മാസ്ക് ഇടാത്തതിന് വനിതാ പൊലീസ് ഫൈനടിച്ചതിൽ കുട്ടിസഖാക്കന്മാർക്ക് പകയും വാശിയും; പാവം പൊലീസുകാരിയെ കുടുക്കാൻ വീടുകളിൽ സമരം നടത്തി സിപിഎം; ഗൂണ്ടായിസവും, നിയമലംഘനവും തുറന്നുകാട്ടിയ പൊലീസുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സമരവും; തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ വിവാദം കത്തിക്കയറുന്നു
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ലോക്ഡൗൺ കാലം തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തുകാർക്ക് സമരകാലം കൂടിയായിരിക്കുന്നു. വീടുകളാണ് സമരാങ്കണമാക്കുന്നതെന്ന് മാത്രം. പഞ്ചായത്തിലെ സഖാക്കന്മാർ കോവിഡ് പ്രോ'ട്ടക്കോൾ തെറ്റിച്ചപ്പോൾ വനിതാ പൊലീസ് ഉദ്യോഗസ്ഥ അതുചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വനിതാ പൊലീസിനോട് മാത്രമല്ല എസ്ഐയോടും കുട്ടിസഖാക്കന്മാർ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർഭരണത്തിന്റെ അഹങ്കാരമാണ് സഖാക്കൾക്ക് എന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റുപറയാനാവുമോ എന്നാണ് തൃശൂർക്കാർ ചോദിക്കുന്നത്. ്. എസ് ഐ അടക്കമുള്ള പൊലീസുകാരോട് ഗുണ്ടായിസം കാണിച്ചും വെല്ലുവിളിച്ചും എൽ ഡി എഫ് മെമ്പർമാർ പൂണ്ടുവിളയാടുന്നതിന്റെ വീഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്്. കാക്കിക്കുള്ളിലെ കോൺഗ്രസുകാരിയുടെ ദുർഭരണത്തിന്റെ വീഡിയോ എന്ന് അധിക്ഷേപിച്ച് ക്യാപ്സൂൾ കൂടി ഇറക്കിയതോടെ തുടർഭരണത്തിന്റെ അഹന്തയാണ് ഇടത് പഞ്ചായത്ത് മെമ്പർമാർക്ക് എന്ന ആക്ഷേപം പ്രബലമാണ്. ഇടതുമെമ്പർമാർ പൊലീസിനെ ഭീഷണിപ്പെടുത്തുന്നതും ഗൂണ്ടായിസം കാട്ടുന്നതും വീഡിയോയിലൂടെ നാട്ടുകാർ മാത്രമല്ല, സോഷ്യൽ മീഡിയ വഴി മലയാളികളെല്ലാം കണ്ടു. ഇതിന് പുറമേ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മേൽ സമ്മർദ്ദം ചെലുത്തി കേസ് പിൻവലിപ്പിക്കാൻ ലോക്കൽ സെക്രട്ടി പരിശ്രമിക്കുന്നതിന്റെ ഫോൺ കോൾ ലീക്കായതോടെ സഖാക്കൾക്ക് കലിയായി. പൊലീസുകാരിക്കതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം വീടുകളിൽ സമരവും നടത്തി.
ഇതിന് ബദലായി നീതിക്കൊപ്പം എന്ന ഹാഷ് ടാഗുമായി യൂത്ത് കോൺഗ്രസ് തിങ്കളാഴ്ച നടത്തിയ നേരിനൊപ്പം പ്രതിഷേധ ജ്വാല എന്ന തിരിതെളിക്കൽ സമരം സംഘടിപ്പിച്ചു. സിപിഎം ഗൂണ്ടായിസവും, നിയമലംഘനവും പൊതുജനത്തിന് മുന്നിൽ തുറന്നുകാട്ടിയ വനിതാ പൊലീസുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് മറ്റത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരി തെളിയിച്ച് പ്രതിഷേധിച്ചത്.
വിവാദത്തിന് കാരണമായ സംഭവവും വീഡിയോയും
കുറച്ച് അഹങ്കാരാണാട്ടാ..കൂടുതൽ അഹങ്കരിക്കരുത്...എന്ന് എസ്ഐ പറയുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഇടതു മെമ്പർമാർ കൈചൂണ്ടി അടുക്കുന്നതും എസ്ഐയെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയർക്ക് സഞ്ചരിക്കാനുള്ള വാഹനത്തിൽ പോകുമ്പോൾ പൊലീസ് പരിശോധിച്ചതാണ് ഇടതുമെമ്പർമാരെ ചൊടിപ്പിച്ചത്. ഇവർ പൊലീസിന് നേരേ പ്രതിഷേധിച്ച് ബഹളം വക്കുകയായിരുന്നു. എ ഇ ഇല്ലാതെ അദ്ദേഹത്തിന്റെ ഉപയോഗത്തിന് പഞ്ചായത്ത് കരാർ എടുത്തിരിക്കുന്ന വാഹനത്തിൽ പോയത് എങ്ങോട്ട് എന്ന് എസ് ഐ പ്രസിഡന്റിനോട് വിളിച്ച് ചോദിച്ചതും ഈ മെമ്പർക്ക് ഇഷ്ടപ്പെട്ടില്ല. എസ് ഐയെ വെല്ലുവിളിച്ചാണ് ഈ മെമ്പർ അവിടെ നിന്ന് പോയത്. തുടർന്ന് എൽ ഡി എഫി ന്റെ യുവ മെമ്പർമാർ ഹെൽമറ്റ് വക്കാതെ ഓവർ സ്പീഡിൽ പൊലീസുകാരെ വെല്ലുവിളിക്കുന്ന രീതിയിൽ കോടാലി സെന്ററിലൂടെ പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോയി.
ഈ പാച്ചിലിനിടെ, ഒരു മെമ്പറെ തടഞ്ഞ് നിർത്തി പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം, എൽ ഡി എഫ് അംഗങ്ങളും പ്രവർത്തകരും കൂട്ടം കൂടി പൊലീസുകാരുടെ അടുത്തേക്ക് വന്നു. മെമ്പറെ 'നീ' എന്ന് വിളിച്ചു എന്ന കാരണം പറഞ്ഞയിരുന്നു ബഹളം.
മെമ്പറാണെന്ന് അറിഞ്ഞിരുന്നില്ല എന്ന് പൊലീസ് മറുപടി പറഞ്ഞെങ്കിലും മനഃപൂർവ്വം മുൻ വൈരാഗ്യത്തോടെ പ്രശ്നങ്ങൾ വഷളാക്കുകയായിരുന്നു. മുമ്പ് മാസ്ക് ഇല്ലാത്തതിന്റെ പേരിൽ ഒരു തവണ സെക്ട്രൽ മജിസ്ട്രേറ്റും ഈ പൊലീസുകാരുടെ കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസും ചേർന്ന് ഒരു മെമ്പറെ കൊണ്ട് ഫൈൻ അടപ്പിച്ചിരുന്നു. അതിന്റെ ദേഷ്യം കൂടി തീർക്കാനാണ് മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കാൻ നിജിൽ എന്ന ഇടതുപ്രവർത്തകൻ ശ്രമിച്ചത്.
കൂട്ടം കൂടിയതിന് കേസ് എടുക്കണം എന്ന് ജനങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് രംഗം പന്തിയല്ല എന്ന് കണ്ട് എൽഡിഎഫ് പ്രവർത്തകർ പിരിഞ്ഞ് പോയത്. നിജിൽ,അഭിലാഷ്, ഷാന്റോ, സുമേഷ് എന്നീ മെമ്പർമാരാണ് പൊലീസിനെതിരെ പ്രവർത്തകരെ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത്. ഈ കോവിഡ് കാലത്ത് ജനങ്ങൾ വീട്ടിലിരിക്കുമ്പോൾ ആൾക്കൂട്ടം സൃഷ്ടിച്ചതിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെതിരെ ഇതുവരെ കേസെടുക്കാനും മുകളിൽ നിന്നുള്ള വിളികൾ കാരണം പൊലീസിന് കഴിഞ്ഞിട്ടില്ല.
വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടതുമെമ്പർമാർക്കെതിരെ സിഐക്ക് പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വാധീനത്തിന്റെ സമ്മർദ്ദത്തിൽ കേസെടുക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തി. ജോലി തടസപ്പെടുത്തിയതിലും ആൾക്കൂട്ടം സൃഷ്ടിച്ചതിനും കയ്യേറ്റത്തിന് ശ്രമിച്ചതിനും കേസെടുക്കേണ്ടപ്പോൾ എങ്ങനെയെങ്കിലും പ്രശ്നം ഒതുക്കി തീർക്കാനും ശ്രമം തുടരുകയാണ്. വനിതാ ഉദ്യോഗസ്ഥ റീമയുടെ മേൽ സമ്മർദ്ദം ചെലുത്തി കേസെടുപ്പിക്കാതിരിക്കാനും നീക്കം നടന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍