സ്വന്തം ശരീരം മുറിച്ചുനൽകി ദരിദ്രയുവതിയുടെ ജീവൻ രക്ഷിച്ച മിനി മാത്യുവിന് ഉണ്ടാക്കിയ മാനക്കേടിന് ആര് സമാധാനം പറയും? രമ്യയെന്ന യുവതിക്ക് ടീച്ചർ നൽകിയത് തന്റെ ഇടതുവൃക്കയെന്ന് വ്യക്തമാക്കി മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്; വൃക്ക നൽകിയില്ലെന്ന് പറഞ്ഞ് അപമാനിച്ചവരെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി പാറാമ്പുഴയിലെ കായികാധ്യാപിക
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വന്തം ശരീരം മുറിച്ചുനൽകി ഒരു ദരിദ്ര യുവതിയുടെ പ്രാണൻ രക്ഷിച്ച അദ്ധ്യാപികയെ കള്ളിയെന്നും തട്ടിപ്പുകാരിയെന്നും പറഞ്ഞ് അധിക്ഷേപിച്ചവർക്ക് മറുപടിയായി ടീച്ചറുടെ മെഡിക്കൽ റിപ്പോർട്ട് എത്തി. കൊട്ടാരക്കര സ്വദേശിനി രമ്യയ്ക്ക് വൃക്ക ദാനം ചെയ്ത കോട്ടയം പാറാമ്പുഴ ഹോളി ഫാമിലി സ്കൂളിലെ കായികാധ്യാപിക മിനി മാത്യു വൃക്ക നൽകിയിട്ടില്ലെന്നും തട്ടിപ്പു നടത്തിയതാണെന്നും ആക്ഷേപിച്ചവരുടെ കണ്ണുതുറപ്പിക്കുന്ന മെഡിക്കൽ ബോർഡിന്റെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മിനി മാത്യുവിന്റെ ഇടതുവൃക്ക നീക്കംചെയ്തതായി ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അവയവദാനം പ്രോത്സാഹിപ്പിക്കുന്ന നിരവധി വാർത്തകൾ അനുദിനം പുറത്തുവരുന്നതിനിടെയാണ് നല്ല മനസ്സോടെ ഒരു ദരിദ്ര യുവതിക്കായി വൃക്ക നൽകാൻ തയ്യാറാകുകയും ശസ്ത്രക്രിയക്ക് പോലും പണമില്ലാതെ വന്നപ്പോൾ സ്വന്തം നിലയിലും സുമനസ്സുകളുടെ സഹായം തേടിയും വൃക്കമാറ്റത്തിന് തുക സ്വരുക്കൂട്ടി വൃക്കദാനം നടത്തിയ ഒരു മനുഷ്യസ്നേഹിക്ക് അതിന്റെ പേരിൽ രണ്ടുവർഷത്തോളമായി മാനക്കേടും അധിക്ഷേപവും നേരിടേണ്ടിവന്നത്. വൃക്ക ദാനംചെയ്തിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ തന്നെ അപമാനിച്ചവരെ വെറുതെവിടില്ലെന്ന പ്രതിജ്ഞയുമായി രംഗത്തിറങ്ങുകയാണ് മിനി മാത്യു.
2014 നവംബറിലാണ് കൊട്ടാരക്കര മൈത്രീ നഗർ ചെറുവിള പുത്തൻപുരക്കൽ രമ്യയെന്ന ഇരുപത്തേഴുകാരിക്ക് മിനി ടീച്ചർ വൃക്കനൽകുന്നത്. ഇതിനു കാരണമായ സംഭവങ്ങൾ തുടങ്ങുന്നതാകട്ടെ 2014 ജൂലൈ 27 ന് ഏറണാകുളത്തു വച്ച് രമ്യയെ ആദ്യമായി ടീച്ചർ കാണുന്നതോടെയാണ്. വൈറ്റിലയിലെ ഒരു വെയിറ്റിങ് ഷെഡ്ഡിൽ മഴ നനഞ്ഞു പനിയും പിടിച്ചു വിറച്ചു നിൽക്കുന്ന മെലിഞ്ഞ പെൺകുട്ടി. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസിന് വിധേയയാവുകയായിരുന്നു രമ്യയപ്പോൾ. ഒരു പച്ചക്കറിക്കടയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണ് രമ്യയുടെ ഭർത്താവ് കലേഷ്. നേരത്തെ വൃക്ക ദാനം ചെയ്ത അച്ഛനും, അമ്മയും, രോഗിയായ സഹോദരനും അടങ്ങിയ കുടുംബം മകളുടെ രോഗത്തിന്റെ മുൻപിൽ പകച്ചു നിൽക്കുമ്പോഴാണ് ഒരു മാലാഖയെപ്പോലെ മിനി ടീച്ചർ എത്തുന്നത്.
ബന്ധുവായ ഒരു സ്ത്രീ വൃക്ക വാഗ്ദാനവുമായി എത്തിയിരുന്നു. ആ നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായി ഓപ്പറേഷന് തൊട്ട് മുൻപത്തെ പരിശോധനയിൽ അവർ ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ ആ പ്രതീക്ഷയും മങ്ങി വിഷമിച്ചിരിക്കുന്ന രമ്യയുടെ കുടുംബത്തിന്റെ കഥ കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ ഡേവിസ് ചിറമേൽ ആണ് മിനി ടീച്ചറോട് പറയുന്നതും. അവർ തമ്മിൽ എറണാകുളത്ത് കൂടിക്കാഴ്ച നടക്കുന്നതും. ഡേവിസ് അച്ചനെ കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിൽ നിറഞ്ഞപ്പോൾ സ്വന്തം ഇഷ്ടപ്രകാരം അച്ചനെ വിളിച്ച് കിഡ്നി നല്‍കാം എന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു മിനി ടീച്ചർ.
പക്ഷേ, സുമനസ്സുകളുടെ സഹായത്തോടെ എങ്ങനെ എങ്കിലും വൃക്ക നല്കി ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം സജീവമാക്കിയപ്പോൾ ആണ് ചികിത്സയ്ക്കും ഓപ്പറേഷനും പോലൂം ആ പെൺകുട്ടിക്ക് പണം ഇല്ലെന്ന് ടീച്ചർ തിരിച്ചറിയുന്നത്. സ്വന്തം കിടപ്പാടും പണയം വച്ച് ലോണെടുത്തുമാണ് പിന്നീട് ടീച്ചർ വൃക്ക നല്കുന്ന പെൺകുട്ടിയെ സഹായിക്കാൻ ഇറങ്ങിയത്. ഇതിനായി പതിനഞ്ചു ലക്ഷത്തോളം സ്വരൂപിക്കേണ്ടിയിരുന്നു. ഇതിന്റെ ഭാഗമായി മറുനാടൻ കുടുംബത്തിലെ വായനക്കാരിലൂടെ സ്വരൂപിച്ച മൂന്നുലക്ഷം രൂപയും നൽകിയിരുന്നു. അങ്ങനെയാണ് 2014 നവംബറിൽ ആ വൃക്ക ദാനം നടന്നത്.
പക്ഷേ, ശഌഘനീയമായ ആ മനുഷ്യസ്നേഹത്തിനെ അപകീർത്തിപ്പെടുത്താൻ ചിലർ കച്ചകെട്ടിയിറങ്ങിയതോടെ ടീച്ചർ ഒരു തട്ടിപ്പുകാരിയും കള്ളിയുമെല്ലാമായി ചിത്രീകരിക്കപ്പെടുകയായിരുന്നു. ടീച്ചർ വൃക്കദാനം നടത്തിയിട്ടില്ലെന്നും അതിന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്നും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മൂന്നുമാസം അവധി നേടിയത് അന്വേഷിക്കണമെന്നുമെല്ലാം പറഞ്ഞ് ടീച്ചർ ചെയ്ത നല്ലകാര്യത്തെ മോശമായി ചിത്രീകരിക്കുകയായിരുന്നു ചിലർ.
ടീച്ചർ വൃക്കദാനം നടത്തിയോ എന്നറിയാൻ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്താനം വെങ്ങിണിക്കൽ തങ്കമ്മ ഭാസി നൽകിയ പരാതി അന്വേഷിച്ചതിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം മെഡിക്കൽബോർഡ് പരിശോധന ഇപ്പോൾ നടന്നത്. ഇടതുവൃക്ക നൽകിയതായി മെഡിക്കൽ ബോർഡിന്റെ പരിശോധനയിലും മെഡിക്കൽ കോളേജിൽ നടത്തിയ സിടി സ്കാൻ പരിശോധനയിലും ബോധ്യപ്പെട്ടതായി കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് വ്യക്തമാക്കി.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽവച്ചാണ് അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നത്. എ്ന്നാൽ മിനിമാത്യു വൃക്കദാനം നടത്തിയിട്ടില്ലെന്നും 2007ൽ രമ്യയുടെ വൃക്ക തകരാറിലായപ്പോൾ അവരുടെ പിതാവിന്റെ വൃക്കയാണ് രമ്യ സ്വീകരിച്ചതെന്നും മിനി വ്യാജപ്രചരണം നടത്തുകയാണെന്നുമെല്ലാം പറഞ്ഞായിരുന്നു ടീച്ചറെ അപകീർത്തിപ്പെടുത്തുന്നതിന് ശ്രമം നടന്തന്. ചില സംഘടനകളും വ്യക്തികളും ഈ നാണംകെട്ട പ്രചരണത്തിനായി കച്ചകെട്ടി ഇറങ്ങുകയും ചെയ്തു. തനിക്കെതിരെ വ്യാജപ്രചരണം നടത്തിയവരെ വെറുതെവിടില്ലെന്ന് ടീച്ചർ വ്യക്തമാക്കി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് മിനി മാത്യുവിന്റെ തീരുമാനം.
ഒരു വൃക്കദാനത്തിൽ മാത്രമൊതുങ്ങുന്നതല്ല മിനി ടീച്ചറുടെ നന്മകൾ. ചെറുപ്പത്തിലെ ഭർത്താവ് ഉപേക്ഷിച്ചുപോയ, മൂന്ന് പെൺമക്കളുമായി താമസിച്ചിരുന്ന ഒരു സ്്്ത്രീയെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച കപടസദാചാരക്കാരെ നേരിട്ടും സമൂഹത്തിലെ അനീതികൾക്കെതിരെ ശക്തമായി പ്രതികരിച്ചും നീങ്ങുന്ന മിനി ടീച്ചർക്ക് അതുകൊണ്ടുതന്നെ നാട്ടിൽ ഏറെ ശത്രുക്കളുമുണ്ടായി. ഇതിന്റെ ഭാഗമായിരുന്നു ഇവർക്കെതിരായി ഉയർന്ന കപട പ്രചരണങ്ങൾ. ടീച്ചർ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുവീഴ്ത്തി അപായപ്പെടുത്താൻ നിരവധി തവണ ശ്രമങ്ങളുണ്ടായി.
സെൻസസിന് വേണ്ടി കണക്കെടുക്കാൻ പോയ സമയത്ത് അടച്ച് പൂട്ടപ്പെട്ട ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി രാഷ്ട്രപതിയുടെ അവാർഡ് വരെ വാങ്ങിയിട്ടുണ്ട് മിനി ടീച്ചർ. അങ്ങനെയുള്ള ഒരു യഥാർത്ഥ മനുഷ്യസ്നേഹിക്കെതിരെ വ്യാജപ്രചരണം നടത്തിയവർക്ക് മുഖമടച്ച് കിട്ടിയ അടിയായി മാറുകയാണ് ടീച്ചറുടെ അഗ്നിശുദ്ധി തെളിയിച്ച് പുറത്തുവരുന്ന മെഡിക്കൽ റിപ്പോർട്ട്.
കോട്ടയം ജൂനിയർ റെഡ്ക്രോസ് സൊസൈറ്റിയുടെ സെക്രട്ടറി കൂടിയായ മിനി ടീച്ചർ വർഷങ്ങളായി വിവിധ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് കോളനി നിവാസികളെ പുനരധിവസിപ്പിക്കുക, നിർദ്ധനരായ യുവതികളെ വിവാഹം കഴിപ്പിച്ചയക്കുക, സ്റ്റുഡന്റ് പൊലീസ് ഓഫീസറായി കുട്ടികളെ നേർ വഴി നടത്തുക എന്നിവ ടീച്ചറുടെ പ്രവർത്തന മേഖലകളിൽ ചിലത് മാത്രം. കിഡ്നി ദാനം ചെയ്യാനുള്ള മിനി ടീച്ചറുടെ തീരുമാനത്തിനും സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കും ഭർത്താവ് പി. ജെ. എബ്രഹാമും മക്കളായ കിരൺ, എലിസബത്ത്, ആൻസ് എന്നിവരും പൂർണ പിന്തുണയും നൽകുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍