മെഡിക്കൽ പ്രവേശനത്തിന് ഇന്ത്യയിൽ ഒറ്റപരീക്ഷ ; കുട്ടികൾക്ക് നേട്ടം ഉണ്ടാക്കുന്ന നീക്കം അട്ടിമറിക്കാൻ സ്വാശ്രയ മാനേജ്മെന്റുകൾ രംഗത്തെത്തി ; ഭരണഘടനലംഘനമെന്ന വാദം ഉയർത്തി കോടതിയിൽ പോകും
മറുനാടൻ മലയാളി ബ്യൂറോ
മെഡിക്കൽ പ്രവേശനം എന്നും കേരളത്തിന് കീറാമുട്ടിയാണ്. ഓരോ അധ്യയനവർഷം ആരംഭിക്കുമ്പോൾ തന്നെ ഈ പ്രശ്നം മുൻകാലപ്രാബല്യത്തോടെ പൊങ്ങിവരും. സർക്കാർ നടത്തുന്ന പരീക്ഷ കൂടാതെ കേരളത്തിന്റെ തെക്ക് മുതൽ വടക്കേ അറ്റം വരെയുള്ള സ്വകാര്യ മാനേജ്മെന്റുകൾ നടത്തുന്ന പ്രവേശനപരീക്ഷയിലൂടെ സീറ്റ് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും നെട്ടോട്ടമാണ്. ഏകീകൃത പ്രവേശന പരീക്ഷ എന്ന ആശയം വിദ്യാർത്ഥികൾക്ക് ഏറ്റവും ഗുണകരവും സ്വാശ്രയസ്ഥാപനങ്ങൾക്ക് തിരിച്ചടിയുമാകുമ്പോൾ, വിദ്യാർത്ഥികളുടെ ഗുണം ലക്ഷ്യമാക്കി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ കടക്കാൻ ഏറെ കടമ്പകൾ ഉണ്ടെന്നുള്ളതാണ് യാഥാർഥ്യം. മുമ്പ് കേന്ദ്ര-ഏകീകൃത പ്രവേശനപരീക്ഷ അനുവദിച്ചെങ്കിലും അത് കുളമായ അനുഭവമുള്ളതുകൊണ്ട് വളരെ സൂക്ഷിച്ചേ ഇക്കാര്യത്തിൽ ഭേദഗതി വരുത്താൻ കഴിയൂ. കൂടാതെ വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ ചുമതലയാണെന്നുള്ള തടസവാദമുള്ളതിനാൽ സ്വാശ്രയ മാനേജ്മെന്റുകൾ ഭരണഘടനാ ലംഘനത്തിന്റെ പേരിൽ കോടതിയിൽ പോകുമെന്നുള്ളത് ഉറപ്പാണ്.
ആകെയുള്ള 557 മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ ഒറ്റപൂളായി പരിഗണിച്ച് പ്രവേശനം നടത്തുക എന്നതാണ് കേന്ദ്രീകൃത പ്രവേശന പരീക്ഷ കൊണ്ട് ലക്ഷ്യമാകുന്നത്. അങ്ങനെ നടത്തിയാൽ ഏറ്റവും അധികം പ്രയോജനം ലഭിക്കുന്നതും വിദ്യാർത്ഥികൾക്കാണ്. കേന്ദ്രീകൃത പ്രവേശന പരീക്ഷ ആയതിനാൽ മറ്റു സംസ്ഥാനങ്ങളിലെ മെഡിക്കൽ സീറ്റുകളിലേക്കും പ്രവേശനം നേടാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു. എന്നാൽ അഖിലേന്ത്യാ പ്രവേശനപരീക്ഷ വരുന്നതിലൂടെ ഏറ്റവുമധികം തിരിച്ചടിയുണ്ടാകുന്നത് സ്വാശ്രയ മാനേജ്മെന്റുകൾക്കാണ്. സ്വാശ്രയ സ്ഥാപനങ്ങളിൽ ഒരു സീറ്റിന് 80ലക്ഷം മുതൽ ഒന്നരക്കോടി രൂപവരയാണ് വാങ്ങുന്നത്. പഴുതുകളില്ലാതെ ഇത് നടപ്പാക്കാൻ സാധിച്ചാൽ സ്വാശ്രയ മാനേജ്മെന്റുകളുടെ പകൽക്കൊള്ളയ്ക്ക് അറുതിയാവുകയും ചെയ്യും. മെഡിക്കൽ പി.ജി. സീറ്റിന് ഒരു കോടി മുതൽ മുകളിലോട്ടാണ് സ്വാശ്രയ സ്ഥാപനങ്ങൾ ഈടാക്കുന്നത്. വാർധ എം.ജി ഇൻസ്റ്റിറ്റ്യൂട്ട്, ജിപ്മെർ പുതുച്ചേരി,എ. എഫ്. എം.സി പുണെ,എയിംസ്, സി. എം.സി വെല്ലൂർ,കോമെഡ് കെ, സെന്റ് ജോൺസ് ബാംഗ്ലൂർ,ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, സി. എം. സി ലുധിയാന,അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ പ്രവേശന പരീക്ഷാകേന്ദ്രങ്ങൾ കേരളത്തിലുണ്ട്.
എം.ബി.ബി.എസ്, ബി.ഡി.എസ്, എം.ഡി, എം.എസ്, ഡിപ്ളോമ തുടങ്ങി 62 വിഭാഗങ്ങളിലാണ് സർക്കാർ സീറ്റുകൾക്കൊപ്പം സ്വാശ്രയ സ്ഥാപനങ്ങളും പ്രവേശന പരീക്ഷ നടത്തുന്നത്. ഈ കോഴ്സുകളിലേക്കുള്ള സർക്കാർ-സ്വാശ്രയ സീറ്റുകളിലെ പ്രവേശനത്തിന് പന്ത്രണ്ടിലധികം പരീക്ഷകളാണ് വിദ്യാർത്ഥികൾ എഴുതുന്നുത്. ഏകീകൃത പ്രവേശനപരീക്ഷയിലൂടെ വിദ്യാർത്ഥികളുടെ ഈ നെട്ടോട്ടം ഇല്ലാതാകും എന്നതാണ് വലിയ നേട്ടങ്ങളിലൊന്ന്. കേരളത്തിൽ സർക്കാർ-സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷ സാധാരണഗതിയിൽ ഏപ്രിൽ-മെയ് മാസങ്ങളിലാണ് നടത്തുക. പ്രവേശനപരീക്ഷഫലം മെയ് അവസാനവും ജൂൺ ആദ്യആഴ്ചകളിലുമാണ് പ്രസിദ്ധീകരിക്കുക. പിന്നെ ഓപ്ഷൻ ക്രമീകരണവും കൗൺസിലിംഗുമടക്കമുള്ള കടമ്പകൾ കടന്ന് പ്രവേശനം നേടുമ്പോഴേക്കും ഒക്ടോബർ നവംബർ മാസമാകും. എന്നാൽ അഖിലേന്ത്യ പ്രവേശന പരീക്ഷ നടപ്പിലാക്കിയാൽ നവംബർ-ഡിസംബർ മാസങ്ങളിൽ പ്രവേശന പരീക്ഷ നടത്താനാകുകയും ജൂണിൽ തന്നെ പ്രവേശനനടപടികൾ പൂർത്തിയാക്കാനും സാധിക്കും. അഖിലേന്ത്യപ്രവേശന പരീക്ഷ എഴുതിയവരെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയപ്പോൾ കോമെഡ്-കെ, സെന്റ് ജോൺസ്്, സി.എം.സി വെല്ലൂർ എന്നിവടങ്ങളിലെ സ്വാശ്രയ പ്രവേശന പരീക്ഷ എഴുതിയവരെയാണ് മാനേജ്മെന്റുകൾ പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴു സ്വാശ്രയ കോളേജുകൾക്ക് മൂന്നൂറ് മെറിറ്റ സീറ്റുകളാണ് ലഭിച്ചത്.
അഖിലേന്ത്യ പരീക്ഷയ്ക്കെതിരെ സ്വാശ്രയ കോളേജുകൾ വാളെടുക്കുന്നതിന്റെ പ്രധാന കാരണം കോടികളുടെ വിദ്യാഭ്യാസ കച്ചവടത്തിന് മൂക്കുകയർ വീഴും എന്ന തിരിച്ചറിവാണ്. ക്ലിനിക്കൽ, നോൺ ക്ലിനിക്കൽ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 700 പി.ജി. സീറ്റുകളുണ്ട്. റേഡിയോളജി, അനസ്തീഷ്യ എന്നിവയ്ക്ക് രണ്ടരക്കോടി വരെയാണ് സീറ്റിന് വാങ്ങുന്നത്. സംസ്ഥാന എൻട്രൻസ് യോഗ്യതയില്ലെങ്കിലും മാനേജ്മെന്റുകൾ നടത്തുന്ന തട്ടിക്കൂട്ട് പരീക്ഷ എഴുതി പണം കൊടുത്ത് പ്രവേശനം ഉറപ്പാക്കാം. അഖിലേന്ത്യ പരീക്ഷ പ്രാബല്യത്തിൽ വന്നാൽ ഈ പ്രവേശനപരീക്ഷയിൽ വിജയിച്ചാൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. കൂടാതെ സർവീസിലുള്ള ഡോക്ടർമാർക്ക് സർവീസ് ക്വാട്ട അനുവദിക്കുന്നതും നിർത്തലാകും. എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള അഖിലേന്ത്യ മെറിറ്റ് ലിസ്റ്റ് സ്വാശ്രയ മെഡിക്കൽ കോളേജുകൾ അട്ടമറിക്കുന്നുവെന്ന പരാതിയിൽ കോളേജുകളുടെ പ്രവേശന ീക്കം ജയിംസ് കമ്മിറ്റി വിലക്കിയിരുന്നു. മെറിറ്റ് ലിസ്റ്റിനെ അവഗണിച്ച് പ്രവേശനം നൽകാനുള്ള നീക്കം ആയിരുന്നു സ്വാശ്രയസ്ഥാപനങ്ങളുടേത്. എന്നാൽ ഇതിനെതിരെ സ്വാശ്രയ സ്ഥാപനങ്ങൾ കോടതിയെ സമീപിക്കുകയും ചെയ്തു.
പത്ത് ശതമാനം സീറ്റുകളാണ് അഖിലേന്ത്യ ക്വാട്ട പ്രകാരം നികത്തേണ്ടത്. ഓൾ ഇന്ത്യ പ്രീമെഡിക്കൽ എൻട്രൻസ് ടെസ്റ്റി (എ.ഐ.പി.എം ടി.) ന്റെ റാങ്ക് ലിസ്റ്റിൽ നിന്നാണ് ഈ സീറ്റുകളിൽ പ്രവേശനം നടത്തേണ്ടത്. ഈ ലിസ്റ്റ് അവഗണിച്ച് പ്രവേശനം നടത്താനുള്ള നീക്കത്തിനാണ് ജയിംസ് കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയത്. മൂന്നു കോളേജുകളാണ് ഇപ്പോൾ ജയിംസ് കമ്മിറ്റി നടപടിക്കെതിരെ രംഗത്ത് വന്നത്. ഈ വർഷം ഒക്ടോബർ ആയിട്ടും എം.ബി.ബി.എസ് പ്രവേശനം പൂർത്തിയാക്കിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനു പരിഹാരമെന്ന നിലയിൽ അഖിലേന്ത്യ പ്രവേശനപരീക്ഷ നടപ്പിലാക്കുമ്പോൾ പ്രധാനമായും അഭിമുഖീകരിക്കാൻ പോകുന്ന വിഷയങ്ങൾ ഇവയാണ്.
അടുത്ത വർഷത്തേക്കുള്ള എൻട്രൻസ് വിജ്ഞാപനം സർക്കാരിന്റെ അനുമതിയോടെ എൻട്രൻസ് കമ്മീഷണർ പുറപ്പെടുവിച്ച സാഹചര്യത്തിൽ അത് റദ്ദ് ചെയ്യാൻ മന്ത്രിസഭയുടെ അനുമതി വേണം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ 2013ൽ കൊണ്ടുവന്ന ഏകീകൃത പ്രവേശനപരീക്ഷ നിയമസാധുത ഇല്ലാതിരിന്നതിനെ തുടർന്ന് സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു. പ്രവേശന പരീക്ഷ നടത്താനുള്ള സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യ കോളേജുകളുടെയും അധികാരം കവർന്ന് കൗൺസിലിന് പൊതുപ്രവേശന പരീക്ഷ നടത്താനാവില്ലെന്നായിരുന്നു കോടതി വിധി. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പ് വരുത്തുകയാണ് മെഡിക്കൽ കൗൺസിലിന്റെ ചുമതലയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരുകളും രാജ്യമെമ്പാടുമുള്ള സ്വാശ്രയ കോളേജുകളും നൽകിയ 115 ഹർജികളാണ് അന്ന് സുപ്രീംകോടതി പരിഗണിച്ചത്. പൊതുപ്രവേശന പരീക്ഷ നടപ്പാക്കിയാൽ സംവരണം താളം തെറ്റുമെന്ന് തമിഴ്നാടും മറ്റും വാദിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് അൽത്തമാസ് കബീറിന്റെ ബെഞ്ച് കൗൺസിലിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്.1956ലെ മെഡിക്കൽ കൗൺസിൽ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രസർക്കാരിന് നൽകിയ ശുപാർശയിൽ പറയുന്നു. സെക്ഷൻ 32 പ്രകാരം എം.സി.ഐ നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ പാർലമെന്റിന് അധികാരമുണ്ട്. 2013ലെ ഈ സാഹചര്യത്തിൽ മെഡിക്കൽ കൗൺസിൽ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് നടപടിക്രമങ്ങൾ തുടങ്ങേണ്ടതുണ്ട്. മെഡിക്കൽ കൗൺസിൽ ചട്ടത്തിലെ 32ാം വകുപ്പ് ഭേദഗതി ചെയ്യണം. സുപ്രീംകോടതിയുടെ ഉത്തരവോ നിർദ്ദേശമോ ഇല്ലെങ്കിൽ സംസ്ഥാനത്തിന് സ്വന്തം എൻട്രൻസുമായി മുന്നോട്ടുപോകാം. കൂടാതെ ന്യൂനപക്ഷ പദവി ,സംവരണം എന്നീ വിഷയങ്ങളിൽ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ അഖിലേന്ത്യ പ്രവേശന പരീക്ഷ വീണ്ടും അബദ്ധമാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്