പ്രതിപക്ഷംപോലും പറഞ്ഞു 'റൈറ്റ് മാൻ ഇൻ ദ റോങ്ങ് പാർട്ടി'; രാഷ്ട്രത്തേക്കാളും പാർട്ടിയേക്കാളും ഒരിക്കലും വളരാൻ ശ്രമിക്കാത്ത നേതാവ്; ബാബറി മസ്ജിദിന്റെ തകർച്ചയിലും ഗുജാറാത്ത് കലാപത്തിലും ഖിന്നനായ ഏക ബിജെപി നേതാവ്; പൊഖ്റാൻ സ്ഫോടനത്തിന്റെയും കാർഗിൽ യുദ്ധവിജയത്തിന്റെയും ക്രെഡിറ്റ് ഒരിക്കലും അവകാശപ്പടാത്ത നേതാവ്; വാജ്പേയിയുടെ കാലത്തുനിന്ന് മോദിയുടെ കാലത്തേക്കുള്ള ദൂരം എത്ര വലുതായിരുന്നു?
കെ വി നിരഞ്ജൻ
ന്യൂഡൽഹി: ശരിയായ മനുഷ്യൻ ഒരു തെറ്റായ പാർട്ടിയിൽ! (ദ റൈറ്റ് മാൻ ഇൻ ദി റോങ്ങ് പാർട്ടി) വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന 99 മുതൽ 2004 വരെയുള്ള കാലത്ത് പ്രതിപക്ഷത്തിനുപോലും സ്ഥിരമായ പറയാനുള്ളത് അതായിരുന്നു. വാജ്പേയ് അല്ല പ്രശ്നം അവരുടെ പാർട്ടിയാണെന്ന്.ഇന്ദ്രപ്രസ്ഥത്തിൽ താമരപ്പൂകൃഷിക്ക് ഇറങ്ങിയ ആർഎസ്എസിനും നന്നായി അറിയാവുന്നതായിരുന്നു ഇക്കാര്യം. വാജ്പേയിയുടെ ജനപ്രീതി അവരും നന്നായി ഉപയോഗപ്പെടുത്തി.
പക്ഷേ ഒന്നു ചിന്തിച്ചുനോക്കൂ. വാജ്പേയിയുടെ ഭരണത്തിലൂടെയും മോദിയുടെ ഭരണത്തിലൂടെയും കടന്നുപോയതാണ് ഈ രാജ്യം. പക്ഷേ അന്ന് ഉരുണ്ടുകൂടിക്കൊണ്ടിരുന്ന അസഹിഷ്ണുതയും തീവ്രഹിന്ദുത്വവും പശുരാഷ്ട്രീയവുമൊക്കെ ഇന്ന് എവിടെയത്തിയെന്ന് നോക്കുക. എങ്ങനെ അക്രമാസക്തമായി എന്ന് നോക്കുക. വാജ്പേയി സ്വാത്വികമായ ഹിന്ദുത്വത്തിന്റെ പ്രതിനിധിയായിരുന്നെങ്കിൽ മോദി അക്രമാസക്തമായ ഹിന്ദുത്വത്തിന്റെ പ്രായോഗിക രാഷ്ട്രീയ രൂപമാണെന്ന് പറയാതെ വയ്യ. അനുഭവം അതാണ് പഠിപ്പിക്കുന്നത്.ഒ രുപക്ഷേ, ബാബറി മസ്ജിദിന്റെ തകർച്ചയിലും ഗുജാറാത്ത് കലാപത്തിലും ഖിന്നനായ ഏക ബിജെപി നേതാവ് വാജ്പേയി ആയിരിക്കാം.
തന്റെ ഭരണകാലത്തുനടന്ന ഗുജറാത്ത് കലാപത്തിലെ ദുഃഖം വാജ്പേയി പിന്നീട് പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അതേ ഗുജറാത്ത് കലാപം തന്നെ എങ്ങനെ അധികാരം പിടിക്കാമെന്നതിന് മോദിയടക്കമുള്ളവർക്ക് ടെസ്റ്റ് ഡോസായെന്നത് പിൽക്കാല ചരിത്രം.
അന്ന് മോദി ഒന്നുമായിരുന്നില്ലല്ലോ. ആർഎസഎസ് പ്രചാരകനായാണ് തുടങ്ങിയതെങ്കിലും വാജ്പേയിയുടെ സ്വാത്വിക ഹിന്ദുത്വം പിൽക്കാലത്ത് ആർഎസഎസിന് ദഹിച്ചിരുന്നില്ല.
പാർട്ടി താത്വികാചാര്യൻ ഗോവാന്ദാചാര്യ അക്കാര്യം തുറന്നു പറഞ്ഞത് വൻ വിവാദവുമായിരുന്നു. വാജ്പേയിയല്ല അദ്വാനിയാണ് സംഘത്തിന്റെ മുഖമെന്നതും വാജ്പേയി വെറുമൊരു മറയാണെന്നും ഗോവിന്ദാചാര്യ തുറന്നടിച്ചിരുന്നു. എന്നാൽ കാലം അദ്വാനിക്ക് എന്തായിരുന്നു കാത്തുവെച്ചിരുന്നതെന്നും പിൽക്കാല ചരിത്രം.
അദ്വാനി പതുക്കെ മോദിക്ക് വഴിമാറുന്നതും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രയോഗ ഗുണം കൊണ്ടാണ്. അദ്വാനി പറയുന്ന ആശയം അതിനേക്കാൾ ശക്തമായി ഒരാൾ പറയുകയും നടപ്പാക്കുകയും ചെയ്യുമ്പോൾ ആളുകൾ അയാൾക്കൊപ്പം നിൽക്കുമെന്ന ലളിതമായ ലോജിക്ക്.
പാർട്ടിക്കും രാഷ്ട്രത്തിനും അതീതനാണ് താൻ എന്ന ഇമേജ് ഒരിക്കലും കൊണ്ടുനടക്കാൻ വാജ്പേയി ഇഷ്ടപ്പെട്ടിട്ടില്ല. പൊഖ്റാൻ ആണവ പരീക്ഷണവും കാർഗിലിലെ തിരിച്ചടിയുമെല്ലാം ഇന്ത്യയുടെ വിജയത്തോടൊപ്പം വാജ്പേയിയുടെ കൂടി വിജയമായിരുന്നു.
ഇത്തരത്തിൽ ശക്തമായ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്ന തീരുമാനത്തിന് പുറകിൽ ദൃഢതയോടെ നിന്നത് വാജ്്പേയിയായിരുന്നു. ഇന്ത്യ എന്ന രീതിയിൽ പാക്കിസ്ഥാനെ തിരിച്ചടിച്ച് ദേശീയ വികാരം ആളിക്കത്തിക്കുന്നതിൽ വാജ്പേയി വഹിച്ച പങ്ക് വലുതാണ്. പക്ഷെ പ്രതിരോധത്തിൽ വീണ പിഴവും ജാഗ്രതയില്ലായ്മയുമാണ് 500ഓളം ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചതെന്ന മറുവാദവുമുണ്ട്. യുദ്ധാനന്തരം പാക്കിസ്ഥാന് മേൽ വിജയക്കൊടി പാറിച്ച വ്യക്തമായ വിജയമായിരുന്നെങ്കിലും ആ നുഴഞ്ഞു കയറ്റം അന്ന് പ്രതിരോധിക്കാനായില്ലെന്നത് വാജ്പേയി സർക്കാരിന്റെ വീഴ്ചയായാണ് പിൽക്കാലത്ത് പല രാഷ്ട്രീയ നിരീക്ഷകരും വായിച്ചത്.
കാർഗിൽ യുദ്ധാനന്തരമാണ് വാജ്പേയി ശക്തനായതും ജനങ്ങൾക്കിടയിൽ അങ്ങേയറ്റം സ്വീകാര്യനായതും. പാക്കിസ്ഥാനെ ലോക രാജ്യങ്ങൾ ഒറ്റപ്പെടുത്തുന്ന തരത്തിലേക്ക് വരെ വാജ്പേയിയുടെ തീരുമാനം എത്തിച്ചു. ജനങ്ങൾക്കിടയിൽ വാജ്പേയി സ്വീകാര്യനാവുന്നത് ബിജെപിയെ സ്വീകരിക്കൽ കൂടിയാവും എന്ന അപകടം മണത്ത് റൈറ്റ് മാൻ ഇൻ ദി റോങ്ങ് പാർട്ടി എന്നാണ്് പ്രതിയോഗികൾ അദ്ദേഹത്തിനെ വിശേഷിപ്പിച്ചത്. എന്നാൽ പാർട്ടിയുടെ മേൽ അധീശത്വം സ്ഥാപിച്ച് പാർട്ടിയേക്കാൾ വളരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നിലെന്തെങ്കിലും നന്മയുണ്ടെങ്കിൽ അത് എനിക്ക് ഈ പ്രസ്ഥാനത്തിൽ നിന്ന് ലഭിച്ചതാണെന്നും എന്നാൽ എന്നിലെ തിന്മയുടെ ഉത്തരവാദിത്വം എനിക്ക് മാത്രമാണെന്നുമായിരുന്നു ആ വിശേഷണത്തിന് വാജ്പേയി മറുപടി നൽകിയിരുന്നത്.
2004ലെ തിരഞ്ഞടെുപ്പിന് ശേഷം ബിജെപിയുടെ സ്വീകാര്യതയേക്കാൾ എത്രയോ മടങ്ങ് കൂടുതലായിരുന്നു വാജ്പേയിയുടെ സ്വീകാര്യത. 38 പോയിന്റായിരുന്നു അദ്ദേഹത്തിന്റെ റേറ്റിങ് പോയിന്റ്. ആ സമയം മോദിക്ക് ദേശീയതലത്തിൽ 3 പോയിന്റ് മാത്രമായിരുന്നു റേറ്റിങ്
ഒരുകാലത്തും പ്രതി്പക്ഷ ബഹുമാനം കൈവിടാത്ത നേതാവുകൂടിയായിരുന്നു അദ്ദേഹം. നെഹ്റുവും വാജ്പേയിയും പലപ്പോഴും പാർലമെന്റിൽ കൊമ്പുകോർത്തതെങ്കിലും ഇരുവരും കരുതലോടെ ആക്ഷേപ ശരമെയ്യാതെ പരസ്പരം ബഹുമാനിച്ചാണ് എന്നും സംസാരിച്ചത്. എത്രത്തോളം പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കാൻ ഒരു നേതാവിന് കഴിയമെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും. ഈ പ്രതിപക്ഷ ബഹുമാനവും നയതന്ത്ര മികവുമാണ് ഇന്ത്യ പാക്കിസ്ഥാൻ സൗഹൃദത്തിലേക്ക് 1999ൽ തുടക്കമിട്ട ലാഹോർ ബസ് പദ്ധതി വിഭാവനം ചെയ്യുന്നതിൽ വാജ്പേയിയെ എത്തിച്ചതും.
ഉത്തരേന്ത്യയെ മാത്രം കേന്ദ്രബിന്ദുവാക്കിയും പ്രാധാന്യം നൽകിക്കൊണ്ടുമുള്ള രാഷ്ട്രീയ നിലപാടായിരുന്നില്ല വാജ്പേയിയുടേത്. ദക്ഷിണേന്ത്യയിൽ ദശാബ്ദങ്ങളായി കീറാമുട്ടിയായിരുന്ന നദീജലതർത്തെ പ്രാധാന്യത്തോടെയും വേഗതയോടെയുമായിരുന്നു വാജ്പേയി പരിഹരിച്ചത്. കാവേരി, മുല്ലപ്പെരിയാൽ പ്രശ്നങ്ങൾ ചൂടുപിടിച്ചപ്പോൾ പ്രധാനമന്ത്രി വാജ്പേയി മുൻകൈ എടുത്ത് തമിഴ്നാട്, കർണാടക, കേരളസർക്കാർ പ്രതിനിധികളെ വിളിച്ചു കൂട്ടി ചർച്ചയ്ക്ക് വേദിയൊരുക്കി ശത്രുക്കളുടെപോലും പ്രശംസപിടിച്ചുപറ്റി.
വാജ്പേയിയുടെ ഭരണകാലം ഇന്ത്യയുടെ രാമരാജ്യ കാലമൊന്നും ആയിരുന്നില്ല. പരാതികളും പരിമിതികളും അഴിമതികളും സ്വജനപക്ഷപാതിത്വങ്ങളുമെല്ലാം എല്ലാകാലത്തെയുംപോലെ അന്നും ഉണ്ടായിരുന്നു.പക്ഷേ അസഹിഷ്ണുത കുറവായിരുന്നു.അഭിപ്രായ സ്വാതന്ത്ര്യം കൂടുതലായിരുന്നു.ഇന്നത്തെ ഭീതിയുടെ അർധ ഫാസിസ്റ്റ് കാലഘട്ടത്തിൽനിന്ന് നാം തിരിഞ്ഞുനോക്കുമ്പോഴാണ് വാജ്പേയിയുടെ പ്രാധാന്യം അറിയുക. ആ തിരിച്ചറിവ് രാജ്യം നേരിടുന്ന അപായത്തിന്റെ സൂചനകളുമാണത്.
Stories you may Like
- ഭക്ഷ്യസുരക്ഷ പരിശോധന, 14.41 ലക്ഷം രൂപ പിഴ ഈടാക്കി
- നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ ഹാഷ് വാല്യു മാറി?
- സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ഓർമ്മയാകുമ്പോൾ
- ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്ക് പുരസ്കാരം നൽകും: മന്ത്രി വീണാ ജോർജ്
- ടൊവിനോ ചിത്രം 'നടികർ തിലക'ത്തിന്റെ ഓഡിയോ റൈറ്റ് സ്വന്തമാക്കി തിങ്ക് മ്യൂസിക്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍