വിവാഹ മോചനത്തിന് മുതിരാതെ ഭാര്യ കുഞ്ഞിനൊപ്പം ജീവിക്കുന്നത് മുൻ കാമുകനൊപ്പം; ചോദ്യം ചെയ്യലിൽ കുഞ്ഞ് കാമുകന്റേതാണെന്ന് പറഞ്ഞ് യുവതി; ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ മാത്രമല്ല പെണ്ണൊരുമ്പെട്ടാൽ തകരുന്ന ആൺ ജീവിതവും ഇവിടെയുണ്ട്; ഭാര്യയുടെ വഞ്ചനയിൽപെട്ട് വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും നഷ്ടമായി; ഒരു 'പുരുഷപീഡന കഥ' പങ്കുവച്ച് മട്ടാഞ്ചേരിക്കാരൻ ലുക്കു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്ത്രീപീഡനത്തിന്റെ ഗാർഹിക പീഡനത്തിന്റെയും വാർത്തകൾകൊണ്ട് നമ്മുടെ പത്രങ്ങളും സോഷ്യൽ മീഡിയയും നിറയുന്ന കാലമാണിത്. നമ്മുടെ കോടതികളും ഭരണകൂടങ്ങളുമൊക്കെ എപ്പോഴും വില കൽപ്പിക്കുന്നതും സ്ത്രീയുടെ മൊഴി തന്നെ. പക്ഷേ മറിച്ചൊരു വാർത്തയാണ് മട്ടാഞ്ചേരിക്കാരൻ ലുക്ക്മനുൾ ഹക്കീം എന്ന ലുക്കുവിന്റെ ജീവിതം. സ്വന്തം ഭാര്യ വിവാഹമോചനത്തിനുപോലും മുതിരാതെ പൂർവ കാമുകനോടൊപ്പം ജീവിക്കുന്നതിന്റെയും, കുഞ്ഞിന്റെ പിതാവ് പോലും താനല്ലെന്ന വെളിപ്പെടുത്തലിന്റെയും നടുക്കം അയാളിൽനിന്ന് ഇപ്പോഴും മാറിയിട്ടില്ല.
എന്നാൽ താൻ അടക്കം പലരെയും ചതിച്ച ഭാര്യയുടെ പൊയ്മുഖം സമൂഹത്തിന് മുന്നിൽ അറിയിക്കണം എന്ന തീരുമാനത്തിൽ കേസ് കൊടുത്ത് കാത്തിരിക്കുകയാണ് ഇയാൾ. താനുമായി ഉള്ള വിവാഹ ഉടമ്പനി നിലനിൽക്കുമ്പോൾ തന്നെ വിവാഹമോചനം വാങ്ങാതെ കുഞ്ഞുമൊത്ത് മുൻകാമുകനായ യുവാവിനൊപ്പം താമസിക്കുകയാണ് ഭാര്യ എന്നാണ് ലുക്കു പറയുന്നത്. ഇത് ചോദ്യം ചെയ്തപ്പോൾ കുഞ്ഞ് ഈ യുവാവിന്റെയാണെന്നാണ് ഭാര്യ ലുക്കുവിനോട് പറഞ്ഞത്. മറ്റ് പലരോടും യുവതി ഇക്കാര്യം പറയുകയും ചെയ്തു. ഇതൊടെ തന്നെ സാമ്പത്തികമായും സാമൂഹികമായും തകർത്ത ഭാര്യയുടെ തനിനിറം നാട്ടുകാർ മനസിലാക്കണെന്നാണ് ലുക്കുവിന്റെ ആഗ്രഹം.
2013ലാണ് സമീപവാസിയായ ഫർസാന എന്ന യുവതിയെ, നിശ്ചയം കഴിഞ്ഞ് രണ്ടുവർഷങ്ങൾക്ക് ശേഷം ലുക്കു കല്യാണം കഴിക്കുന്നത്. കല്യാണത്തിന് മുമ്പ് തന്നെ പ്രതിശ്രുത വധുവിന്റെ സ്വഭാവം മോശമാണെന്ന രീതിയിൽ ചില കഥകൾ ലുക്കുവിന്റെ കാതിലെത്തിയിരുന്നു. എന്നാൽ ഫർസാനയോട് ചോദിച്ചപ്പോൾ അതൊക്കെ നിഷേധിച്ചതോടെ തെറ്റ് ചെയ്തുകാണില്ലെന്ന ഉറപ്പിലാണ് കല്യാണം നടന്നത്. എന്നാൽ മധുവിധു നാളുകൾ മായും മുമ്പേ ലുക്കുവിന്റെ ജീവിതത്തിൽ പൊട്ടിത്തെറികൾ തുടങ്ങി. ഭാര്യയുടെ അനിയന്ത്രിതമായ ഫോൺ വിളികളായിരുന്നു തുടക്കം.
ഇത് ലുക്കുവിന്റെ ഉമ്മ ചോദ്യം ചെയ്തതോടെ വഴക്ക് ആരംഭിച്ചു. തുടർന്ന് കുടുംബവീട്ടിൽ നിന്നും പണവും സ്വർണവുമെല്ലാം കാണാതെ പോയി. ഇതിനെതിരെ ലുക്കുവിന്റെ സഹോദരൻ പൊലീസിൽ പരാതി കൊടുത്തെങ്കിലും ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി അത് പിൻവലിച്ചു. പ്രശന്ങ്ങൾ കൂടിവന്നതോടെ ഇരുവരും വീടുമാറി താമസിച്ചു. ഇതിനിടയിൽ അടുത്ത വർഷം മേയിൽ ഇവർക്കൊരു കുഞ്ഞും ജനിച്ചു. എന്നാൽ അവിടെയും പ്രശ്നങ്ങൾ തുടങ്ങി. പലവട്ടം മണിക്കൂറുകൾ ഫോണിൽ ഫർസാന സംസാരിച്ചു. മുറിയിൽനിന്നും പല മൊബൈലും ചാർജറും ലുക്കു കണ്ടെത്തി. ഒടുവിൽ ഭാര്യ വീട്ടിൽ ലുക്കു ഈ പ്രശ്നം അവതരിപ്പിച്ചു. വീട്ടുകാർ വന്ന് ശാസിച്ചപ്പോൾ ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞ് ഭാര്യ മാപ്പിരന്നു.
ഇതിനിടയിൽ സമീപവാസിയായ ഒരാളിൽനിന്നും ഫർസാന 25000 രൂപ കടം വാങ്ങിയിരുന്നു. ഇത് മടക്കി കിട്ടാത്ത സാഹചര്യത്തിൽ ഇയാൾ ലുക്കുവിന്റെ കുടുംബവീട്ടിലെത്തി പ്രശ്നമുണ്ടാക്കി. ചോദിച്ചപ്പോൾ ഭാര്യ ഇത് നിഷേധിച്ചു. എന്നാൽ കടം നൽകിയയാൾ പൊലീസിൽ പരാതി കൊടുത്തു. എങ്കിലും തെളിവില്ലാത്തതിനാൽ കേസ് തള്ളി. പക്ഷേ പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയ അയാൾ ലുക്കുവിനോട് എവിടെ വച്ചാണ് പണം നൽകിയെന്നതുൾപെടെയുള്ള കാര്യങ്ങൾ വിശദമായി പറഞ്ഞു.
'25000 പോയെങ്കിലും നിന്നെ ഞാൻ മുതലാക്കിയില്ലേടീ' എന്ന് അയാൾ ലുക്കുവിന്റെ മുന്നിൽവച്ച് ഭാര്യയോട് വിളിച്ചുപറഞ്ഞപ്പോൾ ലുക്കു ആകെ തകർന്നുപോയി. അപ്പോഴും ഭാര്യ അത്തരക്കാരിയാണെന്ന് ലുക്കു വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഇതിനു പിന്നാലെ താൻ വീട്ടിലില്ലാത്ത സമയത്ത് ഒരു ചെറുപ്പക്കാരൻ വീട്ടിൽ വന്നു പോകുന്നുവെന്ന് അയൽക്കാർ ലുക്കുവിനെ അറിയിച്ചു. ഇത് ചോദ്യം ചെയ്തപ്പോൾ ഫർസാന ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അയൽക്കാർ തെറ്റിധാരണയുടെ പുറത്താകും പറഞ്ഞതെന്ന് കരുതി തെളിവുകൾ ഇല്ലാത്തതിനാൽ ലുക്കു ഭാര്യയെ വിശ്വസിച്ച് അതെല്ലാം മറന്നു.
പിന്നീടും പലവട്ടം ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. പലരും ഇക്കാര്യം ലുക്കുവിനോട് പറയുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിക്ക് പലരോടും ബന്ധമുണ്ടെന്ന് മനസിലായി. ഇതിന് പുറമെ ലുക്കുവിന്റെ പേരിൽ പലയിടത്തുനിന്നായി വലിയ തുകയും വാങ്ങിയെടുത്തിട്ടുണ്ടത്രേ. തുടർന്ന് ലുക്കു ഫർസാനയെ വീട്ടിൽ കൊണ്ടാക്കി. ഇതേതുടർന്ന് രണ്ടുമാസത്തിന് ശേഷം ചെലവിന് തരുന്നില്ലെന്ന പരാതിയുമായി ഭാര്യ പൊലീസിനെ സമീപിച്ചു.
പൊലീസ് കേസ് അദാലത്തിന് വിട്ടു. ഭാര്യ നന്നായാൽ ചെലവിന് കൊടുക്കാമെന്ന് ലുക്കു അദാലത്തിൽ പറഞ്ഞു. കേസ് കൗൺസിലിങ്ങിന് എത്തിയപ്പോൾ ആദ്യം ആരോപണങ്ങൾ നിഷേധിച്ചെങ്കിലും രണ്ടാമത്തെ സിറ്റിങ്ങിൽ അവൾ തെറ്റുകൾ തുറന്നു സമ്മതിച്ചു. അദാലത്തിൽ കേസ് നിൽക്കേ സ്വന്തം വീട്ടിൽ നിന്നും വാടകവീട്ടിലേക്ക് മാറുന്നുവെന്ന് ഭാര്യ ലുക്കുവിനെ വിളിച്ചറിയിച്ചു. ആന്റിയോടൊപ്പം വീടെടുത്തു താമസിക്കുന്നു എന്നാണ് ഭാര്യ ലുക്കുവിനോട് പറഞ്ഞത്. കാരണമായി പറഞ്ഞതോ ആങ്ങള കയറിപ്പിടിക്കാൻ വന്നുവെന്ന്! ഇത് ലുക്കു മുഖവിലയ്ക്കെടുത്തില്ല.
ഭാര്യ ഇനി തോന്നും പോലെ ജീവിക്കട്ടെയെന്ന് കരുതിയെങ്കിലും മകനെ കാണാൻ ഇടയ്ക്കിടെ ലുക്കു ശ്രമിക്കുമായിരുന്നു. ഒരിക്കൽ സംസാരിച്ച കൂട്ടത്തിൽ കുഞ്ഞ് ലുക്കുവിനൊടു പറഞ്ഞത് ഉമ്മയുടെ അടുക്കൽ രാത്രി മറ്റൊരാൾ വരുമെന്നാണ്. ഇത് വിശദമായി തിരക്കിയപ്പോഴാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി ഇപ്പോഴും ഗാഢമായ ബന്ധം ഉണ്ടെന്ന് മനസിലായത്. ഷബിനെന്ന് പേരുള്ള ഇയാൾക്കൊപ്പം ഒരിക്കൽ ഊട്ടിയിൽ പോയെന്നും കുഞ്ഞ് ലുക്കുവിനോട് പറഞ്ഞു.
എന്നാൽ ഭാര്യയോട് ഇതിനെപറ്റി ചോദിച്ചപ്പോൾ കുഞ്ഞ് കള്ളം പറയുകയാണ്. കുഞ്ഞിന് ഭ്രാന്താണ് എന്നൊക്കെയാണ് പറഞ്ഞത്. ലുക്കുവുമായുള്ള കല്യാണത്തിന് മുമ്പേ തന്നെ ഷബിനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. ഷബിനൊടും മറ്റ് പലരൊടും ഇവൾ കുഞ്ഞ് ഷബിന്റെയാണ് എന്നാണ് പറഞ്ഞത്. കുഞ്ഞ് തന്നെ ഇയാളെ ഷബിവാപ്പി എന്നാണ് വിളിച്ചിരുന്നത്. മറ്റൊരു വട്ടം കുഞ്ഞിന്റെ പോക്കറ്റിൽ നിന്നും ഗർഭനിരോധന ഉറ കണ്ടെത്തിയതോടെ ലുക്കുവിന് ഭാര്യ തന്നെ സമർഥമായി കബളിപ്പിച്ചെന്ന് ബോധ്യമായി. ഉമ്മയുടെ ബാഗിൽ നിന്ന് കിട്ടിയെന്നാണ് ചോദിച്ചപ്പോൾ കുഞ്ഞ് ലുക്കുവിനോട് പറഞ്ഞത്.
മറ്റ് പലവഴിക്കും ഭാര്യയെ പറ്റി ലുക്കു തിരക്കി. ഇതൊടെ നാട്ടിലെ ഓട്ടോക്കാർ ഉൾപെടെ പലരുമായി ഇവർക്ക് ബന്ധം ഉള്ളതായി ലുക്കു കണ്ടെത്തി. യുവതി എടുത്ത വാടകവീട്ടിൽ ഷബിൻ നിത്യ സന്ദർശകനാണ്. യുവതിയുടെ ബാപ്പയ്ക്കും ഉമ്മയ്ക്കുമെല്ലാം ഈ ബന്ധം അറിയാം. ഷബിന്റെ ഒരു സുഹൃത്തും ഭാര്യയും ഇവർക്കൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്നു. ഇവരൊടും കുഞ്ഞ് ഷബിന്റേതാണ് എന്നാണ് ഫർസാന പറഞ്ഞത്. ലുക്കുവുമായുള്ള ബന്ധം പിരിഞ്ഞിരുന്നു എന്നും ഇവർ ഇവരെ ധരിപ്പിച്ചിരുന്നു. ഇവർ നാലുപേരും കുഞ്ഞും കൂടി ഊട്ടിയിലും മറ്റും ടൂറും പോയിട്ടുണ്ട്.
എന്നാൽ വൈകാതെ സുഹൃത്തിന്റെ ഭാര്യ യുവതിക്ക് മറ്റു പലരുമായുള്ള ബന്ധം മനസിലാക്കി. ഇതൊടെ ആ യുവതി വീടുവിട്ടിറങ്ങി. ഈ യുവതി പിന്നീട് ലുക്കുവിന് ഷബിനും ഫർസാനയും തമ്മിലുള്ള ബന്ധത്തിന്റെ ഫോട്ടോ ഉൾപെടെയുള്ള തെളിവുകൾ കൈമാറി. ഇതൊടെ ലുക്കുവിന് ഭാര്യയുടെ തനിനിറം മനസിലായി. ഊട്ടിയിൽ വച്ച് എടുത്ത് ഫോട്ടോ കണ്ട ലുക്കു ഭാര്യയെ ചോദ്യം ചെയ്തു. ' ശരിയാടാ.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഇത് നിന്റെ മകനല്ല. ഞങ്ങൾ തമ്മിൽ കല്യാണത്തിന് മുമ്പേ തന്നെ ബന്ധമുണ്ട്. കല്യാണത്തിന് മുമ്പുള്ള പല രാത്രികളിലും അവൻ എന്നോടൊപ്പം ഉണ്ടായിരുന്നു. നീ ചെയ്യാൻ പറ്റുന്നത് ചെയ്യൂ' എന്നാണ് യുവതി പ്രതികരിച്ചത്. ഇതൊടെ ലുക്കു വിവാഹബന്ധം വേർപ്പെടുത്താൻ അപേക്ഷ നൽകി.
ഇതിനിടയിൽ ഭാര്യയുടെ വീട്ടിൽ പരാതി പറയാൻ പോയ ലുക്കുവിനെ അവരുടെ വീട്ടുകാർ കൈയേറ്റം ചെയ്തു. ഇനി യുവതിയെ വേണ്ടെന്നാണ് ഇയാളുടെ നിലപാട്. കുട്ടി തന്റെതാണ് എന്ന് തെളിയിക്കാനുള്ള ലുക്കുവിന്റെ കേസും കോടതിയുടെ പരിഗണനയിലാണ്. പലരോടും തന്റെ പേരിൽ പണവും സ്വർണവുമെല്ലാം ഇപ്പോഴും യുവതി വാങ്ങുന്നുണ്ടെന്നാണ് ലുക്കു ആരോപിക്കുന്നത്. ഇവരുടെ ചതിയിൽ ഇനിയാരും പെടെരുതെന്നാണ് ലുക്കുവിന്റെ ആഗ്രഹം. ഫോട്ടോ ഉൾപ്പടെ പലതെളിവുകളും കൈവശം ഉള്ളപ്പോഴും തനിക്ക് തെളിവുകൾ നൽകിയ ഷബിന്റെ സുഹൃത്തിന്റെ ഭാര്യയെ ചേർത്ത് കഥകൾ മെനഞ്ഞും ഭാര്യ തന്നെ അപമാനിക്കുന്നുവെന്ന് ലുക്കു പറയുന്നു.
ഇപ്പോൾ ഷബിന്റെ വീട്ടിലാണ് അവരുടെ വീട്ടുകാരുടെ ഒത്താശയോടെ ലുക്കുവിന്റെ ഭാര്യ ജീവിക്കുന്നത്. ഷബിന്റെ വീട്ടിൽവച്ച് ഫർസാന കൈപറ്റിയ രജിസ്റ്റേർഡ് കത്ത് തെളിവായി ലുക്കുവിന്റെ കൈയിലുണ്ട്. നല്ല രീതിയിൽ ജീവിച്ചുകൊണ്ടിരുന്ന ലുക്കു ഇപ്പോൾ ജോലിക്ക് പോകുന്നില്ല. സ്ഥിരമായി ചെല്ലാത്തതിനാൽ ജോലിയും നഷ്ടപെട്ടു, വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും.ഇനി ഒരാളും ഈ സ്ത്രീയുടെ പേരിൽ കബളപ്പിക്കപ്പെടരുതെന്നും അതുെകാണ്ടാണ് താൻ ഇത് പുറത്തുപറയുന്നതെന്നും ഈ യുവാവ് പറയുന്നു.
Stories you may Like
- അഫ്സാന പറഞ്ഞിടത്തെല്ലാം കുഴിച്ച് അവശരായി പൊലീസ്
- 'നൗഷാദിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് മർദ്ദിച്ചു': അഫ്സാന
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- നൗഷാദിന് സംഭവിച്ചത് എന്ത്? ഭാര്യയുടെ കുറ്റസമ്മതത്തിൽ വലയുന്നത് പൊലീസ്
- ശരിക്കും ഒരു പുലിവാൽ കല്യാണം! അഖില ഹാദിയ വീണ്ടും വാർത്തകളിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്