മാധ്യമ പ്രവർത്തകനെ സാദചാര പൊലീസ് ചമഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ; കള്ളന്മാരുടെ ശല്യമുള്ള സ്ഥലത്ത് കണ്ടപ്പോൾ പേര് ചോദിക്കുകയാണുണ്ടായതെന്ന് നാട്ടുകാർ; അതിനു തയ്യാറാകാതെ തട്ടിക്കയറിയതാണ് പ്രശ്നത്തിന് കാരണമെന്ന് പഞ്ചായത്തംഗം; മാധ്യമം ദിനപത്രം കത്തിച്ച് നാട്ടുകാരുടെ പ്രതിഷേധം; പരാതി നൽകിയതിന് ശേഷം നിരന്തര ഭീഷണികൾ വരുന്നതായും അക്രമത്തിനിരയായ മാധ്യമപ്രവർത്തകൻ; നരിക്കുനിയിലെ ആൾക്കൂട്ട വിചാരണയിൽ വിവാദം തുടരുന്നു
ജാസിം മൊയ്തീൻ
കോഴിക്കോട്: നരിക്കുനിയിൽ മാധ്യമ പ്രവർത്തകനെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ വിവാദം തുടരുന്നു. വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് നാട്ടുകാരിൽ ഒരു വിഭാഗം പറയുമ്പോൾ, പരാതിയിൽ ഉറച്ചനിൽക്കയാണ് മാധ്യമം ദിനപ്പത്രത്തിലെ സീനിയർ റിപ്പോർട്ടറായ സി പി ബിനീഷ്. ഇക്കഴിഞ്ഞ ബുധനാഴാച്ച രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ നരിക്കുനി കാവുപൊയിൽ ഭാഗത്ത് നിന്നും സദാചാര പൊലീസുകാരുടെ അക്രമത്തിനിരയായെന്ന് കാണിച്ചാണ് ബിനീഷ് പരാതി നൽകിയത്. സംഭവത്തെ തുടർന്ന് അഞ്ച് യുവാക്കളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
രാത്രി 10 മണിയോടെയാണ് ഫോൺവിളിക്കാൻ വേണ്ടി വാഹനം നിർത്തിയ ബിനീഷിനോട് പേരും വിവരങ്ങളും ചോദിച്ച് നാട്ടുകാരെത്തിയത്. പ്രദേശത്ത് കുറെ ദിവസങ്ങളായി കള്ളന്മാരുടെ ശല്യമുണ്ടാകാറുണ്ടായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കാവലേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രാത്രിയിൽ ബിനീഷ് അവിടെ ചെന്നുപെട്ടത്. തുടർന്ന് അവർ ബിനീഷിനെ ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ മാധ്യമപ്രവർത്തകനെ മർദ്ദിച്ചിട്ടില്ലെന്നും രാത്രിയിൽ അപരിചിതനായ വ്യക്തിയെ കണ്ടപ്പോൾ അതുവഴി വന്ന നാട്ടുകാരിലൊരാൾ പേരു വിവരങ്ങൾ ചോദിക്കുക മാത്രമാണുണ്ടായതെന്നും നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാൽ പറഞ്ഞു. എന്നാൽ പേരോ മറ്റ് വിവരങ്ങളോ പറയാൻ തയ്യാറാകാതെ മാധ്യമപ്രവർത്തകൻ നാട്ടുകാരോട് തട്ടിക്കയറുകയാണുണ്ടായത്. സ്ഥിരമായി കള്ളന്മാരുടെ ശല്യമുള്ള പ്രദേശത്ത് അപരിചിതനായ ആളെ കണ്ടപ്പോൾ സ്വാഭാവികമായുണ്ടാകുന്ന സംശയം കാരണമാണ് പേര് ചോദിച്ചത്. ഇത് പറയാൻ തയ്യറാകാതെ നാട്ടുകാരോട് തട്ടിക്കയറുന്ന സമീപനമാണ് മാധ്യമപ്രവർത്തകനിൽ നിന്നുണ്ടായത്. അതിനെ തുടർന്ന് വാക്കുതർക്കമുണ്ടായെന്നെല്ലാതെ അദ്ദേഹത്തെ മർദ്ദിച്ചിട്ടില്ല. പ്രശ്നം നടക്കുമ്പോൾ സ്ഥലത്തെത്തിയ പൊതുപ്രവർത്തകനെന്ന നിലയിൽ പ്രശ്നം പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നും, ബിനീഷ് പറയുന്നതുപോലെ പ്രശ്നം വഷളാക്കാൻ ശ്രമിച്ചിട്ടില്ലെന്നും വേണുഗോപാൽ പറയുന്നു.
നരിക്കുനി സ്വദേശികളായ ചെറുകണ്ടിയിൽ അതുൽ (22), കാരുകുളങ്ങര അഖിൽ (26), കാരുകുളങ്ങര അനുരാജ് (24), കണ്ണിപ്പൊയിൽ പ്രശോഭ് (24), കാവുമ്പൊയിൽ ഗോകുൽദാസ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരൽ), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കൽ), 323 (ആയുധമില്ലാതെ പരിക്കേൽപ്പിക്കൽ) 506 (ഭീഷണിപ്പെടുത്തൽ), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങൾക്ക് കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്
എന്നാൽ ഈ പ്രശ്നത്തിന്റെ പേരിൽ നരിക്കുനി കാവുംപൊയിൽ പ്രദേശത്തെ യുവാക്കളെ വ്യാജകേസിൽ പെടുത്തുകയും അവർക്കെതിരെ വാർത്തകൾ നൽകി അപമാനിക്കുകയും ചെയ്തിരിക്കുകയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് നാട്ടുകാർ ബിനീഷ് ജോലി ചെയ്യുന്ന മാധ്യമം ദിനപ്പത്രത്തിന്റെ കോപ്പികൾ കത്തിച്ചു. നരിക്കുനി പഞ്ചായത്തിൽ മാധ്യമം ദിനപ്പത്രം ബഹിഷ്കരിക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
അതേ സമയം സംഭവത്തിന് ശേഷം തനിക്കെതിരെ നിരന്തരം ഭീഷണികൾ വരുന്നതായി സിപി ബിനീഷ് വ്യക്തമാക്കി. സുഹൃത്തുക്കളുടെ ഫോണിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. സംഭവം നടന്ന കാവുംപൊയിൽ പ്രദേശത്ത് കൂടി യാത്രചെയ്താൽ കാണിച്ചതരാമെന്നാണ് ഭീഷണിപ്പെടുത്തുന്നവർ പറയുന്നത്. നാട്ടുകാരിൽ ചിലർ പറയുന്നതുപോലെ പത്രക്കാരന്റെ ഇല്ലാത്ത അഹങ്കാരം കാണിക്കുകയോ മറുപടി പറയാതിരിക്കുകയോ ചെയ്തിട്ടില്ല. ആൾക്കൂട്ട ആക്രമണങ്ങൾ ഉത്തരേന്ത്യയിലാണെങ്കിലും ഇവിടെയാണെങ്കിലും എതിർക്കപ്പെടേണ്ടതുണ്ട്. അതിനാലാണ് നെഞ്ചുറപ്പോടെ അന്ന് പ്രശ്നങ്ങളെ നേരിട്ടത്. നാടിനെ അപമാനിച്ചെന്ന് പറഞ്ഞ് ആളുകൾക്കിടയിൽ പ്രാദേശിക വികാരമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. പരാതിയിൽ പറഞ്ഞ പഞ്ചായത്ത് അംഗം പ്രസ്ക്ലബ് പ്രസിഡണ്ടിനോട് സംസാരിച്ച് ഞാൻ മാധ്യമപ്രവർത്തകനാണെന്ന് ഉറപ്പിച്ചതാണ്. ഇപ്പോൾ മാധ്യമം ദിനപ്പത്രം കത്തിച്ച് പ്രതിഷേധിക്കുന്നതിന് പിന്നിൽ സംഘടിത താത്പര്യങ്ങളുണ്ട്. തന്നെ മർദ്ദിച്ച സംഭവം വാർത്തയാക്കിയതിനാണ് മാധ്യമം ദിനപ്പത്രം കത്തിക്കുന്നതെങ്കിൽ ഇതേ വാർത്ത പ്രസിദ്ധീകരിച്ച മറ്റുപത്രങ്ങൾ കത്തിക്കരുത്. അവർ സത്യത്തിനൊപ്പം നിന്നവരാണ്. ഭീഷണികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിപി ബിനീഷ് പറഞ്ഞു.
സിപി ബിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.
ആൾക്കൂട്ട ആക്രമണത്തിൽ ആശ്വാസവാക്കുകൾക്കൊപ്പം ഭീഷണി സ്വരങ്ങളും കുറവല്ല. ഐക്യദാർഡ്യവും ആശ്വാസവാക്കുകളും നേരിട്ടാണ് കിട്ടുന്നതെങ്കിൽ ഭീഷണികൾ സുഹൃത്തുക്കളുടെ ഫോണിലേക്കാണ്. എല്ലാം ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒരു വിഭാഗം ആൾക്കൂട്ടം അഴിഞ്ഞാടിയ കാവുംപൊയിൽ പ്രദേശത്ത് കൂടി ഇനി പോയാൽ കാണിച്ചു തരാം എന്നാണ് ഭീഷണി. ഇത് ഏതെങ്കിലും വ്യക്തിയുടെ ഒറ്റപ്പെട്ട പ്രതികരണമല്ല. ചിലർ ചേർന്നിരുന്ന് തീരുമാനിച്ചതാണ്. വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. എന്റെ ജാതകവും ജാതിയും നിലപാടുകളും തിരയുന്ന തിരക്കിലാണ് ചിലർ. നിലപാട് ഒന്നേയുള്ളൂ , നേരിന്റെ പക്ഷത്ത് നിൽക്കൽ . ചെയ്തത് തെറ്റായിപ്പോയെന്നായിരുന്നു ഈ സംഭവത്തിൽ നരിക്കുനിയിലെ ചില പ്രമുഖർ എന്നോട് പ്രതികരിച്ചത്. എന്നാൽ, ഞാൻ പത്രക്കാരന്റെ അഹങ്കാരം കാണിച്ചെന്നും കാര്യങ്ങൾക്ക് മറുപടി പറഞ്ഞില്ലെന്നുമാണ് പ്രാദേശികമായി ഒരു വിഭാഗത്തിന്റെ പ്രചാരണം. സുഹൃത്തേ പത്രക്കാരന് എന്തിന് അഹങ്കരിക്കണം? ഒരു കിലോ അരിക്ക് നിങ്ങൾ കൊടുക്കുന്ന അതേ പൈസ ഞാനും കൊടുക്കണം. നിങ്ങൾ സിനിമകളിൽ കണ്ടവരല്ല ഞങ്ങൾ. റിപ്പോർട്ടർക്കെന്താ കൊമ്പുണ്ടോ എന്ന് ആ രാത്രിയിൽ സംഭവത്തിന്റെ തുടക്കം മുതൽ ചിലർ ആക്രോശിക്കുന്നത് കേട്ടിരുന്നു. അഹങ്കാരമല്ല തല്ലിക്കൊന്നാലും നാളെ മറ്റൊരാൾക്ക് ഇത് സംഭവിക്കരുതെന്ന ആഗ്രഹം മാത്രമായിരുന്നു. അതാണ് നെഞ്ചുറപ്പോടെ നിന്നത്. ആൾക്കൂട്ട മനഃശാസ്ത്രം ശരിക്കും പഠിച്ചിട്ടുണ്ട്. വണ്ടിയുടെ താക്കോൽ ആരോ ഊരിക്കൊണ്ടുപോയിരുന്നു. ( സ്കൂട്ടറിന്റെ സൈഡിലും ഫ്രന്റിലും കല്ല് കൊണ്ട് വരച്ച് വൃത്തികേടാക്കിയത് ഇന്നലെ രാവിലെയാണ് കണ്ടത്). പൊലീസ് വന്നതിന് ശേഷം മാത്രമാണ് ഞാൻ മാധ്യമം റിപ്പോർട്ടറാണെന്ന് വെളിപ്പെടുത്തിയതെന്ന പച്ചക്കള്ളവും ചിലർ പ്രചരിക്കുന്നു. ഒന്നാം പ്രതിയോട് തുടക്കത്തിൽ തന്നെ ഇക്കാര്യങ്ങളെല്ലാം 'ഉണർത്തിച്ച'താണ്. 10.25 ന് പഞ്ചായത്തംഗം വേണുഗോപാൽ പ്രസ് ക്ലബ് പ്രസിഡണ്ടിനോട് സംസാരിച്ചതുമാണ്. ഒത്തുതീർപ്പിനായി വിളിക്കുമ്പോൾ ഞാൻ മുത്തായിരുന്നു. ഇപ്പോൾ ഭീകരനായി. ഏതോ ഓവർകോട്ടിട്ട ഒരാൾ വണ്ടിയിൽ പോകുന്നതും അയാൾ കള്ളനാണെന്നും എന്നെപ്പോലെയാണെന്നുമുള്ള പ്രചാരണവുമുണ്ട്. നാടിനെ അപമാനിച്ചെന്നും പറയുന്നു. എളുപ്പം ചെലവാകുന്ന വികാരമാണല്ലോ അത്. നിങ്ങളോട് ഇതുപോലെ കാണിച്ച് അവർ നാടിനെ അപമാനിച്ചെന്നാണ് നാട്ടുകാരിൽ ചിലർ അറിയിക്കുന്നത്. ഇതേ സംഭവം മറ്റൊരാൾക്ക് എന്റെ നാട്ടിൽ നേരിട്ടാൽ ഞാൻ അയാൾക്കൊപ്പം നിൽക്കും. ആൾക്കൂട്ട വിചാരണകളുടെ ഉത്തരേന്ത്യൻ ഹാങ്ങ് ഓവർ നമ്മുടെ നാട്ടിലും ആവർത്തിക്കാൻ പാടില്ല. നാളെ ആർക്കും ഇത് സംഭവിക്കാതിരിക്കട്ടെ. ഭീഷണിയെ ഗൗരവത്തിലെടുത്തിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്റെ പേര് പരാതിയിലുണ്ടായിരുന്നു. പ്രത്യേകം പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷാനിർഭരമാണ്. കേസും കോടതിയുമായതിനാൽ കൂടുതലൊന്നും പറയുന്നില്ല. അതിനിടയ്ക്ക് 'മാധ്യമം' പത്രം കത്തിക്കുന്നതിനും തുടക്കം കുറിച്ചിട്ടുണ്ട്. നാട്ടുകാർ എന്ന് പറയുന്ന ഒരു വിഭാഗത്തിന്റെ രാഷ്ട്രീയം തെളിഞ്ഞു വരുന്നതിന്റെ ലക്ഷണമാണിത്. കള്ള വാർത്ത കൊടുത്തു എന്നാരോപിച്ചാണ് പഴയ മാധ്യമം അടക്കം എടുത്ത് കത്തിക്കുന്നത്. മാധ്യമത്തിലുള്ളതിനേക്കാൾ മറ്റ് പത്രങ്ങൾ വാർത്ത കൊടുത്തിട്ടുണ്ട്. അവരൊന്നും കള്ള വാർത്ത കൊടുക്കുന്നവരല്ല. ദേശാഭിമാനി, മനോരമ, മാതൃഭൂമി, കൗമുദി, ജനയുഗം, ചന്ദ്രിക, ദീപിക, മംഗളം, സുപ്രഭാതം, സിറാജ്, ജന്മഭൂമി, വീക്ഷണം, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദു തുടങ്ങിയ പ്രമുഖ പത്രങ്ങളും കത്തിക്കരുതെന്ന് ഒരപേക്ഷയുണ്ട്. സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത് ഉറച്ചു നിന്നവരാണീ മാധ്യങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്