ മാറ്റിപ്പാർപ്പിച്ചു.
അപകടമേഖലകളിൽനിന്ന് ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ മൂന്നുപേരാണു വയനാട്ടിൽ മരിച്ചത്. വയനാട് മുട്ടിൽ പഴശികോളനിയിലെ സുമേഷ്, പ്രീനു എന്നിവർ ഉരുൾപൊട്ടലിൽ മരിച്ചു. പനമരത്ത് വീടൊഴിയുന്നതിനിടെ കാക്കത്തോട് കോളനിയിലെ മുത്തു കുഴഞ്ഞുവീണു മരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍